X

ചിന്‍മയാനന്ദിനെതിരെ പരാതി നല്‍കിയ നിയമവിദ്യാര്‍ഥിനിയെ പിടിവിടാതെ പൊലീസ്; കവര്‍ച്ചക്കുറ്റം ചുമത്തി; സുഹൃത്തുക്കള്‍ അറസ്റ്റില്‍

ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ചിന്‍മയാനന്ദിനെതിരെ പീഡന പരാതി നല്‍കിയ ഉത്തര്‍പ്രദേശിലെ നിയമവിദ്യാര്‍ത്ഥിനിക്കെതിരെ കവര്‍ച്ചക്കുറ്റം ചുമത്തി. കേസില്‍ പെണ്‍കുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. സഞ്ജയ് സിങ്, സച്ചിന്‍ സെംഗാര്‍, വിക്രം എന്നീ യുവാക്കളാണ് അറസ്റ്റിലായത്. കേസില്‍ നാലാം പ്രതിയാണ് പരാതിക്കാരി. ചിന്‍മയാനന്ദില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

യു.പി.യിലെ ഷാജഹാന്‍പൂര്‍ സ്വദേശിയായ നിയമ വിദ്യാര്‍ഥിനായാണ് സ്വാമി ചിന്‍മയാനന്ദ് ബലാല്‍സംഗം ചെയ്തതായി പരാതി നല്‍കിയത്. പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്ത ചിന്‍മയാനന്ദിന് 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ചിന്‍മയാനന്ദിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന. ലൈംഗിക അതിക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ചിന്‍മയാനന്ദിനെ ഷാജഹാന്‍പൂര്‍ ജയിലലടച്ചിരിക്കുകയാണ്.

chandrika: