Connect with us

Culture

നമ്പര്‍ വണ്‍ ഫെഡ്‌റര്‍

Published

on

മെല്‍ബണ്‍: ചരിത്രം സുന്ദരമാണ്…. റോജര്‍ ഫെഡ്‌ററെ പോലെ… കിരീട നേട്ടത്തിലും ടെന്നിസ് ആധികാരികതയിലും ലോകത്തോളം ഉയര്‍ന്ന താരം. ക്ലാസിക് ടെന്നിസിന്റെ ശക്തനായ വക്താവായി കാലഘട്ടം അംഗീകരിച്ച പ്രതിഭ. പ്രായത്തിന്റെ വേവലാതികള്‍ക്കിടയിലും സുന്ദരമായ ടെന്നിസിന്റെ ആ അശ്വമേഥം ഇന്നലെ ലോര്‍ഡ് ലേവര്‍ അറീന കണ്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സൂപ്പര്‍ താരത്തിന്. സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ അടിയറവ് പറയിച്ചാണ് ഫെഡറര്‍ കീരീടം സ്വന്തമാക്കിയത്. മൂന്നു മണിക്കൂര്‍ 38 മിനിറ്റ് കൊണ്ടായിരുന്നു ഫെഡററുടെ വിജയം. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഫെഡറര്‍ ഒരു ഗ്രാന്‍സ്ലാം കിരീട വിജയം നേടുന്നത്. ഓസ്‌ട്രേലിയന്‍ ഓപണ്‍ കൂടി സ്വന്തമായതോടെ കരിയറിലെ 89-ാം കിരീടവും 18-ാം ഗ്രാന്‍സ്ലാം കിരീടവുമാണ് ഫെഡറര്‍ സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഫെഡറര്‍ നദാലിനെ തോല്‍പിച്ചത്. സ്‌കോര്‍: 6-4, 3-6, 6-1, 3-6, 6-3. ആദ്യ സെറ്റ് അനായാസം ജയിച്ച ഫെഡറര്‍ക്കെതിരെ രണ്ടാം സെറ്റ് തിരിച്ചുപിടിച്ച് നദാല്‍ ശക്തമായി തിരിച്ചടിച്ചു. ഇതോട മൂന്നാം സെറ്റ് 6-1ന് കൈക്കലാക്കുകയായിരുന്നു ഫെഡറര്‍. എന്നാല്‍ നാലാം സെറ്റ് 3-6ന് നദാല്‍ പിടിച്ചതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് നീണ്ടു. 6-3നായിരുന്നു അവസാന സെറ്റില്‍ ഫെഡറുടെ വിജയം. അവസാന സെറ്റില്‍ ആദ്യ രണ്ടു പോയിന്റുകള്‍ നദാല്‍ നേടിയതോടെ മത്സരം സ്പാനിഷ് താരത്തിനൊപ്പമാണെന്ന് തോന്നിച്ചു. എന്നാല്‍ സമ്മര്‍ദങ്ങളില്‍ പതറാതെ പരിചയസമ്പത്ത് കൂട്ടായപ്പോള്‍ അഞ്ച് വര്‍ഷത്തിനിപ്പുറം വീണ്ടും ഫെഡറര്‍ ഗ്രാന്‍സ്ലാം വിജയിയാകുകയായിരുന്നു. ഫെഡററുടെ അവസാന ഗ്രാന്‍സ്ലാം നേട്ടം 2012 ല്‍ ആയിരുന്നു. അന്ന് വിംബിള്‍ഡണ്‍ വിജയി ആയിരുന്നു ഫെഡ്. ഇതോടെ രണ്ട് വര്‍ഷത്തിനിപ്പുറം ഗ്ലാന്‍സ്ലാം കിരീടം സ്വന്തമാക്കാമെന്ന റാഫേലിന്റെ പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. ഫെഡററുടെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഇതോടെ, ഏറ്റവുമധികം ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ പുരുഷതാരമെന്ന റെക്കോര്‍ഡും ഫെഡറര്‍ അരക്കിട്ടുറപ്പിച്ചു. അതേ സമയം, ഗ്രാന്‍സ്ലാം ഫൈനലുകളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളതില്‍ ഫെഡററിന്റെ മൂന്നാമത്തെ മാത്രം വിജയമാണിത്. ഗ്രാന്‍സ്ലാം ഫൈനലില്‍ നദാലിനെ തോല്‍പ്പിക്കുന്നത് 10 വര്‍ഷത്തിനുശേഷം ഇതാദ്യവും. 2007ല്‍ വിംബിള്‍ഡിനിലായിരുന്നു കിരീടപ്പോരാട്ടത്തില്‍ നദാലിനെതിരെ ഫെഡററിന്റെ അവസാന ജയം. അതിനു തൊട്ടുമുന്‍പുള്ള വര്‍ഷവും വിംബിള്‍ഡനില്‍ നദാലിനെ വീഴ്ത്തി ഫെഡറര്‍ കിരീടം നേടിയിരുന്നു. എന്നാല്‍, നേര്‍ക്കുനേര്‍ കീരീടപ്പോരാട്ടങ്ങളില്‍ നദാലിനെ വിജയം അനുഗ്രഹിച്ച സന്ദര്‍ഭങ്ങളായിരുന്നു ഏറെ: ഫ്രഞ്ച് ഓപ്പണ്‍ (2006, 2007, 2008, 2011), വിംബിള്‍ഡന്‍ (2008), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2009) എന്നിവ നദാലിനൊപ്പം നിന്നിരുന്നു.

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Trending