Connect with us

Video Stories

ട്രംപ് ലക്ഷ്യമിടുന്നതും കിം ജോങ് ഉന്നിന്റെ ഉന്നവും

Published

on

 

ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര യുദ്ധവുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച സംവാദങ്ങളാണ് അന്തര്‍ദേശീയ തലത്തില്‍ കൊഴുത്തുകൊണ്ടിരിക്കുന്നത്. വാക്ക്‌പോരില്‍ നിന്നു സായുധ സംഘട്ടനത്തിലേക്ക് ഗതിമാറുമോ എന്ന് ആഗോള ജനത ഭീതിയോടെ വീക്ഷിച്ച്‌കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ യു.എസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത് പോലെ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ തടിച്ച്‌കൊഴുത്ത് വെറിപിടിച്ച പയ്യനാണോ അതോ രാഷ്ട്രത്തിന്റെയും അനുയായികളുടേയും സുരക്ഷിതത്വം മുന്നില്‍ കണ്ട് വിദേശനയങ്ങള്‍ രൂപീകരിക്കുന്ന വിവേകമതിയായ ഭരണാധികാരിയോ? ഈ രണ്ട് രാഷ്ട്രങ്ങളുടേയും നയതന്ത്ര യുദ്ധമായി ബന്ധപ്പെട്ട അധിക ചര്‍ച്ചകളും താത്വികമായി ഈ ചോദ്യങ്ങളെ ചുറ്റിപറ്റിയാകാം.
‘ആഗോള നിയമനൈതിക ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആപല്‍ക്കരമായ ആയുധങ്ങള്‍ പ്രയോഗിക്കുന്ന ഒരു സ്വേച്ഛാധിപത്യ രാജ്യം’ ഇത്തരത്തിലാണ് ഉത്തര കൊറിയയെ കുറിച്ചുള്ള ജനങ്ങള്‍ക്കിടയിലെ പൊതുധാരണ. ഒരുപക്ഷെ ജനാധിപത്യ ഭരണ വ്യവസ്ഥിതിയിലൂടെ മാത്രമെ രാഷ്ട്ര പുരോഗതി സാധ്യമാവൂ എന്ന മിഥ്യാധാരണയില്‍ നിന്ന് ഉടലെടുത്തതാകാം ഇത്തരത്തിലുള്ള നിഷേധാത്മക നിര്‍വചനം. തലമുതിര്‍ന്ന നയതന്ത്രജ്ഞരും മറ്റും ഈ അര്‍ത്ഥത്തില്‍ തന്നെയാണ് തൂലിക ചലിപ്പിച്ച് കൊണ്ടിരിക്കുന്നത്. അഭയാര്‍ത്ഥി പ്രതിസന്ധി മാനുഷികമായോ വൈകാരികമായോ സമീപിക്കാതെ ദേശീയസുരക്ഷക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് സിദ്ധാന്തിക്കുന്നവര്‍ പോലും ഉത്തര കൊറിയയുടെ വിഷയത്തില്‍ വിരോധാഭാസം കാണിക്കുന്നു. ഉത്തര കൊറിയയുടെ തന്നെ സുരക്ഷയുമായി ബന്ധപ്പെട്ട കോണിലൂടെ ഇതിനെ വീക്ഷിക്കുകയാണെങ്കില്‍ ഉത്തര കൊറിയയുടെ ഭീഷണി മുഴക്കലിന്റെ പിന്നിലെ യുക്തി നിഷ്പ്രയാസം ഗ്രഹിക്കാം.
ഏഴ് വര്‍ഷത്തോളമായി അയല്‍ രാജ്യങ്ങളോട് സാങ്കേതിക സംഘട്ടനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണത്. ഇതിന് പുറമെ പരിസര പ്രദേശങ്ങളായ ദക്ഷിണകൊറിയ, ഫിലിപ്പൈന്‍സ്, ജപ്പാന്‍, ഗ്വുവാം ദ്വീപ് എന്നിവിടങ്ങളില്‍ യു.എസ് സൈനിക താവളങ്ങള്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. സൈനിക ബലത്തില്‍ അമേരിക്കയോട് ഒരു തരത്തിലും കിടപിടിക്കില്ല എന്ന് ഉത്തരകൊറിയ മനസ്സിലാക്കിയത് കൊണ്ടാണ് ഈ അസമത്വത്തെ മറികടക്കാനുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പോങ് യാങിന്റെ ഭരണകാലത്ത് സഖ്യ കക്ഷികളായ ചൈന യു.എസിനോട് സൗമ്യ മനോഭാവം പുലര്‍ത്താനും സോവിയറ്റ് യൂണിയന്റെ ശൈഥില്യത്തിന് ശേഷം റഷ്യ അപഥ സഞ്ചാരം നടത്താനും തുടങ്ങിയ 90 കളിലാണ് ഈ തന്ത്രപ്രധാനമായ അരക്ഷിതാവസ്ഥ വര്‍ധിച്ചത്. 1992ല്‍ ചൈന ദക്ഷിണ കൊറിയയുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയതും പോങ് യാങിന്റെ ഉത്കണ്ഠ വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഉത്തരകൊറിയ ദ്വിമാനങ്ങളുള്ള തന്ത്രം പ്രയോഗിച്ച് ആണവ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഒരു വിശാല കൂടിയാലോചനക്ക് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. യു.എസ് പോലുള്ള ആഗോള ശക്തികളുമായി കൂടിയിരുന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകലായിരുന്നു ഇതിന്റെ ആത്യന്തിക ലക്ഷ്യം. ഈ തന്ത്രം വിജയിക്കുകയും ക്ലിന്റണ്‍ ഭരണകൂടം ഇതിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. 1994 ല്‍ പാങ്‌യാങ് ആണവ നിലയങ്ങള്‍ തുടങ്ങാനുള്ള പദ്ധതി നിര്‍ത്തിവെച്ച് വാഷിങ്ടണുമായി കരാറൊപ്പിട്ടു. പകരം യു.എസ് രണ്ട് വ്യാപന-രഹിത ആണവ നിലയങ്ങള്‍ വാഗ്ദാനം ചെയ്തു.
എന്നാല്‍ ശേഷം വന്ന ബുഷ് ഭരണകൂടം പോങ്‌യാങുമായി പ്രതികൂല നിലപാട് സ്വീകരിച്ചു. 2002 ല്‍ ബുഷ് ഉത്തര കൊറിയയെ ഇറാഖിന്റെയും ഇറാന്റെയും ഗണത്തില്‍ എണ്ണി. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കാലമായപ്പോഴേക്കും നോര്‍ത്ത്‌കൊറിയ വന്‍ സൈനിക ശക്തിയായി മാറി. യു.എസ് പ്രവിശ്യയെ തകര്‍ക്കാന്‍ പ്രാപ്തമായ ബാലിസിറ്റിക് മിസൈല്‍ കൊണ്ടും ന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ടും സമ്പന്നമായ ഉത്തര കൊറിയയെ ആണ് ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടിയിരിക്കുന്നത്.
നയതന്ത്ര ബന്ധമായാലും സൈനിക സംഘട്ടനമായാലും കഴിഞ്ഞ 90കളെ പോലെ ഒന്നും സുഗമമല്ല. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ചെറിയ അക്രമം പോലും ഈസ്റ്റ് ഏഷ്യയിലെ ദശലക്ഷങ്ങളെ നിഗ്രഹിക്കുന്ന തരത്തിലുള്ള വന്‍ ആണവ യുദ്ധത്തിന് വഴി ഒരുക്കിയേക്കാം. ഉത്തര കൊറിയയുടെ ആണവ സൗകര്യങ്ങള്‍ തകര്‍ക്കാന്‍ കഴിയാത്ത വണ്ണം വളര്‍ന്നിരിക്കുന്നു. അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിയോളിനെ അക്രമിക്കാന്‍ സാധിക്കുന്ന തരത്തില്‍ സൈനിക നിയന്ത്രണത്തില്‍ നിന്നും ഒഴിച്ച്‌നിര്‍ത്തിയ പ്രദേശങ്ങളില്‍ പോലും പരശ്ശതം യുദ്ധകോപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇനി ഒരു നയതന്ത്ര പരിഹാരത്തിന് ഒരുങ്ങുകയാണെങ്കില്‍ ഉത്തരകൊറിയക്ക് ലോക രാഷ്ട്രങ്ങളുമായി അനുരജ്ഞനത്തിന്റെ ദുഷ്‌കരമായ വഴി തേടേണ്ടിവരും. 1990 കളില്‍ ഉയര്‍ന്നുവരുന്ന ആണവ ശക്തിയായിരുന്നു ഉത്തരകൊറിയ. രാഷ്ട്രത്തിന്റെ സുരക്ഷമാനിച്ച് ആ ഉദ്യമത്തില്‍ നിന്നും പിന്മാറുകയുണ്ടായി. ഇപ്പോള്‍ വലിയ ആണവശക്തി ആയിരിക്കെ രാഷ്ട്രത്തിന്റെ സുരക്ഷ മുഖവിലക്കെടുത്ത് ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറാവുമോ? ഇറാഖിലേയും ലിബിയയിലേയും ഉദാഹരണങ്ങള്‍ കാണിക്കുന്ന പോലെ ‘ഇല്ല’ എന്ന് വേണം കരുതാന്‍. സദ്ദാം ഹുസൈനും മുഅമ്മര്‍ ഗദ്ദാഫിയും തങ്ങളുടെ ആണവ താത്പര്യങ്ങള്‍ മാറ്റിവെറ്റിച്ചിട്ടും പാശ്ചാത്യ അധിനിവേശ ശക്തികള്‍ അവരുടെ ഭരണ സിരാ കേന്ദ്രങ്ങള്‍ പിടിച്ചടക്കി അവരെ വധിക്കുകയുണ്ടായി. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം അപ്രിയ സൂചനകളാണ് ഇറാനില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ഒബാമയുടെ ഭരണകാലത്ത് സാര്‍വദേശീയ നിയമവ്യവസ്ഥ മാനിച്ച് ആണവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറിയ ഇറാനെതിരെ പ്രാദേശിക പ്രതിയോഗികളെ കൂട്ടുപിടിച്ച് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ സുരക്ഷാവാഗ്ദാനങ്ങള്‍ വിശ്വസിക്കാനൊക്കുമോ എന്ന സംശയത്തിലായിരിക്കും കിം ജോങ് ഉന്‍.
ഉത്തരകൊറിയ ഏറെക്കുറെ ചൈനീസ് മാതൃക പിന്തുടരുകയാണെന്ന് പറയാം. 1964 ല്‍ ചൈന ആദ്യമായി ആണവ ബോംബ് പരീക്ഷിച്ച് ലോകത്ത് ഒറ്റപ്പെട്ട ആണവശക്തിയായി മാറുകയുണ്ടായി. പക്ഷെ 1970 കളില്‍ ചൈന അന്താരാഷ്ട്ര ആണവനിയമം പാലിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ബദ്ധവൈരിയായ അമേരിക്ക പോലും ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സന്നദ്ധത കാണിച്ചു. ആണവ പ്രതിരോധ ബലവും ആഗോളതലത്തില്‍ ഒരു ആണവശക്തിയായി മാറാനുള്ള അവസരങ്ങളും ഉറപ്പാക്കികൊണ്ടിരിക്കുകയാണ് കിം ജോങ് ഉന്‍. ട്രംപ് വിശേഷിപ്പിച്ചത് പോലെ കിം ജോങ് ഉന്‍ വിവേകശൂന്യനും അമിതാവേശിയുമായ ഭരണാധികാരി ആണെങ്കില്‍ അദ്ദേഹവുമായുള്ള നയതന്ത്രബന്ധം സാഹസിക ഉദ്യമമായിരിക്കും. രാജ്യത്തിന്റെ സര്‍വ ആണവസമ്പത്തും ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധ്യതയുള്ളതു കൊണ്ട്തന്നെ ഉത്തര കൊറിയക്കെതിരെയുള്ള സൈനിക നീക്കങ്ങള്‍ നിലവിലെ അവസ്ഥ ഒന്നുകൂടി സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ. യു.എസും ഉത്തരകൊറിയയും ഇതേ പാതയിലൂട മുന്നോട്ടുപോയാല്‍ ഒരു സംഘട്ടനം പ്രതീക്ഷിക്കാം. ഇരു രാജ്യങ്ങളും സമവായത്തിന്റെ വഴി സ്വീകരിച്ച് ആരോഗ്യപൂര്‍ണമായ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതാണ് സമാധാനപരമായ ലോകത്തിന് ആവശ്യം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending