Connect with us

More

പാലം പണി 36 മണിക്കൂറില്‍ തീര്‍ന്നു; തീവണ്ടി പിടിച്ചിട്ടത് 58 മിനുട്ട് മാത്രം…

Published

on

പൊതുസ്ഥലങ്ങളിലെ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വരെ മാസങ്ങളെടുക്കുന്നതാണ് കേരളത്തിലെ രീതി. നടപ്പാത മുതല്‍ മെട്രോ റെയില്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാത്ത വിധം നടത്താനുള്ള സൗകര്യവും സാങ്കേതികവിദ്യയും നമ്മുടെ നാട്ടിലില്ല. അപ്പോള്‍, പ്രധാന റെയില്‍പ്പാതക്ക് കുറുകെ പാലം സ്ഥാപിക്കാന്‍ ഒന്നര ദിവസമേ
എടുത്തുള്ളൂ എന്നു കേട്ടാല്‍ വിശ്വസിക്കുമോ? വിശ്വസിച്ചാലുമില്ലെങ്കിലും സംഗതി സത്യമാണ്. കൃത്യമായ പ്ലാനിങും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ചൈനയിലെ എഞ്ചിനീയര്‍മാര്‍ ആണ് വികസിത രാജ്യങ്ങളെ പോലും അമ്പരപ്പിക്കുന്ന നേട്ടം കൈവരിച്ചത്.

പാലം പുനര്‍നിര്‍മാണത്തിനു മുമ്പ്‌

പാലം പുനര്‍നിര്‍മാണത്തിനു മുമ്പ്‌

തലസ്ഥാനമായ ബീജിങിലെ തിരക്കേറിയ സാന്‍ യുവാന്‍ പാലം കാലപ്പഴക്കം കാരണം പുനര്‍നിര്‍മിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത് ഈയിടെയാണ്. പ്രതിദിനം രണ്ടു ലക്ഷത്തിലധികം വാഹനങ്ങള്‍ ആശ്രയിക്കുന്ന പാലം നിര്‍മാണത്തിനു വേണ്ടി അടച്ചിടുക എന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നതായിരുന്നു അധികൃതരുടെ പേടി. എന്നാല്‍, സമര്‍ത്ഥരായ എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരും കൃത്യമായ പ്ലാനിങ്ങോടെ ഒരുമിച്ചപ്പോള്‍ തൂണുകള്‍ പൊളിച്ചുമാറ്റി ഉയരം കൂട്ടുന്നതും പാത ഇരട്ടിപ്പിക്കുന്നതുമടക്കമുള്ള പുനര്‍നിര്‍മാണ ജോലി വെറും 36 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയായി. ഇതില്‍, റെയില്‍ പാളത്തിന്റെ ഇരുവശങ്ങളെയും യോജിപ്പിക്കുന്ന ‘സ്വിങ് സ്പാന്‍’ എന്ന പ്രധാന ഭാഗം ഫിറ്റ് ചെയ്യാന്‍ ഒരു മണിക്കൂര്‍ പോലുമെടുത്തില്ല. ഇതുവഴി സ്ഥിരമായി ഓടുന്ന ട്രെയിന്‍ 58 മിനുട്ട് മാത്രമേ പിടിച്ചിടേണ്ടി വന്നുള്ളൂ.

പുനര്‍നിര്‍മിച്ച ശേഷം

പുനര്‍നിര്‍മിച്ച ശേഷം

24 മണിക്കൂര്‍ കൊണ്ട് പാലം പൊളിച്ചുപണിയാമെന്നായിരുന്നു എഞ്ചിനീയര്‍മാരുടെ ആദ്യത്തെ കണക്കുകൂട്ടല്‍. എന്നാല്‍, പൊളിച്ചു തുടങ്ങിയപ്പോഴാണ് തൂണുകളുടെ അവസ്ഥ പ്രതീക്ഷിച്ചതിലും മോശമാണെന്ന് കണ്ടെത്തിയത്. എല്ലാ തൂണുകളും പൊളിച്ചുമാറ്റി പകരം, നേരത്തെ ഉണ്ടാക്കിവെച്ചിരുന്ന 180 അടി നീളവും 147 അടി വീതിയുമുള്ള ബീമുകള്‍ കൂറ്റന്‍ യന്ത്രങ്ങളുപയോഗിച്ച് സ്ഥാപിക്കുകയായിരുന്നു. വിവിധ ഷിഫ്റ്റുകളിലായി എഞ്ചിനീയര്‍മാരും കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളും രാപകല്‍ ഭേദമില്ലാതെ ജോലി ചെയ്തു. നേരത്തെ ഉണ്ടാക്കിവെച്ചിരുന്ന സ്വിങ് സ്പാന്‍ യന്ത്രങ്ങളുടെ സഹായത്തോടെ ഒരു മണിക്കൂറില്‍ത്താഴെ സമയം കൊണ്ട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending