Connect with us

News

കോവിഡ് കേസുകള്‍ കുറഞ്ഞു; പൊതുയിടങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടന്ന നിര്‍ദ്ദേശവുമായി ബെയ്ജിങ്

‘നിലവിലെ നിയമപ്രകാരം എനിക്ക് എപ്പോള്‍ വേണമെങ്കിലും ഇപ്പോള്‍ മാസ്‌ക് ഊരിവെക്കാം. എന്നാല്‍ മറ്റുളളവര്‍ അത് അംഗീകരിക്കുമോ എന്നതില്‍ എനിക്ക് ആശങ്കയുണ്ട്. കാരണം മാസ്‌ക് ധരിക്കാത്ത എന്നെ കണുമ്പോള്‍ അത് ആളുകള്‍ക്ക് ബുദ്ധിമു്ട്ടാവുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.’ ബെയ്ജിങ്ങിലെ സ്വദേശിയായ 24 കാരി പ്രതികരിച്ചു.

Published

on

ബെയ്ജിങ്: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നീക്കംചെയ്തു ചൈന. ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിങിലേക്കിറങ്ങുന്ന ആളുകള്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയാണ് അധികാരികള്‍ നീക്കംചെയ്തത്. തുടര്‍ച്ചയായി 13 ദിവസവും നഗരത്തില്‍ പുതിയ കേസുകളൊന്നും നഗരം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നടപടി. കോവിഡി വൈറസ് വ്യാപനം കുറഞ്ഞതോടെ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ വരുകയും മാര്‍ക്കറ്റുകളും ആളുകളും സജീവമാകുന്ന കാഴ്ചയുമാണ് രാജ്യത്തുള്ളത്. കോറോണ വൈറസിന്റെ ഉറവിട നഗരമായ വുഹാനില്‍ സാമൂഹ്യ അകലമോ മാസ്‌കോ ധരിക്കാതെ ജനങ്ങള്‍ കൂട്ടമായി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും നേരത്തെ വാര്‍ത്തായായിരുന്നു.

അതേസമയം, ബെയ്ജിങില്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന അധികൃതരുടെ നിര്‍ദേശം വന്നെങ്കിലും ഇന്നും ജനങ്ങളില്‍ ഭൂരിഭാഗവും മാസ്‌ക് ധരിച്ചാണ് നഗരത്തിലെത്തിയത്. പൂര്‍ണ്ണ സുരക്ഷിതരാണെന്ന ബോധ്യം നിലനില്‍ക്കാനും വീണ്ടും നിരീക്ഷണത്തിലേക്ക് പോവേണ്ട അവസ്ഥ ഭയന്നുമാണ് ആളുകള്‍ മാസ്‌ക് ധരിക്കുന്നത്. നഗരത്തലെത്തിയ പലരും തങ്ങളില്‍ തുടരുന്ന ആശങ്ക മാധ്യമങ്ങളോട് പങ്കുവെച്ചു. സാമൂഹിക സമ്മര്‍ദത്തിന്റെ ഫലമായാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്.

‘നിലവിലെ നിയമപ്രകാരം എനിക്ക് എപ്പോള്‍ വേണമെങ്കിലും ഇപ്പോള്‍ മാസ്‌ക് ഊരിവെക്കാം. എന്നാല്‍ മറ്റുളളവര്‍ അത് അംഗീകരിക്കുമോ എന്നതില്‍ എനിക്ക് ആശങ്കയുണ്ട്. കാരണം മാസ്‌ക് ധരിക്കാത്ത എന്നെ കണുമ്പോള്‍ അത് ആളുകള്‍ക്ക് ബുദ്ധിമു്ട്ടാവുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.’ ബെയ്ജിങ്ങിലെ സ്വദേശിയായ 24 കാരി പ്രതികരിച്ചു.

മാസ്‌ക് ധരിക്കുന്നതിന് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവുകള്‍ നല്‍കുന്നത് ഇത് രണ്ടാംതവണയാണ്. ഏപ്രില്‍ അവസാനത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജൂണില്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending