Connect with us

india

അമേരിക്കയില്‍ വെള്ളിത്തെളിച്ചമായി രാജേഷ് കുമാരന്റെ പഞ്ച്

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: പ്രയോഗത്തിന്റെ ദിശയിലും പോയിന്റിലും ദൂരത്തിലും വേഗത്തിലും വ്യത്യാസപ്പെടും അടവുകള്‍, കൈകളുടെ സ്ഥാനം മാറുമ്പോള്‍ നേരെയാക്കുകയോ പകുതി വളയുകയോ ചെയ്യാം. ബണ്ടിലുകളായി മാറും ബോക്‌സിംഗ് സ്‌െ്രെടക്കിന്റെ നൈപുണ്യതയില്‍ വേഗമേറും പരിശീലനം, പഞ്ചിന്റെ കരുത്തില്‍ അമേരിക്കയില്‍ വെള്ളിത്തെളിച്ചമേകും കുപ്പായമണിയുകയാണ് ഒരു മലയാളി, രാജേഷ് കുമാരന്‍.

വെങ്കലത്തിലും തിളങ്ങിയ പരിശീലനമികവിന് അംഗീകാരമായാണ് ബോക്‌സിംഗ് റിംഗിലെ കരുത്തില്‍ ശ്രദ്ധേയനായ കണ്ണൂരുകാരന്‍ രാജേഷ് കുമാരന്‍ അമേരിക്കയില്‍ സില്‍വര്‍ ലെവലിലെത്തുന്നത്. ബോക്‌സിംഗ് പരിശീലകനായി സില്‍വല്‍ ലെവലിലെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യതാരമാണ് രാജേഷ് കുമാരന്‍. യു.എസ്.എയില്‍ നടന്ന കേമ്പില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഈ നേട്ടം. ബോക്‌സിംഗില്‍ മുന്‍ ചാമ്പ്യനാണ് ഇദ്ദേഹം. കണ്ണൂര്‍ ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന രാജേഷ് കുമാരന്‍ സംസ്ഥാന ചാമ്പ്യന്‍പട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997 മുതല്‍ 2012 വരെ കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ബോക്‌സിംഗ് പരിശീലകനായിരുന്നു.

കണ്ണൂരില്‍ കിഴുത്തള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഗോള്‍ഡണ്‍ ഗ്ലോവസ്’ അക്കാദമിക്ക് കീഴില്‍ സംസ്ഥാനദേശീയതലത്തില്‍ നിരവധി താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ രാജേഷ് കുമാരന്റെ പരിശീലന മികവിന് സാധ്യമായിട്ടുണ്ട്. കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിന്റെയും കാനന്നൂര്‍ സൈക്ലിംഗ് ക്ലബ്ബിന്റെയും ജോയിന്റ് സെക്രട്ടറിയാണ്.

പ്രീഡിഗ്രി പഠനകാലത്ത് 1991ലാണ് ബോക്‌സിംഗിലെ അരങ്ങേറ്റം. 1997 മുതലാണ് സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച് തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് മികച്ചതാരമായി ഉയര്‍ന്ന് പരിശീലകന്റെ റോളിലുമെത്തുകയായിരുന്നു. പരിമിതികളെ അതിജീവിച്ചാണ് ബോക്‌സിംഗില്‍ പരിശീലകനെന്ന യു.എസ്.എ സില്‍വര്‍ ലെവല്‍ പദവി സ്വന്തമാക്കിയത്. പരിശീലകനെന്ന അംഗീകാരത്തിലേക്ക് വഴിതുറന്നത് ഓണ്‍ലൈന്‍ ടെസ്റ്റാണ്. ഇതുവഴി അന്താരാഷ്ട്രതല ബോക്‌സിംഗ് പരിശീലകനെന്ന നേട്ടത്തിലേക്ക് ഉയരുകയായിരുന്നു ഇടിക്കൂട്ടിലെ മുന്‍താരം.

പരീക്ഷയില്‍ 90 ശതമാനം മാര്‍ക്കില്‍ വിജയിക്കണമെന്ന കടമ്പയും കടക്കണമായിരുന്നു യു.എസ്.എ ബോക്‌സിംഗില്‍ പരിശീലകനാകാന്‍. ബ്രൗണ്‍ ലെവല്‍ കോച്ച് സര്‍ട്ടിഫിക്കറ്റും ലെവല്‍ വണ്‍ റഫ്രീങ്ങിലൂടെയുമായിരുന്നു പരിശീലക അരങ്ങേറ്റം. പ്രയാസകരമായിരുന്നു സില്‍വര്‍ കടമ്പയെന്ന് രാജേഷ് പറയുന്നു. അന്താരാഷ്ട്ര ഒളിംപിക്‌സ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയെത്തിയ കേമ്പില്‍ കഠിനമായിരുന്നു പരീക്ഷയും മൂല്യനിര്‍ണയവും. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 13 പരിശീലകരാണ് കേമ്പിനെത്തിയത്. ഇതിഹാസതാരങ്ങളും യു.എസ്.എ ടീം പരിശീലകരും പങ്കെടുത്ത കേമ്പ് മികച്ച അനുഭവമായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം: കോണ്‍ഗ്രസ്

‘മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.

പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

Trending