Connect with us

kerala

പിണറായി എല്ലാകാലത്തും മുഖ്യമന്ത്രിയായിരിക്കില്ലെന്ന് പോലീസ് ക്രിമിനലുകൾ ഓർക്കണം- വി.ഡി. സതീശൻ

പോലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്‍മാരുമെന്നും ഇതില്‍ ഓരോരുത്തരുടേയും ക്രിമിനല്‍ പശ്ചാത്തലം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കടുത്തപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

പോലീസിലെ കൊടുംക്രിമിനലുകളുടെ കൂട്ടമാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഗണ്‍മാന്‍മാരുമെന്നും ഇതില്‍ ഓരോരുത്തരുടേയും ക്രിമിനല്‍ പശ്ചാത്തലം ഞങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും സതീശന്‍ പറഞ്ഞു.എല്ലാക്കാലത്തും പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കില്ലെന്ന് അംഗരക്ഷകരായ പോലീസ് ക്രിമിനലുകള്‍ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് നോക്കിനില്‍ക്കെയാണ് പിണറായി വിജയന്റെ ഗണ്‍മാനും അംഗരക്ഷകരും ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

മുദ്രാവാക്യം വിളിച്ച രണ്ട് കെ.എസ്.യു നേതാക്കളെ ലോക്കല്‍ പോലീസെത്തി പിടിച്ചുമാറ്റിയതിന് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കുന്ന ഗുണ്ടകള്‍ അഴിഞ്ഞാടിയത്. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടായിസം കാണിച്ചാല്‍ അതേരീതിയില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. മുദ്രാവാക്യംവിളിച്ച രണ്ടുപ്രവര്‍ത്തകരെ ആദ്യം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുകയും ചെയ്തു.

എന്നാല്‍, ബസിനൊപ്പം വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പടെയുള്ള അംഗരക്ഷകര്‍ കാറില്‍നിന്ന് ഇറങ്ങിവന്നശേഷം ഇരുവരേയും ലാത്തികൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചര്‍ച്ച പരാജയം, ആശമാരുടെ നിരാഹാര സമരം നാളെ മുതല്‍; മന്ത്രി ഇടപെടണമെന്ന് സമരസമിതി

ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.

Published

on

ആശാവര്‍ക്കര്‍മാരുമായി എന്‍ എച്ച് എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ എന്‍ എച്ച് എം തയ്യാറായില്ല. ആശമാരെ കേള്‍ക്കാന്‍ പോലും എന്‍ എച്ച് എം തയ്യാറായില്ല എന്ന് ചര്‍ച്ചയ്ക്കു ശേഷം പ്രവര്‍ത്തകര്‍ ആരോപിച്ചു. മുന്‍ നിശ്ചയപ്രകാരം ആശമാര്‍ മാര്‍ച്ച് 20 വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങും. ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.

നിരാഹാര സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്ന് അപ്രതീക്ഷിതമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ 38 ദിവസമായി തുടരുന്ന സമരത്തില്‍ ഇപ്പോഴാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. ഇടതു നേതാക്കളെല്ലാം സമരക്കാരെ അവഹേളിക്കുന്ന നിലപാട് തുടരുകയായിരുന്നു ഇതുവരെ.

എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഉദ്യോഗസ്ഥരുമായായാണ് ആദ്യവട്ട ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ മന്ത്രി വീണാജോര്‍ജ്ജ് പങ്കെടുത്തിരുന്നില്ല. മന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവും സമരക്കാര്‍ ഇന്ന് ഉന്നയിച്ചു. എന്നാല്‍ ഈ ഉറപ്പും ലഭിച്ചില്ല.

ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നതാണ് ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം വിരമിക്കല്‍ ആനുകൂല്യം നല്‍കുക . കുടിശ്ശിക വേതനം നല്‍കുക, വേതനം ലഭിക്കുന്നതിലെ നിബന്ധനകള്‍ നീക്കുക തുടങ്ങിയ ഒരു പിടി ആവശ്യങ്ങളാണ് ആശമാര്‍ ഉയര്‍ത്തിയിരുന്നത്. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നാണ് ആശമാരുടെ പരാതി.

ഈ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ആശാവര്‍ക്കര്‍ മാര്‍ അറിയിച്ചുകൊണ്ടാണ് ഇവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ആദ്യവട്ട ചര്‍ച്ച പൊളിഞ്ഞതോടെ ഇനി ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നിര്‍ണ്ണായകമായിരിക്കുകയാണ്

Continue Reading

kerala

കൊല്ലത്ത് രണ്ടുവയസ്സുകാരനെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Published

on

കൊല്ലം താന്നിയില്‍ രണ്ടുവയസ്സുകാരനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി. താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് കുമാര്‍, ഭാര്യ സുലു, ഇവരുടെ മകന്‍ ആദി എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ മുറിയില്‍ നിന്ന് ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അജീഷ് കുമാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. മരിക്കുന്ന സമയത്ത് അജീഷ് കുമാറിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയാണ് മുറി ചവിട്ടുത്തുറന്നത്.

Continue Reading

kerala

നിരാഹാരസമരം ആരംഭിക്കാനിരിക്കെ ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും

Published

on

തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ 38 ദിവസമായി സമരം നടത്തുന്ന ആശവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഇന്ന് ആശമാരുമായി ചര്‍ച്ച നടത്തും.

ആശമാരുടെ രാപ്പകല്‍ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായി നാളെനിരാഹാരസമരം ആരംഭിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസം സമരവേദിയില്‍ 3 ആശമാര്‍ നിരാഹാരമിരിക്കാനായിരുന്നു തീരുമാനം.

അതിനിടെ ഓണറേറിയത്തിന്റെ മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഗുരുതരമായ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശമാര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഹോണറേറിയം പകുതിയായി കുറയും. ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നും കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട് .

Continue Reading

Trending