Connect with us

kerala

പാണ്ഡിത്യത്തിന്റെ നിറവും; സംഘാടനത്തിന്റെ കഴിവും

ആദരണീയനായ പി.കെ.പി അബ്ദുല്‍ സലാം മുസ്‌ലിയാരുടെ വേര്‍പാട് കേരളത്തില്‍ ഇസ്ലാമിക പ്രബോധന രംഗത്ത് വലിയ നഷ്ടമാണ്.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

സമസ്ത കേരള ജംഇയത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടുമായ ആദരണീയനായ പി.കെ.പി അബ്ദുല്‍ സലാം മുസ്‌ലിയാരുടെ വേര്‍പാട് കേരളത്തില്‍ ഇസ്ലാമിക പ്രബോധന രംഗത്ത് വലിയ നഷ്ടമാണ്.സമസ്തക്കും പോഷക ഘടകകള്‍ക്കും പാണ്ഡിത്യത്തിന്റെ നിറവും സംഘാടനത്തിന്റെ കഴിവുമുള്ള മഹത് വ്യക്തിയെയാണ് നഷ്ടമായത്.സമസ്തക്ക് ദീര്‍ഘകാലം സേവനം ചെയ്യാനും പതിറ്റാണ്ടുകളായി സമസ്തയുടെ ആദരണീയരായ നേതാക്കളുമായി വലിയ ആത്മബന്ധം സ്ഥാപിക്കുവാനും സാധിച്ച പണ്ഡിതന്‍.അദ്ധേഹത്തിന്റെ അറിവിനേയും സൂഷ്മതയേയും ശംസുല്‍ ഉലമയടക്കം ആലിമീങ്ങളും സാദാത്തുക്കളും ആദരിക്കുകയും അംഗീകരിക്കുകയും ചെയ്ത ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്.

ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് ലോകത്തിനു തന്നെ മാതൃകയായ മദ്‌റസാ പ്രസ്ഥാനത്തിന്റെ നാനോന്മുഖമായ പുരോഗതിക്കുവേണ്ടി ത്യാഗസന്നദ്ധനായിരുന്നു അദ്ധേഹം.ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുകയും പതിനായിരക്കണക്കിന് ഉസ്താതുമാര്‍ സേവനവും ചെയ്യുന്ന മദ്‌റസാ സംവിധാനത്തെ പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ ചോരാതെ കാലോചിതമായി പരിഷ്‌ക്കരിക്കാനും അദ്ധേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു.
1935 ല്‍ ജനിച്ച അദ്ദേഹം പ്രാഥമിക പഠനങ്ങള്‍ക്കു ശേഷംതുടര്‍ പഠനത്തിന് വെല്ലൂര്‍ ബാഖിയാത്തിലെത്തി 1963 ല്‍ ബിരുദം കരസ്ഥമാക്കി.ശംസുല്‍ ഉലമയുടെ ശിക്ഷ്യനുമായിരുന്നു അദ്ദേഹം.1994 മുതല്‍ സമസ്ത മുശാവറ അംഗമായിരുന്നു.കാല്‍ നൂറ്റാണ്ടിലതികം കാലം വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗമാണ്.ഇതിനിടയില്‍ വിദ്യാഭ്യാ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പ്രസിഡണ്ട് പദവികളിലും അദ്ധേഹം സേവകനായി.ലഭ്യമായ സ്ഥാനങ്ങളൊന്നും അലങ്കാരമായി കാണാതെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.തഖ് വയുള്ള ആജീവിതം ചെറിയ കാര്യങ്ങളില്‍ പോലും വലിയ സൂഷ്മത പുലര്‍ത്തി.കോവിഡ് കാല സാഹചര്യത്തില്‍ മദ്‌റസാ പഠന രംഗം ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു എങ്കിലും ദീനി പഠന രംഗവും ഉസ്താതുമാരുടെ ജീവിത പ്രയാസങ്ങളുടെ സാഹചര്യങ്ങളെ കുറിച്ചും അദ്ധേഹം വ്യാകുലനായിരുന്നു.

പിതാവ് പൂക്കോയ തങ്ങളുടെ കാലം മുതലേ പാണക്കാടുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു അദ്ധേഹം.മുതിര്‍ന്ന പണ്ഡിതനായതു കൊണ്ട് തന്നെ അറിവിനൊപ്പം അനുഭവ ജ്ഞാനത്തിന്റെ വെളിച്ചവും അദ്ധേഹത്തില്‍ പ്രസരിച്ചു.ഈയുള്ളവന്‍ എസ്.കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ടയിരുന്ന കാലത്ത് അദ്ധേഹവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.ആ ആത്മബന്ധത്തിന്റെ തണലില്‍ ഏറെ ഉദേശങ്ങള്‍ നല്‍കാനും അദ്ദേഹം തയ്യാറായി.നിര്‍ണായകമായ പല ഘട്ടങ്ങളിലും അഭിപ്രായമാരായാനും അദ്ധേഹത്തെ വിളിച്ചിരുന്നു.കാണുമ്പോള്‍ പരസ്പരം ദുആ കൊണ്ട് വസിയ്യത്തും ചെയ്തിരുന്ന ഒരു പണ്ഡിതന്‍ കൂടി വിടവാങ്ങിയതിന്റെ ദുഃഖം ഏറെ നാള്‍ മനസ്സിലുണ്ടാവും.
ആ നല്ല ഓര്‍മകള്‍ എന്നും നിലനില്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം; എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Published

on

വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിൽ എംവി ഗോവിന്ദനും കെകെ ശൈലജക്കുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ. രാഷ്ട്രീയ ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്ന് പരാതിയിൽ പറയുന്നു.

നേരത്തെ കെകെ ശൈലജക്കെതിരെ ഷാഫി പറമ്പിൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു. കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ പറയുന്നു. 24 മണിക്കൂറിനുള്ളിൽ കെകെ ശൈലജ മാപ്പ് പറയണമെന്നായിരുന്നു ഷാഫി പറമ്പിൽ ആവശ്യപ്പെട്ടത്. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചിരുന്നു.

കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. സി.പി.എമ്മിന് അത് തിരിച്ചടിയാവുകയും ചെയ്തു.

Continue Reading

kerala

സത്യഭാമയ്ക്ക് തിരിച്ചടി; അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

Published

on

നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ  ആർ എൽ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയ്ക്ക് തിരിച്ചടി. കേസിൽ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കലാമണ്ഡലം സത്യഭാമ ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു.

നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വർഗ പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തിൽ തിരുവനന്തപുരം കണ്ടോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സത്യഭാമ മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ, ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

പ്രസ്താവന വിവാദമായപ്പോഴും പിന്‍വലിക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ഉറച്ചുനില്‍ക്കുകയാണ് സത്യഭാമ ചെയ്തത്. കൂടുതല്‍ കടുത്ത ഭാഷയില്‍ ഇവര്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ‘മോഹനന്‍ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കില്‍ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തില്‍ പ്രാധാന്യമുണ്ട്. ഇല്ലെങ്കില്‍ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും എന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കും’ എന്നാണ് സത്യഭാമ പറഞ്ഞത്.

Continue Reading

india

രാഹുൽഗാന്ധിക്കെതിരായ അധിക്ഷേപം: അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ സമനില തെറ്റി: രമേശ് ചെന്നിത്തല

മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

രാഹുല്‍ ഗാന്ധിയെക്കുറിച്ച് സമനില തെറ്റിയ പരാമര്‍ശം നടത്തിയ പി.വി അന്‍വറിൻ്റെ പ്രസ്ഥാവനയെ ന്യായീകരിച്ച മുഖ്യമന്ത്രി വില കുറഞ്ഞ മാനസിക നിലവാരത്തിലേക്ക് താഴ്ന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല.

ബി.ജെ.പി യജമാനന്മാരെ സുഖിപ്പിക്കാന്‍ എന്തും പറയാമെന്ന അവസ്ഥയിലേക്ക് സി.പി.എം നേതൃത്വം തരം താണിരിക്കുന്നു. സി.പി.എം ഇപ്പോള്‍ അധിക്ഷേപിക്കുന്നതും തോന്ന്യാസ പരാമര്‍ശങ്ങള്‍ നടത്തുന്നതുമെല്ലാം ബി.ജെ.പിക്കെതിരെയല്ല. രാഹുൽ ഗാസിക്കെതിരെയാണ് പിണറായി വിജയനും സി.പി.എം നേതാക്കളും നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടുന്നില്ല.

മ്ലേച്ഛമായ തരത്തില്‍ രാഹുല്‍ഗാന്ധിയെ കടന്നാക്രമിക്കുകയാണ്. മോദി ഇത്തവണ താഴെ വീഴും എന്ന് വ്യക്തമായതോടെ പിണറായിക്കും സി.പി.എമ്മിനും സമനില തെറ്റിയിരിക്കുകയാണ്. അതാണ് അവരുടെ ഇന്ന് പ്രതികരണങ്ങളില്‍ കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നാണ് അന്‍വര്‍ എം.എല്‍. എ പറഞ്ഞത്. പാലക്കാട് ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയെ ജയിലിലടയ്ക്കാത്തതെന്തെന്ന രാഹുലിന്റെ ചോദ്യമാണ് അൻവറിനെ ചൊടിപ്പിച്ചത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.

പി.വി അൻവർ നടത്തിയ അധിക്ഷേപ പരാമർശമത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരുന്നു. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണം. തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണം. അങ്ങനെ തിരിച്ചുകിട്ടാതിരിക്ക വ്യക്തിത്വമൊന്നുമല്ല രാഹുൽ ഗാന്ധി. അദ്ദേഹം കേരളത്തിൽ വന്നു പറഞ്ഞ കാര്യങ്ങൾ സാധാരണ രാഷ്ട്രീയ നേതാവിന് ചേർന്നതല്ല- ഇങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

Continue Reading

Trending