Connect with us

Video Stories

സിറ്റിക്ക് വീണ്ടും ബാര്‍സ പരീക്ഷ

Published

on

മാഞ്ചസ്റ്റര്‍: ഏകപക്ഷീയമായ നാലു ഗോളിന്റെ തോല്‍വിക്ക് സ്വന്തം മൈതാനത്ത് പകരം ചോദിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കരുത്തുണ്ടോ. എതിരാളികള്‍ ബാര്‍സലോണയാണെന്നതിനാല്‍ ഉത്തരം എളുപ്പമല്ല. ഗ്രൂപ്പ് സിയില്‍ മരണക്കളിക്കാണ് സിറ്റി ഒരുങ്ങുന്നത.് അവസാന ലീഗ് മത്സരത്തില്‍ എവേ മൈതാനത്ത് വെസ്റ്റ് ബ്രോമിനെ തിരിച്ചുകിട്ടാത്ത നാലു ഗോളുകള്‍ക്ക് മുക്കിയാണ് സിറ്റി ഒരുക്കം പ്രഖ്യാപിച്ചത്. ബാര്‍സയാകട്ടെ ലീഗിലെ അവസാന സ്ഥാനക്കാരായ ഗ്രനാഡയുമായി ഒരു ഗോളിന്റെ നിറംകെട്ട വിജയവുമായാണ് വരുന്നത്. രാത്രി 1.15നാണ് മത്സരം.

ഇതേ സമയത്ത് നടക്കുന്ന മറ്റു മത്സരങ്ങളില്‍ ഇംഗ്ലീഷ് പ്രമുഖരായ ആഴ്‌സനല്‍ ലുദോ ഗോററ്റ്‌സിനെ എവേ മൈതാനത്ത് നേരിടും. ആഴ്‌സനല്‍ കളിക്കുന്ന ഗ്രൂപ്പ് എയില്‍ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്കും ഇന്ന് മത്സരമുണ്ട്. ഗ്രൂപ്പ് ഡിയില്‍ ഡച്ച് പ്രമുഖരായ പി.എസ്.വിയും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ് മറ്റൊരു പ്രധാന മത്സരം. ഇതേ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് റോസ്‌റ്റോവുമായി കളിക്കും. തുടരെ നാലാം വിജയമാണ് ഡീഗോ സിമിയോണിയുടെ കുട്ടികള്‍ ലക്ഷ്യമിടുന്നത്.
ഗോളടിച്ചാല്‍ മാത്രം മതിയാകില്ല, ബാര്‍സലോണ ഗോളടിക്കുന്ന തടുക്കുകയും വേണം എന്ന ദുഷ്‌കരമായ ദൗത്യമാണ് സിറ്റിക്കും ഗ്വാര്‍ഡിയോളക്കുമുള്ളത്. നൗകാമ്പില്‍ ഒരു എവേ ഗോള്‍ നേടാന്‍ പോലുമാകാത്തതിനാല്‍ എം.എസ്.എന്‍ ത്രയം നയിക്കുന്ന ബാര്‍സയുടെ ലോകോത്തര മുന്‍നിരയെ ഗോളടിക്കാന്‍ അനുവദിക്കാതിരിക്കുക എന്ന വെല്ലുവിളി ഭാരിച്ചതായിരിക്കും.

തങ്ങളുടെ മുന്‍ പരിശീലകന്‍ കൂടിയായ ഗ്വാര്‍ഡിയോളയുടെ ഇംഗ്ലണ്ടിലെ ആദ്യ പരീക്ഷണം കൂടുതല്‍ പ്രയാസകരമാക്കുകയായിരുന്നു ബാര്‍സ. ഗ്രൂപ്പ് സിയില്‍ കളിച്ച മൂന്നിലും ജയിച്ച് ഒമ്പതു പോയിന്റുമായി ബാര്‍സ ഒന്നാമത് നില്‍ക്കുമ്പോള്‍ മൂന്നു കളികളില്‍ നാലു പോയിന്റുള്ള സിറ്റി, മൂന്നു പോയിന്റുമായി തൊട്ടരികെ നില്‍ക്കുന്ന ജര്‍മന്‍ ടീം ബൊറൂഷ്യ ഗ്ലബാഷില്‍ നിന്ന് വെല്ലുവിളി നേരിടുകയാണ്. ഇന്ന് സിറ്റി ജയിക്കാതിരുന്നാല്‍, സ്വന്തം മൈതാനത്ത് സെല്‍റ്റിക്കിനെ തോല്‍പ്പിച്ച് ഗ്ലബാഷിന് രണ്ടാം സ്ഥാനത്തേക്കു കയറാനാകും. പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് അത് നാണക്കേടാകും. വലിയ പ്രതീക്ഷകളുമായി ബയേണ്‍ മ്യൂണിക്കില്‍ നിന്നെത്തിയ പെപ് ഗ്വാര്‍ഡിയോളക്ക് പ്രത്യേകിച്ചും.

ബാര്‍സലോണ താരങ്ങള്‍ ഇന്നലെ മാഞ്ചസ്റ്ററിലെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നു പുറത്തുവരുന്ന സ്പാനിഷ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോ പിടിക്കാനും ഓട്ടോഗ്രാഫ് എഴുതിവാങ്ങിക്കാനും ആളുകള്‍ മത്സരിക്കുകയായിരുന്നു. നൗകാമ്പില്‍ സിറ്റിയെ മുക്കുന്നതിന് നേതൃത്വം നല്‍കിയ ലയണല്‍ മെസ്സിയാണ് ശ്രദ്ധാകേന്ദ്രം. സിറ്റിയുമായുള്ള മത്സരത്തിന്റെ മുന്നിലെ വാരം പരിക്കുമാറി ടീമില്‍ തിരിച്ചെത്തിയ മെസ്സി ഹാട്രിക് കുറിച്ച് സിറ്റിക്കെതിരെ ഗോളടിച്ചു കൂട്ടുന്ന ശീലം തുടരുകയായിരുന്നു. ഇംഗ്ലീഷ് ടീമുകള്‍ക്കെതിരെ മാസ്മരിക ഫോമാണ് മെസ്സി കാഴ്ചവെക്കുന്നത്. പ്രീമിയര്‍ ലീഗ് ടീമുകള്‍ക്കെതിരെ ഒടുവിലെ പതിഞ്ച് മത്സരങ്ങളില്‍ നിന്ന് പതിനാറ് ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. ഇതില്‍ അഞ്ചും സിറ്റിക്കെതിരെ ആയിരുന്നു.

ആക്രമണം തന്നെയായിരിക്കും ബാര്‍സയുടെ മുഖമുദ്ര. സിറ്റിയുടെ തട്ടകമായ ഇത്തിഹാദില്‍ ഒരു ഗോള്‍ നേടാന്‍ ബാര്‍സക്കു കഴിഞ്ഞാല്‍ സിറ്റിയുടെ വിജയ മാര്‍ജിന്‍ 6-1 ആയി ഉയരും. കളിയുടെ സ്വഭാവം പെട്ടെന്നു വിലയിരുത്തിയ ശേഷം വലിയ മാനക്കേട് ഒഴിവാക്കാനായി പ്രതിരോധത്തിലൂന്നി കളിക്കാന്‍ പെപ് ശ്രമിച്ചാലും അത്ഭുതമില്ല. ഗ്രൂപ്പ് എയില്‍ ആഴ്‌സനലും പി.എസ്.ജിയും ഒപ്പത്തിനൊപ്പം കുതിക്കുകയാണ്. മൂന്നു കളികളില്‍ ഇരുടീമുകള്‍ക്കും ഏഴു പോയിന്റ് വീതം. ഗോള്‍ ശരാശരിയില്‍ മൂന്നു ഗോളിന്റെ മുന്‍തൂക്കവുമായി ആഴ്‌സനലാണ് ഒന്നാമത്. ലുദോ ഗോററ്റ്‌സിനെ നേരിടുന്ന ആഴ്‌സനലിനും ബേസലിനെ നേരിടുന്ന പി.എസ്.ജിക്കും എതിരാളികളുടെ മൈതാനങ്ങളിലാണ് കളി.

ഗ്രൂപ്പ് ഡിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനു പിന്നിലായിപ്പോയ ബയേണിന് പി.എസ്.വിയുടെ മൈതാനത്ത് കളി എളുപ്പമാകില്ല. മൂന്നു കളികളില്‍ ഒാരോ പോയിന്റുമായി നില്‍ക്കുകയാണ് പി.എസ്.വിയും റോസ്‌റ്റോവും. ഇന്നു ജയിച്ചില്ലെങ്കില്‍ സാധ്യതകള്‍ക്ക് തിരിച്ചടിയേല്‍ക്കുമെന്നതിനാല്‍ ഡച്ചുകാര്‍ തങ്ങളുടെ വമ്പന്‍ എതിരാളികള്‍ക്കെതിരെ കൈമെയ് മറന്നു പൊരുതിയേക്കും. അതേസമയം, റോസ്‌റ്റോവിനെ വീഴ്ത്തി ലീഡുയര്‍ത്താനായിരിക്കും അത്‌ലറ്റിക്കോയുടെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ബയേണിനെ വീഴ്ത്തി അവര്‍ കരുത്തുകാട്ടിയിരുന്നു. അത്‌ലറ്റിക്കോക്ക് ഒമ്പതും ബയേണിന് ആറും പോയിന്റാണ് നേട്ടം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending