Connect with us

india

ഭരണഘടനയെ ദുര്‍ബലമാക്കുന്ന ഏത് നയവും എതിര്‍ക്കും; ഖാഇദേ മില്ലത്തിനെ പാര്‍ലമെന്റില്‍ ഉദ്ധരിച്ച് ഹാരിസ് ബീരാന്‍

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായി ന്യൂനപക്ഷ സംരക്ഷണത്തിന്റെ അലകുംപിടിയും സന്നിവേശിപ്പിച്ച ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും അദ്ദേഹം പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.

Published

on

ന്യൂഡല്‍ഹി: മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളില്‍ പെട്ടതാണെന്നും പാസാക്കുന്ന ബില്ലുകള്‍ നോക്കിയാണ് നാം മതേതരത്വം പരിശോധിക്കേണ്ടതെന്നും അഡ്വ. ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ പറഞ്ഞു. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായി ന്യൂനപക്ഷ സംരക്ഷണത്തിന്റെ അലകുംപിടിയും സന്നിവേശിപ്പിച്ച ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും അദ്ദേഹം പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.

സ്വാതന്ത്ര സമര സേനാനികളും ഭരണഘടനാ അസംബ്ലി അംഗങ്ങളും നടത്ത യ പ്രയത്‌നങ്ങളെ ആദരവോടെ സ്മരിക്കുന്നു. എന്റെ പാര്‍ട്ടി നേതാവും ഭരണഘടനാ സമിതിയംഗവും പാര്‍ലമെന്റ് അംഗവുമായ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെ പ്രത്യേകം സ്മരിക്കുന്നു. നിസംശയം നമുക്ക് പറയാം നമ്മുടെ ഭരണഘടനാ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഭരണഘടനായാണ്. പക്ഷെ നമുക്ക് എത്രത്തോളം ഭരണഘടനാ ശില്പികളോട് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തണം. ഇത്രയധികം വൈവിധ്യങ്ങളുള്ള മറ്റൊരു രാജ്യവും ലോകത്തില്ല എന്ന കാര്യത്തില്‍ നാം മേനി നടിക്കു ന്നു. പക്ഷേ ഇന്ന് ആ വൈവിധ്യം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.

അഞ്ചു വര്‍ഷം മുമ്പ് നടപ്പാക്കിയ ബില്ലില്‍ പൗരത്വത്തിന്റെ അടിസ്ഥാനം മതത്തെയാക്കി. ഇന്ത്യന്‍ ഭരണഘടനക്കെതിരെയുള്ള ആക്രമണമാണിത്. ആള്‍ക്കൂട്ട കൊലപാതകം, മണിപ്പൂരിലെ കലാപം, വിദ്വേഷ പ്രസംഗങ്ങള്‍, ബുള്‍ഡോസര്‍ കാടത്തം തുടങ്ങി ധാരാളം അതിക്രമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്നു. ഇവയെല്ലാം ഭരണഘടനക്കെതിരെയുള്ള ആക്രമണമാണ്.

ഫെഡറലിസവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. ഭരണഘടനയുടെ വകുപ്പ് 16 (4) പ്രകാരം സാമൂഹിക നീതി നടപ്പാക്കല്‍ നിര്‍ബന്ധമാണ്. ഈ വകുപ്പ് പ്രകാരം പിന്നോ ക്ക വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ജാതി സെന്‍സ സ് നടപ്പാക്കാത്തത് വഴി ഈ തത്വത്തെയും അവഹേളിച്ചിരിക്കുകയാണ് സര്‍ക്കാര്‍- അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

MSC Elsa 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി

9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു.

Published

on

കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എംഎസ്സി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു. സ്വീകാര്യമാകുന്ന തുക അറിയിക്കണമെന്നും അതുവരെ MSC അക്കിറ്റേറ്റ 2 വിന്റെ അറസ്റ്റ് തുടരുമെന്ന് കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ മറുപടി. അതേസമയം കപ്പല്‍ മുങ്ങിയതില്‍ പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനിയുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശിച്ച ഭീമമായ നഷ്ട പരിഹാര തുക നല്‍കാനാവില്ലെന്ന് കമ്പനി അറിയിച്ചു.

കെട്ടിവയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറ്റ് സ്യൂട്ടില്‍ വാദം ഓഗസ്റ്റ് 6ന് നടക്കും.

Continue Reading

india

റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ

ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

Published

on

റെയിവേയും വനംവകുപ്പിന്റെയും സംരക്ഷണത്തില്‍ റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

ബര്‍ക്കകാന ഹസാരിബാഗ് സ്‌റ്റേഷനുകള്‍ക്കിടയില്‍ കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കാത്തിരുന്നത്. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ വന്യമൃഗങ്ങളോട് ദയ കാണിച്ച ജാര്‍ഖണ്ഡ് വനംവകുപ്പിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.

Continue Reading

india

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി

1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

Published

on

ഗുജറാത്തിലെ വാഡോദരയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് കണ്ടൈനര്‍ ലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് മഹിസാര്‍ നദിക്ക് കുറുകെയുള്ള ഗംഭീര പാലം തകര്‍ന്നത്. രണ്ട് തൂണുകള്‍ക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് മുഴുവന്‍ തകര്‍ന്ന് രണ്ട് ട്രക്കുകളും ഒരു ബൊലേറോ ജീപ്പും അടക്കമുള്ള വാഹനങ്ങള്‍ നദിയില്‍ വീഴുകയായിരുന്നു.

Continue Reading

Trending