Connect with us

Video Stories

സി.എ.ജി റിപ്പോര്‍ട്ടിന് പിന്നില്‍ ദുരൂഹതയെന്ന് ആരോപണം; എജി അന്വേഷണിക്കണമെന്ന് വിന്‍സെന്റ് എം.എല്‍.എ

Published

on

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ ദുരുഹത ഉണ്ടെന്നും ഇതെക്കുറിച്ച് എജി അന്വേഷിക്കണമെന്നും എം. വിന്‍സെന്റ് എം.എല്‍.എ. സി.എ.ജി റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമിതിയുടെ കണ്‍സള്‍ട്ടന്റായി ഒരു മാധ്യമത്തില്‍ വിഴിഞ്ഞം തുറമുഖത്തിനെതിരെ ലേഖനം എഴുതിയ ആര്‍ തുളസീധരനെ നിയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്ന് എം. വിന്‍സെന്റ് ആരോപിച്ചു.

കണ്‍സള്‍ട്ടന്റായി ആര്‍ തുളസീധരന്‍ എട്ടുദിവസം ജോലിചെയ്തു. പിന്നീട് ഇക്കാര്യം പുറത്തുവന്നതോടെ അദ്ദേഹത്തെ കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നും ഔദ്യോഗികമായി നീക്കം ചെയ്തിരുന്നു. ഇദ്ദേഹം ലേഖനത്തിലൂടെ ആരോപിച്ച പലതും സി.എ.ജി റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. അതുപോലെ സി.എ.ജി റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങള്‍, റിപ്പോര്‍ട്ട് പുറത്ത് വിടുന്നതിന് മുമ്പ് തന്നെ നിയമസഭയില്‍ സബ്മിഷനായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. സബ്മിഷന്‍ അവതരിപ്പിക്കുന്ന സമയത്തും ആര്‍. തുളസീധരന്‍ നിയമസഭ മന്ദിരത്തില്‍ ഉണ്ടായിരുന്നു. ഇതെ കുറിച്ചെല്ലാം എ.ജി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇല്ലാത്ത കുളച്ചല്‍ തുറമുഖവുമായി സാമ്യപ്പെടുത്തിയാണ് എ.ജിയുടെ റിപ്പോര്‍ട്ട് എന്നതും വിരോധാഭാസമാണ്. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കാനുള്ള നീക്കം ഇപ്പോഴും അണിയറയില്‍ നടക്കുകയാണ്. ഒട്ടേറെ തടസ്സങ്ങളുണ്ടായിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയെ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍വരെ എത്തിച്ചത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ്. പദ്ധതി നടപ്പാക്കാന്‍ ആറുമാസം കൂടി വൈകിയിരുന്നുവെങ്കില്‍ എന്നന്നേക്കുമായി പദ്ധതി കേരളത്തിന് നഷ്ടമാകുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Video Stories

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

ന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ. സർജറി വിഭാഗം പി ജി വിദ്യാർഥിനി ഡോ ഷഹാനയാണ് മരിച്ചത്. ഇന്നലെ രാത്രി ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പം പഠിക്കുന്ന പി.ജി വിദ്യാർത്ഥികളാണ് പൊലീസിനെ വിവരമറിയിക്കുന്നത്. പൊലീസ് നടത്തിയ പരിശോധനയിൽ ഷഹാനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പിന് സമാനമായ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Trending