Connect with us

Video Stories

മോദിസത്തിന്റെ പൂച്ച് പുറത്താകുമ്പോള്‍

Published

on

‘കൂലി പണമായി സ്വീകരിക്കുന്ന സത്യസന്ധരായ ഇന്ത്യക്കാരനുമേല്‍ നോട്ടു നിരോധന തീരുമാനം വലിയ പരിക്കായിരിക്കും വരുത്തുക. രാജ്യത്തെ തൊണ്ണൂറ് ശതമാനം പേരും തൊഴിലുകളിലൂടെ സമ്പാദിക്കുന്ന പണമാണ് സര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുന്നത്. തീരുമാനം വലിയ ദുരന്തമായിരിക്കും’. 2016 നവംബര്‍ എട്ടിന് രാത്രി പൊടുന്നനെ അഞ്ഞൂറ്, ആയിരത്തിന്റെ പതിനാറ് ലക്ഷം രൂപയുടെ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ടു പിന്‍വലിക്കലിന് കൃത്യം ഒരു മാസത്തിന് ശേഷം അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ‘ദ ഹിന്ദു’ ദിനപത്രത്തില്‍ എഴുതിയ വരികളാണിത്. ഇതിനുപുറമെ ലോക്‌സഭക്കകത്തും ഡോ. സിങ് മോദിയുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചു. ഒരുമാസം കഴിഞ്ഞിട്ടും തിരിച്ചേല്‍പിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി നല്‍കാത്തതിനെതുടര്‍ന്ന്്, വസ്തുതകളുടെ പിന്‍ബലത്തോടെ അദ്ദേഹം ഇങ്ങനെ മുന്നറിയിപ്പ് നല്‍കി: ലോകത്തൊരു സര്‍ക്കാരും പൗരന്മാര്‍ അധ്വാനിച്ചുണ്ടാക്കിയ പണം പിടിച്ചുവാങ്ങിയിട്ടില്ല. സംഘടിത കൊള്ളയാണിത്. കൂടുതല്‍ ശിക്ഷ വരാനിരിക്കുന്നു-അദ്ദേഹം പറഞ്ഞു. സഭയും രാജ്യവും ലോകവും ഒന്നടങ്കം സാകൂതവും സൂക്ഷ്മവുമായാണ് മിതഭാഷിയായ ഡോ. മന്‍മോഹന്റെ വാക്കുകള്‍ ശ്രവിച്ചതും വിലയിരുത്തിയതും.
നോട്ടു നിരോധനത്തിന് ഏഴു മാസം തികയാന്‍ നാളുകള്‍ ബാക്കിയിരിക്കെ ഇന്നലെ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഒരു വാര്‍ത്താസമ്മേളനത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു: നോട്ടു പിന്‍വലിക്കല്‍ നടപടിമൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മൂന്നു വര്‍ഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനം 7.1 ആയി കുറഞ്ഞു. 2017 ജനുവരി – മാര്‍ച്ച് കാലയളവില്‍ വളര്‍ച്ച വെറും 6.1 ശതമാനം മാത്രമായി. നോട്ടു നിരോധനം നടപ്പാക്കിയ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചയാണ് കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി എന്ന പദവി ഇതോടെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചൈനക്കാണ് ഇനി ആ പദവി ലഭിക്കുക. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 2015-16ല്‍ എട്ടു ശതമാനവും അതിനു മുന്നിലെ വര്‍ഷം 7.5ഉം ആയിരുന്നതില്‍ നിന്നാണ് കുത്തനെയുള്ള ഈ ഇറക്കം സംഭവിച്ചത്. 2015ല്‍ ആദ്യമായാണ് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയെ ഇന്ത്യ കവച്ചുവെച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയുടെ കാലത്ത് കൂടിക്കൂടിവന്ന വളര്‍ച്ചാനിരക്കാണ് കഴിഞ്ഞസാമ്പത്തിക വര്‍ഷത്തിന്റെ അന്ത്യത്തില്‍ കുറഞ്ഞതെന്നത് നോട്ടുനിരോധനം തന്നെയാണ് കാരണമെന്നാണ് തെളിയിക്കുന്നത്. മോദിയുടെ സാമ്പത്തിക നയത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതായി അതേ സര്‍ക്കാരിന്റെതന്നെ ഒരുവകുപ്പ് വെളിപ്പെടുത്തിയ ഈ വിവരങ്ങള്‍. കള്ളപ്പണം, അതിര്‍ത്തി കടന്നുള്ളതും ആഭ്യന്തരവുമായ നക്‌സലിസം അടക്കമുള്ള തീവ്രവാദം, വ്യാജ നോട്ട് തുടങ്ങിയവ തുടച്ചുനീക്കുമെന്നായിരുന്നു മോദിയുടെ നടപടി പ്രഖ്യാപിച്ചുകൊണ്ടുള്ള വാഗ്ദാനം. അമ്പതുദിവസം-ഡിസംബര്‍ 31വരെ -സഹിക്കണമെന്നും ശരിയായില്ലെങ്കില്‍ ജനങ്ങള്‍ പറയുന്ന എന്തു ശിക്ഷയും സ്വീകരിക്കാമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. മോദിയുടെ തീരുമാനത്തെ പലരും വിപ്ലവകരമെന്ന് വിശേഷിപ്പിച്ചു.
മുന്‍പ്രധാനമന്ത്രിയെ കൂടാതെ പ്രമുഖ സാമ്പത്തിക വിദഗ്ധരും ഐ.എം.എഫ് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുമൊക്കെ നോട്ടു നിരോധനം ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വരുത്തിവെക്കാവുന്ന വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എം.ടി വാസുദേവന്‍നായരെ പോലുള്ള സാംസ്‌കാരിക നായകരും മോദിയുടെ തലതിരിഞ്ഞ നടപടിയെ വിമര്‍ശിക്കുകയുണ്ടായി. ഇവര്‍ക്കെതിരെ പരസ്യമായി വിലകുറഞ്ഞ വാചകക്കശാപ്പാണ് സംഘ്പരിവാര്‍ നേതാക്കള്‍ നടത്തിയത്. കേന്ദ്ര സ്ഥിതി വിവരണ വകുപ്പ് ഓഫീസിന്റെ കണക്കില്‍ ഇനിയുമുണ്ട് മോദിയുടെ ‘ഭരണനേട്ട’ങ്ങള്‍. നോട്ടുനിരോധനത്തിന് മുമ്പുള്ള 2016-17 ആദ്യ പാദത്തിലെ വിവിധ മേഖലകളിലുള്ള തളര്‍ച്ച ഇങ്ങനെ: കൃഷി, മല്‍സ്യം, വനവിഭവം 6.9ല്‍ നിന്ന് 5.2 ആയി. ഉത്പാദനം 8.2 ല്‍ നിന്ന് 5.3 ആയും നിര്‍മാണം 3.4ല്‍ നിന്ന് -3.7 ആയും വ്യാപാരം, ഹോട്ടല്‍, ഗതാഗതം 8.3 ല്‍ നിന്ന് 6.5 ആയും കുറഞ്ഞു.
മോദിയുടെ ദീര്‍ഘദൃഷ്ടിയില്ലാത്ത നടപടിയെക്കുറിച്ച് ജനത എന്നേ നേരിട്ടനുഭവിച്ചുതന്നെ മനസ്സിലാക്കിയതാണ്. വ്യാപാര-ചെറുകിട-കാര്‍ഷിക രംഗമാകെ തകര്‍ന്നു. കേരളം പോലുള്ള മേഖലകളില്‍ നിര്‍മാണ രംഗത്ത് പണിയെടുത്തുവന്നിരുന്ന വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. നോട്ടുനിരോധനമല്ല തകര്‍ച്ചക്ക് കാരണമെന്ന വാദവുമായി ഇന്നലെ ധനകാര്യമന്ത്രി അരുണ്‍ജെയ്റ്റ്‌ലി രംഗത്തുവന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും മുഖം രക്ഷിക്കാനാണെങ്കിലും അത് സ്വന്തം സര്‍ക്കാരിന്റെ തന്നെ കണക്കുകളെ തള്ളിപ്പറഞ്ഞതുപോലെയായി. രാഷ്ട്രീയവും ആഗോളവത്കരണവുമായ കാരണങ്ങളാലാണ് വളര്‍ച്ച പിറകോട്ടുപോയതെന്നാണ് ജെയ്റ്റ്‌ലിയുടെ വാദമെങ്കില്‍ ഇതേ ആഗോളവത്കരണം നടപ്പാക്കുന്ന ചൈനക്ക് എന്തുകൊണ്ട് വളര്‍ച്ച നിലനിര്‍ത്താനായി എന്നതിന് അദ്ദേഹം ഉത്തരം പറയണം. പണമിടപാട് ഡിജിറ്റലാക്കുക എന്ന മോദിയുടെ നയവും വേണ്ടത്ര ക്ലച്ച് പിടിക്കാതെ പോയതും സര്‍ക്കാരിന് തിരിച്ചടിയാണ്. കള്ളപ്പണത്തിന്റെ ഒരു ശതമാനം പോലും പിടിക്കാനാകാതെ വന്നപ്പോള്‍ കിട്ടിയ പണത്തിന്റെ കണക്ക് സര്‍ക്കാര്‍ വെളിപ്പെടുത്തിയില്ല. തീവ്രവാദം പതിവിലധികം ശക്തമായി. കള്ളനോട്ടും വ്യാപകം. ഡിജിറ്റല്‍ ഇന്ത്യ പൊള്ളയായി.
സാമ്പത്തിക ശാസ്ത്രത്തിലെ മിനിമം അറിവുപോലുമില്ലാതെ ജനങ്ങളുടെ പണം സര്‍ക്കാരിന്റെയും ബാങ്കുകളുടെയും കയ്യില്‍വെച്ച് നടത്തിയ തലതിരിഞ്ഞ നടപടിയാണ് യഥാര്‍ഥത്തില്‍ ഇത്തരമൊരു സ്ഥിതിയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത്. പുതിയ സാമ്പത്തിക വര്‍ഷം കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന തൊടുന്യായമാണിപ്പോള്‍ സര്‍ക്കാരും അവരുടെ പിന്താങ്ങികളും പറയുന്നത്. സാധാരണക്കാരന്റെ ജീവിതം നാള്‍ക്കുനാള്‍ ദുസ്സഹമാക്കുന്നു. മാംസ നിരോധനം അടക്കമുള്ള ദീര്‍ഘവീക്ഷണമില്ലാത്ത നയം വീണ്ടും പാവങ്ങളുടെ ജീവിതം ദുരിതത്തിലാക്കും. ഇതെല്ലാം ജനങ്ങളുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പറഞ്ഞതുപോലെ ഈ പരാജയത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സര്‍ക്കാരിന്റെ ശ്രമം. നിരുത്തരവാദപരമായ പിന്തിരിപ്പന്‍ നയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ച് വരുന്നതെരഞ്ഞെടുപ്പില്‍ പതിവുശൈലിയില്‍ വര്‍ഗീയ വിഷം വിതറി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം തുടരാനാണ് മോദി പ്രഭൃതികളുടെ ഭാവമെങ്കില്‍ ഹാ കഷ്ടം എന്നേ പറയേണ്ടൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending