Connect with us

More

കാര്‍ഡ് ഇടപാടുകള്‍ക്ക് പകരം ഇനി ആധാര്‍ നമ്പര്‍ പദ്ധതി വരുന്നു

Published

on

ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു പകരമായി 12 അക്ക ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്ന പദ്ധതി ഉടന്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. കറന്‍സി രഹിത ഇന്ത്യ എന്ന ലക്ഷ്യത്തിനു വേണ്ടി ആധാര്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ വ്യാപകമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കാന്‍ നിതി ആയോഗിനേയാണ് കേന്ദ്രം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പണമിടപാടുകള്‍ കുറക്കുന്നത് സംബന്ധിച്ച് വ്യക്തമായ നയം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. കാര്‍ഡോ, പിന്‍ നമ്പറുകളോ ഇല്ലാത്തതാവും ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍. സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആധാര്‍ നമ്പറുകള്‍, വിരലടയാളം എന്നിവ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ ഇതുവഴി സാധിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഡയരക്ടര്‍ ജനറല്‍ അജയ് പാണ്ഡ്യ അറിയിച്ചു. ബൃഹത് പദ്ധതിയായതിനാല്‍ ഇതിനായി മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികള്‍, വ്യാപാരികള്‍, ബാങ്കുകള്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

12

കേന്ദ്ര സര്‍ക്കാര്‍ വിവിധ തരത്തിലുള്ള കൂടിയാലോചനകള്‍ പദ്ധതിക്കായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കുന്ന മുഴുവന്‍ മൊബൈല്‍ കമ്പനികളോടും വിരലടയാളമോ, കണ്ണിന്റെ കൃഷ്ണമണിയോ സ്‌കാന്‍ ചെയ്യാന്‍ പറ്റുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടും. ഇത് ആധാര്‍ അധിഷ്ഠിത ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുമെന്നു നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തിനകം ഡിജിറ്റല്‍ പണമിടപാട് നടപ്പിലാക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച മുഖ്യമന്ത്രിമാരുടെ കമ്മിറ്റിയുടെ ഭാഗമാണ് കാന്ത്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇന്‍സന്റീവ് ഏര്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ പേര്‍ ഈ രീതിയിലേക്കു മാറുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഡിസംബര്‍ 30 വരെ നികുതി ഒഴിവാക്കിയിരുന്നു. സര്‍ക്കാറിന്റെ ഡിജിറ്റല്‍ പണമിടപാടിലേക്കു വ്യാപാരികളെ കൊണ്ടുവരുന്നതിനു പ്രോത്സാഹനം നല്‍കുന്നതിനായി 100 കോടി രൂപ മാറ്റി വെച്ചതായി ഐ.ടി സെക്രട്ടറി അരുണ സുന്തര്‍രാജന്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending