Connect with us

india

കോണ്‍ഗ്രസിനുള്ള സര്‍ട്ടിഫിക്കറ്റ് പിന്നീട്, നിങ്ങള്‍ നിങ്ങളുടെ പ്രത്യയശാസ്ത്രത്തെ കുറിച്ച് ചിന്തിക്കൂ; നദ്ദയോട് ജയറാം രമേശ്

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജയറാം രമേശ് പറഞ്ഞു.

Published

on

രാജ്യത്തെ പ്രതിപക്ഷ നേതാവിന്റെ ജീവന്‍ ഭരണകക്ഷിയായ ബി.ജെ.പി അപകടത്തിലാക്കുന്നത് ലോകം മുഴുവന്‍ കാണുന്നുണ്ടെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ഭീഷണികളില്‍ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ജെ.പി. നദ്ദ മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് ജയറാം രമേശിന്റെ തുറന്ന കത്ത്.

പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ മറുപടി നല്‍കിയതില്‍ കോണ്‍ഗ്രസ് ഞെട്ടിയെന്നും ജയറാം രമേശ് പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ പുലര്‍ത്തുന്ന പ്രധാനമന്ത്രിയുടെ നിലപാടും മൗനവും ഭീഷണിയാണെന്നും കത്തില്‍ പറയുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ നേതാക്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ദേശീയതയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നതിന് മുന്നോടിയായി, നിങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രത്തെ കുറിച്ച് ആദ്യം ചിന്തിക്കണമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇന്ത്യയില്‍ വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്തിയത് നിങ്ങളുടെ പൂര്‍വികരാണെന്നും ജയറാം രമേശ് കേന്ദ്രത്തോട് പറഞ്ഞു.

ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി മുന്നിട്ടിറങ്ങിയവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഈ പ്രതിബദ്ധത ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍, കര്‍ഷകര്‍, സ്ത്രീകള്‍, പിന്നോക്ക വിഭാഗങ്ങള്‍, യുവാക്കള്‍ എന്നിവര്‍ക്ക് വേണ്ടി നിലകൊണ്ടവരാണ് തങ്ങള്‍. കോണ്‍ഗ്രസ് അനുയായികള്‍ ബി.ജെ.പി നേതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തരാണെന്നും ജയറാം രമേശ് പറഞ്ഞു.

പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലൂടെ വിദ്വേഷം, വര്‍ഗീയത, വൈരാഗ്യം തുടങ്ങിയവയുടെ മാസ്റ്റര്‍ ക്ലാസുകള്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ കൂട്ടാളികള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതില്‍ അതിശയിക്കാനില്ലെന്നും ജയറാം രമേശ് പരിഹസിച്ചു. ഗൗരവമായ ഒരു കാര്യത്തില്‍ പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രിക്ക് കഴിയുന്നില്ല, ജെ.പി. നദ്ദയിലൂടെ മറുപടി നല്‍കിയ നീക്കം അഹങ്കാരത്തിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തിന് ലഭിച്ച മുഴുവന്‍ കത്തുകള്‍ക്കും ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കിയിരുന്നു. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ബ്യൂറോക്രാറ്റ്‌സുകളെയും ജനങ്ങളെയും അദ്ദേഹം നിരന്തരം കേട്ടിരുന്നു. എന്നാല്‍ സ്വയം പ്രഖ്യാപിത ദൈവങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വ്യത്യസ്തരാണെന്നാണ് കരുതുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

Published

on

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

india

ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി കോടതിയിൽ

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്

Published

on

തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് തൃശ്ശൂർ സ്വദേശിനി സുനിത സുപ്രീംകോടതിയിൽ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിത കൊല്ലപ്പെട്ടതാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. തന്നെ മകളാണെന്ന് ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ ജയലളിത തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങൾ ഉണ്ടായതെന്നും കത്തിൽ പറയുന്നു.
തൃശ്ശൂർ സ്വദേശിനിയായ തനിക്ക് രണ്ട് മക്കളുമുണ്ട്. താൻ ജനിച്ച സമയത്തെ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് അവരുടെ മകളാണെന്ന വസ്തുത മറച്ചു വയ്ക്കേണ്ടി വന്നുവെന്നും, തന്റെ പിതാവായ എംജിആർ അദ്ദേഹത്തിന്റെ വിശ്വസ്തനായ മാധവന്റെ പക്കലാണ് തന്നെ ഏൽപ്പിച്ചത്. അദ്ദേഹമാണ് തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും സുനിത എന്ന പേരുമിട്ടതെന്ന് ഇവർ അവകാശപ്പെടുന്നു. തന്റെ രണ്ടാം വയസ്സിൽ ആണ് പിതാവ് മരിച്ചത്. പതിനെട്ടു വയസ്സായപ്പോൾ ഡിഎൻഎ പരിശോധന നടത്തി അമ്മ താൻ അവരുടെ മകളാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് പോയസ് ഗാർഡനിലെ വേദനിലയത്തിൽ അവരെ സന്ദർശിക്കുകയും ചെയ്തിരുന്നു. തന്നെ മകളാണെന്ന് വാർത്താസമ്മേളനം വിളിച്ചു ലോകത്തെ അറിയിക്കാൻ അമ്മ അറിയിച്ചതിനനുസരിച്ച് 2016 സെപ്റ്റംബർ 22ന് താൻ അവിടെ എത്തി. രാവിലെ എട്ടുമണിയോടെ അവിടെയെത്തിയ കണ്ടത് ഞെട്ടിക്കുന്നതും കടുത്ത വേദന ഉണ്ടാക്കുന്നതുമായ രംഗമായിരുന്നുവെന്നും സുനിത കത്തിൽ പറയുന്നു.
Continue Reading

Trending