Connect with us

kerala

അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി: നിര്‍മാണമേഖലയെ ബാധിക്കും, നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും; അഡ്വ. അബ്ദുല്ല സോണ

അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാനത്ത് വലിയ രീതിയില്‍ തൊഴിലില്ലായ്മയും, കേരളത്തിലെ നിര്‍മ്മാണമേഖലയിലും സാരമായ മാറ്റമുണ്ടാകുമെന്ന് സംസ്ഥാന ഉപഭോക്ത്യ ഫോറം മുന്‍ ചെയര്‍മാന്‍ അഡ്വ. അബ്ദുല്ല സോണ

Published

on

അടച്ചിട്ട വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാനത്ത് വലിയ രീതിയില്‍ തൊഴിലില്ലായ്മയും, കേരളത്തിലെ നിര്‍മ്മാണമേഖലയിലും സാരമായ മാറ്റമുണ്ടാകുമെന്ന് സംസ്ഥാന ഉപഭോക്ത്യ ഫോറം മുന്‍ ചെയര്‍മാന്‍ അഡ്വ. അബ്ദുല്ല സോണ. തൊഴിലാളി ക്ഷേമ ഫണ്ടിലേക്ക് പൈസ കൊടുക്കണം, ഭൂപരിഷ്‌കരണ നിയമത്തിലോ, പഞ്ചായത്ത് മുന്‍സിപ്പാലിറ്റി നിയമത്തിലോ ഇതിന് പരിധി ഒന്നുമില്ല. മാത്രമല്ല ജനങ്ങള്‍ കെട്ടിടങ്ങളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനായി ബാങ്ക് ചെറിയ നികുതി നിരക്കില്‍ ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നു, അതിനപ്പുറം എന്തുകൊണ്ട് വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നുള്ളതും പരിശോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വീടുകള്‍ എന്തുകൊണ്ട് ഒഴിഞ്ഞു കിടക്കുന്നെന്നും, ഭരണഘടന പ്രകാരം വീടുവെക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കും ഉണ്ട്. അതിനവര്‍ കെട്ടിടം നികുതിയും കൊടുക്കണം. യുവാക്കള്‍ ഒന്നിച്ച് വിദേശത്ത് പൗരത്വം സ്വീകരിക്കുകയാണ്. മാതാപിതാക്കളെ അവര്‍ അങ്ങോട്ടു കൊണ്ടു പോകുന്നു. അല്ലാത്തവര്‍ ഒറ്റപ്പെട്ടു ജീവിക്കുന്നു. ചിലര്‍ വൃദ്ധസദനങ്ങളിലേക്കും പോകും. ഇതുകൊണ്ടെല്ലാമാണ് വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. മാത്രമല്ല കെട്ടിട നിര്‍മ്മാണങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന ഏക തൊഴിലവസരമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കച്ചവടക്കാര്‍ക്കും ഇതുകൊണ്ട് ഒരു വിധം പിടിച്ചുനില്‍ക്കാന്‍ കഴിയും. ഐടി മേഖലകളിലും ടൂറിസം രംഗത്തും എല്ലാം വികസനങ്ങള്‍ പ്രതീക്ഷിക്കുന്ന നമ്മുടെ സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് കൂടുതല്‍ നികുതി ഈടാക്കാനുള്ള നിര്‍ദ്ദേശം ബജറ്റില്‍ കൊണ്ടുവന്നിട്ടുള്ളത് ഇതൊരു ഉട്ടോപ്യന്‍ പദ്ധതിയാണെന്നും അദ്ദേഹം പ്രതികരിച്ചു.

സര്‍ക്കാരിലേക്ക് വരുമാനം കുറയുകയാണ് ചെയ്യുക. ആദ്യമായി സര്‍ക്കാര്‍ ഇവിടെ എത്ര ജനങ്ങള്‍ ഉണ്ടെന്നും, അതില്‍ വയോജനങ്ങള്‍ എത്ര, ചെറുപ്പക്കാര്‍ എത്ര ചെറുപ്പക്കാര്‍ പുറത്തേക്ക് പോകുന്നു എത്ര വീടുകള്‍ ഉണ്ട്, ഈ വീടുകള്‍ ആനുപാതികമാണോ എന്നും മറ്റുമുള്ള വിശദമായ വിവര ശേഖരണം നടത്തണം നമ്മുടെ ചെറുപ്പക്കാരെ ഇവിടെത്തന്നെ നിലനിര്‍ത്തുവാനുള്ള അടിയന്തര സജ്ജീകരണങ്ങളാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്ക് ലഭിക്കുന്ന വന്‍ ശമ്പളം ഇവിടെത്തന്നെ ചെലവഴിക്കുമ്പോള്‍ നമ്മുടെ സംസ്ഥാനം കൂടുതല്‍ പുരോഗതിയിലേക്ക് എത്താന്‍ അത് സഹായിക്കും. ടൂറിസം രംഗവും സാമൂഹ്യസുരക്ഷ അന്തരീക്ഷ സാഹചര്യത്തില്‍ ഭദ്രമാക്കണം .ഹോം സ്റ്റേ തുടങ്ങിയത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

kerala

കാറില്‍ മല്‍പ്പിടിത്തം, ഓടിക്കൊണ്ടിരിക്കെ ഡോര്‍ 3 തവണ തുറന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു

Published

on

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറയുന്നു.

സുഹൃത്തിനൊപ്പം കൊല്ലത്ത് പോയി തിരിച്ചുവരുമ്പോഴാണ് മുമ്പില്‍ പോവുകയായിരുന്ന കാര്‍ ശ്രദ്ധിച്ചത്. കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോര്‍ മൂന്ന് തവണ തുറന്നു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്ന് തോന്നലുണ്ടായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ രണ്ട് തവണ എതിര്‍ ദിശയിലേക്ക് പോയിരുന്നു. അപകടത്തില്‍പ്പെട്ട കാറിന്റെ ദൃശ്യം കണ്ടാണ് തിരിച്ചറിഞ്ഞതെന്നും ശങ്കര്‍ പറഞ്ഞു.

അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു. നൂറനാട് സ്വദേശിയാണ് അനുജ. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക കൂടിയാണ് മരിച്ച അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്.

Continue Reading

Trending