Video Stories
കുടിവെള്ളത്തിന് ജലസാക്ഷരത
ഇനിയൊരു ലോക യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന നിരീക്ഷണത്തെ സാധൂകരിക്കുകയാണ് പുതിയ ജല ദൗര്‍ലഭ്യത്തിന്റെ കണക്കുകളും കഥകളും. ആഗോള താപനവും കാലാവസ്ഥാ മാറ്റവും മഴയെ തകിടം മറിക്കുമ്പോള്‍ ശുദ്ധ ജലം അപൂര്‍വ വസ്തുവായി മാറുന്നു. ഇപ്പോള്‍ പൈപ്പിന് ചുവട്ടില്‍ മാത്രമല്ല വെള്ളത്തിന് വേണ്ടിയുള്ള യുദ്ധം അരങ്ങേറുന്നത്, സംസ്ഥാനങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമാണ്. ആഗോളവത്കരണം നേടിക്കൊടുത്ത വ്യാപാര വ്യവസായ സാധ്യതകളുടെ ഫലമായി ശുദ്ധജലം മലിനവത്കരിക്കപ്പെടുകയും പ്രകൃതി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത് ഓരോ ജല ദിനവും നല്‍കുന്ന സന്ദേശത്തിന് ഇനിയൊരു ഭാവിയില്‍ ശുദ്ധ ജലത്തിന് എന്തു ചെയ്യുമെന്ന ഭീതിയുടെ ചുവയുണ്ട്. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജലക്ഷാമത്തിന് ഇരകളാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വാചാലമാകുമ്പോള്‍ ഈ ഭീതി അസ്ഥാനത്തല്ലെന്ന് മനസ്സിലാകും. ജല ദിനങ്ങള്‍ക്ക് പ്രമേയങ്ങള്‍ ഉണ്ടാക്കി ആഘോഷിക്കുന്നതിനേക്കാളുപരി ജലക്ഷാമത്തെ ഫലപ്രദമായി നേരിടേണ്ടതിനെ കുറിച്ചുള്ള ആലോചനകളും വിചാരപ്പെടലുകളുമാണുണ്ടാവേണ്ടത്.
ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണത്തെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അവബോധമുണ്ടാക്കുകയാണ് ജലദിനാചാരണത്തിന്റെ ലക്ഷ്യം. 1992 ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന സമ്മേളന (യു.എന്‍ കോണ്‍ഫ്രന്‍സ് ഓണ്‍ എന്‍വറിനോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് ൗിരലറ) ആണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. തുടര്‍ന്ന് യു.എന്‍, ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.
21-ാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തുവായി ജലം മാറിയിരിക്കുന്നു എന്ന ആശങ്കയുടെ നിഴലിലാണ് നാമിന്ന് ജീവിക്കുന്നത്. 2027 വരെയുള്ള പത്തു വര്‍ഷം കുടിനീരിനായി മനുഷ്യന്‍ ഇതുവരെ ആശ്രയിച്ചിട്ടില്ലാത്ത സ്രോതസ്സുകളെ കുറിച്ചുള്ള പഠനങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കുമുള്ള ശ്രമങ്ങള്‍ യുനെസ്‌കോയുടെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയടക്കം തുടങ്ങിക്കഴിഞ്ഞു. ഭൂമിയെ നിലനിര്‍ത്താനും സൗരയൂഥ മരുവിലെ പച്ചയായി തുടരാനും നക്ഷത്രങ്ങളില്‍ നിന്ന് വിണ്‍ഡ് ഗംഗ ഒഴുകുമോയെന്ന അന്വേഷണമാണ് ഇപ്പോള്‍ ശാസ്ത്ര രംഗത്ത്. ‘ആകാശതാരമേ ആര്‍ദ്ര നക്ഷത്രമേ, അലരുകള്‍ പൊഴിയുമീ മണ്ണില്‍ വരൂ’ എന്ന് കവി താരകത്തെ വിളിച്ചത് ഒരു തിരിവെട്ടം പകരാനാണെങ്കില്‍ ഒരു തുള്ളിവെള്ളം പകര്‍ന്നുതരാനാണ് ശാസ്ത്ര ലോകമിന്ന് നക്ഷത്രങ്ങളിലേക്ക് ഉറ്റുനോക്കുന്നത്. ലോക ജനസംഖ്യയുടെ 18 ശതമാനത്തിനും (1.1 ബില്യന്‍) ഇപ്പോള്‍ തന്നെ സുരക്ഷിതമായ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ ഈയടുത്ത് പുറത്തുവിട്ട കണക്ക്. അടിസ്ഥാന ശുചീകരണാവശ്യങ്ങള്‍ നിറവേറ്റാന്‍ വെള്ളം ലഭിക്കാത്ത 2.6 ബില്യന്‍ ജനങ്ങള്‍ ഇന്ന് ഭൂമുഖത്തുണ്ട്. സോമാലിയയും എത്യോപ്യയും പോലുള്ള രാജ്യങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2025 ആകുമ്പോഴേക്കും ലോകത്തിലെ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും വെള്ളമില്ലാതെ കഷ്ടപ്പെടുമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഏറെ ജല സമൃദ്ധിയുള്ള രാജ്യമായി കണക്കാക്കപ്പടുന്ന ഇന്ത്യയില്‍ ശരാശരി മഴ വര്‍ഷിക്കുന്നത് 60 ദിവസമാണെങ്കില്‍ 40-150 ദിവസങ്ങള്‍ക്കിടയിലാണ് കേരളത്തില്‍ ലഭിക്കുന്ന മഴയുടെ കണക്ക്. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ജലമില്ലാത്ത, ഉള്ള ജലത്തെ ഉപയോഗിക്കാന്‍ പര്യാപ്തമല്ലാത്ത അവസ്ഥയിലേക്ക് ഇന്ത്യയും ഒപ്പം കേരളവും മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 44 നദികളൊഴുകുന്ന കേരളത്തിന്റെ അവസ്ഥയാണിത്. ഈ നദികള്‍ ചേര്‍ന്ന് വര്‍ഷത്തില്‍ കേരളത്തിന് നല്‍കുന്ന ജലം 78,041 ദശലക്ഷം ക്യുബിക് മീറ്ററാണ്. ഇതില്‍ 42, 700 ദശലക്ഷം ക്യുബിക് മീറ്റര്‍ മാത്രമാണ് ഉപയോഗിക്കാന്‍ ലഭിക്കുന്നത്. വലിയ തോതില്‍ മഴ ലഭിക്കുന്ന സംസ്ഥാനത്ത് മഴക്കാലത്ത് ലഭിക്കുന്ന മഴ വെള്ളം ഉപയോഗശൂന്യമായി കടലില്‍ ചേരുന്ന ദയനീയ അവസ്ഥയാണ് ഏറ്റവും വലിയ പ്രതിസന്ധി. മഴവെള്ളം പ്രയോജനപ്പെടുത്തുന്നതിലെ പരാജയമാണ് വിനയാകുന്നത്. കേരളത്തില്‍ ലഭിക്കുന്ന മഴ വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ശുദ്ധജല ക്ഷാമം പരിഹരിക്കാമെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നതാണ്. മഴക്കാലത്ത് ഒഴുകിപ്പോകുന്ന അധിക ജലം ഭൂമിയില്‍ താഴ്ത്തി ഭൂഗര്‍ഭ ജലവിതാനം കൂട്ടിയാല്‍ കിണറുകളിലും കുളത്തിലും വേനല്‍ക്കാലത്ത് ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകും.
മഴവെള്ളത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ അറിവും പരിജ്ഞാനവുമുള്ള വിദഗ്ധര്‍ സംസ്ഥാനത്തുണ്ട്. എന്നിട്ടും ജലവിഭവ മാനേജ്‌മെന്റില്‍ പാളിച്ചകള്‍ വരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് വ്യക്തമായ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കാണണം. അനധികൃതമായി നിര്‍മ്മിക്കുന്ന കുഴല്‍ കിണറുകള്‍ ജല സമ്പത്തിനെ ഊറ്റിക്കുടിക്കുന്നുണ്ട്. ഭൂഗര്‍ഭ മാനേജ്‌മെന്റിനെതിരെ വലിയ വെല്ലുവിളിയാണ് ഈ അനധികൃത നിര്‍മാണം. ഇതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ഒഴുകിപ്പോകുന്ന വെള്ളം കൊണ്ട് ഭൂഗര്‍ഭ ജലസമ്പത്ത് സമ്പന്നമാകുമ്പോള്‍ മാത്രമേ ജലക്ഷാമത്തിന്റെ പരിഹാര നടപടികള്‍ തുടങ്ങാനൊക്കൂ.
ജല ദുരുപയോഗം തടയുകയെന്നതാണ് ഈ വര്‍ഷത്തെ ജലദിന പ്രമേയം. പലപ്പോഴും ആവശ്യത്തിന് മഴ ലഭിച്ചിട്ടും വരള്‍ച്ചയുടെ തീക്ഷ്ണത അനുഭവിക്കേണ്ടിവരുന്ന കേരളീയ സാഹചര്യത്തില്‍ ഈ പ്രമേയത്തിന് വലിയ പ്രസക്തിയുണ്ട്. ജല ചൂഷണങ്ങളും പൊതു ജലാശയങ്ങളെ മലിനപ്പെടുത്തുന്ന പ്രവണതയും അമിത ജലോപയോഗവും പ്രബുദ്ധ മലയാളിയുടെ വരെ ദിനചര്യയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നതും അതിനെത്തുടര്‍ന്ന് മണിക്കൂറുകളോളവും ദിവസങ്ങളോളവും റോഡിലൂടെ വെള്ളമൊഴുകുന്നതും കേരളത്തിലെ നിത്യകാഴ്ചയാണ്. ഒരര്‍ത്ഥത്തില്‍ പൊതുജലാശയങ്ങളുടെ പവിത്രതയും പ്രാധാന്യവും തിരിച്ചറിയാത്ത ലോകത്തിലെ അപൂര്‍വ്വം ജനതയായിരിക്കും മലയാളികള്‍. ലോക പ്രശസ്ത നഗരങ്ങളുടെ ചുറ്റും വന്‍ നദികള്‍ ഒഴുകുന്നുണ്ട്. ജന ലക്ഷങ്ങള്‍ താമസിക്കുകയും വലിയ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും അത്തരം നദികള്‍ മനിലമാകാതെ ശാന്തമായി ഒഴുകുന്നു. നദീ സംരക്ഷണം പൗരബോധത്തിന്റെ നിദര്‍ശനമായാണ് പാശ്ചാത്യര്‍ കാണുന്നത്. കേരളീയര്‍ ഇന്ത്യക്കാര്‍ പൊതുവെയും ഈ വിഷയത്തില്‍ വളരെ പിറകിലാണ്. ആത്മീയ പരിവേഷമുണ്ടായിട്ടും ഗംഗക്കും യമുനക്കും കോടിക്കണക്കിന് ടണ്‍ മാലിന്യം പേറേണ്ടിവരുന്നത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്‌നം കൊണ്ടു കൂടിയാണ്. ഒരു വീണ്ടു വിചാരത്തിനു തയ്യാറായിട്ടില്ലെങ്കില്‍ പര്യവസാനം മഹാദുരന്തമായിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
സൂര്യതാപത്താല്‍ പക്ഷിമൃഗാദികള്‍ ചത്തുവീഴുന്നതും മനുഷ്യ ശരീരത്തില്‍ പൊള്ളലേല്‍ക്കുന്നതും വരാനിരിക്കുന്ന ഗുരുതരമായ ഭവിഷ്യത്തുകളിലേക്കുള്ള സൂചനകളാണെന്നറിഞ്ഞിട്ടും മലയാളിയുടെ മനോഭാവത്തില്‍ മാറ്റം വരുന്നില്ലെന്നത് അത്ഭുതകരം തന്നെ. ജല സ്രോതസുകള്‍ നശിപ്പിച്ചും മഴ വര്‍ഷത്തിന്റെ കാരണങ്ങളെ ഇല്ലാതാക്കിയും പ്രകൃതിയെ സ്വാര്‍ത്ഥതയുടെ പേരില്‍ ചൂഷണം ചെയ്തുമാണ് മലയാളി ജലക്ഷാമത്തിന്റെ കടുത്ത ദിനങ്ങളെ വരവേല്‍ക്കാനൊരുങ്ങുന്നത്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
india3 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
News3 days ago
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
-
kerala3 days ago
സര്‍വകലാശാല ഭേദഗതി ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടേക്കില്ല; രാഷ്ട്രപതിക്ക് അയക്കാന്‍ ആലോചന
-
film2 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala2 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
india3 days ago
സ്‌പേസ് എക്സ് സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണ വിക്ഷേപണം വീണ്ടും പരാജയം
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ച കേസ്; പ്രതികള്‍ കസ്റ്റഡിയില്‍