Connect with us

Video Stories

യു.ഡി.എഫ് മുക്ത കിനാശേരിക്കായി ഈ യുഗ്മ കലാപം

Published

on

പി.കെ സലാം

ചുളുവില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവായാല്‍ പുളിക്കുമോ? അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും സഹോദരന്‍ അയ്യപ്പനും വി.ടി ഭട്ടതിരിപ്പാടിനും ശേഷം കേരളത്തിലെ സാമൂഹ്യ പരിഷകര്‍ത്താക്കളുടെ വംശം കുറ്റിയറ്റിരിക്കുമ്പോഴാണ് സുപ്രീംകോടതി വിധിക്ക് പിന്നാലെ സാമൂഹ്യപരിഷ്‌കര്‍ത്താവായി മുഖ്യമന്ത്രി അവതരിക്കുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനമോ? അത് സുപ്രീംകോടതി വിധിയാണ്, കോടതിയില്‍ പോയത് ഞങ്ങളല്ല, ഹിന്ദുമത പണ്ഡിതരുടെ കമ്മീഷനെ വെക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത് എന്നിങ്ങനെ കൈ മലര്‍ത്തുന്ന പാര്‍ട്ടി പക്ഷെ കേരളത്തിലെ സാമൂഹ്യ നവോത്ഥാന ചരിത്രം മറ്റൊരു ഭാഗത്ത് ഉരുക്കഴിക്കുന്നുണ്ട്. സഹാദരന്‍ പന്തിഭോജനവും വില്ലുവണ്ടിയും ക്ഷേത്രപ്രവേശന വിളംബരവും മുലക്കരവുമെല്ലാം തരം പോലെ എടുത്തു വീശുന്നു. വത്സന്‍ തില്ലങ്കേരിയെ ശബരിമലയുടെ ബ്രാന്റ് അമ്പാസിഡറാകാന്‍ വിട്ടിട്ട് എല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്ന് സ്വപ്‌നം കാണുകയാണ് സി.പി.എം.
അന്നേ കഷ്ടത്തിലായിരുന്നു കേരളത്തിലെ ബി.ജെ.പി. മലപ്പുറം, വേങ്ങര, ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വോട്ട് കുത്തനെ ചോര്‍ന്നതിന്റെ ജാള്യം, കുമ്മനം രാജശേഖരനെ രായ്ക്കുരാമാനം നാടുകടത്തിയതിന്റെ വൈക്ലബ്യം, പരസ്പരം ശത്രു സംഹാര പൂജയുമായി രമേശ സുരേന്ദ്ര കൃഷ്ണദാസ് മുരളീധരനാദികള്‍. നിവൃത്തികെട്ട് പണ്ട് ഊരി വെച്ച കുപ്പായം പൊടി തട്ടിയെടുത്ത് പി.എസ്.(പത്ര സമ്മേളനം) ശ്രീധരന്‍ പിള്ളയെ വെട്ടിയൊട്ടിച്ചിട്ടും ചലനമറ്റ് കിടക്കുകയായിരുന്നു. അതിനും പുറമെയാണ് ശബരിമല യുവതീപ്രവേശനത്തിലെ പ്രതിസന്ധി. രാജ്യത്തൊട്ടാകെ സകല ഹിന്ദുക്കളെയും ജാതി ലിംഗ ഭേദമെന്യേ അമ്പലങ്ങളിലെത്തിച്ചാലേ വിദ്വേഷ രാഷ്ട്രീയം എളുപ്പമാകൂവെന്ന് തീരുമാനിച്ചുറച്ച ആര്‍.എസ്.എസ്. പെണ്ണുങ്ങള്‍ക്കായി അമ്പലങ്ങളെല്ലാം കുത്തിത്തുറപ്പിക്കാന്‍ കച്ച കെട്ടിയിരുന്നു. കേരളത്തിലെ അയ്യപ്പഭക്തര്‍ ആചാരത്തിന്റെ പേരില്‍ യുവതീ പ്രവേശനത്തെ എതിര്‍ത്തപ്പോഴെല്ലാം പശു മാര്‍ക്ക് ആര്‍.എസ്.എസ്. ഭക്തരെന്ന് പേരെടുക്കാന്‍ ശ്രമിച്ച സുരേന്ദ്രനും രാജഗോപാലും കുമ്മനവുമെല്ലാം യുവതീപ്രവേശനത്തിനായി വാദിച്ചല്ലോ. വ്രതക്കാലം 14 ദിവസമാക്കണമെന്ന് കെ.സുരേന്ദ്രന്‍ നിര്‍ദേശിക്കുകയും ചെയ്തു. സഞ്ജയന്‍, മോഹന്‍ദാസ്, പരമേശ്വരന്‍ എന്നിങ്ങനെ ഏതാണ്ട് ബുദ്ധിയുള്ളവരെല്ലാം എഴുതിയതും പറഞ്ഞതും വായിച്ച് ഉല്‍ക്കണ്ഠപ്പെട്ടിരിക്കെയാണ് സുപ്രീംകോടതി വിധി വരുന്നത്. ഉടനെ ചാടി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഭക്ത സംഘടനകളെ സംഘ് നേതൃത്വം നേരിട്ട് വിളിച്ചു വിരട്ടിയത് രണ്ടു തവണയെന്നോര്‍ക്കുമ്പോഴാണ് സംഘ് പരിവാര പ്രതിസന്ധിയുടെ ആഴം ബോധ്യമാകൂ.
ഇന്ന് മുഖ്യമന്ത്രി കാട്ടുന്ന മുണ്ടന്‍ വാശിയൊന്നും സുപ്രീംകോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലില്ല. യുവതീപ്രവേശനം വേണ്ട എന്ന യു.ഡി.എഫിന്റെ സത്യവാങ്മൂലം പിന്‍വലിച്ചു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നു എന്നാല്‍ ഹിന്ദുമത പണ്ഡിതരോട് ചോദിച്ചിട്ടു മതിയെന്നാണ് കോടതിയോട് പറഞ്ഞത്. വര്‍ഷങ്ങളായി നില്‍ക്കുന്ന ആചാരങ്ങള്‍ ലംഘിക്കേണ്ട എന്നു തന്നെയാണ് സഖാവ് പത്മകുമാറിന്റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡിന്റെ പക്ഷം.
കോടതി വിധി വന്നു. നടപ്പാക്കാന്‍ സ്വാഭാവികമായും പ്രയാസമുണ്ട്. എന്തു ചെയ്യണം? അല്‍പ്പം സാവകാശം ചോദിച്ചാലോ, സര്‍വ കക്ഷി യോഗം വിളിച്ച് ആലോചിച്ചാലോ, ഉചിതമായ തീരുമാനം എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് വിട്ടാലോ, തന്ത്രി, പന്തളം രാജകുടുംബം, ദേവസ്വം ബോര്‍ഡ് കൂടിയാലോചന നടത്തിയാലോ, വിശ്വാസികളുടെ വികാരം ഒന്നു കൂടി കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലോ…..ജനങ്ങളുടെ വിശ്വാസത്തെയും ആചാരത്തെയും അതു വഴി വികാരത്തെയും ബാധിക്കുന്ന വിഷയത്തില്‍ അവധാനത സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചു. പകരം കേട്ടത് പതിവ് ധാര്‍ഷ്ട്യം. സര്‍വകക്ഷിയോഗവും കോടതിയില്‍ സാവകാശം ചോദിക്കലുമൊന്നും ഇരട്ടച്ചങ്കുള്ളോര്‍ക്ക് പറഞ്ഞതല്ല. 56 ഇഞ്ച് വീതിയുള്ള നെഞ്ചും ഇരട്ടച്ചങ്കുമൊന്നുമല്ല ഭരണാധികാരിക്ക് വേണ്ടത് ജനമനസ്സ് വായിക്കാനുള്ള ഹൃദയമാണ്. വിധി വന്ന ഉടനെ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കില്‍ ബി.ജെ.പി.യെ അവരുടെ പ്രതിസന്ധിയില്‍ തളച്ചിടാന്‍ കഴിയുമായിരുന്നു.
ഹിന്ദു മത പണ്ഡിതരുടെ കമ്മീഷനെ നിയോഗിക്കണമെന്ന സര്‍ക്കാറിന്റെ വാദം അംഗീകരിച്ചില്ലെന്നിരിക്കെ, വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ആവുന്നത് ചെയ്തുവെന്ന് ജനത്തെ ബോധ്യപ്പെടുത്താനെങ്കിലും ശ്രമിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ മുറിവ് കൂടുതല്‍ വലുതാക്കാനായിരിക്കാം കുറെ ആക്ടീവിസ്റ്റുകളെ പതിനെട്ടാംപടി കയറ്റാന്‍ ശ്രമിച്ചത്. ആക്ടീവിസ്റ്റുകള്‍ വരേണ്ട എന്ന് ദേവസ്വം മന്ത്രി പറഞ്ഞത് വൈകിയാണ്. ത്രിപ്തി ദേശായിയെ തിരിച്ചയക്കുകയും ചെയ്തു.
ദേശീയ പാതയോരത്ത് മദ്യഷാപ്പു പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചപ്പോള്‍ എല്ലാ ദേശീയ പാതയും പഞ്ചായത്ത് നിരത്തായി പ്രഖ്യാപിച്ച് വിധിയെ പരിഹാസ്യമാക്കിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രിക്ക് രാഷ്ട്രീയോപദേശം നല്‍കുന്നതാകട്ടെ ഇഷ്ടമില്ലാത്ത വിധി പ്രഖ്യാപിച്ച ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചായാളാണ്. എന്നു മുതലാണ് സി.പി.എമ്മിന് കോടതി വിധിയോട് ഇത്ര മമതയുണ്ടായതെന്ന് ആരും ചോദിച്ചുപോകും. ഭരണഘടനയിലെ സ്ത്രീപുരുഷ സമത്വത്തിനൊപ്പമാണ് സി.പി.എമ്മെങ്കില്‍ എന്തിന് ഹിന്ദുമത പണ്ഡിതരുടെ കമ്മീഷന്‍? ഈ നിര്‍ദേശം വഴി ശബരിലയിലെ യുവതീപ്രവേശനം കേവല ലിംഗസമത്വ പ്രശ്‌നമല്ല, വിശ്വാസ വിഷയം കൂടിയാണെന്ന് സമ്മതിക്കുന്നു. പോര്‍മുഖത്ത് നില്‍ക്കുന്ന സി.പി.എമ്മിന് ഇപ്പോഴിത് ലിംഗ സമത്വ വിഷയം മാത്രമാണ്.
നേരത്തെ ചെയ്യാമായിരുന്ന ചിലത് വൈകി ചെയ്യുകയുമുണ്ടായി. സര്‍വകക്ഷിയോഗം , ആക്ടീവിസ്റ്റുകളെ നിരാകരിക്കല്‍, സാവകാശം ചോദിച്ച ഹരജി. ഇത് കാണുന്ന ആര്‍ക്കും ഇതിന് പിന്നില്‍ ചിലത് സംശയിക്കാതിരിക്കുകയില്ല. പിണറായി വിജയനും പി.എസ്.ശ്രീധരന്‍ പിള്ളയും അതിന് സാക്ഷ്യപത്രം ഹാജരാക്കുകയും ചെയ്തു. ‘യു.ഡി.എഫ്. മുകത കേരളം’ അതാണ് ഇരുവരുടെയും ലക്ഷ്യം. ഇത് സുവര്‍ണാവസരമാണെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള പ്രവചിക്കുന്നു- സംഘര്‍ഷം ഒഴിയുമ്പോള്‍ കേരളത്തില്‍ ബി.ജെ.പി.യും സി.പി.എമ്മുമേ ഉണ്ടാവൂവെന്ന്. കോണ്‍ഗ്രസ് നേതാക്കളുടെ കോണകവാല്‍ തിരയുന്ന സി.പി.എം. നേതാക്കളും പ്രത്യാശിക്കുന്നത് അതു തന്നെയാണ്. സി.പി.എമ്മിലേക്ക് ആരും വരുമെന്ന് പ്രത്യാശിക്കാത്തതിനാലാണ് ഇവിടെ ഇത്തിരിയെങ്കിലും യാഥാര്‍ഥ്യബോധം കാണാവുന്നത്.
കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ചുതന്നെയാണ് 1977ല്‍ വാജ്‌പേയിയെയും അഡ്വാനിയെയും കേന്ദ്രമന്ത്രിമാരാക്കിയതും വി.പി.സിംഗിന്റെ തോളത്ത് ചേര്‍ന്ന് നിന്ന് സംഘ്പരിവാറിനൊപ്പം അത്താഴ വിരുന്നൂട്ടിയതും. ഇന്ത്യയിലെ ഉദാരജനാധിപത്യ മതേതര ദേശീയ ചിന്താഗതിക്കാരുടെ സ്വാഭാവിക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജാതിമതവര്‍ഗീയ ശക്തികളുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് പലേടത്തും പതറിയിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും ഇതേ തന്ത്രം സി.പി.എം. പയറ്റിയപ്പോള്‍ കയറി വന്നത് ബി.ജെ.പി.യാണ്. കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കിയിട്ടും നിലം തൊടാനാവാതെ നില്‍ക്കുന്ന ബംഗാളില്‍ നിന്ന് സി.പി.എമ്മിനുള്ള പാഠം എന്താണ്? രണ്ടു കൂട്ടരുടെയും ലക്ഷ്യം കോണ്‍ഗ്രസും യു.ഡി.എഫുമാണ്. അക്രമവും കലാപവും കൊലവിളിയും സംഘര്‍ഷവും മനുഷ്യരെ ഭയപ്പെടുത്തും. സംഘര്‍ഷത്തിലേര്‍പെടുന്ന രണ്ടിലൊരു വിഭാഗത്തില്‍ ചേര്‍ന്നില്ലെങ്കില്‍ ഹാനിയുണ്ടാകുമെന്ന തോന്നലുണ്ടാക്കും. സി.പി.എമ്മും ബി.ജെ.പി.യും ഏര്‍പെട്ടിരിക്കുന്ന പരസ്പര സഹായകമെന്ന് പ്രതീക്ഷിക്കുന്ന വ്യാജ പോരാട്ടത്തിലാണ്. ബി.ജെ.പി.യെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കുന്ന പാര്‍ട്ടിയെന്ന പ്രതിഛായ മതി കേരള ഭരണം നിലനിര്‍ത്താനെന്ന് സി.പി.എമ്മും ഇവരോട് അവരുടെ ഭാഷയില്‍ കൊമ്പ് കോര്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിച്ചാല്‍ മതി രക്ഷക്കെന്ന് ബി.ജെ.പി.യും കരുതുന്നു.
എന്നാല്‍ രാജ്യം മറ്റൊരുയര്‍ത്തെഴുന്നേല്‍പ്പിലാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ബി.ജെ.പി.യിതര പാര്‍ട്ടികള്‍ അനിവാര്യമായ യോജിപ്പിന് കോപ്പു കൂട്ടുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ്, രാഹുല്‍ ഗാന്ധിയാണ്. കേരളം അത് കാണുന്നുണ്ട്. ഇത് കേരളമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending