Connect with us

kerala

ബ്രൂവറി വിവാദം: ‘പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി: രമേശ് ചെന്നിത്തല

Published

on

ബ്രൂവറി വിവാ​ദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രമേശ് ചെന്നിത്തല. ബ്രൂവറി സർക്കാർ മുന്നോട്ട് പോകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊക്ക കോളക്ക് എതിരെ സമരം നടത്തിയവർ 600 കോടി യുടെ പദ്ധതി കൊണ്ട് വരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട്‌ ജനങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാണെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ഉത്തരവിൽ കമ്പനിയെ പ്രകീർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എഥനോൾ നിർമ്മാണത്തിന് ഷോർട് ലിസ്റ്റ് ചെയ്തു എന്നത് വസ്തുതയാണ്. എന്നാൽ എഥനോൾ മൂന്നാം ഘട്ടത്തിൽ ആണ്. ഒയാസിസ് കമ്പനി ഡൽഹി മദ്യ ദുരന്ത കേസിൽ ഉൾപ്പെട്ടെന്നും പഞ്ചാബിലും പരാതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയത്തിൽ മാറ്റം വരുത്തി അനുമതി നൽകിയത് വൻ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി ആണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം ഇതിന് തെളിവാണ്. സിപിഐ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുന്നു. വീരേന്ദ്ര കുമാറിന്റെ പാർട്ടി നിലപാട് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ, ആർജെഡി നിലപാട് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടാറ്റക്കും ബിർളക്കും എതിരെ കമ്യൂണിസ്റ് സമരം ചെയ്‌തത് പിണറായി മറന്നു. പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി എന്നും ചെന്നിത്തല പറഞ്ഞു.

വൻ തോതിൽ ജല ചൂഷണം ഉണ്ടാകുന്നു എന്നതാണ് പ്രധാനം. കൊക്കക്കോള കമ്പനി പൂട്ടിക്കാൻ നടത്തിയ സമരം തെറ്റായി പോയി എന്ന് മുഖ്യമന്ത്രി പറയാൻ തയ്യാർ ആണോ എന്ന് അദ്ദേഹം ചോദിച്ചു. വ്യവസായങ്ങൾക്ക് വെള്ളം കൊടുക്കുന്നതിന് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു

കുത്തി കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Published

on

പത്തനംതിട്ട മഠത്തുംമൂഴിയില്‍ ലോഡിങ് തൊഴിലാളി കുത്തേറ്റു മരിച്ചു. സിഐടിയു പ്രവര്‍ത്തകനായ ജിതിനാണ് മരിച്ചത്. അതേസമയം കൊലപാതകത്തിനു പിന്നില്‍ ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

മഠത്തുംമൂഴി മേഖലയില്‍ കുറച്ചു ദിവസങ്ങളായി യുവാക്കള്‍ തമ്മില്‍ ലോഡിങ്ങുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ജിതിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ജിതിന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും ആക്രമണത്തില്‍ പരിക്കേറ്റു.

പരിക്കേറ്റയാള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിതിനെ കുത്തി കൊലപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

 

Continue Reading

kerala

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിലപാട് വാസ്തവ വിരുദ്ധം; രൂക്ഷ വിമര്‍ശനവുമായി ആശാ വര്‍ക്കര്‍മാര്‍

അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു

Published

on

ആശാ വര്‍ക്കര്‍മാരുടെ പിരിച്ചുവിടല്‍ ഉത്തരവ് മരവിപ്പിച്ചുവെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിലപാട് വാസ്തവ വിരുദ്ധമാണെന്ന് ആശ വര്‍ക്കര്‍മാര്‍. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 62 വയസ്സാണ് വിരമിക്കല്‍ പ്രായമെന്നും ഉത്തരവ് പിന്‍വലിക്കുന്നത് പരിഗണനയിലില്ലെന്ന് അണ്ടര്‍ സെക്രട്ടറി അറിയിച്ചിരുന്നതായും അവഗണനയുടെ പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ക്ക് അനുകൂലമായ സമീപനമാണ് സര്‍ക്കാരിന് ഉള്ളതെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രിയുടെ വാദം. ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ ഓണറേറിയം നല്‍കുന്നത് രാജ്യത്ത് കേരളത്തില്‍ മാത്രമാണ്. ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ആവശ്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും ആനുകൂല്യങ്ങള്‍ കൂട്ടുന്നത് പരിഗണിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞിരുന്നു.

വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നിരവധി പേരാണ് സെക്രട്ടേറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരത്തിലുള്ളത്. നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്തവരായി ആശാ വര്‍ക്കര്‍മാര്‍ മാറിയെന്ന് സമരക്കാര്‍ പറയുന്നു.

Continue Reading

kerala

തൃശൂരിലെ ബാങ്ക് കവര്‍ച്ച ആസൂത്രിതം; കവര്‍ച്ച നടത്തിയത് സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്ന് പ്രതി

പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍

Published

on

തൃശൂരിലെ ബാങ്ക് കവര്‍ച്ച പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തോടെ ആസൂത്രിതമായി നടത്തിയതെന്ന് പൊലീസ് കണ്ടെത്തല്‍. ഇന്ന് രാത്രി വീട്ടില്‍വെച്ചാണ് പ്രതി റിജോ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കവര്‍ച്ച നടത്തുന്നതിന്റെ മൂന്ന് ദിവസം മുമ്പ് എടിഎം കാര്‍ഡ് സംബന്ധിച്ച കാര്യത്തിനായി പ്രതി ബാങ്കിലെത്തിയിരുന്നു. ഇത് അന്വേഷണത്തില്‍ സഹായകരമായെന്ന് ഡിവൈഎസ്പി പറഞ്ഞു.

പ്രതി ആഴ്ചകള്‍ക്ക് മുമ്പ് തന്നെ കവര്‍ച്ചക്ക് തീരുമാനമെടുത്തിരുന്നു. വളരെ കൃത്യമായ നിരീക്ഷണത്തിലൂടെ ബാങ്കിന്റെ പ്രവര്‍ത്തനം മനസ്സിലാക്കിയാണ് പ്രതി കവര്‍ച്ച നടത്തിയത്. വലിയ സാമ്പത്തിക ബാധ്യതയാണ് കവര്‍ച്ച നടത്താന്‍ കാരണമെന്നാണ് പ്രതി മൊഴി നല്‍കിയത്. റിജോയുടെ ഭാര്യ വിദേശത്താണ്. സാമ്പത്തിക ബാധ്യത എന്തൊക്കെയാണ് എന്നതിനെ സംബന്ധിച്ചും കവര്‍ച്ചക്ക് മറ്റാരുടെയങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

സംഭവം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കയ്യുറകളും ധരിച്ചായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളും ഇയാള്‍ സഞ്ചരിച്ച ബൈക്കിന്റെ വിവരങ്ങളും അടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

പ്രതിയുടെ ശരീരഘടനയും ഷൂവിന്റെ നിറവും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതി വസ്ത്രം പല തവണ മാറിയെങ്കിലും ഷൂ മാറ്റിയിരുന്നില്ല. കുടവയറുള്ള ശരീരഘടന സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചു. പ്രതിക്ക് 40 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ട് എന്നാണ് പ്രാഥമിക വിവരം. ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. പൊലീസ് വീട്ടിലെത്തിയപ്പോഴും ആദ്യം കുറ്റം നിഷേധിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. പൊലീസ് തെളിവ് നിരത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

Continue Reading

Trending