Connect with us

Culture

മഹാബലിപുരത്ത് മോദി-ഷീന്‍ ജിന്‍ പിങ് കൂടിക്കാഴ്ച; ചൈനയുടെ അധിനിവേശത്തെ കുറിച്ച് മിണ്ടാന്‍ കേന്ദ്രം ധൈര്യപ്പെടാത്തതെന്തെന്ന് കോണ്‍ഗ്രസ്

Published

on

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ തമിഴ്‌നാട്ടിലെ മഹാബലി പുരത്ത് നടക്കും. കൂടികാഴ്ച്ചക്കു മുന്നോടിയായി ചെന്നൈയിലെ മഹാബലിപുരത്ത് രണ്ടു ദിവസത്തേക്ക് ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രദേശത്ത് വിനോധ തൊഴില്‍ കാര്യങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.

അതേസമയം കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റിപ്പറഞ്ഞ ചൈനയുടെ പരാമര്‍ശത്തിനെതിരെ മൗനം പൂണ്ട കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന ഇടപെടുന്നതിനെ മോദി സര്‍ക്കാര്‍ വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. കശ്മീര്‍ വിഷയത്തിന് മറുപടിയായി ചൈനക്കെതിരെ എന്തു കൊണ്ട് ഹോങ്കോങ് പ്രക്ഷോഭം ചൂണ്ടിക്കാട്ടി മോദി പ്രതിരോധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. എന്തു കൊണ്ട് ഷിന്‍ജിയാങിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തങ്ങള്‍ വീക്ഷിക്കുന്നതായും, ദക്ഷിണ ചൈന കടലിനെ നമ്മള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഷീ ജിന്‍ പിങിനോട് പറയാത്തതെന്നും മനീഷ് തിവാരി ചോദിച്ചു. പാക് അധീന കശ്മീരിനെ കുറിച്ച് പറയുന്ന കേന്ദ്ര സര്‍ക്കാര്‍, ചൈന അധിനിവേശം നടത്തുന്ന അക്‌സായി ചിന്നിനെ കുറിച്ച് മിണ്ടാന്‍ ധൈര്യപ്പെടാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.

ചൈനീസ് പ്രസിഡന്റുമായി പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്താനുമായുള്ള ബന്ധം ദൃഢമാണെന്നും നിര്‍ണായക വിഷയങ്ങളില്‍ പാകിസ്താന് നല്‍കുന്ന പിന്തുണ തുടര്‍ന്നും നല്‍കുമെന്നും ഷീ ജിന്‍ പിങ് ഇംറാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ ഷീ ജിന്‍ പിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചക്ക് പ്രാധാന്യം ഏറെയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഓസ്കര്‍ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി

തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

Published

on

ഓസ്കര്‍ നേടിയ ഡോക്യുമെന്‍റി ‘ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെ’ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി ആദരിച്ചു. തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

 

Continue Reading

Culture

അരിക്കൊമ്പനെ വീഴ്ത്താന്‍ രണ്ടാമത്തെ കുങ്കിയാനയും എത്തി, കെണിയൊരുക്കി വനം വകുപ്പ്

വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു

Published

on

ഇടുക്കിയില്‍ ജനവാസമേഖലയില്‍ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാന്‍ രണ്ടാമത്തെ കുങ്കിയാനയെയും എത്തിച്ചു. സൂര്യനെന്നു പേരുള്ള ആനയെ വയനാട്ടില്‍ നിന്നാണ് എത്തിച്ചത്. ശനിയാഴ്ചയോടെ അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. ഈ ആന മാത്രം മതിയാവില്ലെന്നതിനാലാണ് വനം വകുപ്പിന്റെ ലോറി ആംബുലന്‍സില്‍ സൂര്യയുമായി സംഘം സുരേന്ദ്രന്‍ എന്നിവയെയും ചിന്നക്കനാലിലേക്ക് കൊണ്ടുപോകും. 301 കോളനിയില്‍ വച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാല്‍ ഇവിടെ നിന്നും ആളുകളെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ജില്ലാ ഭരണകൂടം ഇന്ന് തീരുമാനിക്കും. ആനയെ പിടികൂടിയാല്‍ കോടനാട്ടുള്ള ആനസംരക്ഷണ കോന്ദ്രത്തിലേക്ക് മാറ്റും.

Continue Reading

Culture

300 രൂപ തന്നാല്‍ മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് എം.എ ബേബി .

കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.

Published

on

കിലോക്ക് 300 രൂപ തന്നാല്‍ മറ്റൊരു വിശ്വാസവും ഇല്ലെന്ന് പറയുന്നത് ക്രിസ്തീയവിശ്വാസമല്ലെന്ന് സി.പി.എം നേതാവ് എം.എ ബേബി .ഫെയ്‌സ് ബുക്ക് കുറിപ്പ് :

“റബറിന്റെ വില കിലോയ്ക്ക് മുന്നൂറ് രൂപ ആക്കിയാൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ കേരളത്തിൽ നിന്ന് എംപി ഇല്ലാത്തതിന്റെ വിഷമം കുടിയേറ്റ ജനത മാറ്റിത്തരും,” എന്നു പറയുന്ന സീറോ മലബാർ സഭയുടെ തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടേത് ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയാണ്. നീ എനിക്ക് കിലോയ്ക്ക് മുന്നൂറ് രൂപ തന്നാൽ എനിക്ക് മറ്റൊരു തത്വവും ഇല്ല എന്ന് പറയുന്നത് ക്രിസ്തീയവിശ്വാസം അല്ല.
“നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായം, വാക്യം ഇരുപത്. യേശു ക്രിസ്തു ഗലീലിയിലെ ഗിരിപ്രഭാഷണത്തിൽ പറഞ്ഞതാണ് ഈ വാക്യം. കുടിയേറ്റക്കാരായാലും അല്ലെങ്കിലും കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണ്. അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ല.
ആർഎസ്എസ് സർക്കാർ റബറിന്റെ വില കൂട്ടാൻ പോകുന്നില്ല എന്നത് എല്ലാവർക്കും അറിയാം. അവർ കർഷകരെ കൂടുതൽ ഞെരുക്കണം എന്ന രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാണ്. ഫാദർ സ്റ്റാൻ സ്വാമിയേയോ ആക്രമിക്കപ്പെട്ട മറ്റു ക്രിസ്തീയ വിശ്വാസികളെയോ കുറിച്ചു മാത്രമല്ല ക്രിസ്ത്യാനികൾ ആലോചിക്കേണ്ടത്, നീതിയെക്കുറിച്ചാണ്.
ആഗോള കത്തോലിക്കാ സഭയുടെ അധിപൻ ഫ്രാൻസിസ് മാർപാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നത് നീതിയുടെ പക്ഷത്ത് നില്ക്കാൻ ആണ്. അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളശ്ചായയോ തരുന്നവരുടെ കൂടെ നില്ക്കാൻ അല്ല.-
എം.എ ബേബി പറഞ്ഞു.

Continue Reading

Trending