More
കേരള പൊലീസ് ഇപ്പോള്‍ നാഥനില്ലാ കളരി; സേനയിലെ അശാസ്ത്രീയ പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പൊലീസ് സേനക്കുള്ളിലെ ജോലി സമ്മര്‍ദ്ദം രൂക്ഷമാണെന്നത് കാണിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഐ നവാസിനെ കാണാതാകുകയും പിന്നീട് കണ്ടെത്തുകയുമടക്കമുള്ള സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് ഇപ്പോള്‍ നാഥനില്ലാ കളരിയാണെന്ന് കാര്യം ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുകയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ദ്ധിച്ചു. സേനയില്‍ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ സമ്മര്‍ദ്ദമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സര്‍കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എച്ച് എസ് ഒമാരായി, എഡിജിപി ഇല്ല പകരം ചുമതല ഐജിമാര്‍ക്കാണ്. ഈ പരിഷ്കാരങ്ങളില്‍ പരാതിയുമായി ഒരുപാട് പേര് രംഗത്തെത്തുന്നുണ്ട്. പൊലീസിനെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ ആളില്ല. മുഖ്യമന്ത്രിക്ക് പൊലീസ് സേനയില്‍ നിയന്ത്രണമില്ല. പൊലീസ് സേനയില്‍ അച്ചടക്കമില്ലെന്നും നിലവിലെ അവസ്ഥ ആശാങ്കാ ജനകമാണെന്നും ചെന്നിത്തല പറഞ്ഞു. സിഐയെ കണാതായതും പിന്നീട് കണ്ടെത്തിയതും രോഗ ലക്ഷണമാണ്. ഈ വിഷയം സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പരിഹരിക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍ ഇതിന് കഴിയാത്ത അവസ്ഥയാണ് കേരള പൊലീസ് നേരിടുന്നത്.
പോസ്റ്റല്‍ ബാലറ്റ് കേസില്‍ താന്‍ കോടതയില്‍ ഉന്നയിച്ചത് തെളിയിക്കുന്നതാണ് പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പൊലീസുകാരന്റെ രാജി. ആരോടും ചോദിക്കാതെ ഏകപക്ഷീയമായി നടത്തുന്ന പരിഷ്കാരങ്ങള്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കണമെന്ന കാര്യത്തില്‍ ഭരണമുന്നണിയില്‍ തന്നെ എതിര്‍പ്പുണ്ട്. ഏകപക്ഷീയമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഐപിഎസ് – ഐഎസ് ശീതസമരം കൂടുതല്‍ വര്‍ദ്ധിക്കുകയാണ് ഇതുവഴി ഉണ്ടായത്.
റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കേണ്ടി വരുന്നത് ഭരണസമിതിക്ക് സര്‍ക്കാരില്‍ കൂട്ട് ഉത്തരവാദിത്വമില്ല എന്നതിന്റെ തെളിവാണ്. ഭരണതലത്തിലെ വീഴ്ചകളാണ് ഇതിന് കാരണം. പൊലീസ് സേനയിലെ അശാസ്ത്രീയ പരിഷ്കാരങ്ങലില്‍ സേനക്കുള്ളില്‍ തന്നെ അതൃപ്തിയുണ്ട്. ഇത് യാഥാര്‍ത്ഥ്യ ബോധത്തോടെ പരിശോധിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
india
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന് നടന്നുവെന്ന് സൈന്യം. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.
പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ലഷ്കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്‍കിയത്. പുതിയ ഇന്ത്യ എന്ന സന്ദേശം കൂടിയാണ് ഓപ്പറേഷന് സിന്ദൂര്‍ നല്‍കിയത്. തദ്ദേശിയമായി നിര്‍മ്മിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നില്‍ ശത്രുക്കള്‍ നിഷ്പ്രഭരായെന്നും സൈന്യം അറിയിച്ചു.
kerala
‘ഹരിതം വിളയിച്ച അരനൂറ്റാണ്ട്’; സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തെ വരവേല്‍ക്കാന്‍ കേരളത്തിന്റെ നെല്ലറ

പാലക്കാട്: ഹരിതം വിളയിച്ച അരനൂറ്റാണ്ടിന്റെ ചരിത്രവുമായി നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിന് ഒരുങ്ങി കേരളത്തിന്റെ നെല്ലറ. തകര്‍ന്ന കര്ഷകന് തളരുന്ന കൃഷി എന്ന പ്രമേയമുയര്‍ത്തി കര്‍ഷകര്‍ക്കായി നടത്തിയ അരനൂറ്റാണ്ടിന്റെ കാലത്തെ കരുത്തുമായാണ് സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്. മോദി-പിണറായി സര്‍ക്കാറുകളുടെ ഭരണത്തില്‍ കാര്‍ഷിക മേഖലയാകെ കൂപ്പുകുത്തുകയും മുടക്കു മുതല്‍ പോലും കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യയിലഭയം തേടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്താണ് കര്‍ഷകന്റെ കൈകള്‍ക്ക് കരുത്തു പകരാന്‍ സമര ഭൂമിയില്‍ കൂടെയുണ്ടെന്ന പ്രഖ്യാപനവുമായി പാലക്കാട്ട് സ്വതന്ത്ര കര്‍ഷക സംഘം ഒരുമിച്ചു കൂടുന്നത്. മുസ്്ലിംലീഗിന്റെ ദേശീയ നേതാക്കളടക്കം ഈ സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചക്ക് 2.30 ന് കുറുക്കോളി മൊയ്തീന് എം.എല്‍.എ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
വൈകീട്ട് 3. 30ന് ഇ എസ്.എം ഹനീഫ ഹാജി നഗറില്‍ (ജെ എം മഹല്‍ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം പ്രൊഫ. ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന് എംഎല്‍എ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, കര്‍ണാടക മുസ്്ലിംലീഗ് പ്രസിഡന്റ് എം. ജാവേദുല്ല, തെലങ്കാന മുസ്്ലിംലീഗ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷക്കീല്‍, എം.എല്‍.എമാരായ പി.അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം എന്നിവരും ആദിവാസി ഊരുകൂട്ടായ്മ ചെയര്മാന് ബി.വി പോളന്, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, പി.എം സാദിഖലി, എം.പി മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്്മത്തുല്ല, കെ.പി മുഹമ്മദ് കുട്ടി, ഇ.പി ബാബു, എ. അബ്ദുല്‍ ഹാദി, അഡ്വ. ടി.എ സിദ്ദീഖ്, സി.എ അബ്ദുല്ലക്കുഞ്ഞി, അഹമ്മദ് പുന്നക്കല്‍, മുഹമ്മദ് ഇരുമ്പുപാലം, പി.കെ അബ്ദുല്ലക്കുട്ടി, കെ.കെ അബ്ദുറഹ്്മാന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് അഞ്ച് മണിക്ക് കര്‍ഷക സെമിനാര്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മണ്‍വിള സൈനുദ്ദീന്‍ അധ്യക്ഷത വഹിക്കും. എം.പി.എ റഹീം, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവരും സി.പി. ബാവ ഹാജി, സി.പി സൈതലവി, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. ബഷീര്‍ അഹമ്മദ്, പി.കെ നവാസ്, അജ്മീര്‍ ഖ്വാജ, മാജിഷ് മാത്യു, എം.എം ഹമീദ്, സമദ് കൈപ്പുറം, കെ.ഇ അബ്ദുറഹിമാന്, എം.എം അലിയാര് മാസ്റ്റര്‍, പി.കെ അബ്ദുല്‍ അസീസ്, പങ്കെടുക്കും.
നാളെ രാവിലെ 10 മണിക്ക് നടക്കുന്ന വനിത കര്‍ഷക സംഗമം മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിക്കും. പി.പി മുഹമ്മദ് കുട്ടി, അബ്ദുറഹ്്മാന് രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല, ഷാഫി ചാലിയം, നൂര്‍ബിനാ റഷീദ്, കെ.പി മറിയുമ്മ, ഹനീഫ മൂന്നിയൂര്‍, എം.കെ റഫീഖ, സറീന മുഹമ്മദലി അമരമ്പലം, കെ.പി അഷ്റഫ്, നസീര്‍ വളയം, ലുഖ്മാന് അരീക്കോട്, മാഹിന്‍ അബൂബക്കര്‍, ഇ.അബൂബക്കര്‍ ഹാജി, കെ.ടി.എ ലത്തീഫ്, പി.കെ അബ്ദുറഹിമാന് പങ്കെടുക്കും.
വൈകീട്ട് നാലുമണിക്ക് വിക്ടോറിയ കോളജ് റോഡില്‍ നിന്നും കോട്ടമൈതാനം വരം പ്രകടനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. കളത്തില്‍ അബ്ദുല്ല, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, കെ.പി.എ മജീദ്, എം.കെ മുനീര്‍, അഡ്വ. യു.എ ലത്തീഫ്, മഞ്ഞളാംകുഴി അലി, അഡ്വ. എന്‍ ഷംസുദ്ദീന്, പി.കെ ബഷീര്‍, പി. ഉബൈദുല്ല എന്നിവരും അഡ്വ. ഹാരിസ് ബീരാന് എം.പി, തമിഴ്നാട് മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.എം.എ അബൂബക്കര്‍, കെ.എം ഷാജി, പി.കെ ഫിറോസ്, കാരാട്ടിയാട്ടില് മുഹമ്മദ് കുട്ടി, മരക്കാര്‍ മാരായ മംഗലം, എം.പി.എ ബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.
kerala
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; പവന് 880 രൂപ കൂടി
കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കൂടിയത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8720. പവന് 69,760 രൂപ എന്ന നിരക്കിലാണ് വില വര്‍ധനവ്. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന്റെ വില 68,880 രൂപയായിരുന്നു.
ലോകവിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് തുടരുകയാണ്. ആറ് മാസത്തിനിടെ ഒരാഴ്ചയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. വെളളിയാഴ്ച സ്വര്‍ണവിലയില്‍ ലോക വിപണിയില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്