Connect with us

Video Stories

ശിരുവാണി യാത്ര; കാടറിഞ്ഞ്, മനം നിറഞ്ഞ്

Published

on

ഫാറൂഖ് എടത്തറ

രണ്ടാഴ്ച മുമ്പാണ് ഏതെങ്കിലും വനത്തിലേക്കൊന്ന് യാത്ര പോയാലോ എന്നൊരു ആഗ്രഹം തോന്നിയത്. ഇക്കാര്യം അളിയാക്കയോട് (പെങ്ങളുടെ ഭര്‍ത്താവ്)നോട് പറഞ്ഞപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം.

ആലോചനകള്‍ക്ക് ശേഷം പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് സംസ്ഥാനത്തോട് ചേര്‍ന്ന്, കൊടും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിരുവാണിയിലേക്കാകാം യാത്ര എന്നുറപ്പിച്ചു. കാടിന് ഒറ്റ നടുക്കുള്ള പട്യാര്‍ ബംഗ്ലാവില്‍ താമസിക്കണം. വേറിട്ട അനുഭവമാണ് അവിടത്തെ തമാസമെന്ന കേട്ടിട്ടുണ്ട്. സുഹൃത്ത് യൂസഫിന് വിളിച്ച് കാര്യങ്ങളന്വേഷിച്ചു. പിന്നീട് പാലക്കാട് ഡി.എഫ്.ഓക്ക് വിളിച്ച് ബുധനാഴ്ച പട്യാര്‍ ബംഗ്ലാവിലെ താമസം ഉറപ്പാക്കി.

kad

സെപ്തംബര്‍ 26 ന് വൈകീട്ട് മൂന്ന് മണിയോടെ രണ്ട് കുട്ടികളടക്കം ഞങ്ങള്‍ ആറു പേര്‍ ശിരുവാണി ലക്ഷ്യമാക്കി അള്‍ട്ടോ കാറില്‍ യാത്ര തുടങ്ങി. കാഞ്ഞിരപ്പുഴ കഴിഞ്ഞപ്പോള്‍ സമയം വൈകീട്ട് നാലര. വഴിയില്‍കണ്ട ഒരാളോട് ശിരുവാണിയിലേക്കുള്ള വഴി ചോദിച്ചു. അങ്ങേര് ഞങ്ങളുടെ മുഖത്തേക്ക് സംശയത്തോടെ മാറിമാറി നോക്കി. ‘ഈ സമയത്ത് അവിടേക്ക്… ആനകളൊക്കെ..’ എന്ന് പറഞ്ഞ് നിര്‍ത്തി. എങ്കിലും അര്‍ധ മനസോടെ വഴി കൃത്യമായി പറഞ്ഞു തന്നു. സമയം അസമയമായിക്കഴിഞ്ഞു എന്ന് ഞങ്ങളും തിരിച്ചറിഞ്ഞു.

പാലക്കാട്-കോഴിക്കോട് ഹൈവേയില്‍ മണ്ണാര്‍ക്കാട്ടു നിന്ന് ഏകദേശം 10കി.മി പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്ത്, ചിറക്കല്‍പടി എന്ന സ്ഥലത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ്, പാലക്കയം വഴി 18 കി.മി ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാം എത്തും. ഡാം എത്തുന്നതിനു 8 കി.മി മുന്‍പിലായി ഇഞ്ചിക്കുന്ന് എന്ന സ്ഥലത്ത് ഒരു ചെക്ക്‌പോസ്റ്റ് ഉണ്ട്. ചെക്ക്‌പോസ്റ്റ് വരെ ആള്‍താമസമുള്ള പ്രദേശത്തുകൂടിയാണ് യാത്ര. റോഡിനിരുവശവും കൃഷിസ്ഥലങ്ങള്‍, റബ്ബര്‍ ആണ് കൂടുതലും. കൂടാതെ വാഴ, കപ്പ, ചേമ്പ്, ഇഞ്ചി തുടങ്ങിയവയുമുണ്ട്.

87db6aed-ef53-4c69-b3de-2d2093653ff5

അഞ്ച് മണിയോടെ ശിരുവാണി ചെക്ക്‌പോസ്റ്റിലെത്തി. കാര്യങ്ങള്‍ നേരത്തെ പറഞ്ഞുറപ്പിച്ചതിനാല്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ഫോറസ്റ്റ് ഓഫീസര്‍ ജിനേഷ് പറഞ്ഞ് തന്ന വഴി ലക്ഷ്യമാക്കി മുന്നോട്ട്… ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിന്റെ അടുത്തെത്തുമ്പോള്‍ സമയം ആറു മണി. ഇരുട്ട് പടര്‍ന്നു തുടങ്ങിയിരുന്നു. മനസില്‍ അകാരണമായൊരു ഭയം ചേക്കേറി. കാറിനുള്ളില്‍ ഭീതിയുടെ അന്തരീക്ഷം മൂടിക്കെട്ടി നിന്നു. എങ്കിലും ധൈര്യം സംഭരിച്ച് വാഹനം മുന്നോട്ടെടുത്തു.

വഴിയില്‍ വലതു ഭാഗത്തായി ഒരു കാട്ടുപോത്ത്. വാഹനം തിരിക്കാന്‍ കഴിയാത്ത ഇടുങ്ങിയ റോഡും. എങ്കിലും മുന്നോട്ടു തന്നെ പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. കുറെയേറെ ഓടിയിട്ടും പട്യാര്‍ ബംഗ്ലാവ് കാണുന്നില്ല. അതിര്‍ത്തിയിലെത്തിയപ്പോള്‍ ഭയം കൂടി വന്നു.

എങ്ങോട്ട് പോകണമെന്ന് ഒരു ലക്ഷ്യവുമില്ല… തിരികെ പോകുമ്പോള്‍ വഴിയില്‍ കാട്ടുപോത്തും ആനയും. ഒന്നും നോക്കിയില്ല… നേരെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ലക്ഷ്യമാക്കി തിരിച്ചു… പേടി ഡ്രൈവിങിനെ ബാധിച്ചപ്പോള്‍ കാറിന് സ്പീഡ് കൂടി. മെല്ലെ പോയാല്‍ മതിയെന്ന് കൂടെയുള്ളവരുടെ ഉപദേശം.

7a5331e9-3b07-450c-a16b-c679f37d06dd

ഏകദേശം ഇരുപത് മിനുട്ട് കഴിഞ്ഞപ്പോഴേക്ക് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെത്തി… അവിടുത്തെ ഭായ് സാബിനോട് കാര്യങ്ങള്‍ വിശദീകരിച്ചു.. വാച്ചര്‍ മുരുകനെ ഞങ്ങളോടൊപ്പം അയക്കാനുള്ള മഹാമനസ്‌കത അദ്ദേഹം കാട്ടി.

മുരുകനെയും കൂട്ടിയായി പിന്നെയുള്ള യാത്ര. പരിസരം പരിചയമുള്ള മുരുകന്‍ സഹയാത്രികനായെത്തിയപ്പോള്‍ കാറിനകത്തെ അന്തരീക്ഷം അയഞ്ഞു. സാര്‍ വിട്ടോ സാര്‍ എന്ന് പറഞ്ഞ് മുരുകന്‍ കഥ പറയാന്‍ തുടങ്ങി. സന്തോഷത്തോടെ വാഹനം മുന്നോട്ട് പോകുമ്പോഴതാ വഴി തടസ്സപ്പെടുത്തി ഒരു ഒറ്റയാന്‍. അപകടം മണത്ത ഞാന്‍ കാറിന്റെ ലൈറ്റ് അണച്ചു. ‘ലൈറ്റ് അണക്കല്ലേ സാര്‍… ആക്‌സിലേറ്റര്‍ കൂട്ടൂ…’ എന്ന മുരുകന്റെ സ്‌നേഹത്തോടെയുള്ള അട്ടഹാസം. മുരുകന്‍ പറഞ്ഞപോലെ ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും ആന വഴിയില്‍ നിന്നും മാറിയിരുന്നു. കാട്ടുപാതയിലൂടെ കാറോടിക്കുമ്പോള്‍ അപ്രതീക്ഷിതമായി ആന മുന്നില്‍ വന്നാല്‍ ലൈറ്റ് അനക്കണമെന്ന മുന്‍ ധാരണ തിരുത്താനും ഇതുകൊണ്ടായി.

1d1e86a2-1657-4239-88bf-90269c004bd7

15 മുനുട്ട് കഴിഞ്ഞപ്പോഴേക്ക് പട്യാര്‍ ബംഗ്ലാവിലെത്തി. ഞങ്ങളെ കാത്ത് അവിടെ പാചകക്കാരന്‍ സാമുവല്‍ ഉണ്ടായിരുന്നു. രണ്ട് റൂമുകളുള്ള ബംഗ്ലാവ്. ഒരു റൂമില്‍ 5 പേര്‍ക്ക് താമസിക്കാം. അത്യാവശ്യ സൗകര്യമുള്ള രണ്ട് റൂമുകള്‍. കൂടാതെ കിച്ചനും കുക്കും. വൈദ്യുതിക്ക് സോളാര്‍ തന്നെ ശരണം.

രാത്രിയില്‍ ബംഗ്ലാവിനു പുറത്തിറങ്ങി. മൃഗങ്ങളുടേയും കിളികളുടേയും ശബ്ദം. ഭയങ്കര തണുപ്പ്. നല്ല ചുടുള്ള കട്ടന്‍ചായയും കേക്കും കഴിച്ചപ്പോള്‍ ശരീരം അന്തരീക്ഷത്തോട് പൊരുത്തപ്പെട്ട പോലെ തോന്നി. ബംഗ്ലാവിന്റെ അടുത്തുള്ള ഒരു പൂച്ചെട്ടിയുടെ അടുത്ത് വോഡഫോണിന് ഇമ്മിണി റേഞ്ച് കിട്ടും.രാത്രി 10 മണിയോടെ ഉറങ്ങാന്‍ കിടന്നു.

പുലര്‍ച്ചെ അഞ്ച് മണിയോടെ എണീക്കണം, എന്നാലേ കാടിന്റെ യഥാര്‍ത്ഥ സൗന്ദര്യം കാണാന്‍ കഴിയൂ എന്ന് തലേന്ന് വാര്‍ഡന്‍ പറഞ്ഞത് കൊണ്ട് നേരത്തെ എണീറ്റു. ആ പറഞ്ഞത് ശരിയാണെന്ന് പിറ്റേന്ന് നേരിട്ടു തന്നെ ബോധ്യമായി. അതിമനോഹരമായ പ്രഭാത ദൃശ്യത്തില്‍ കാടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഡാമും ബംഗ്ലാവിലിരുന്ന് കാണാം. ഞാന്‍ ഇതിനു മുമ്പ് വനസവാരി നടത്തിയിട്ടുള്ള ആറളം വന്യജീവി സങ്കേതത്തെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്.

9d726fb2-27c3-48d4-9542-250ff7abf846 d953aef0-e425-42df-bac7-c7a1cf61f8f4 6ddcb156-0db8-4dd9-831c-71ff49469e5e

രാവിലെ മീന്‍ ബിരിയാണിയും കഴിച്ച് പത്തു മണിയോടെ ട്രക്കിംഗിനായി ഇറങ്ങി. ഡാം സന്ദര്‍ശനവും കാട്ടിലേക്കുള്ള സവാരിയും കൊടുംവനത്തില്‍ പട്യാര്‍ ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ പ്രധാന വിനോദ പരിപാടികള്‍. ട്രക്കിങ്ങിന് വരുന്നവര്‍ക്ക് രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെയാണ് സന്ദര്‍ശന സമയം. ഇപ്പോള്‍ സ്വകാര്യവാഹനങ്ങള്‍ക്കും വനത്തിനുള്ളിലേക്ക് കടന്നുപോകാം.

മുമ്പ് യാത്രകളിലൊക്കെ മാന്‍, കുരങ്ങന്‍ മുതലായ മൃഗങ്ങളെ മാത്രമേ കാണാന്‍ പറ്റിയിരുന്നുള്ളൂ. പക്ഷെ, ഈ യാത്രയില്‍ ഞങ്ങളെ കാത്തിരുന്നത് കാട്ടില്‍ കണ്ടുകിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വന്യമൃഗങ്ങള്‍ തന്നെയായിരുന്നു.

ശിരുവാണി ഡാമിന്റെ നിര്‍മ്മാണം തുടങ്ങിയത് 1927ല്‍ ആണ്. പ്രകൃതിയുടെ വെല്ലുവിളി അതിജീവിച്ച് ഉണ്ടാക്കിയ, കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാമിലെ വെള്ളം മുഴുവന്‍ ഉപയോഗിക്കുന്നത് തമിഴ്‌നാട് ആണ്. ഈ അടുത്ത കാലത്തുപോലും വെള്ളവുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.

ബംഗ്ലാവില്‍ നിന്നും ഏകദേശം മൂന്ന് കി.മി കൂടി ചെന്നാല്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയായി. കേരളമേട് എന്നാണ് സ്ഥലത്തിന്റെ പേര്. അതിര്‍ത്തിക്കിരുവശവും ഓരോ ചെക്ക്‌പോസ്റ്റ് ഉണ്ട്. ചെക്ക് പോസ്റ്റില്‍നിന്ന് വനംവകുപ്പ ഉദ്യോഗസ്ഥന്‍ വേലായുധന്‍ ഞങ്ങളെ കുടെ മലമുകളിലേക്ക് വന്നു.. ആന, കടുവ, മാന്‍, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ ജീവികള്‍ രാത്രികാലങ്ങളില്‍ ചെക്ക്‌പോസ്റ്റ്‌നു അടുത്ത് വരുന്നത് പതിവാണത്രേ.

തമിഴ്‌നാട് ചെക്ക്‌പോസ്ടിനു മുകളില്‍ കയറി നോക്കിയാല്‍ കോയമ്പത്തൂര്‍ പട്ടണം ഒരുവിധം നന്നായി കാണാം. കേരളമേട് നിന്ന് ഏകദേശം 30 കിലോ മീറ്റര്‍ തമിഴ്‌നാട് വനത്തിലൂടെ സഞ്ചരിച്ചാല്‍ കോയമ്പത്തൂര്‍ ടൗണിലെത്തും…

kaad

പ്രകൃതിയുടെ വന്യസൗന്ദര്യം ആസ്വദിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ ലിസ്റ്റില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ഒരിടമാണ് പട്യാര്‍ ബംഗ്ലാവ്. വൈകീട്ട് മൂന്നു മണിക്കെങ്കിലും ബംഗ്ലാവിലെത്തുന്ന വിധം വേണം യാത്ര ക്രമീകരിക്കാന്‍. അതീവഹൃദ്യമായ ഒട്ടേറെ കാഴ്ചകള്‍ ബംഗ്ലാവില്‍ നിന്നും ട്രക്കിങ്ങിനിടയിലും കാണാം. ഞങ്ങള്‍ക്ക് ലഭിച്ചതു പോലെ ഇടയ്ക്ക് മഴയുടെ അനുഗ്രഹം കൂടിയുണ്ടായാല്‍ യാത്ര കെങ്കേമമാവും.

https://goo.gl/NUhyWI

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending