X

അര്‍ജന്റീനയ്‌ക്കെതിരെ സൗദി അറേബ്യയുടെ അട്ടിമറി വിജയം

ലുസൈല്‍ സ്‌റ്റേഡിയത്തില്‍ പ്രതീക്ഷകളുമായി എത്തിയ അര്‍ജന്റീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയം ഉറപ്പിച്ചു. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ പോസ്റ്റിലിട്ടാണ് സൗദി വിജയം ഉറപ്പിച്ചത്. സാല അല്‍ ഷെഹ്‌റി, സാലെം അല്‍ ഡവ്‌സാരി എന്നിവരാണ് അര്‍ജന്റീനയുടെ ഗോള്‍ വല വിറപ്പിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ അര്‍ജന്റീന ലീഡ് നേടിയിരുന്നു.

ആദ്യ പകുതിയില്‍ മത്സരം പൂര്‍ണമായും അര്‍ജന്റീന നിയന്ത്രിക്കുന്ന കാഴ്ചയാണ് കാണാനായത്. മൂന്ന് തവണ മെസിയും ലുട്ടാരോ മാര്‍ട്ടിനെസും ചേര്‍ന്ന് സൗദിയുടെ വല കുലുക്കാന്‍ ശ്രമിച്ചെങ്കിലും ഓഫ് സൈഡായതിനാല്‍ ഗോള്‍ ശ്രമം വിഫലമായി. രണ്ടാം പകുതിയില്‍ സൗദി കനത്ത ആക്രമണം അഴിച്ച് വിടുകയായിരുന്നു. കളി തുടങ്ങിയതിന് പിന്നാലെ വെറും 5 മിനിട്ടിനുള്ളില്‍ രണ്ട് ഗോളുകള്‍ അര്‍ജന്റീനയുടെ പോസ്റ്റില്‍ വീണു. അതോടെ മെസിയെയും സംഘത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് സൗദി താരങ്ങള്‍ കാഴ്ചവെച്ചത്.

web desk 3: