Connect with us

More

‘നോ ജംപ്’ എന്നു പറഞ്ഞത് ‘നൗ ജംപ്’ എന്നു കേട്ടു; എടുത്തു ചാടിയ 17-കാരിക്ക് ദാരുണാന്ത്യം

Published

on

മാഡ്രിഡ്: ടൂറിസ്റ്റ് ഗൈഡിന്റെ മുറി ഇംഗ്ലീഷ് കവര്‍ന്നത് 17-കാരിയായ ഡച്ച് പെണ്‍കുട്ടിയുടെ ജീവന്‍. സുഹൃത്തുക്കള്‍ക്കൊപ്പം സ്‌പെയിന്‍ സന്ദര്‍ശനത്തിനെത്തിയ വെറാ മോള്‍ എന്ന പെണ്‍കുട്ടിയാണ് ബംഗീ ജംപിനിടെ ഗൈഡ് No Jump (ചാടരുത്) എന്നു പറഞ്ഞത് Now Jump (ഇപ്പോള്‍ ചാടുക) എന്നാണെന്ന് തെറ്റിദ്ധരിച്ച് മരണത്തിലേക്ക് എടുത്തുചാടിയത്. 2015-ല്‍ നടന്ന സംഭവത്തിന്റെ ഉത്തരവാദിത്തം ഗൈഡിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തിലെ പിഴവാണെന്ന് സ്‌പെയിനിലെ ഒരു കോടതി വിധിച്ചു.

സ്‌പെയിനിലെ കാബസോണ്‍ ദെ ലാസലില്‍ ആണ് ദൗര്‍ഭാഗ്യകരമായ സംഭവം. ശരീരത്തില്‍ കയര്‍ ബന്ധിച്ച് ഉയരത്തില്‍ നിന്ന് ചാടുന്ന സാഹസിക വിനോദമായ ബംഗീ ജംപിനിടെയായിരുന്നു ഇത്. കൂട്ടുകാര്‍ക്കൊപ്പം ഒരു പാലത്തിനു മുകളില്‍ നിന്ന് ബംഗീ ജംപില്‍ പങ്കെടുത്ത വെറാ മോളുടെ ഊഴം ഏറ്റവും അവസാനത്തേതായിരുന്നു. ശരീരം കയറുമായി ബന്ധിക്കുന്നതിനിടെയാണ് ഗൈഡ് ‘Don’t Jump’ എന്നതിനു പകരം ‘No Jump’ എന്നു പറഞ്ഞത്. പെണ്‍കുട്ടി ഇത് കേട്ടതാകട്ടെ ‘Now Jump’ എന്നും. സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ താഴേക്കു ചാടിയ വെറാ മോള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ദുരന്തത്തില്‍ ബംഗീ ജംപിന്റെ സംഘാടകര്‍ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. വെറാ മോളിന് പ്രായപൂര്‍ത്തി ആയിട്ടുണ്ടോ എന്ന് ഇന്‍സ്ട്രക്ടര്‍ ഐ.ഡി കാര്‍ഡ് പരിശോധിച്ച് ഉറപ്പുവരുത്തണമായിരുന്നു. ഗതാഗതത്തിന് ഉപയോഗിക്കുന്ന പാലം ബംഗീ ജംപിന് ഉപയോഗിച്ചത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി.

വെറാ മോള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര സംഘടിപ്പിച്ച ഫ്‌ളോ ട്രാക്ക് കമ്പനിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയിട്ടുണ്ട്.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending