Connect with us

Video Stories

മാനസ്വി കണ്‍നിറയെ കണ്ടു ജീവന്‍ നിലനിര്‍ത്താന്‍ മൂലകോശം നല്‍കിയ ഷാബാസ് അങ്കിളിനെ

Published

on

 

 
മതവൈരങ്ങള്‍ക്കും വര്‍ഗീയ ഫാസിസ്റ്റ് ചിന്തകള്‍ക്കും ചെവികൊടുക്കുന്ന ആപത്കരമായ ഇന്നത്തെ സമൂഹത്തില്‍ മതസൗഹാര്‍ദ്ദത്തിനും മാനവ നന്‍മക്കും മാതൃകയാണ്് കൊച്ചി പള്ളുരുത്തി സ്വദേശിയായ യുവ എഞ്ചിനിയര്‍ ഷാബാസും ഹൈദരാബാദ് സ്വദേശിനിയായ ആറാം ക്ലാസുകാരി മാനസ്വി കരംചേദുവും. ഇവരുടെ ഒത്തുചേരലിനിടെ ഷാബാസിന്റെ മാതാവ് ആയിഷ മാനസ്വിയുടെ കവിളില്‍ ചുംബനം നല്‍കിയത് കണ്ടുനിന്നവരുടെ കണ്ണുകളില്‍ ഈറനണിയിച്ചു. പള്ളുരുത്തി താനത്ത് പറമ്പില്‍ ടി എച്ച് സലിം ആയിഷ ദമ്പതികളുടെ മകനായ ഷാബാസ് കുഴിവേലിപ്പടി കെഎംഇഎ എഞ്ചിനിയറിംഗ് കോളജില്‍ ബിടെക് ഇലക്‌ട്രോണിക് ആന്റ് ഇലക്ട്രിക് വിഭാഗത്തില്‍ പഠിച്ചുകൊണ്ടിരിക്കേയാണ് ധാത്രിയുടെ നേതൃത്വത്തില്‍ 2015ല്‍ കോളജില്‍ രക്ത കോശ നിര്‍ണയ ക്യാമ്പ് നടന്നത്. അന്ന് എല്ലാവരുടെയും പരിശോധിച്ച കൂട്ടത്തില്‍ ഷാബാസും പരിശോധനക്ക് വിധേയനായി രക്ത മൂല കോശ ദാതാവായി രജിസ്റ്റര്‍ ചെയ്തു. താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല ഒരു കുരുന്ന് ജീവന് താന്‍ താങ്ങാവുമെന്ന്. എല്ലാം സര്‍വശക്തന്റെ അനുഗ്രഹമെന്ന് ഷാബാസ് പറയുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് മാരകമായ രക്ത സംബന്ധ അസുഖമുള്ള ഒരു കുട്ടിക്ക് തന്റെ രക്ത മൂലകോശം സാമ്യമുള്ളതായി കണ്ടെത്തിയെന്നുള്ള സന്ദേശം ദാത്രിയില്‍ നിന്നും ഷാബാസിനെ തേടിയെത്തിയത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെ ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഷാബാസ് ഏറ്റെടുക്കുകയായിരുന്നു. മറ്റൊരാള്‍ക്ക് സാമ്യമുള്ള ഒരു ദാതാവായി തന്നെ കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയ നിമിഷമായിരുന്നു തനിക്കെന്ന് ഷാബാസ് പറഞ്ഞു. അമൃത ആസ്പത്രിയില്‍ വെച്ച് മൂലകോശം വേര്‍പെടുത്തിയെടുത്തത് 2016 ജൂലൈ 29നാണ്. ഈ ദിവസത്തിനുമുണ്ട് പ്രത്യേകത. അന്നാണ് ഷാബാസിന്റെ ജനന തിയതി. ദൈവം അപൂര്‍വം പേര്‍ക്ക് നല്‍കുന്ന അവസരമാണ് ഇത്. ജീവന്‍ തിരിച്ച് കിട്ടിയ കുഞ്ഞിന്റേയും അവരുടെ മാതാപിതാക്കളുടെയും സന്തോഷം കണ്ടപ്പോള്‍ ഞങ്ങളുടെ മനസ് നിറഞ്ഞതായി ഷാബസിന്റെ പിതാവ് സലിം പറഞ്ഞു. ഇപ്പോള്‍ ഐഡിയല്‍ ഡാറ്റാ കമ്പനിയില്‍ എഞ്ചിനിയറിംഗ് ട്രെയിനിയായി ജോലി നോക്കുന്ന ഷാബാസിന്റെ മൂത്ത സഹോദരന്‍ ഷാജഹാന്‍ അബുദാബിയിലാണ്്. സഹോദരി ഷാസ്മി മെട്രോ മാര്‍ക്കറ്റിംഗ് കമ്പനിയില്‍ ജോലി നോക്കുന്നു. ഹൈദരാബാദ് റേഴ്‌സ് കോഴ്‌സ് റോഡില്‍ സൗഭാഗ്യ നിലയത്തില്‍ കെ കിരണ്‍ കുമാറിന്റേയും കമലയുടേയും മകളായ മാനസ്വി കരം ചേദുവിന് അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് തലസ്സീമിയ മേജര്‍ എന്ന മാരക രോഗമുണ്ടാകുന്നത്. ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ ഡോ. രേവതിരാജാണ് അസുഖം കണ്ടുപിടിച്ചത്. അനുയോജ്യമായ ഒരു രക്തമൂല കോശ ദാതാവിനെ ലഭിക്കുന്നത് വരെ എല്ലാ മാസവും സ്ഥിരമായി രക്തം മാറ്റിക്കൊണ്ടിരിക്കാനായിരുന്നു നിര്‍ദേശം. മകള്‍ക്കനുകൂലമായ രക്തമൂലകോശം ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ സന്തോഷമായി. ഇപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്നും മാനസ്വിയുടെ പിതാവ് കിരണ്‍ കുമാര്‍ പറയുന്നു. മകളുടെ ജീവന്‍ തിരിച്ചു തരാന്‍ കാരണക്കാരനായ ആ യുവാവിനെ കാണുവാന്‍ നാളുകളായി കാത്തിരിക്കുകയായിരുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി തീര്‍ന്ന ഈ ചെറുപ്പക്കാരനെ കണ്ടുമുട്ടിയതില്‍ ഇന്ന് ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. ഞങ്ങളുടെപ്രാര്‍ത്ഥനകളില്‍ അദ്ദേഹം എന്നും കാണുമെന്നും മാനസ്വിയുടെ പിതാവ് വികാര നിര്‍ഭരമായി പറഞ്ഞു. രക്ത മൂല കോശ ദാതാക്കളുടെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ ദാത്രിയാണ് വികാരനിര്‍ഭരമായ കൂടിച്ചേരലിന് കൊച്ചിയില്‍ വേദിയൊരുക്കിയത്. രജിസ്ട്രി നിയമപ്രകാരം ദാതാവിന്റെയും സ്വീകര്‍ത്താവിന്റേയും ഒരു വര്‍ഷത്തിന് ശേഷം മാത്രമേ പുറത്ത് വിടാവൂ. ദാതാവും സ്വീകര്‍ത്താവും പരസ്പരം കണ്ടുമുട്ടണമെന്ന ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് മാനസ്വി പൂര്‍ണമായും സുഖംപ്രാപിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചപ്പോള്‍ മാത്രമാണ് ഈ സൗകര്യമൊരുക്കിയതെന്ന് ധാത്രി ഭാരവാഹികള്‍ പറഞ്ഞു. തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ. നീരജ്, ഡോ. നാരായണന്‍, ഡോ. ഷേണായ് എന്നിവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending