Connect with us

india

ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നമ്മുടെ കടമ, ഭയരഹിതമായും സ്വതന്ത്രമായും റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് -BBC

മുന്‍ വിദേശകാര്യസെക്രട്ടറിയെ ഉദ്ധരിച്ചായിരുന്നു മോദിക്കെതിരായ ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടത്.

Published

on

ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നമ്മുടെ കടമ, ഭയരഹിതമായും സ്വതന്ത്രമായും റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് .അതില്‍നിന്ന് പിന്മാറില്ലെന്ന് ബി.ബി.സി. ബിബിസിയുടെ ഡയറക്ടര്‍ ജനറല്‍ ടിംഡേവി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഒര ു അജണ്ടയുമില്ല. ലോകത്തെ വായനക്കാരുടെ താല്‍പര്യം മാത്രമാണ ്‌നമ്മെ നയിക്കുന്നത്. അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം മറ്റൊന്നുമില്ല. കഴിഞ്ഞദിവസങ്ങളിലാണ് ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ രാത്രിയുള്‍പ്പെടെ ഇ.ഡി റെയ്ഡ് നടത്തിയത്. ഇതുവരെയില്ലാത്ത അപൂര്‍വസംഭവമായിരുന്നു അത്. കഴിഞ്ഞമാസം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രണ്ട് എപ്പിസോഡുകളിലായി ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായി നടക്കുന്ന ക്രൂരതകള്‍ ബിബിസി ഡോക്യുമെന്ററിയായി സംപ്രേഷണം ചെയ്തിരുന്നു. അതിനിടെയാണ് വിദേശകാര്യമന്ത്രി ജയശങ്കര്‍ ബിബിസിയുടേത് രാഷ്ട്രീയമാണെന്നും വിദേശത്തുനിന്ന് തെരഞ്ഞെടുപ്പ് അട്ടിമറി നടക്കാന്‍പോകുകയാണെന്നും വിലപിച്ചത്. ഇതിനുള്ള മറുപടി കൂടിയാണ് ബിബിസിയുടെ ഈ സന്ദേശം. ഡല്‍ഹിയിലെ 20 ഓളം ഉദ്യോഗസ്ഥരാണ് കഴിഞ്ഞയാഴ്ച് വീടുകളില്‍ പോകാന്‍ കഴിയാതെ പൂട്ടിയിടപ്പെട്ടത്. ഇത് രാജ്യാന്തരതലത്തില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മോദിയെ ഒന്നാം പ്രതിയാക്കി ഗുജറാത്ത് കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ സഹിതമായിരുന്നു ഡോക്യുമെന്ററിയുടെ ഒന്നാം അധ്യായം. ഭയരഹിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പേരുകേട്ട് ലോകത്തെ മാധ്യമസ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ ബിബിസിക്ക് പൂര്‍ണണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുന്‍ വിദേശകാര്യസെക്രട്ടറിയെ ഉദ്ധരിച്ചായിരുന്നു മോദിക്കെതിരായ ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് മോദിയുടെ അടുത്തയാളായ അദാനിക്ക് വന്‍സാമ്പത്തികനഷ്ടം സംഭവിച്ചതും. വിദേശഅക്കൗണ്ടുകളില്‍നിന്ന് വ്യാജമായി പണമെത്തിയതും ലാഭം പെരുപ്പിച്ചുകാട്ടിയതും മോദിക്കെതിരായ തിരിച്ചടിയാണ്. ഇതിലും നിഷ്പക്ഷമായാണ് ബിബിസി റിപ്പോര്‍ട്ടിംഗ് നടത്തിയത്. ലോകത്തെ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തില്‍ 150-ാംസ്ഥാനത്താണ് നമ്മുടെ ഇന്ത്യ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ​ഗാന്ധി ആരോപിച്ചു.

Continue Reading

india

‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ സർവീസ് ഉദ്യോഗസ്ഥരായിരുന്ന 93 പേർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അഹമ്മദാബാദ് ഐഐഎമ്മിൽ പ്രൊഫസറായിരുന്ന ജഗദീപ് ചോക്കർ എഴുതിയ കത്തിനെ പിന്തുണച്ചാണ് 93 മുൻ സിവിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

മുസ് ലിംകൾക്കെതിരായ വിദ്വേഷം നിറഞ്ഞ പരാമർശങ്ങളായിരുന്നു മോദിയുടെ രാജസ്ഥാൻ പ്രസംഗത്തിലുണ്ടായിരുന്നത്. വർഗിയ- വിദ്വേഷ പ്രസംഗത്തിനെതിരെ 2200 ലധികം പരാതികൾ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിലുള്ളത്.

പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ മോദി ലംഘിച്ചുവെന്നാണ് കത്തിലുള്ളത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ജ്ഞാനേഷ് കുമാർ​, ഡോ. എസ്.എസ് സന്ധു എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്.

‘കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് ഞങ്ങൾ. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല, പക്ഷെ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളോട് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. 2024 ഏപ്രിൽ 21-ന് പ്രധാനമന്ത്രി നടത്തിയ വർഗീയ പ്രസംഗത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു​വെന്നും കത്തിലുണ്ട്.

 

Continue Reading

Trending