Connect with us

Video Stories

നീതി ലഭിക്കാത്ത സമുദായത്തിനായുള്ള പോരാട്ടം

Published

on

 
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരേ, നിങ്ങളുടെ പിന്തുണക്കു നന്ദി. എനിക്കും ഭീം ആര്‍മിക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ചന്ദ്രശേഖര്‍ ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ വാക്കു നല്‍കുന്നു. ഇന്ന്, മെയ് 21ന് കൊളംബിയയിലെയും ദക്ഷിണ അമേരിക്കയിലെയും അടിമത്തം തുടച്ചുമാറ്റപ്പെട്ട ദിനം. ഇന്ത്യയിലെ ഇന്നത്തെ അടിമത്തത്തിന് അറുതിവരുത്തുമെന്ന് ഇന്ന് നമ്മള്‍ പ്രഖ്യാപിക്കും. നമ്മള്‍ നീച ജാതിക്കാരോ, താഴ്ന്ന ജാതിക്കാരോ അല്ല, നമ്മള്‍ എല്ലാവരുടേയും പിതാവാണ്. ഞങ്ങളെ പരീക്ഷിക്കരുത്. അംബേദ്കറൈറ്റ്‌സിന് ഒരിക്കലും നക്‌സലേറ്റാവാന്‍ കഴിയില്ല, എന്നാല്‍ ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ പറയാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞങ്ങളെ പരീക്ഷിക്കരുത്. ഞങ്ങള്‍ അംബേദ്കറൈറ്റുകളാണ്. ഞങ്ങള്‍ അത്തരം നടപടികളിലേക്ക് പോകില്ല. നീതിക്കുവേണ്ടിയുള്ള മറ്റൊരു പോരാട്ടത്തിന്റെ തുടക്കമാണിത്. മൂന്നാം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം. ഈ പോരാട്ടം എന്നുവരെ തുടരും, ഈ പോരാട്ടം ജയിക്കും വരെ തുടരും. ഈ യുദ്ധം പോരാടിത്തീര്‍ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
ഞാന്‍ അറസ്റ്റിലായി ജയിലിലേക്കു പോയാല്‍ നിങ്ങള്‍ പ്രതിഷേധിക്കരുത്, ധര്‍ണകള്‍ നടത്തരുത്. നിങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ ഭരണാധികാരികള്‍ക്ക് നോട്ടീസ് നല്‍കണം. സഹരണ്‍പൂരിലെ സബിര്‍പൂരിലെ 56 ദലിത് വീടുകളും 25 കടകളും കത്തിച്ചവര്‍ക്കെതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തണം. ആ ആക്രമണത്തില്‍ പരുക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന ദലിത് സഹോദരി സഹോദരന്മാരെയാണ് നിങ്ങള്‍ പിന്തുണക്കേണ്ടത്. അവര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ശബ്ദിക്കേണ്ടത്. കള്ളക്കേസെടുത്ത് പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച ദലിതരെ മോചിപ്പിക്കണമെന്നു പറഞ്ഞാണ് നിങ്ങള്‍ പോരാടേണ്ടത്. ചന്ദ്രശേഖറെന്ന ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. എനിക്കുവേണ്ടി നിരാഹാരമിരിക്കരുത്. ഒരിക്കല്‍ അണ്ണാ ഹസാരെ സമരം ചെയ്തപ്പോള്‍ അദ്ദേഹത്തിന് മാധ്യമങ്ങളുടെയും മറ്റെല്ലാവരുടേയും പിന്തുണ ലഭിച്ചു. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്, ഭരണഘടനയുടെ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഞങ്ങള്‍ പ്രതിഷേധിച്ചാല്‍ എത്രപേര്‍ ഞങ്ങളെ പിന്തുണക്കാനുണ്ടാകും.
ദലിതര്‍, ഒ.ബി.സി, മുസ്‌ലിംകള്‍, വാല്‍മീകി സമുദായങ്ങള്‍ എന്നിവരുള്‍പ്പെട്ട ബഹുജന സമൂഹമായി ഞങ്ങള്‍ പൊരുതും. അനീതിക്കെതിരെ ഞങ്ങള്‍ ഒരുമിച്ച് പോരാടും. ഞങ്ങള്‍ക്കെതിരെ കൈ ഉയര്‍ത്താന്‍ ഇനിയാരും ധൈര്യപ്പെടില്ല. വിവിധ സമുദായങ്ങളുടെയും ആളുകളുടെയും വോട്ടുകള്‍ ചോദിക്കേണ്ടതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ടാവാം. എന്നാല്‍ ചന്ദ്രശേഖര്‍ ആരുടെ മുന്നിലും തലകുനിക്കില്ല. ഈ പ്രതിഷേധം വിജയകരമാക്കാന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ട്. എന്റെ ഫേസ്ബുക്ക് വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യപ്പെട്ടപ്പോള്‍ മറ്റ് ഭീം ആര്‍മി അംഗങ്ങള്‍ ശക്തമായി മുന്നോട്ടുവന്നു. അവര്‍ പോസ്റ്റു ചെയ്തപ്പോള്‍ അത് ചന്ദ്രശേഖറില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞു.ഇത് സമത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. അടിച്ചമര്‍ത്തലിനെതിരെയുള്ള പോരാട്ടമാണ്. ഞങ്ങള്‍ അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയല്ല സമരം ചെയ്യുന്നത്. അടിച്ചമര്‍ത്തലിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം.
ഫോണിലൂടെയും മറ്റും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നവരോട് എനിക്കു പറയാനുള്ളത് ഞാനും എന്റെ കുടുംബവും പോരാടുന്നത് അടിച്ചമര്‍ത്തലിനും അതിക്രമങ്ങള്‍ക്കും എതിരെയാണെന്നാണ്. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ ഈ വിദേശികളെല്ലാം (ആര്യന്മാര്‍) ഓടേണ്ടിവരും. ഇത് ഞങ്ങളുടെ രാജ്യമാണ്. ഇത് ഛിന്നഭിന്നമാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ ഞങ്ങളായിരുന്നു എന്നതിനാല്‍ ഡോ. അംബേദ്കര്‍ പറഞ്ഞതുപോലെ വീണ്ടും ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭരണാധികാരികളാവും. ഭരണഘടനയുണ്ടായിരുന്നിട്ടും നീതി ലഭിക്കാത്ത സമുദായത്തിനുവേണ്ടിയുള്ള പോരാട്ടമാണിത്. ജഡ്ജിയോട് (ജസ്റ്റിസ് കര്‍ണന്‍) ഞാന്‍ പറയുകയാണ്, നിങ്ങള്‍ നിരുത്സാഹപ്പെടരുത്. രാഷ്ട്രീയക്കാര്‍ നിങ്ങള്‍ക്കൊപ്പം നിലകൊണ്ടില്ലെന്നുവരാം. എന്നാല്‍ സാമൂഹ്യ സംഘടനകള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും, നീതി നേടിത്തരും. ഈ രാജ്യത്ത് ആരെങ്കിലും നീതിക്കുവേണ്ടി ശബ്ദിച്ചാല്‍ ഇവര്‍ (മനുവാദികള്‍) അവരെ നക്‌സലേറ്റും തീവ്രവാദികളുമാക്കും. ഒന്നിനും കൊള്ളാത്ത എസ്. സി, എസ്.ടി എം.പിമാരെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കില്ലെന്ന് എനിക്ക് ഉറപ്പുനല്‍കണം. യു.പിയില്‍ ദലിതര്‍ക്കുനേരെ അതിക്രമം നടക്കുമ്പോള്‍ നമ്മുടെ സഹോദരിമാരും അമ്മമാരും ആക്രമിക്കപ്പെടുമ്പോള്‍ ഇവിടുള്ള ദലിത് എം.എല്‍.എമാരെല്ലാം നിശബ്ദരായിരുന്നു. അവരെ നമുക്കൊരു പാഠം പഠിപ്പിക്കണം. അത്തരക്കാരെ ഇനി തെരഞ്ഞെടുത്തയക്കരുത്. മെയ് 23ന് നമ്മുടെ പ്രാദേശിക ഭരണകേന്ദ്രങ്ങളിലേക്കു പോകണം. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവരുടെ ശ്രദ്ധയില്‍പെടുത്തണം. ബഹുജന സമൂഹം ഒരുമിച്ച് നിന്ന് പോരാടണം. ദലിതര്‍ക്കെതിരെ കന്യാകുമാരിയില്‍ അതിക്രമമുണ്ടായാലും അതിന്റെ ശബ്ദം കശ്മീരില്‍വരെ ഉയരണം. അതിക്രമങ്ങള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തിയാല്‍ നമ്മള്‍ ഒരുമിച്ചു നിന്നാല്‍ യാതൊരു അതിക്രമവുമുണ്ടാവില്ല. എന്റെ പേരില്‍ രാവണനുണ്ട്. തന്റെ സഹോദരിയുടെ അഭിമാനത്തിനുമുമ്പില്‍ രാവണന്‍ ഒന്നിനെക്കുറിച്ചും ചിന്തിച്ചില്ല. സീതയെ പിടിച്ചുകൊണ്ടുവന്നശേഷം പോലും അദ്ദേഹം അവരെ സ്പര്‍ശിച്ചില്ല. അവരെ ആദരിച്ചു. അതാണ് രാവണന്‍. സ്ത്രീകളെ ആദരിച്ച ഡോ. അംബേദ്കറെ ഞാന്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. രാവണനെയും ഞാന്‍ ആരാധിക്കുന്നു. ‘ഞാന്‍ വിവാഹം കഴിക്കില്ല, സ്വത്തു സമ്പാദിക്കില്ല, എന്റെ വീട്ടിലേക്കു പോകില്ല, എന്റെ ശേഷിക്കുന്ന ജീവിതം ഫൂലെ അംബേദ്കര്‍ മുന്നേറ്റത്തിന്റെ ലക്ഷ്യങ്ങള്‍ നേടാനായി മാറ്റുവെക്കും’ എന്നു പറഞ്ഞ വ്യക്തിയുടെ പിന്മുറക്കാരനാണ് ഞാന്‍. ഞാന്‍ കാന്‍ഷി റാം സാഹബിന്റെ മകനാണ്. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ സമുദായത്തിനുവേണ്ടി ജീവിക്കും. അല്ലാത്തപക്ഷം ഞാന്‍ ജീവിക്കില്ലെന്ന് ഈ വേദിയില്‍വെച്ചു ഞാന്‍ വാക്കുനല്‍കുന്നു. ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ഒരുകാര്യം കൂടി. ഇന്ന് വീട്ടില്‍ പോയാല്‍ നിങ്ങള്‍ നിങ്ങളുടെ വീടിന്റെ ചുമരുകളില്‍ എഴുതണം, നമുക്ക് ഈ രാജ്യത്തിന്റെ ഭരണാധികാരികളാവണമെന്ന്. മൂലനിവാസികളാണ് ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍. ഞങ്ങള്‍ മരിക്കുമായിരിക്കും. എന്നാലും ഞങ്ങള്‍ ബ്രാഹ്മണിക്കല്‍ വ്യവസ്ഥക്കുനേരെ പോകില്ല. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ ചന്ദ്രശേഖര്‍ ഉദ്ധം സിങായി മാറും. ഞാന്‍ ഡോ. അംബേദ്കറിലും ഉദ്ധം സിങിലും വിശ്വസിക്കുന്നു. ബ്രാഹ്മണവാദികളാണ് നീചരും കീഴാളരും. ഇവര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മതത്തിന്റെയും ജാതിയുടെയും പേരില്‍ നമ്മെ കൊള്ളയടിക്കുകയാണ്. അവര്‍ക്ക് എന്തിനെയെങ്കിലും ഭയമുണ്ടെങ്കില്‍ അത് ബുദ്ധിസത്തെയാണ്. മെയ് 23ന് നമ്മള്‍ പ്രഖ്യാപിക്കണം. നിരപരാധികളായ ദലിതരെ മോചിപ്പിച്ചില്ലെങ്കില്‍, അവരെ ഇനിയും കള്ളക്കേസില്‍ കുടുക്കുകയാണെങ്കില്‍ നമ്മള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന്. അതുകേള്‍ക്കുന്നതോടെ ഈ സംഘികള്‍ പാന്റില്‍ മൂത്രമൊഴിക്കും. ഇന്ത്യന്‍ ഭരണഘടന എഴുതിയത് നമ്മുടെ പിതാവാണ്. നമ്മുടെ അവകാശങ്ങള്‍ നമ്മള്‍ ഏതുവിധേനയും നേടിയെടുക്കും.
മത്സ്യങ്ങളെ നീന്താന്‍ ആരും പഠിപ്പിക്കാറില്ല. നിങ്ങള്‍ക്ക് ബ്രാഹ്മണ വ്യവസ്ഥിതിയോട് പൊരുതണമെങ്കില്‍ ഭരണഘടനയെ നിങ്ങളുടെ മത ഗ്രന്ഥമാക്കൂ. ഭരണഘടനയുടെ ചട്ടങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യൂ. ഇപ്പോള്‍ ദലിതര്‍ ഉണര്‍ന്നു കഴിഞ്ഞു. ദലിതര്‍ക്കെതിരെ എവിടെ എന്ത് അതിക്രമമുണ്ടായാലും ചന്ദ്രശേഖര്‍ അവിടെയെത്തി പ്രശ്‌നം പരിഹരിക്കും. അത് മറക്കരുത്. ഐക്യപ്പെടുക. വീരാരാധന വേണ്ട, അത് അനീതിക്കെതിരായ പോരാട്ടം അവസാനിപ്പിച്ചേക്കും. ആരെങ്കിലും നീതിക്കുവേണ്ടി പൊരുതാന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ (മനുവാദികള്‍) അവരെ കള്ളക്കേസില്‍ കുടുക്കും. ആ പോരാട്ടത്തില്‍ അവര്‍ ജയിക്കുകയാണെങ്കില്‍ ബ്രാഹ്മണര്‍ അവരെത്തന്നെ പണം കൊടുത്ത് വാങ്ങിക്കാന്‍ ശ്രമിക്കും. അവരെ വില്‍ക്കാന്‍ അവര്‍ തയ്യാറല്ലെങ്കില്‍ അവരെ കൊല്ലാന്‍ ശ്രമിക്കും. അവര്‍ ഒരു ചന്ദ്രശേഖറിനെ കൊന്നാല്‍ ഇവിടെ ലക്ഷക്കണക്കിന് ചന്ദ്രശേഖറുകള്‍ ഉണ്ടാവുമെന്നാണ് എനിക്കു പറയാനുള്ളത്. നമ്മള്‍ തുല്യതയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും നീതിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. നമ്മളെ വെല്ലുവിളിക്കരുത്.
(ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ഞായറാഴ്ച ജന്തര്‍മന്ദിറില്‍ നടത്തിയ പ്രസംഗം)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending