Video Stories
എം.എല്‍.എമാരെ വിഴുങ്ങുന്ന രാഷ്ട്രീയ പെരുമ്പാമ്പ്

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
ലോക്‌സഭാ തെരഞ്ഞടുപ്പു ഫലം പുറത്തുവന്നതിന്‌ശേഷം ഒന്നരമാസമായി കോണ്‍ഗ്രസ് നേരിടുന്ന ഇരട്ട പ്രതിസന്ധി തുടരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ഗാന്ധി രാജിവെച്ചിട്ടും ഒരു നൂറ്റാണ്ടിലേറെ ചരിത്രപാരമ്പര്യമുള്ള ആ സംഘടന മിഴിച്ചുനില്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ കര്‍ണാടകയില്‍ കൂട്ടുകക്ഷി മന്ത്രിസഭയെ നിലനിര്‍ത്താന്‍ മന്ത്രിസഭയടക്കം രാജിവെച്ച് നേതാക്കള്‍ നെട്ടോട്ടമോടുന്നതും ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസിന്റെ പത്ത് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതും പ്രതിസന്ധിയുടെ ഒടുവിലത്തെ കാഴ്ചകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മതനിരപേക്ഷ സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 20 ശതമാനം വോട്ടും 54 സീറ്റും മാത്രമേ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കോണ്‍ഗ്രസ് അധ്യക്ഷപദം രാഹുല്‍ഗാന്ധി രാജിവെച്ചത്.
പാര്‍ട്ടി അധ്യക്ഷനെ കണ്ടെത്തുംവരെ മുതിര്‍ന്ന ജനറല്‍ സെക്രട്ടറി അധ്യക്ഷന്റെ ചുമതല നിര്‍വഹിക്കണമെന്നതാണ് കോണ്‍ഗ്രസ് ഭരണഘടന നിര്‍ദ്ദേശിക്കുന്നത്. നേതൃത്വം കൂട്ടായി ആലോചിച്ച് നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നായിരുന്നു രാജിക്കത്തില്‍ രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നത്. കാരണം എന്തുമാകട്ടെ ഒരു മാസം കഴിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വത്തിന് ഒന്നും ചെയ്യാനായില്ല. ഈ നിര്‍ജ്ജീവാവസ്ഥ ബി.ജെ.പി രാജ്യവ്യാപകമായി ഉപയോഗപ്പെടുത്തിയത് കോണ്‍ഗ്രസിനു തിരിച്ചടിയായി.
അധ്യക്ഷ സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തില്‍നിന്ന് ആരും വേണ്ടെന്ന രാഹുലിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കേന്ദ്ര സര്‍ക്കാറിന്റെ എല്ലാവിധ അധികാരശക്തി ദുരുപയോഗപ്പെടുത്തിയും കോടികള്‍ എറിഞ്ഞ് കൂറുമാറ്റാനുള്ള കഴിവും ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ മിന്നലാക്രമണത്തിന് (സര്‍ജിക്കല്‍ സ്‌ട്രൈക്ക്) ആയുധമാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ജെ.ഡി.എസ്- കോണ്‍ഗ്രസ് സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലേറാനും ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെ കൂടുതല്‍ ശക്തിപ്പെടുത്താനും രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള കുതിരക്കച്ചവടത്തിനാണ് ബി.ജെ.പി രാഷ്ട്രീയവല വിരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേരിടുന്ന അസാധാരണ സ്തംഭനാവസ്ഥക്കിടയില്‍ അവസരം നഷ്ടപ്പെടുത്താതെ ബി.ജെ.പിയിലേക്ക് വെച്ചുചാടുകയാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആദ്യത്തിലും ഹരിയാന, യു.പി പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ആയാറാം ഗയാറാം’ എന്ന കേവലം അധികാര രാഷ്ട്രീയത്തിന്റെ ഉയര്‍ന്നൊരു രൂപമാണ് ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടം. രാജീവ്ഗാന്ധി ഗവണ്‍മെന്റ് കൊണ്ടുവന്ന കൂറുമാറ്റ നിരോധനിയമം പ്രാബല്യത്തില്‍ വന്നതോടെ നിയന്ത്രിക്കപ്പെട്ടിരുന്നു. എന്നാല്‍ മോദിയുടെ നേതൃത്വത്തില്‍ 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ നിയമത്തെയും നോക്കുകുത്തിയാക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചും കോടികള്‍ പണമിറക്കിയും ബി.ജെ.പി രാഷ്ട്രീയ കലയാക്കി വളര്‍ത്തി. സുപ്രീംകോടതിയുടെ ഇടപെടല്‍ പോലും വകവെക്കാതെ.
ഇന്ന് സോണിയാഗാന്ധിയെ അനാരോഗ്യം ഏറെ വിഷമിപ്പിക്കുന്നുണ്ട്. എങ്കിലും സോണിയയും രാഹുലും പ്രിയങ്കയും മുന്‍കൈയെടുത്ത് കുടുംബത്തില്‍ നിന്നല്ലാത്ത മറ്റൊരാളെ അധ്യക്ഷനായി കണ്ടെത്തി കൂട്ടായ പുതിയ നേതൃത്വം കോണ്‍ഗ്രസിന് നല്‍കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. നരേന്ദ്രമോദിയുടെ സര്‍വാധിപത്യ ഭരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപതു ശതമാനം ജനങ്ങളുടെ പിന്തുണ തെളിയിച്ച കോണ്‍ഗ്രസ് പുതിയ നയവും പരിപാടിയുമായി മുന്നിട്ടിറങ്ങണം. മറ്റു പാര്‍ട്ടികളെ കൂടി യോജിപ്പിച്ച് ജനങ്ങളുടെയാകെ പോരാട്ട നിര ഉയര്‍ത്തിക്കൊണ്ടുവരണം. 37 ശതമാനം ജനങ്ങളുടെ പിന്തുണയോടെ ഭരണം കയ്യടക്കിയ മോദിയുടെ സര്‍വാധിപത്യ ഭരണത്തെ നേരിടാന്‍ 20 ശതമാനം ജനങ്ങളുടെ പിന്തുണ ഇപ്പോഴുമുള്ള കോണ്‍ഗ്രസിനല്ലാതെ മറ്റേത് പാര്‍ട്ടിക്കാണ് നേതൃത്വം നല്‍കാനാവുക? 1.75 ശതമാനം വോട്ടുനേടിയ സി.പി.എമ്മിനോ, രണ്ട് ശതമാനം കഷ്ടി ജന പിന്തുണയുള്ള മൊത്തം ഇടതുപക്ഷത്തിനോ, മൂന്നു ശതമാനം മാത്രം വോട്ടുനേടിയ ബഹുജന്‍ പാര്‍ട്ടിക്കോ, രണ്ട് ശതമാനം നേടിയ സമാജ് വാദി പാര്‍ട്ടിക്കോ, നാല് ശതമാനം പിന്തുണയുള്ള തൃണമൂലിനോ, രണ്ട് ശതമാനം മാത്രം ജനപിന്തുണ തെളിയിച്ച ജഗ് മോഹന്റെ വൈ.എസ്.ആര്‍ പാര്‍ട്ടിക്കോ, ഒരു ശതമാനം വോട്ടുള്ള ചന്ദ്രശേഖര റാവുവിന്റെ ടി.ആര്‍.എസിനോ, ഒരു ശതമാനം മാത്രം ജനപിന്തുണയുള്ള ബിജു ജനതാദളിനോ, അത്രപോലും കിട്ടാതെപോയ ദേവഗൗഡയുടെ ജെ.ഡി.എസിനോ.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെയാകെ ദുര്‍ബലരാക്കിയുള്ള മോദി ഗവണ്‍മെന്റിന്റെ രണ്ടാം വരവില്‍ അതിരുവിട്ട കളിയാണ് തുടങ്ങിയത്. എല്ലാ ബി.ജെ.പി ഇതര സര്‍ക്കാരുകളെയും തകര്‍ത്ത് ബി.ജെ.പി ഭരണം സംസ്ഥാനങ്ങളില്‍ സ്ഥാപിക്കുകയാണ് അവരുടെ ഒന്നാമത്തെ അജണ്ട. കഴിഞ്ഞ തവണ അസം കേന്ദ്രീകരിച്ച് ത്രിപുരയടക്കം ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിച്ച് ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ മോദിക്ക് കഴിഞ്ഞു. ഇത്തവണ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ മുംബൈ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര സര്‍ക്കാറുകളെ അധികാരത്തില്‍ നിന്നും വീഴ്ത്തുകയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് അന്യ സംസ്ഥാനങ്ങളില്‍നിന്ന് എം.എല്‍.എമാരെ റാഞ്ചി കൊണ്ടുവരിക, രാജിവെപ്പിച്ച് സഭയിലെ അംഗസംഖ്യ കുറപ്പിക്കുക, പണം നല്‍കിയും മന്ത്രിപദം വാഗ്ദാനം ചെയ്തും അവിശ്വാസ വോട്ടിലൂടെയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയോ ബി.ജെ.പി സര്‍ക്കാറിനെ വാഴിക്കുക.
ഗോവ പോലെ പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്തുപോലും പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് എം.എല്‍.എമാരെയും ബി.ജെ.പിയില്‍ ചേര്‍ക്കുക- ഒരു ഭീകര രാഷ്ട്രീയ പെരുമ്പാമ്പിനെ പോലെ മറ്റു പാര്‍ട്ടികളുടെ (കോണ്‍ഗ്രസ്, തൃണമൂല്‍ ജെ.ഡി.യു) എന്തിന് ബംഗാളില്‍ സി.പി.എം എം.എല്‍.എമാരെപോലും ബി.ജെ. പി വിഴുങ്ങുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെയും എം.എല്‍.എമാരെയും ബി.ജെ.പിയിലേക്ക് ഉള്‍ക്കൊള്ളുന്നതില്‍ ഒരു പ്രത്യയശാസ്ത്ര വിമുഖതയും ആ പാര്‍ട്ടിക്ക് ഇപ്പോഴില്ല. ഈ അസാധാരണ കൂറുമാറ്റരീതി അമിത്ഷാ ഭരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെയും അതിന്റെ ഏജന്‍സികളുടെയും സംസ്ഥാന ഗവര്‍ണര്‍മാരുടെയും രാജ്യത്തെ പ്രമുഖ കോര്‍പറേറ്റുകളുടെയും പിന്‍ബലത്തോടെ ഡല്‍ഹിയില്‍നിന്നാണ് നടക്കുന്നത്. ഇതിന്റെ തെളിവാണ് ഗോവയില്‍ ബി.ജെ.പി വിഴുങ്ങിയ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവും എം.എല്‍.എമാരും പാര്‍ലമെന്റിലെത്തി ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ അമിത്ഷായുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തിയ സംഭവം. തങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ളതായിരുന്നു ചര്‍ച്ച. കൂറുമാറ്റ നിരോധ നിയമത്തെ അട്ടിമറിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുറുമാറ്റത്തിന് സംസ്ഥാന ഭരണം പിടിക്കല്‍ മാത്രമല്ല ലക്ഷ്യം. പ്രതിപക്ഷ മുക്തമായ ഒരു ഇന്ത്യ എന്നുകൂടിയാണ്. അതാകട്ടെ മോദിയുടെ ഏകവ്യക്തി ഭരണം ഉറപ്പുവരുത്തുന്നതടക്കം ആര്‍.എസ്.എസിന്റെ ഹിന്ദു രാഷ്ട്ര അജണ്ട നടപ്പാക്കുന്നതിനുള്ള മാര്‍ഗ തടസ്സങ്ങള്‍ നീക്കല്‍ കൂടിയാണ്. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിലും പരമാവധി നിയമസഭകളിലും കഴിയുംവേഗം ബി.ജെ.പിക്ക് മുന്‍കൈ വേണം.
ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന അസാധാരണമായ ഈ സ്ഥിതി വിശേഷത്തെ സാധാരണ രീതിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരിടാനാകില്ല. എം.എല്‍.എമാര്‍ക്ക് വിപ്പ് പുറപ്പെടുവിച്ചോ അവരെ മുറിയില്‍ അടച്ചുപൂട്ടിയോ ഭരണകക്ഷിക്കാരനായ സ്പീക്കറെ ഉപയോഗിച്ചോ റിസോര്‍ട്ടുകളിലോ പഞ്ചനക്ഷത്ര ഹോട്ടലുകളിലോ പുറം സംസ്ഥാനങ്ങളില്‍ ഒളിപ്പിച്ചോ സാധിക്കില്ല. അക്കാര്യം ബോധ്യപ്പെടേണ്ട സമയം കഴിഞ്ഞെന്നാണ് കര്‍ണാടകയിലെ ഇപ്പോഴത്തെ ചുമരെഴുത്ത് വ്യക്തമാക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ തങ്ങള്‍ക്കൊപ്പം അണിനിരത്തിയും പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ പോരാട്ടങ്ങളിലൂടെ മാത്രമേ ബി.ജെ.പിയുടെ ഈ മിന്നലാക്രമണങ്ങളെ പരാജയപ്പെടുത്താന്‍ കഴിയൂ. പ്രശ്‌നം തങ്ങള്‍ അധികാരത്തിലിരിക്കുന്നതല്ല, ജനാധിപത്യത്തിന്റെയും ജനങ്ങളുടെ തന്നെയും നിലനില്‍പ്പിന്റേതാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമല്ല സി.പി.എം അടക്കമുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ലക്ഷ്യവും പ്രവര്‍ത്തനവും അടിയന്തിരമായി തിരുത്തിക്കുറിക്കേണ്ടതുണ്ട്.
കര്‍ണാടകയില്‍ ബി.ജെ.പി ഗവണ്‍മെന്റ് നടത്തുന്ന ഹീനമായ ജനാധിപത്യ വിരുദ്ധ അട്ടിമറിക്കെതിരെ പാര്‍ലമെന്റില്‍ കൂട്ടമായി പ്രതിഷേധമുയര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കേണ്ടി വന്നു എന്നാണ് വാര്‍ത്ത. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ സി.പി.എം കേന്ദ്രകമ്മിറ്റി വമ്പിച്ച ബഹുജന സമരങ്ങള്‍ അഴിച്ചുവിട്ട് തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിര്‍മലാസീതാരാമന്റെ സംസ്ഥാന-ജനവിരുദ്ധ ബജറ്റിനെതിരെ പൊടുന്നനേ രാജ്യത്താകെ പ്രതിഷേധമുയര്‍ത്താന്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും കഴിയാതെ പോയി. പെട്രോളിയത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില ബജറ്റിന്റെ പിറ്റേന്ന് കുതിച്ചുയര്‍ന്നിട്ടും കേരളത്തില്‍ പോലും ദിവസങ്ങള്‍ കഴിഞ്ഞാണ് ചട്ടപ്പടി സമരം സംഘടിപ്പിച്ചത്. 91 എം.എല്‍.എമാര്‍ കേരളത്തില്‍ തങ്ങളെ പിന്താങ്ങുന്നതുകൊണ്ട് അഞ്ചു വര്‍ഷം ഭരിക്കാനുള്ള ജനവിധി തങ്ങളുടെ കീശയിലുണ്ടെന്ന് ഇപ്പോഴത്തെ ദേശീയ സാഹചര്യത്തില്‍ എല്‍.ഡി.എഫ്‌പോലും അഹങ്കരിക്കേണ്ട. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി ഇടതുപക്ഷ പാര്‍ട്ടികളും മറ്റു പ്രാദേശിക പാര്‍ട്ടികളും രാജ്യത്താകെ നേരിടുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്പിറകെ യോഗം ചേര്‍ന്ന ബി.ജെ.പി ദേശീയ നേതൃത്വം ബി.ജെ.പി ഇതര സംസ്ഥാന ഭരണം പിടിച്ചെടുക്കാനുള്ള അജണ്ടക്കാണ് രൂപം കൊടുത്തത്. ആ പട്ടികയിലെ ആദ്യ പേര് കേരളത്തിന്റേതാണ്. ഇടതുപക്ഷം അതെങ്കിലും മറക്കേണ്ട.
കടപ്പാട്: ്മഹഹശസസൗിിൗീിഹശില.ംീൃറുൃല.ൈരീാ
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
kerala
കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി
THRISSUR
BUILDING COLLAPSED

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.
kerala
കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം
അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.
മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
-
india3 days ago
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം
-
Video Stories3 days ago
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്
-
kerala3 days ago
വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി നല്കി മുസ്ലിം യൂത്ത് ലീഗ്