Connect with us

india

ബിഹാറില്‍ ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നത് ബിജെപി മുന്‍ സഖ്യകക്ഷിക്കൊപ്പം

2015ലെ തെരഞ്ഞെടുപ്പില്‍ ആറിടത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല

Published

on

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) മത്സരിക്കുന്നത് ബിജെപി മുന്‍ സഖ്യകക്ഷി രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി(ആര്‍എല്‍എസ്പി)ക്കൊപ്പം. മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ഉപേന്ദ്ര ഖുഷ്‌വാഹ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ആര്‍എല്‍എസ്പി.

ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലര്‍ ഫ്രണ്ട് എന്ന പേരിലാണ് ഇവരുടെ കൂട്ടായ്മ. എഐഎംഐഎമ്മിനും ആര്‍എല്‍എസ്പിക്കും പുറമേ, ബിഎസ്പി, ജന്‍തന്ത്രിക് പാര്‍ട്ടി, സമാജ്‌വാദി ജനതാദള്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളും സഖ്യത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് സഖ്യത്തിന്റെ തീരുമാനം.

‘സമൂഹത്തിലെ ഏറ്റവും അരികുവത്കരിക്കപ്പെട്ട രണ്ടു വിഭാഗങ്ങളാണ് ദളിതരും മുസ്‌ലിംകളും. ഈ വിഭാഗങ്ങളുടെയും രാജ്യത്തെ മതേതര ജനങ്ങളുടെയും പിന്തുണയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’ ഒരു ബിഎസ്പി നേതാവ് പറഞ്ഞു.

ഉപേന്ദ്ര ഖുഷ്‌വാഹ

മഹാരാഷ്ട്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുമജന്‍ അഗാഡിയുമായി ചേര്‍ന്നു, മുസ്‌ലിം-ദളിത് ഐക്യം ഉയര്‍ത്തിക്കാട്ടി മത്സരിച്ചതിന് പിന്നാലെയാണ് ഉവൈസി ബിഹാറിലെത്തുന്നത്. മഹാരാഷ്ട്രയില്‍ ദയനീയ പ്രകടനമായിരുന്നു എഐഎംഐഎന്റെത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വെവ്വേറെയാണ് മത്സരിച്ചത്.

ബിഹാറില്‍ 17 ശതമാനത്തോളം മുസ്‌ലിം വോട്ടുകളുണ്ട്. കിഷന്‍ഗഞ്ച് ജില്ലയില്‍ 68 ശതമാനവും മുസലിംകളാണ്. കത്യാര്‍ (45%), അരാറിയ (43%), പുര്‍ണിയ (38%) എന്നിവയാണ് മറ്റു മുസലിം ഭൂരിപക്ഷ ജില്ലകള്‍. സീമാഞ്ചല്‍ മേഖലയിലെ 40 മണ്ഡലങ്ങളില്‍ മുസ്‌ലിം ജനസംഖ്യ 25 ശതമാനത്തിന് മുകളിലാണ്. ഖുഷ്‌വാഹ-കോറി-കുര്‍മികള്‍ മൊത്തം ജനസംഖ്യയുടെ 12-14 ശതമാനം വരും. ഉപേന്ദ്ര വരുന്ന അതേ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ് നിതീഷ് കുമാറും വരുന്നത് എന്നതാണ് പ്രശ്‌നം. 17-18 ശതമാനമാണ് ബിഹാറിലെ ദളിതുകള്‍. എന്നാല്‍ ബിഎസ്പിക്ക് നേരത്തെയുള്ളതു പോലെ ദളിതകര്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനമില്ല.

2015ലെ തെരഞ്ഞെടുപ്പില്‍ ആറിടത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല. 243 ഇടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബിഎസ്പിയും ഒരിടത്തും ജയിച്ചില്ല. എഐഎംഐഎമ്മിന് 0.2 വോട്ടുകള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ. ബിഎസ്പിക്ക് രണ്ടു ശതമാനവും. എന്നാല്‍ കിഷന്‍ഗഞ്ച് നിയമസഭാ സീറ്റില്‍ 2019 ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി ഖമറുല്‍ ഹുദ ജയിച്ചിരുന്നു. 2015ല്‍ എന്‍ഡിഎയ്ക്ക് ഒപ്പമുണ്ടായിരുന്ന ആര്‍എല്‍എസ്പി 23 സീറ്റിലാണ് മത്സരിച്ചിരുന്നത്. രണ്ടിടത്ത് വിജയിക്കുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

india

മാനനഷ്ടക്കേസില്‍ രാഹുലിന് 2 വര്‍ഷം തടവുശിക്ഷ; ജാമ്യം അനുവദിച്ചു

2019 ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനിടയാക്കിയത്.

Published

on

ഗുജറാത്തിലെ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ ശിക്ഷ. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിന് ജാമ്യവും കോടതി അനുവദിച്ചു.

2019 ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഹുല്‍ നടത്തിയ ഒരു പരാമര്‍ശമാണ് കേസിനിടയാക്കിയത്. എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരാണ് ഉള്ളത് എന്നായിരുന്നു ആ പരാമര്‍ശം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ലളിത് മോദി തുടങ്ങിയവരെ പരാമര്‍ശിച്ചായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

Continue Reading

Trending