Connect with us

kerala

കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്

കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്. ഓഗസ്റ്റ് 5 ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ചാണ് bizedge 2023 എന്ന ഇവന്റ് നടത്തുന്നത്.

Published

on

കേരളത്തില്‍ ആദ്യമായി 5000 ഓളം സംരംഭകര്‍ പങ്കെടുക്കുന്ന മെഗാ ബിസിനസ് നോളജ് സമ്മിറ്റുമായി ബ്രമ്മ ലേണിങ്ങ് സോല്യൂഷന്‍സ്. ഓഗസ്റ്റ് 5 ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ വെച്ചാണ് bizedge 2023 എന്ന ഇവന്റ് നടത്തുന്നത്. 9.30 മുതല്‍ തുടങ്ങുന്ന ഈ സമ്മിറ്റില്‍ സംരംഭകനും പീക്ക് പെര്‍ഫോര്‍മന്‍സ് കോച്ചുമായ സജീവ് നായര്‍, കേരളത്തിലെ ലീഡിങ്ങ് ബിസിനസ് സ്ട്രാറ്റജിസ്റ്റും ട്രെയിനറുമായ എ.ആര്‍ രഞ്ജിത് എന്നിവരുടെ സെഷനുകള്‍ ഉണ്ടാകും. ബിസിനസ് മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും എന്നതാണ് bizedge ന്റെ ഏറ്റവും വലിയ പ്രത്യേകത. സെലിബ്രിറ്റി സംരംഭകരുടെ പാനല്‍ ഡിസ്‌കഷന്‍, സ്റ്റാളുകള്‍, പാര്‍ടണറിങ്, ബി2ബി നെറ്റ് വര്‍ക്കിങ് തുടങ്ങി ഒരുപാട് അവസരങ്ങളും അവിടെയുണ്ടാകും.

ആഞ്ജലോ ജോര്‍ജ് (CEO, Bisleri), മെഹറൂഫ് മനലോടി (md, chairman- gtec), ഷാജു (popees), ഡോ.തോമസ് ജോര്‍ജ് (lead college) എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷനും ഒരു പ്രധാന ആകര്‍ഷണമാകും. ഇതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ സംരംഭക കൂട്ടായ്മയ്ക്ക് മുന്നില്‍ പ്രോഡക്ട് ലോഞ്ച് ചെയ്യാനും സ്റ്റാളുകളിലൂടെ ,സെയില്‍സ്/ബ്രാന്‍ഡിംഗ് വളര്‍ത്താനും സാധ്യതകളുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തോളമായി കണ്‍സള്‍ട്ടിങ്ങിലൂടെയും ട്രെയിനിങ്ങുകളിലൂടെയും, ഇവന്റുകളിലൂടെയും നിരവധി സംരംഭകര്‍ക്ക് പിന്തുണ നല്‍കി വരുന്ന ബിസിനസ് കള്‍സള്‍ട്ടിങ് സ്ഥാപനമാണ് ബ്രമ്മ ലേണിങ് സൊല്യൂഷന്‍സ്. ഇതുവരെയായി 2500 ലേറെ പ്രമുഖ ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ, ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിന്റെ അയോണ്‍, ക്ലീനിങ്ങ് ബ്രാന്‍ഡായ Terol G , ONDC പ്ലാറ്റ്ഫോമായ placeorder.com എന്നിവരാണ് BizEdge ന്റെ പ്രധാന പാര്‍ട്ട്ണര്‍മാര്‍ .

രജിസ്ട്രേഷനും സ്റ്റാള്‍ ബുക്കിങ്ങിനും ബന്ധപ്പെടാം: 8129930222,8129971222

kerala

മകളുടെ വിവാഹത്തലേന്ന് കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി മാതാവ് മരിച്ചു

താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്.

Published

on

മലപ്പുറം താനാളൂരില്‍ കപ്പ് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. താനാളൂര്‍ സ്വദേശി സൈനബ (44) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സൈനബ ചായക്കൊപ്പം കപ്പ് കേക്ക് കഴിച്ചിരുന്നു.

ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകള്‍ മാറ്റിവെച്ചു.

Continue Reading

kerala

വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു

Published

on

പാലക്കാട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വാളയാര്‍ കേസിലെ അഞ്ചാം പ്രതി അട്ടപ്പളളം പാമ്പാംപളളം കല്ലങ്കാട് സ്വദേശി അരുണ്‍ പ്രസാദിനെയാണ് (24) അറസ്റ്റ് ചെയ്തത്.

പ്രദേശത്ത് ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെയാണ് ഇയാള്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാര്‍ സംഭവസമയത്ത് ഇയാള്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലായിരുന്നു കേസ്.

Continue Reading

kerala

മഴക്കെടുതി; സംസ്ഥാനത്ത് ഇന്ന് ഏഴ് മരണം

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Published

on

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ മരിച്ചു. ഒരാളെ കാണാതായി. വിവിധയിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

പാലക്കാട് കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ് മരിച്ചത്. വടകര മാഹി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവ് മരിച്ചു. തിരുവള്ളൂര്‍ കന്നിനട സ്വദേശി മുഹമ്മദ് ആണ് മരിച്ചത്.

പത്തനംതിട്ട തിരുവല്ലയില്‍ തോട്ടില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. തിരുവല്ല സ്വദേശി രാജേഷ് ആണ് മരിച്ചത്. ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധനത്തിന് പോയ പള്ളിപ്പാട് സ്വദേശി സ്റ്റീവ് വെള്ളത്തില്‍ വീണ് മരിച്ചു. എറണാകുളം ചെറായിയില്‍ വഞ്ചിമറിഞ്ഞ് കാണാതായ തൃക്കടക്കാപിള്ളി സ്വദേശി നിഖില്‍ മുരളിയുടെ മൃതദേഹം ലഭിച്ചു.

കഴിഞ്ഞ ദിവസം മീന്‍ പിടിക്കുന്നതിനിടെ കാണാതായ മലപ്പുറം പരിയങ്ങാട് സ്വദേശി അബ്ദുല്‍ ബാരിയുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കണ്ണൂര്‍ പാട്യം മുതിയങ്ങ സ്വദേശി നളിനിയുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. കോട്ടയം പാമ്പാടി മീനടത്ത് വയോധികനെ തോട്ടില്‍ വീണ് കാണാതായി. മീനടം സ്വദേശി ഈപ്പനെയാണ് കാണാതായത്.

തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ നൂറിലധികം വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എഴുപതോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോടും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചട്ടഞ്ചാല്‍ ദേശീയപാതയുടെ മേല്‍പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതും ആശങ്കയായി.

തിരുവനന്തപുരം പേരൂര്‍ക്കട എസ്എ പി ക്യാമ്പില്‍ രാവിലെ മരം വീണു മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയില്‍ വെള്ളം കയറി. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

Continue Reading

Trending