Connect with us

Video Stories

സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

Published

on

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തില്‍ സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. ഭൂമാഫിയക്കും റിസോര്‍ട്ട് ലോബിക്കും ചിലര്‍ ചൂട്ടുവെട്ടം തെളിയിക്കുകയാണെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ വിമര്‍ശിച്ച നേതാവിന് ബുദ്ധിഭ്രമമാണെന്നും ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സി.പി.എമ്മിന്റെ ഏകാധിപത്യനിലപാടുകള്‍ക്ക് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ജനയുഗത്തിലൂടെ മൂന്നാര്‍ വിഷയത്തില്‍ തങ്ങള്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന സൂചനയാണ് സി.പി.ഐ നല്‍കുന്നത്. ‘ഭൂ-ഭവനരഹിതര്‍ക്ക് മൂന്നേക്കര്‍ ഭൂമി, മൂന്നുനില വീട്’ എന്ന തലക്കെട്ടില്‍ ദേവികയെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെട്ടം തെളിക്കുന്ന ചിലര്‍ തങ്ങളും ഇടതുപക്ഷമാണെന്നു സ്വയം പ്രഖ്യാപിക്കുന്നതാണ് മൂന്നാറില്‍ നടക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമാണ്.”ഒരു നൂല്‍പ്പാലത്തിലൂടെ ഓരോ ചുവടും സഞ്ചരിച്ചുവേണം ഇടതുമുന്നണി പ്രകടനപത്രികയിലെ ഭൂ-ഭവനരഹിതര്‍ക്ക് വീടും ഭൂമിയുമെന്ന വാഗ്ദാനം നടപ്പാക്കാന്‍. പക്ഷേ മാഫിയാപറ്റങ്ങള്‍ ഈ നൂല്‍പ്പാലം മുറിച്ചുകളഞ്ഞാലോ. പരിസ്ഥിതി ദുര്‍ബലമായ മൂന്നാറിനെ രക്ഷിക്കാനുള്ള കാലം തന്നെ അതിക്രമിക്കുന്നതിനിടെയാണ് അവിടെ മാഫിയ പിടിമുറുക്കുന്നത്. ഭൂമിയില്ലാത്ത പാവങ്ങള്‍ സര്‍ക്കാര്‍ വക ഒരുതുണ്ടു ഭൂമി കയ്യേറി അതിലൊരു കൂരകെട്ടി ആകാശമേലാപ്പിനു കീഴേ അഭയം തേടിയാല്‍ അതു മനസിലാക്കാം.
എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും റവന്യു വകുപ്പിന്റെ മൂന്നും നാലും ഏക്കര്‍ കയ്യേറി അവയില്‍ ബഹുനില മന്ദിരങ്ങളും ആഡംബര റിസോര്‍ട്ടുകളും പണിതിട്ട് തങ്ങളും ഭൂരഹിതരും ഭവനരഹിതരുമെന്ന് അവകാശപ്പെടുന്നവര്‍ ഇതേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ വാടകക്രിമിനലുകളെ ഇറക്കി ആക്രമിക്കുന്ന സംഭവ പരമ്പരകളാണ് മൂന്നാറില്‍ അരങ്ങേറുന്നത്.
സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറിമാഫിയ മൂന്നാറിന്റെ മാറുതുരന്ന് കരിങ്കല്‍ ഖനനം നടത്തുമ്പോള്‍ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് സമരാഭാസത്തിനിറങ്ങുക, ജനപ്രതിനിധി തന്നെ അതിനു നേതൃത്വം നല്‍കുക എന്നിങ്ങനെ കാര്യങ്ങള്‍ നീങ്ങുന്നതും നീക്കുന്നതും ഇടതുകുപ്പായമണിഞ്ഞവര്‍ക്കു ഭൂഷണമല്ല. ആ കുപ്പായം അവര്‍ക്കു ചേരുന്നതുമല്ല. കയ്യേറ്റക്കാരെ മുഖംനോക്കാതെ ഒഴിപ്പിക്കുമെന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാടിനെ കേരളീയ പൊതുസമൂഹം മുക്തകണ്ഠം പ്രശംസിക്കുമ്പോള്‍ മന്ത്രി ബുദ്ധിമോശമാണ് കാട്ടുന്നതെന്ന ഒരു നേതാവിന്റെ അഭിപ്രായത്തെ മിതമായ ഭാഷയില്‍ ബുദ്ധിഭ്രമമെന്നേ മാലോകര്‍ വിലയിരുത്തുകയുള്ളു. ആ സ്വരം മാഫിയകളില്‍ നിന്നു കടമെടുത്തതാണെന്ന് കൂടി പറയേണ്ടിവരും. കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരത്തെ ഓലപ്പീപ്പിയൂതി തോല്‍പിച്ചുകളയാമെന്ന മാഫിയകളുടെ ഉള്ളിലിരിപ്പ് ഇവിടെ ചെലവാകില്ലെന്നും ലേഖനത്തില്‍ പറയുന്നു.
മൂന്നാറില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രമുഖ സി.പി.എം നേതാക്കള്‍ നടത്തിയ ഭൂമികയ്യേറ്റവും വീടുനിര്‍മാണവും തടയാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ വിരട്ടി ഓടിച്ചതാണ് സി.പി.ഐ-സി.പി.എം പോരിനിടയാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending