Connect with us

Video Stories

16 കാരനെ കൊന്നത് ബീഫ് തീനിയെന്നും ദേശവിരുദ്ധനെന്നും ആരോപിച്ച്

Published

on

ന്യൂഡല്‍ഹി: ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് സഹയാത്രികര്‍ കുത്തിക്കൊന്ന ഹരിയാന സ്വദേശി ഹാഫീസ് ജുനൈദിന്റെ വീട്ടുകാര്‍ ഞെട്ടലിലാണ്.

ഒരു പതിനാറുകാരനെ കൊല്ലാന്‍ മാത്രം വിദ്വേഷം എങ്ങനെയുണ്ടായി എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ തളരുകയാണ് ഇവര്‍. ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ച് ബുധനാഴ്ച്ചയാണ് ജുനൈദ് കൊല്ലപ്പെട്ടത്. പെരുന്നാളിന് മുമ്പായി ഡല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് സഹയാത്രകിന്റെ വിദ്വേഷത്തിന് ജുനൈദ് ഇരയായത്.
സീറ്റിനെ ചൊല്ലിയാരംഭിച്ച തര്‍ക്കമാണ് പിന്നീട് ബീഫിലേക്ക് തിരിഞ്ഞത്. ജുനൈദിനെയും കൂട്ടരെയും ആക്രമിച്ച രമേശ് എന്നയാളെ പിടികൂടിയിട്ടുണ്ട്. മുസ്്‌ലിംകളായ നാലു പേരും ബീഫ് കഴിച്ചിട്ടുണ്ടെന്നും അവരെ ആക്രമിക്കണമെന്നും സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പറഞ്ഞു.
താന്‍ മദ്യലഹരിയിലായിരുന്നെന്നും ഇയാല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുഗ്ലക്കാബാദില്‍ നിന്നു നോമ്പു തുറയ്ക്കായുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെയും ഹാഷിം, ഷാക്കിര്‍ എന്നിവരെയും ജനക്കൂട്ടം തന്നെ ആക്രമിക്കുകയായിരുന്നു. ‘ബീഫ് തീനി’കളെന്നും ദേശവിരുദ്ധരെന്നും ആക്രോശിച്ചായിരുന്നു ആക്രമണം എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയിലെ ഒഖ്‌ലയ്ക്കും അസോട്ടിക്കും ഇടയിലായിരുന്നു ആക്രമണം.
തൊപ്പി വലിച്ചൂരിയും കയ്യിലിരുന്ന ആഹാര പൊതി വലിച്ച് പറിച്ചുമായിരുന്നു അധിക്ഷേപം എന്ന് ജൂനൈദിനൊപ്പം മര്‍ദിക്കപ്പെട്ടവരെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങള്‍ക്ക് ഇറങ്ങേണ്ട സ്‌റ്റേഷനെത്തിയിട്ടും അക്രമികള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് ആക്രമണത്തിനിരയായ ഷാക്കിര്‍ പറയുന്നു. പരിക്കേറ്റ ഷാക്കിര്‍ ഡല്‍ഹി ഏയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമികള്‍ എല്ലാവരും 30 വയസിന് മുകളിലുള്ളവരാണെന്ന് ഷാക്കിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങളുടെ കൈവശം ബീഫുണ്ടായിരുന്നില്ലെന്നും ഷാക്കിര്‍ പറയുന്നു. റംസാന്‍ പ്രമാണിച്ച് പുതു വസ്ത്രങ്ങള്‍ എടുക്കണമെന്ന് ജുനൈദ് ആഗ്രഹിച്ചിരുന്നതായി ജുനൈദിന്റെ പിതാവ് ജലാലുദ്ദീന്‍ പറയുന്നു. നേരത്തെ വീട്ടിലെത്താമെന്ന് പറഞ്ഞാണ് ജുനൈദ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. മകന്റെ മൃതദേഹമാണ് വീട്ടില്‍ തിരിച്ചെത്തിയത് എന്നും ജലാലുദ്ദീന്‍ പറയുന്നു. അവന് വെറും പതിനാറ് വയസ് മാത്രമേ പ്രായമുള്ളൂ. എങ്ങനെയാണ് അവര്‍ക്ക് എന്റെ മകനെ ഇങ്ങനെ കൊല്ലാന്‍ തോന്നിയത്.കൊല്ലാന്‍ മാത്രം ഇത്ര വിദ്വേഷം എങ്ങനെയാണ് അവര്‍ക്ക് തോന്നിയത്.
മകന്‍ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞ് സ്ഥലത്ത് എത്തിയ ഞാന്‍ കണ്ടത്, ഹാഷിമിന്റെ മടിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ജുനൈദിനെയാണ്. ഡല്‍ഹിയില്‍ നിന്നുമെത്തുന്ന മക്കളെ കൂട്ടിക്കൊണ്ട് പോകുന്നതിനായി ജലാലുദ്ദീന്‍ റയില്‍വേ സ്‌റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ട്രെയിന്‍ സ്‌റ്റേഷന്‍ വിട്ട് പോയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ വരെ ജുനൈദ് കൊല്ലപ്പെട്ട വിവരം മാതാവ് സൈറയെ അറിയിച്ചിരുന്നില്ല. ഗ്രാമത്തിലെ മറ്റ് സ്ത്രീകള്‍ ആശ്വസിപ്പിക്കാനെത്തിയപ്പോഴാണ് സൈറ വിവരം അറിയുന്നത്.
ആരും തന്നോട് ജുനൈദ് കൊല്ലപ്പെട്ട കാര്യം പറഞ്ഞില്ലെന്നും ദുഖമടക്കാനാകാത്ത സൈറ മാധ്യമങ്ങളോട് പറയുന്നു. രാത്രി വൈകിയും ജുനൈദും സഹോദരങ്ങളും തിരിച്ച് വീട്ടിലെത്താത്തതിനാല്‍ സൈറ നിരന്തരം ഇവരെ കുറിച്ച് അന്വേഷിച്ചിരുന്നു. ജുനൈദിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം ഇവര്‍ അറിയുന്നത്.

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Trending