Connect with us

india

ബിഹാറില്‍ ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുന്നത് ബിജെപി മുന്‍ സഖ്യകക്ഷിക്കൊപ്പം

2015ലെ തെരഞ്ഞെടുപ്പില്‍ ആറിടത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല

Published

on

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) മത്സരിക്കുന്നത് ബിജെപി മുന്‍ സഖ്യകക്ഷി രാഷ്ട്രീയ ലോക്‌സമത പാര്‍ട്ടി(ആര്‍എല്‍എസ്പി)ക്കൊപ്പം. മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ഉപേന്ദ്ര ഖുഷ്‌വാഹ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ആര്‍എല്‍എസ്പി.

ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലര്‍ ഫ്രണ്ട് എന്ന പേരിലാണ് ഇവരുടെ കൂട്ടായ്മ. എഐഎംഐഎമ്മിനും ആര്‍എല്‍എസ്പിക്കും പുറമേ, ബിഎസ്പി, ജന്‍തന്ത്രിക് പാര്‍ട്ടി, സമാജ്‌വാദി ജനതാദള്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളും സഖ്യത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ സീറ്റിലും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് സഖ്യത്തിന്റെ തീരുമാനം.

‘സമൂഹത്തിലെ ഏറ്റവും അരികുവത്കരിക്കപ്പെട്ട രണ്ടു വിഭാഗങ്ങളാണ് ദളിതരും മുസ്‌ലിംകളും. ഈ വിഭാഗങ്ങളുടെയും രാജ്യത്തെ മതേതര ജനങ്ങളുടെയും പിന്തുണയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്’ ഒരു ബിഎസ്പി നേതാവ് പറഞ്ഞു.

ഉപേന്ദ്ര ഖുഷ്‌വാഹ

മഹാരാഷ്ട്ര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുമജന്‍ അഗാഡിയുമായി ചേര്‍ന്നു, മുസ്‌ലിം-ദളിത് ഐക്യം ഉയര്‍ത്തിക്കാട്ടി മത്സരിച്ചതിന് പിന്നാലെയാണ് ഉവൈസി ബിഹാറിലെത്തുന്നത്. മഹാരാഷ്ട്രയില്‍ ദയനീയ പ്രകടനമായിരുന്നു എഐഎംഐഎന്റെത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വെവ്വേറെയാണ് മത്സരിച്ചത്.

ബിഹാറില്‍ 17 ശതമാനത്തോളം മുസ്‌ലിം വോട്ടുകളുണ്ട്. കിഷന്‍ഗഞ്ച് ജില്ലയില്‍ 68 ശതമാനവും മുസലിംകളാണ്. കത്യാര്‍ (45%), അരാറിയ (43%), പുര്‍ണിയ (38%) എന്നിവയാണ് മറ്റു മുസലിം ഭൂരിപക്ഷ ജില്ലകള്‍. സീമാഞ്ചല്‍ മേഖലയിലെ 40 മണ്ഡലങ്ങളില്‍ മുസ്‌ലിം ജനസംഖ്യ 25 ശതമാനത്തിന് മുകളിലാണ്. ഖുഷ്‌വാഹ-കോറി-കുര്‍മികള്‍ മൊത്തം ജനസംഖ്യയുടെ 12-14 ശതമാനം വരും. ഉപേന്ദ്ര വരുന്ന അതേ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ് നിതീഷ് കുമാറും വരുന്നത് എന്നതാണ് പ്രശ്‌നം. 17-18 ശതമാനമാണ് ബിഹാറിലെ ദളിതുകള്‍. എന്നാല്‍ ബിഎസ്പിക്ക് നേരത്തെയുള്ളതു പോലെ ദളിതകര്‍ക്കിടയില്‍ വേണ്ടത്ര സ്വാധീനമില്ല.

2015ലെ തെരഞ്ഞെടുപ്പില്‍ ആറിടത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. ഒരിടത്തും വിജയിക്കാനായില്ല. 243 ഇടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബിഎസ്പിയും ഒരിടത്തും ജയിച്ചില്ല. എഐഎംഐഎമ്മിന് 0.2 വോട്ടുകള്‍ മാത്രമേ കിട്ടിയിരുന്നുള്ളൂ. ബിഎസ്പിക്ക് രണ്ടു ശതമാനവും. എന്നാല്‍ കിഷന്‍ഗഞ്ച് നിയമസഭാ സീറ്റില്‍ 2019 ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി ഖമറുല്‍ ഹുദ ജയിച്ചിരുന്നു. 2015ല്‍ എന്‍ഡിഎയ്ക്ക് ഒപ്പമുണ്ടായിരുന്ന ആര്‍എല്‍എസ്പി 23 സീറ്റിലാണ് മത്സരിച്ചിരുന്നത്. രണ്ടിടത്ത് വിജയിക്കുകയും ചെയ്തു.

india

ഓപറേഷന്‍ സിന്ദൂര്‍; വര്‍ഗീയപരാമര്‍ശം നടത്തിയ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയവും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശം നടത്തിയതിന് നിയമവിദ്യാര്‍ഥി അറസ്റ്റില്‍. പുണെ സ്വദേശിയായ ശര്‍മിഷ്ത പനോളിയെയാണ് (22) വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമില്‍ നിന്ന് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. ആലിപൂര്‍ കോടതിയില്‍ ഹാജരാക്കിയ ശര്‍മിഷ്തയെ ജൂണ്‍ 13 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യംവെച്ച് അസഭ്യം നിറഞ്ഞതും വിദ്വേഷമുണ്ടാക്കുന്നതുമായ പരാമര്‍ശമാണ് ശര്‍മിഷ്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും ഒളിവിലായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ശര്‍മിഷ്തയെ ഗുരുഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ശര്‍മിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ‘ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു. പറഞ്ഞ കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ മനഃപൂര്‍വ്വം ആഗ്രഹിച്ചിട്ടില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു. എന്നെ മനസ്സിലാക്കുമെന്നും സഹകരണമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഇനി മുതല്‍, എന്റെപോസ്റ്റുകളില്‍ ഞാന്‍ ജാഗ്രത പാലിക്കും. എന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് വീണ്ടും അഭ്യര്‍ഥിക്കുന്നു’ -ശര്‍മിഷ്ത പോസ്റ്റില്‍ പറഞ്ഞു.

Continue Reading

india

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ 3000 കടന്നു. വിവിധ സംസ്ഥാനങ്ങളിലായി 3395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് എട്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും, സാഹചര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപെട്ടു.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1336 കേസുകള്‍. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് തേടി. ജൂണ്‍ രണ്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആണ് നിര്‍ദ്ദേശം.

Continue Reading

india

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായി; വെളിപ്പെടുത്തി സൈനിക മേധാവി അനില്‍ ചൗഹാന്‍

അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം.

Published

on

ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് വെളിപ്പെടുത്തി സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് സേന മേധാവി പറഞ്ഞു. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനില്‍ ചൗഹാന്റെ പ്രതികരണം. എന്നാല്‍ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്ന പാകിസ്താന്‍ പ്രചാരണം തെറ്റാണെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി.

ഓപറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടോ എന്ന ചോദ്യങ്ങല്‍ ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍, അതിന് കൃത്യമായ മറുപടി കേന്ദ്രസര്‍ക്കാരോ സേനയോ നല്‍കിയിരുന്നില്ല. അതിനിടെയാണ് സിംഗപ്പൂരില്‍വെച്ച് അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

” യുദ്ധവിമാനം വീണതിനെക്കുറിച്ചല്ല, എന്തുകൊണ്ട് തകര്‍ന്നുവെന്നതാണ് പ്രധാനം, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിനുചിതമായ പരിഹാരം കണ്ട് തിരുത്താനും ഞങ്ങള്‍ക്ക് സാധിച്ചു”- അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തിന് ശേഷം ഇത് ആദ്യമായാണ് സേനക്കുണ്ടായ നഷ്ടത്തെക്കുറിച്ച് സംയുക്ത സൈനിക മേധാവി വെളിപ്പെടുത്തുന്നത്.

Continue Reading

Trending