Connect with us

india

ലോക്ക്ഡൗണില്‍ ജോലി പോയി; തൊഴിലുറപ്പ് പദ്ധതിക്കെത്തിയ എഞ്ചിനീയര്‍ക്ക് സഹായഹസ്തവുമായി കലക്ടര്‍

ജോലി നഷ്ടപ്പെട്ട ദുരിതത്തിലായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഭയം തേടിയ അനന്ദ് ബറിയയെ സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ കണ്ടതോടെയാണ് നാട് സന്തോഷത്തിലാവുകയായിരുന്നു. ജുര്‍ലകാനി ഗ്രാമത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എത്തിയ ബൊളാംഗീര്‍ കളക്ടര്‍ ചഞ്ചല്‍ റാണയാണ് അനന്ദന് സഹായവുമായി എത്തിയത്.

Published

on

ഭുവനേശ്വര്‍: വളര്‍ത്തി എഞ്ചിനീയറാക്കിയിട്ടും ലോക്ഡൗണ്‍ തിരിച്ചടിയായതോടെ മകന്‍ തന്നെപൊലെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെത്തിയതില്‍ നിരാശയിലായ അച്ഛന് സഹായവുമായി ജില്ലാ കലക്ടര്‍. ഒഡീഷ സ്വദേശിയായ ബൈഷ്‌നാബ് ബെരിയയുടെ എഞ്ചിനീയറായ മകന്‍ അനന്ദ് ബറിയ എന്ന യുവാവിനാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നൈയിലെ ജോലി നഷ്ടമായത്.

കൊറോണ വൈറസുമായി വ്യാപിച്ചതോടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ചെന്നൈയിലെ കമ്പനിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ജോലി വിട്ട് 23 കാരന്‍ ഒഡീഷയില്‍ തിരിച്ചെത്തിയത്. ഭുവനേശ്വര്‍ കോളേജില്‍ നിന്ന് ബിടെക് ബിരുദം നേടി രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പിതാവിനൊപ്പം തൊഴിലുറപ്പ് പദ്ധതിക്കെതിയതോടെ നാട് മുഴുവന്‍ നിരാശയിലായിരുന്നു. ഉദ്യോഗസ്ഥനാവേണ്ടിയിരുന്ന മൂത്തമകന്‍ തന്നെപ്പോലെ ഒരു തൊഴിലാളിയാകേണ്ടി വന്നതില്‍ ദുഃഖിതനായിരുന്നു ബൈഷ്‌നാബ് ബെരിയ.

ജോലി നഷ്ടപ്പെട്ട ദുരിതത്തിലായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അഭയം തേടിയ അനന്ദ് ബറിയയെ സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ കണ്ടതോടെയാണ് നാട് സന്തോഷത്തിലാവുകയായിരുന്നു. ജുര്‍ലകാനി ഗ്രാമത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ എത്തിയ ബൊളാംഗീര്‍ കളക്ടര്‍ ചഞ്ചല്‍ റാണയാണ് അനന്ദന് സഹായവുമായി എത്തിയത്.

Ananta Beria digging a  canal

മികച്ച വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യേണ്ടി വന്ന ദുരവസ്ഥ മനസിലാക്കിയ കലക്ടര്‍, അനന്ദന് ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായി ജോലി വാഗ്ദാനം നല്‍കുകയായിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും യുവാവ് തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് കനാല്‍ കുഴിക്കുന്നത് തന്നെ അസ്വസ്ഥമാക്കിയെന്ന് കലക്ടര്‍ പറയുന്നു. ഇയാള്‍ക്ക് ഇതിലും മെച്ചപ്പെട്ട ജോലി ലഭിക്കേണ്ടതുണ്ടെന്നതിനാല്‍ താല്‍കാലികമായി ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായി ജോലി വാഗ്ദാനം നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അനന്ദന് അനുയോജ്യമായ മികച്ച തൊഴില്‍ ലഭിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുകയും ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു.

 

 

crime

തമിഴ്‌നാട് കോടതിവളപ്പില്‍ ഭാര്യയുടെ നേര്‍ക്ക് ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Published

on

തമിഴ്‌നാട്ടില്‍ കോടതി വളപ്പില്‍ ഭാര്യയ്ക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. യുവതിയുടെ അടുത്ത് ഉണ്ടായിരുന്ന രണ്ട് അഭിഭാഷകര്‍ക്കുകൂടി പരുക്കേറ്റു.

ഭര്‍ത്താവ് ശിവകുനാറിനെ ഒരു സംഘം പിന്നീട് പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ജില്ലാകോടതിയില്‍ വച്ചാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്. യുവതിയേയും പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

Trending