Connect with us

Video Stories

മഹിതമായൊരു പാരമ്പര്യത്തിന്റെ ദാരുണാന്ത്യം

Published

on


അവ്ജിത് പഥക്


ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്തതിന് കുറ്റപത്രം നല്‍കപ്പെട്ട 48 അധ്യാപകരില്‍ പെട്ട ഒരാളാണെങ്കിലും ഈ കുറിപ്പ് സര്‍വകലാശാലയുടെ ചട്ട-നിയമ വ്യാഖ്യാനങ്ങളുടെ അര്‍ത്ഥവിചാരങ്ങളെക്കുറിച്ചോ അതല്ലെങ്കില്‍ നിലവിലുള്ള അച്ചടക്ക-ശിക്ഷാസംവിധാനത്തെ സംബന്ധിച്ചോ അല്ല. മറിച്ച്, എന്റെ തികച്ചും സ്വകാര്യമായ വേദനയെയും നഷ്ടത്തെയും അവയുടെ വസ്തുനിഷ്ഠമായ കാരണങ്ങളെയുംകുറിച്ച് മാത്രമാണ്. ഒരു സ്വകാര്യാനുഭവം പങ്കുവെച്ച്‌കൊണ്ട് തന്നെ തുടങ്ങാം. കഴിഞ്ഞദിവസം ഒരു സുഹൃത്ത് തന്റെ മകള്‍ക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് ജെ.എന്‍.യു പരിഗണിച്ചുകൂടെ എന്നാരാഞ്ഞപ്പോള്‍ നിസ്സന്ദേഹമായാണ് മറുപടി നല്‍കിയത്, ‘വേണ്ട, അവിടെ വേണ്ട’. ഇന്നലെവരെ എന്റെ ആവേശമായിരുന്ന ഈ സര്‍വകലാശാലയെക്കുറിച്ച് ഞാനിങ്ങനെ പറയുന്നത് ഇതാദ്യമായാണ്. മുമ്പൊക്കെ ഞാന്‍ ജനങ്ങളോട് ജെ.എന്‍.യുവിനെക്കുറിച്ച് വാചാലനായിരുന്നത് ഇപ്രകാരമായിരുന്നു: ജെ. എന്‍.യു ഒരു സ്വപ്‌നവും പദ്ധതിയും പരീക്ഷണവുമാണ്-മികവും സമത്വവും ഇഴചേരുന്ന, വിമര്‍ശനചിന്തകളുടെ വളര്‍ച്ചക്കും വിമോചനാശയങ്ങള്‍ക്കും ബദല്‍ ജീവിത പ്രയോഗങ്ങള്‍ക്കും തികച്ചും അനുകൂലമായ ഒരു സര്‍ഗാത്മക ഇടം.
പക്ഷേ, ഇന്നെനിക്ക് ഈ വിശ്വാസങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും ഭയത്തിന്റെ മന:ശാസ്ത്രമോ അതല്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്ന സര്‍ക്കുലറുകളോ കടന്നാക്രമണം നടത്തുന്ന ഒരു സര്‍വകലാശാലയിലേക്ക് തന്റെ മകളെ പറഞ്ഞു വിടാന്‍ എനിക്കെങ്ങിനെ എന്റെ സുഹൃത്തിനോടു പറയാന്‍ കഴിയും? തികച്ചും ഏകമാനമായ അക്കാദമിക് കൗണ്‍ സില്‍ യോഗത്തില്‍ വിയോജിപ്പിന്റെ ശബ്ദമുള മുതിര്‍ന്ന പ്രൊഫസര്‍ അപമാനിക്കപ്പെടുകയും മറ്റുള്ളവര്‍ മൗനം പാലിക്കുകയും ചെയ്യുമ്പോള്‍ അതൊരു വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്: ‘കൃത്യനിര്‍വഹണത്തിന് ചുമതലപ്പെട്ട അധികാരികളെ’ ചോദ്യം ചെയ്യരുത്. അനുഭവസമ്പത്തുള്ള ധാരാളം സീനിയര്‍ പ്രഫസര്‍മാര്‍ ഉണ്ടായിരിക്കെ, ഒട്ടും അനുഭവ പരിജ്ഞാനമില്ലാത്ത ജൂനിയര്‍ അധ്യാപകന്‍ സര്‍വകലാശാലയുടെ സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ ഡീനായി അവരോധിതനാവുമ്പോള്‍, സ്ഥാപന നിയമങ്ങള്‍ക്കോ, അക്കാദമിക കീഴ്‌വഴക്കങ്ങള്‍ക്കോ ഇവിടെ യാതൊരു വിലയും കല്‍പിക്കപ്പെടുന്നില്ലെന്നും, നടപ്പാക്കപ്പെടുന്നത് മേല്‍പറഞ്ഞ അധികാരികളുടെ ‘വിവേചനാധികാരം’ മാത്രമാണെന്നും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. അതേപോലെ, ലാവണ്യ ധന്യവും രാഷ്ട്രീയ മാനങ്ങളുമുള്ള പോസ്റ്ററുകള്‍ ചുവരുകളില്‍നിന്ന് നീക്കംചെയ്യപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികളോടത് ഓര്‍മപ്പെടുത്തുന്നത് അവരുടെ ‘പരിധി’കളെക്കുറിച്ച് എപ്പോഴും ബോധവാന്‍മാരായിരിക്കാന്‍ വേണ്ടിയാണ്.
തീര്‍ത്തും സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്ത നൂറ്റമ്പതോളം അധ്യാപകരില്‍ 48 പേരെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുമ്പോഴുള്ള തന്ത്രവും വളരെ വ്യക്തം: ചെറുകഷ്ണങ്ങളാക്കി ഭിന്നിപ്പിച്ച് അധ്യാപകരുടെ ആത്മവീര്യം കെടുത്തുക. ഇത്തരം വിഷലിപ്തമായ ഒരന്തരീക്ഷത്തില്‍ ഈ സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാംതന്നെ കേവലം ഉപരിപ്ലവവും കപടവും അര്‍ത്ഥശൂന്യവുമായിമാറുന്നു. അത് ഗാന്ധിജിയുടെ നിയമ ലംഘന പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രഭാഷണമാവട്ടെ, അതല്ലെങ്കില്‍ ഫൂക്കോയുടെ ‘അച്ചടക്കവും ശിക്ഷയും’ എന്ന കൃതിയെ അധികരിച്ചുള്ള പ്രബന്ധമാവട്ടെ അതുമല്ലെങ്കില്‍ ‘പ്രാന്തവല്‍കരണവും പ്രതിരോധവും’ എന്ന ശീര്‍ഷകത്തിലുള്ള ഒരു സെമിനാറാവട്ടെ. ഞാനിതിനകം തന്നെ ഒരു ദോഷൈകദൃക്കായി മാറിയിട്ടുണ്ടെന്ന് എനിക്ക് തന്നെ ബോധ്യമുണ്ട്. എന്റെ വിദ്യാര്‍ത്ഥികളോട് പറയാറുള്ളത് എത്രയും പെട്ടെന്ന് അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനാണ്. കാരണം ഇന്നത്തെ ജെ.എന്‍.യു അവര്‍ സ്വപ്‌നംകണ്ട സര്‍വകലാശാലയില്‍നിന്നും വളരെയകലെയാണ്. ഒട്ടനവധി മഹാരഥന്‍മാര്‍ അവരുടെ ജീവിതോര്‍ജം മുഴുവന്‍ ചിലവഴിച്ച് പടുത്തുയര്‍ത്തിയ സര്‍വകലാശാലയെ കേവലം മൂന്ന് മാസം കൊണ്ട് നശിപ്പിക്കാന്‍ കഴിയുന്നു എന്നത് വിരോധാഭാസമായി തോന്നാം. നമ്മുടെ കാലഘട്ടത്തില്‍ സംഹാരകര്‍ക്കായിരിക്കാം സ്രഷ്ടാക്കളെക്കാള്‍ ശകതി. ഒരു കാര്യം കൂടി പങ്ക്‌വെക്കാം. ഈ സര്‍വകലാശാലയില്‍ ഒന്നും അത്ര എളുപ്പമല്ല. നാല് വര്‍ഷം പരിശ്രമിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കുന്ന വിദ്യാര്‍ത്ഥിയെ ഏതെങ്കിലും ഓഫീസ് ഗുമസ്ഥന്‍മാര്‍ ഉണ്ടാക്കുന്ന ചെറിയ സാങ്കേതിക പിഴവിന് അധികൃതര്‍ വട്ടം കറക്കുന്ന കാഴ്ച ജെ.എന്‍.യുവില്‍ പതിവാണ്. പ്രബന്ധ ശീര്‍ഷകത്തിലെ ഒരു ചെറിയ അക്ഷര തെറ്റിന് എല്ലാ ഉദ്യോഗസ്ഥരുടെയും മുന്നില്‍ ഹാജരായി അപമാനിതരാവേണ്ട സ്ഥിതിയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക്. ഇങ്ങിനെ പീഡിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ അക്കാദമിക് മൂല്യനിര്‍ണയ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കാണാന്‍ ഞാനൊരെളിയ ശ്രമം ഒരിക്കല്‍ നടത്തി. അപ്പോഴാണെനിക്ക് മനസിലായത് കാര്യങ്ങള്‍ ഇവിടെ പരിധിവിട്ടിരിക്കുന്നെന്ന്. ഓഫീസ് നടയിലെ പാറാവുകാരന്‍ എന്നെ ആദ്യം ചോദ്യം ചെയ്തു. അതെ, നീണ്ട 29 വര്‍ഷത്തെ അധ്യാപന പരിചയമുള്ള, ഇന്ത്യയിലെയും ലോകത്തിന്റെ പല ഭാഗങ്ങളിലെയും സര്‍വകലാശാലകളില്‍ അധ്യാപനം നടത്തുന്ന മികവുറ്റവരെ വാര്‍ത്തെടുക്കാന്‍ സഹായിച്ച എനിക്കാണ് ഈ ദുര്‍ഗതി. ഇല്ല. ഇതെനിയൊരിക്കലും എന്റെ സര്‍വകലാശാലയല്ല. രജിസ്ട്രാര്‍മാരുടെയും റക്ടര്‍മാരുടെയും സെക്ഷന്‍ ഓഫീസര്‍മാരുടെയും പാറാവുകാരുടെയും കലാശാലയായി ജെ.എന്‍. യു. നിപതിച്ചിരിക്കുന്നു .
പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ വിദ്യാര്‍ത്ഥികള്‍ എത്തിക്കഴിഞ്ഞു. പതിവ് പോലെ എന്റെ കേന്ദ്രം അവര്‍ക്കൊരു ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിക്കും. പോയ വര്‍ഷങ്ങളിലെല്ലാം പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തിരുന്നപ്പോള്‍ ഞങ്ങള്‍ പങ്കിടുന്ന ചില ധന്യമായ ഓര്‍മകള്‍ അവരോട് പങ്ക്‌വെക്കാറുണ്ടായിരുന്നു. റൊമീലാ ഥാപ്പര്‍ തുടങ്ങി ധാരാളം പ്രഗല്‍ഭമതികളെ കണ്ട ക്യാമ്പസിലെ പേരാല്‍ വൃക്ഷം, ഒരു കൂട്ടം വിദ്യാര്‍ത്ഥികളോടൊപ്പം ലൈബ്രറിയിലേക്ക് നടന്ന് പോവുന്ന പ്രൊഫ. ബിപിന്‍ ചന്ദ്ര, പ്രഫ. നാംവര്‍ സിംഗുമായും പ്രൊഫ. സുധിപ്ത കവി രാജുമായും പുതുതായി എത്തിയ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്ന തൊട്ടടുത്ത വ്യാപാര സമുച്ഛയത്തിലെ പുസ്തകക്കച്ചവടക്കാരന്‍, അടിയന്തിരാവസ്ഥക്കെതിരെ ക്യാമ്പസില്‍ നടന്ന ഐതിഹാസിക പ്രതിഷേധ സമരങ്ങള്‍, 84-ലെ കലാപത്തിനിരയായ സിഖ് സമുദായാംഗങ്ങള്‍ക്ക് സംരക്ഷണം കൊടുത്ത വിദ്യാര്‍ത്ഥികള്‍, ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് നിസ്വാര്‍ത്ഥ സേവനം ചെയ്തവര്‍, മേധാപട്കറെപോലെ പ്രഗല്‍ഭമതികള്‍ സംവദിച്ചിരുന്ന ഹോസ്റ്റല്‍ തീന്‍മുറിയിലെ നിശാ സദസ്സുകള്‍…. തുടങ്ങിയെത്രയെത്ര ഓര്‍മകളാണ് കഴിഞ്ഞ നാളുകളില്‍ വിദ്യാര്‍ത്ഥികളുമായി പങ്ക്‌വച്ചിരുന്നത്!
പുതിയ വിദ്യാര്‍ത്ഥികളോട് എന്താണ് സംസാരിക്കേണ്ടത്? സിലബസിനപ്പുറം ചിന്തിച്ചുപോകരുതെന്നോ അതല്ല, ആള്‍ക്കൂട്ട കൊലകള്‍, കലാപങ്ങള്‍, പട്ടിണി, ദാരിദ്ര്യം ഇവയൊന്നും കണ്ടില്ലെന്ന് നടിച്ച്, അച്ചടക്കമുള്ള പട്ടാളക്കാരെപോലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്താല്‍മാത്രം മതിയെന്നോ? നല്ല പുസ്തകങ്ങള്‍ വായിക്കുന്നത് കര്‍ശനമായി വിലക്കുകയും പകരം സമയാസമയങ്ങളില്‍ സര്‍വകലാശാല ഇറക്കുന്ന സര്‍ക്കുലറുകളുടെ അര്‍ത്ഥങ്ങളും വിവക്ഷകളും വ്യാഖ്യാനിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്താന്‍ ആവശ്യപ്പെടുകയോ? ഈ മഹത്തായ സര്‍വകലാശാലയുടെ പതനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളയുന്നു.
(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനാണ് ലേഖകന്‍)
കടപ്പാട്: ദി വയര്‍
മൊഴിമാറ്റം: ഉബൈദുറഹിമാന്‍ ചെറുവറ്റ

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending