X

ബീഹാര്‍ തീവണ്ടിയപകടം: മരണം ഏഴായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

വൈശാലി: ബിഹാറിലെ വൈശാലി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീവണ്ടിയപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബിഹാറിലെ ജോഗ്ബനിയില്‍ നിന്ന് ദില്ലിയിലെ ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്ക് പോകുന്ന സീമാഞ്ചല്‍ എക്‌സ്പ്രസാണ് പുലര്‍ച്ചെ നാല് മണിയോടെ പാളം തെറ്റിയത്. പട്‌നയില്‍ നിന്ന് ഏതാണ് മുപ്പത് കിലോമീറ്റര്‍ അകലെ സഹദായ് ബുസുര്‍ഗ് എന്നയിടത്തു വച്ചാണ് അപകടമുണ്ടായത്. 11 കോച്ചുകളാണ് പാളം തെറ്റിയത്.

അപകടം നടന്ന സമയത്ത് തീവണ്ടി വന്‍വേഗതയിലായിരുന്നുവെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പാളം തെറ്റിയതോടെ മൂന്ന് കോച്ചുകള്‍ പൂര്‍ണമായി തലകീഴ് മറിഞ്ഞു. പൂര്‍ണമായും തകരുകയും ചെയ്തു.

ദേശീയ ദുരന്തനിവാരണസേനയുടെ രണ്ട് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. പാളത്തില്‍ വിള്ളലുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. എഞ്ചിന്‍ വേര്‍പെട്ട് ആദ്യത്തെ രണ്ട് കോച്ചിലിടിച്ചതോടെ മറ്റ് കോച്ചുകള്‍ തല കീഴായി മറിയുകയായിരുന്നു.

chandrika: