Connect with us

Video Stories

യു.ഡി.എഫ് മുക്ത കിനാശേരിക്കായി ഈ യുഗ്മ കലാപം

Published

on

പി.കെ സലാം

ചുളുവില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവായാല്‍ പുളിക്കുമോ? അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും സഹോദരന്‍ അയ്യപ്പനും വി.ടി ഭട്ടതിരിപ്പാടിനും ശേഷം കേരളത്തിലെ സാമൂഹ്യ പരിഷകര്‍ത്താക്കളുടെ വംശം കുറ്റിയറ്റിരിക്കുമ്പോഴാണ് സുപ്രീംകോടതി വിധിക്ക് പിന്നാലെ സാമൂഹ്യപരിഷ്‌കര്‍ത്താവായി മുഖ്യമന്ത്രി അവതരിക്കുന്നത്.
ശബരിമലയിലെ യുവതീ പ്രവേശനമോ? അത് സുപ്രീംകോടതി വിധിയാണ്, കോടതിയില്‍ പോയത് ഞങ്ങളല്ല, ഹിന്ദുമത പണ്ഡിതരുടെ കമ്മീഷനെ വെക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത് എന്നിങ്ങനെ കൈ മലര്‍ത്തുന്ന പാര്‍ട്ടി പക്ഷെ കേരളത്തിലെ സാമൂഹ്യ നവോത്ഥാന ചരിത്രം മറ്റൊരു ഭാഗത്ത് ഉരുക്കഴിക്കുന്നുണ്ട്. സഹാദരന്‍ പന്തിഭോജനവും വില്ലുവണ്ടിയും ക്ഷേത്രപ്രവേശന വിളംബരവും മുലക്കരവുമെല്ലാം തരം പോലെ എടുത്തു വീശുന്നു. വത്സന്‍ തില്ലങ്കേരിയെ ശബരിമലയുടെ ബ്രാന്റ് അമ്പാസിഡറാകാന്‍ വിട്ടിട്ട് എല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്ന് സ്വപ്‌നം കാണുകയാണ് സി.പി.എം.
അന്നേ കഷ്ടത്തിലായിരുന്നു കേരളത്തിലെ ബി.ജെ.പി. മലപ്പുറം, വേങ്ങര, ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വോട്ട് കുത്തനെ ചോര്‍ന്നതിന്റെ ജാള്യം, കുമ്മനം രാജശേഖരനെ രായ്ക്കുരാമാനം നാടുകടത്തിയതിന്റെ വൈക്ലബ്യം, പരസ്പരം ശത്രു സംഹാര പൂജയുമായി രമേശ സുരേന്ദ്ര കൃഷ്ണദാസ് മുരളീധരനാദികള്‍. നിവൃത്തികെട്ട് പണ്ട് ഊരി വെച്ച കുപ്പായം പൊടി തട്ടിയെടുത്ത് പി.എസ്.(പത്ര സമ്മേളനം) ശ്രീധരന്‍ പിള്ളയെ വെട്ടിയൊട്ടിച്ചിട്ടും ചലനമറ്റ് കിടക്കുകയായിരുന്നു. അതിനും പുറമെയാണ് ശബരിമല യുവതീപ്രവേശനത്തിലെ പ്രതിസന്ധി. രാജ്യത്തൊട്ടാകെ സകല ഹിന്ദുക്കളെയും ജാതി ലിംഗ ഭേദമെന്യേ അമ്പലങ്ങളിലെത്തിച്ചാലേ വിദ്വേഷ രാഷ്ട്രീയം എളുപ്പമാകൂവെന്ന് തീരുമാനിച്ചുറച്ച ആര്‍.എസ്.എസ്. പെണ്ണുങ്ങള്‍ക്കായി അമ്പലങ്ങളെല്ലാം കുത്തിത്തുറപ്പിക്കാന്‍ കച്ച കെട്ടിയിരുന്നു. കേരളത്തിലെ അയ്യപ്പഭക്തര്‍ ആചാരത്തിന്റെ പേരില്‍ യുവതീ പ്രവേശനത്തെ എതിര്‍ത്തപ്പോഴെല്ലാം പശു മാര്‍ക്ക് ആര്‍.എസ്.എസ്. ഭക്തരെന്ന് പേരെടുക്കാന്‍ ശ്രമിച്ച സുരേന്ദ്രനും രാജഗോപാലും കുമ്മനവുമെല്ലാം യുവതീപ്രവേശനത്തിനായി വാദിച്ചല്ലോ. വ്രതക്കാലം 14 ദിവസമാക്കണമെന്ന് കെ.സുരേന്ദ്രന്‍ നിര്‍ദേശിക്കുകയും ചെയ്തു. സഞ്ജയന്‍, മോഹന്‍ദാസ്, പരമേശ്വരന്‍ എന്നിങ്ങനെ ഏതാണ്ട് ബുദ്ധിയുള്ളവരെല്ലാം എഴുതിയതും പറഞ്ഞതും വായിച്ച് ഉല്‍ക്കണ്ഠപ്പെട്ടിരിക്കെയാണ് സുപ്രീംകോടതി വിധി വരുന്നത്. ഉടനെ ചാടി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഭക്ത സംഘടനകളെ സംഘ് നേതൃത്വം നേരിട്ട് വിളിച്ചു വിരട്ടിയത് രണ്ടു തവണയെന്നോര്‍ക്കുമ്പോഴാണ് സംഘ് പരിവാര പ്രതിസന്ധിയുടെ ആഴം ബോധ്യമാകൂ.
ഇന്ന് മുഖ്യമന്ത്രി കാട്ടുന്ന മുണ്ടന്‍ വാശിയൊന്നും സുപ്രീംകോടതിയിലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലില്ല. യുവതീപ്രവേശനം വേണ്ട എന്ന യു.ഡി.എഫിന്റെ സത്യവാങ്മൂലം പിന്‍വലിച്ചു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നു എന്നാല്‍ ഹിന്ദുമത പണ്ഡിതരോട് ചോദിച്ചിട്ടു മതിയെന്നാണ് കോടതിയോട് പറഞ്ഞത്. വര്‍ഷങ്ങളായി നില്‍ക്കുന്ന ആചാരങ്ങള്‍ ലംഘിക്കേണ്ട എന്നു തന്നെയാണ് സഖാവ് പത്മകുമാറിന്റെ നേതൃത്വത്തിലെ ദേവസ്വം ബോര്‍ഡിന്റെ പക്ഷം.
കോടതി വിധി വന്നു. നടപ്പാക്കാന്‍ സ്വാഭാവികമായും പ്രയാസമുണ്ട്. എന്തു ചെയ്യണം? അല്‍പ്പം സാവകാശം ചോദിച്ചാലോ, സര്‍വ കക്ഷി യോഗം വിളിച്ച് ആലോചിച്ചാലോ, ഉചിതമായ തീരുമാനം എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് വിട്ടാലോ, തന്ത്രി, പന്തളം രാജകുടുംബം, ദേവസ്വം ബോര്‍ഡ് കൂടിയാലോചന നടത്തിയാലോ, വിശ്വാസികളുടെ വികാരം ഒന്നു കൂടി കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാലോ…..ജനങ്ങളുടെ വിശ്വാസത്തെയും ആചാരത്തെയും അതു വഴി വികാരത്തെയും ബാധിക്കുന്ന വിഷയത്തില്‍ അവധാനത സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചു. പകരം കേട്ടത് പതിവ് ധാര്‍ഷ്ട്യം. സര്‍വകക്ഷിയോഗവും കോടതിയില്‍ സാവകാശം ചോദിക്കലുമൊന്നും ഇരട്ടച്ചങ്കുള്ളോര്‍ക്ക് പറഞ്ഞതല്ല. 56 ഇഞ്ച് വീതിയുള്ള നെഞ്ചും ഇരട്ടച്ചങ്കുമൊന്നുമല്ല ഭരണാധികാരിക്ക് വേണ്ടത് ജനമനസ്സ് വായിക്കാനുള്ള ഹൃദയമാണ്. വിധി വന്ന ഉടനെ സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നെങ്കില്‍ ബി.ജെ.പി.യെ അവരുടെ പ്രതിസന്ധിയില്‍ തളച്ചിടാന്‍ കഴിയുമായിരുന്നു.
ഹിന്ദു മത പണ്ഡിതരുടെ കമ്മീഷനെ നിയോഗിക്കണമെന്ന സര്‍ക്കാറിന്റെ വാദം അംഗീകരിച്ചില്ലെന്നിരിക്കെ, വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ ആവുന്നത് ചെയ്തുവെന്ന് ജനത്തെ ബോധ്യപ്പെടുത്താനെങ്കിലും ശ്രമിക്കേണ്ടിയിരുന്ന സര്‍ക്കാര്‍ മുറിവ് കൂടുതല്‍ വലുതാക്കാനായിരിക്കാം കുറെ ആക്ടീവിസ്റ്റുകളെ പതിനെട്ടാംപടി കയറ്റാന്‍ ശ്രമിച്ചത്. ആക്ടീവിസ്റ്റുകള്‍ വരേണ്ട എന്ന് ദേവസ്വം മന്ത്രി പറഞ്ഞത് വൈകിയാണ്. ത്രിപ്തി ദേശായിയെ തിരിച്ചയക്കുകയും ചെയ്തു.
ദേശീയ പാതയോരത്ത് മദ്യഷാപ്പു പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചപ്പോള്‍ എല്ലാ ദേശീയ പാതയും പഞ്ചായത്ത് നിരത്തായി പ്രഖ്യാപിച്ച് വിധിയെ പരിഹാസ്യമാക്കിയ സര്‍ക്കാരാണിത്. മുഖ്യമന്ത്രിക്ക് രാഷ്ട്രീയോപദേശം നല്‍കുന്നതാകട്ടെ ഇഷ്ടമില്ലാത്ത വിധി പ്രഖ്യാപിച്ച ജഡ്ജിയെ ശുംഭന്‍ എന്ന് വിളിച്ചായാളാണ്. എന്നു മുതലാണ് സി.പി.എമ്മിന് കോടതി വിധിയോട് ഇത്ര മമതയുണ്ടായതെന്ന് ആരും ചോദിച്ചുപോകും. ഭരണഘടനയിലെ സ്ത്രീപുരുഷ സമത്വത്തിനൊപ്പമാണ് സി.പി.എമ്മെങ്കില്‍ എന്തിന് ഹിന്ദുമത പണ്ഡിതരുടെ കമ്മീഷന്‍? ഈ നിര്‍ദേശം വഴി ശബരിലയിലെ യുവതീപ്രവേശനം കേവല ലിംഗസമത്വ പ്രശ്‌നമല്ല, വിശ്വാസ വിഷയം കൂടിയാണെന്ന് സമ്മതിക്കുന്നു. പോര്‍മുഖത്ത് നില്‍ക്കുന്ന സി.പി.എമ്മിന് ഇപ്പോഴിത് ലിംഗ സമത്വ വിഷയം മാത്രമാണ്.
നേരത്തെ ചെയ്യാമായിരുന്ന ചിലത് വൈകി ചെയ്യുകയുമുണ്ടായി. സര്‍വകക്ഷിയോഗം , ആക്ടീവിസ്റ്റുകളെ നിരാകരിക്കല്‍, സാവകാശം ചോദിച്ച ഹരജി. ഇത് കാണുന്ന ആര്‍ക്കും ഇതിന് പിന്നില്‍ ചിലത് സംശയിക്കാതിരിക്കുകയില്ല. പിണറായി വിജയനും പി.എസ്.ശ്രീധരന്‍ പിള്ളയും അതിന് സാക്ഷ്യപത്രം ഹാജരാക്കുകയും ചെയ്തു. ‘യു.ഡി.എഫ്. മുകത കേരളം’ അതാണ് ഇരുവരുടെയും ലക്ഷ്യം. ഇത് സുവര്‍ണാവസരമാണെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള പ്രവചിക്കുന്നു- സംഘര്‍ഷം ഒഴിയുമ്പോള്‍ കേരളത്തില്‍ ബി.ജെ.പി.യും സി.പി.എമ്മുമേ ഉണ്ടാവൂവെന്ന്. കോണ്‍ഗ്രസ് നേതാക്കളുടെ കോണകവാല്‍ തിരയുന്ന സി.പി.എം. നേതാക്കളും പ്രത്യാശിക്കുന്നത് അതു തന്നെയാണ്. സി.പി.എമ്മിലേക്ക് ആരും വരുമെന്ന് പ്രത്യാശിക്കാത്തതിനാലാണ് ഇവിടെ ഇത്തിരിയെങ്കിലും യാഥാര്‍ഥ്യബോധം കാണാവുന്നത്.
കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന് പ്രഖ്യാപിച്ചുതന്നെയാണ് 1977ല്‍ വാജ്‌പേയിയെയും അഡ്വാനിയെയും കേന്ദ്രമന്ത്രിമാരാക്കിയതും വി.പി.സിംഗിന്റെ തോളത്ത് ചേര്‍ന്ന് നിന്ന് സംഘ്പരിവാറിനൊപ്പം അത്താഴ വിരുന്നൂട്ടിയതും. ഇന്ത്യയിലെ ഉദാരജനാധിപത്യ മതേതര ദേശീയ ചിന്താഗതിക്കാരുടെ സ്വാഭാവിക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ജാതിമതവര്‍ഗീയ ശക്തികളുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് പലേടത്തും പതറിയിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും ഇതേ തന്ത്രം സി.പി.എം. പയറ്റിയപ്പോള്‍ കയറി വന്നത് ബി.ജെ.പി.യാണ്. കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കിയിട്ടും നിലം തൊടാനാവാതെ നില്‍ക്കുന്ന ബംഗാളില്‍ നിന്ന് സി.പി.എമ്മിനുള്ള പാഠം എന്താണ്? രണ്ടു കൂട്ടരുടെയും ലക്ഷ്യം കോണ്‍ഗ്രസും യു.ഡി.എഫുമാണ്. അക്രമവും കലാപവും കൊലവിളിയും സംഘര്‍ഷവും മനുഷ്യരെ ഭയപ്പെടുത്തും. സംഘര്‍ഷത്തിലേര്‍പെടുന്ന രണ്ടിലൊരു വിഭാഗത്തില്‍ ചേര്‍ന്നില്ലെങ്കില്‍ ഹാനിയുണ്ടാകുമെന്ന തോന്നലുണ്ടാക്കും. സി.പി.എമ്മും ബി.ജെ.പി.യും ഏര്‍പെട്ടിരിക്കുന്ന പരസ്പര സഹായകമെന്ന് പ്രതീക്ഷിക്കുന്ന വ്യാജ പോരാട്ടത്തിലാണ്. ബി.ജെ.പി.യെ പല്ലും നഖവും ഉപയോഗിച്ചെതിര്‍ക്കുന്ന പാര്‍ട്ടിയെന്ന പ്രതിഛായ മതി കേരള ഭരണം നിലനിര്‍ത്താനെന്ന് സി.പി.എമ്മും ഇവരോട് അവരുടെ ഭാഷയില്‍ കൊമ്പ് കോര്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിച്ചാല്‍ മതി രക്ഷക്കെന്ന് ബി.ജെ.പി.യും കരുതുന്നു.
എന്നാല്‍ രാജ്യം മറ്റൊരുയര്‍ത്തെഴുന്നേല്‍പ്പിലാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാകുമ്പോഴേക്കും ബി.ജെ.പി.യിതര പാര്‍ട്ടികള്‍ അനിവാര്യമായ യോജിപ്പിന് കോപ്പു കൂട്ടുകയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണ്, രാഹുല്‍ ഗാന്ധിയാണ്. കേരളം അത് കാണുന്നുണ്ട്. ഇത് കേരളമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending