Connect with us

kerala

ഇഡി ചോദ്യം ചെയ്തത് വലിയ പ്രശ്‌നമായി കാണേണ്ട; ജലീലിനെ ന്യായീകരിച്ച് വീണ്ടും മുഖ്യമന്ത്രി

നമ്മുടെ നാടിന്റെ അവസ്ഥ മാറ്റിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ആ മുദ്രാവാക്യത്തില്‍ നിന്ന് പിന്തിരിയുകയാണ് പ്രതിപക്ഷം വേണ്ടത്.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ ശക്തമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീല്‍ തെറ്റു ചെയ്തിട്ടില്ലെന്നും പ്രതിപക്ഷം രാജിയാവശ്യത്തില്‍ നിന്ന് പിന്തിരിയുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ഇഡി ജലീലിനെ ചോദ്യം ചെയ്തത് വലിയ പ്രശ്‌നമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു. ഒരു മന്ത്രിയെന്ന നിലയ്ക്ക് ഒരു ഏജന്‍സി ചോദ്യം ചെയ്തത് ആദ്യമാണോ. എല്‍ഡിഎഫില്‍ അത് ആദ്യമായിരിക്കാം. ഇഡി പരിശോധന നടത്തുന്നതില്‍ എന്താണ് തെറ്റ്? ഖുര്‍ആന്‍ കൊണ്ടുവന്നതാണ് പ്രശ്‌നം. ഖുര്‍ആന്‍ കെടി ജലീല്‍ ചോദിച്ചിരുന്നോ, സകാത്ത് ജലീല്‍ ചോദിച്ചിരുന്നോ? കോണ്‍സുലേറ്റ് അക്കാര്യം ജലീലിനോട് അങ്ങോട്ട് പറയുകയായിരുന്നു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയ്ക്ക് ജലീല്‍ അതിനു വേണ്ട സഹായം ചെയ്തു കൊടുക്കുന്നു. അതെങ്ങനെയാണ് കുറ്റമാകുക? – അദ്ദേഹം ചോദിച്ചു.

‘നേരത്തെ ജലീല്‍ സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അദ്ദേഹം എല്‍ഡിഎഫിലേക്ക് വരാന്‍ തയ്യാറായി. അതിനോടുള്ള പക ചിലര്‍ക്ക് വിട്ടു മാറുന്നില്ല. അതിന്റെ കൂടെ ചേര്‍ന്നവര്‍ ആരാണ്. നമ്മുടെ നാടിന് ചേരാത്ത രീതിയില്‍ കാര്യങ്ങള്‍ നീക്കുകയാണ്. ഇത് കേരളമാണ് എന്നോര്‍ക്കേണ്ടേ. ജലീല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയാമ്. നാട് കുട്ടിച്ചോറാക്കാനുള്ള ശ്രമമാണ് നടത്തിയത്. നാടിനാകെ ബോധ്യമായ അവസ്ഥയല്ലേ?’ – അദ്ദേഹം പറഞ്ഞു.

ഇല്ലാത്ത കഥ കെട്ടിച്ചമയ്ക്കുകയാണ് എന്നും ഇത് അപവാദം പ്രചരിപ്പിക്കുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. നമ്മുടെ നാടിന്റെ അവസ്ഥ മാറ്റിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ആ മുദ്രാവാക്യത്തില്‍ നിന്ന് പിന്തിരിയുകയാണ് പ്രതിപക്ഷം വേണ്ടത്. നിയമലംഘനത്തെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല. അതിനകത്ത് വിട്ടു വീഴ്ചയുണ്ടാകില്ല- അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുഖ്യമന്ത്രി സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജലീലിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

Trending