Connect with us

Video Stories

ചാവേര്‍ രാഷ്ട്രീയത്തിന് എന്നറുതിയാവും

Published

on

കൗമാര കലയുടെ വസന്തോത്സവത്തില്‍ ഒരു നാടു മുഴുവന്‍ അതിരുകളില്ലാത്ത ആഘോഷത്തില്‍ മുഴുകുമ്പോഴാണ് അപ്രതീക്ഷിതമായെത്തിയ ഒരു കൊലപാതക വാര്‍ത്ത ആ സന്തോഷങ്ങളെയെല്ലാം തല്ലിക്കെടുത്തിയത്. പിന്നിട്ട കുറേ മണിക്കൂറുകള്‍ കണ്ണൂരിനു മാത്രമല്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനായി നാനാ ദിക്കുകളില്‍ നിന്നെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കലാമേളയിലേക്ക് കുട്ടികളെ അയച്ച രക്ഷിതാക്കള്‍ക്കുമെല്ലാം ഉദ്വേഗവും ഭയവും നിറഞ്ഞതായിരുന്നു.
ബി.ജെ.പിയുടെ ഹര്‍ത്താല്‍ ആഹ്വാനവുമായാണ് കലോത്സവ നഗരി ഉള്‍പ്പെടെയുള്ള കണ്ണൂരിന്റെ പ്രദേശങ്ങള്‍ ഇന്നലെ ഉണര്‍ന്നത്. കലോത്സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചെങ്കിലും തൊട്ടു പിന്നാലെയുണ്ടായ നീക്കങ്ങള്‍ ആളുകളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. കലോത്സവ വേദിക്കു മുന്നില്‍ പോലും സംഘര്‍ഷത്തിന് കോപ്പുകൂട്ടിയതോടെ പലരിലും നെഞ്ചിടിപ്പിന് വേഗം കൂടി. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കലോത്സവ വേദിക്കു സമീപം പൊതുദര്‍ശനത്തിനു വെച്ചും വേദിക്കു മുന്നിലൂടെ വിലാപ യാത്ര നടത്താന്‍ വാശിപിടിച്ചതുമെല്ലാം സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു തന്നെയായിരുന്നു. പ്രകോപന ശ്രമങ്ങളെ സംയമനത്തോടെ നേരിട്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയ ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നടപടിയെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
വ്യാഴാഴ്ച രാത്രിയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിനെ ഒരു സംഘം അക്രമികള്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ രക്തം വാര്‍ന്ന് മരിച്ചു. സി.പി.എം നടത്തിയ രാഷ്ട്രീയ കൊലപാതകമാണെന്ന് ബി.ജെ.പി ആരോപിക്കുമ്പോള്‍ വ്യക്തി വൈരാഗ്യത്തെതുടര്‍ന്ന് ആര്‍.എസ്.എസുകാര്‍ തന്നെയാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ആരോപണം. രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള മത്സരത്തിനിടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്‌നങ്ങളാല്‍ നടക്കുന്ന കൊലപാതകങ്ങള്‍ പോലും പാര്‍ട്ടി അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുന്ന പ്രവണതയുള്ളതിനാല്‍ ഇതിന്റെ നിജസ്ഥിതികള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.
ഓരോ കൊലപാതക വാര്‍ത്തകള്‍ വരുമ്പോഴും ഉയരുന്ന ചോദ്യമാണ് ചോര ചിന്തുന്ന, പരസ്പരം കൊന്നു തള്ളുന്ന കണ്ണൂരിലെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് എന്നെങ്കിലും അറുതിയുണ്ടാവുമോ എന്നത്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയ അന്നുമുതല്‍ കേള്‍ക്കുന്ന ഈ ചോദ്യം നാലു പതിറ്റാണ്ടിനിപ്പുറവും അതുപോലെ തുടരുന്നു എന്നത് ഒട്ടും ആശാവഹമല്ല. ടി.പി ചന്ദ്രശേഖരന്‍, അരിയില്‍ ഷുക്കൂര്‍ വധങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്ന് ഒരുപോലെ ഉയര്‍ന്നുവന്ന പ്രതിഷേധ സ്വരങ്ങളും പൊലീസ് സേനയുടെ ഭാഗത്തുനിന്നുണ്ടായ കുറേയെങ്കിലും കാര്യക്ഷമമായ അന്വേഷണങ്ങളും കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്ന് ചിലരെങ്കിലും ധരിച്ചിരുന്നു. നേതാക്കള്‍ക്കുനേരെ അന്വേഷണത്തിന്റെ കുന്ത മുനകള്‍ നീണ്ടപ്പോള്‍ ചെറിയൊരു കാലത്തേക്കെങ്കിലും ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. എന്നാല്‍ ഹ്വസ്വമായൊരു ഇടവേളക്കുശേഷം കാര്യങ്ങള്‍ പിന്നെയും പഴയ പടിയിലേക്കു തന്നെ നീങ്ങുന്നതാണ് കണ്ണൂര്‍ കണ്ടത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വിനോദ് കുമാറും കതിരൂര്‍ മനോജും കൂത്തുപറമ്പിലെ സി.പി.എം പ്രവര്‍ത്തകരായ ഒണിയന്‍ പ്രേമനും പാനൂരിലെ പള്ളിച്ചാലില്‍ വിനോദനും തുടങ്ങി ഒട്ടേറെ ജീവനുകള്‍ പിന്നെയും കൊലക്കത്തി രാഷ്ട്രീയത്തില്‍ എരിഞ്ഞുതീര്‍ന്നു. കഠാര രാഷ്ട്രീയം കണ്ണൂരിനെക്കുറിച്ച് പുറം നാട്ടുകാരില്‍ സൃഷ്ടിച്ചെടുത്തിട്ടുള്ളത് ഉറഞ്ഞുപോയ ഭീതിയുടെ കറുത്ത നിഴല്‍ പാടുകളാണ്. പാട്ടും നൃത്തവും താളവും കൊണ്ട് നന്മയുടെ വസന്തം വിരിയിക്കുന്ന കലോത്സവത്തിനായി മനസ്സും ശരീരവും കൊണ്ട് കേരളക്കര മുഴുവന്‍ കണ്ണൂരില്‍ സമ്മേളിക്കുന്ന വേള തന്നെ കൊലപാതകങ്ങള്‍ക്ക് തെരഞ്ഞെടുത്തവരും വീണുകിട്ടിയ അവസരത്തെ ആയുധമാക്കി സംഘര്‍ഷത്തിന് കോപ്പു കൂട്ടിയവരും ആ നിഴല്‍പ്പാടുകളില്‍ ഒന്നുകൂടി കറുത്ത ചായമടിക്കുകയായിരുന്നു.
നൊന്തു പെറ്റ അമ്മക്കു മുന്നിലിട്ട് മക്കളെ വെട്ടിക്കൊല്ലുന്ന, പാതിരാത്രിയില്‍ കിടപ്പറ വാതില്‍ തള്ളിത്തുറന്ന് ഭാര്യയുടേയും മക്കളുടേയും ഉറക്കച്ചടവ് മാറിയിട്ടില്ലാത്ത കണ്‍മുന്നിലിട്ട്, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിപ്പിച്ച അധ്യാപകനെ ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊല്ലുന്നതിനെ ഏത് കാട്ടാളത്വത്തോട് ഉപമിക്കും നമ്മള്‍. അതുകൊണ്ടുതന്നെ കേട്ടു തഴമ്പിച്ചതാണെങ്കിലും ചില ചോദ്യങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നുണ്ട്. ഇനിയെത്ര നാള്‍ ഇങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരം മരീചിക പോലെ നീണ്ടുപോയിക്കൂട.
കണ്ണൂരിലെ രാഷ്ട്രീയ കൊലപതാകങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും സാധാരണ പ്രവര്‍ത്തകര്‍ മാത്രമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കൈയില്‍ ആയുധം വെച്ചുകൊടുത്ത് കൊല്ലാന്‍ പറഞ്ഞയക്കുന്നവര്‍ എപ്പോഴും സുരക്ഷിതരായിരിക്കും. എതിരാളിയുടെ ആയുധ മുനയില്‍ നിന്നു മാത്രമല്ല, നിയമത്തിന്റെ പിടിയില്‍ നിന്നും. അതുകൊണ്ടു തന്നെയാണ് ഒരിക്കലും ഒടുങ്ങാത്ത കനലായി കണ്ണൂരില്‍ പകയുടെ രാഷ്ട്രീയം നീറിപ്പുകയുന്നത്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെക്കൂടി കണ്ടെത്താനുള്ള ആര്‍ജ്ജവം നിയമ വൃത്തങ്ങളില്‍നിന്നുണ്ടാവണം. അരിയില്‍ ഷുക്കൂര്‍, ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട്, കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച, പ്രേരണ നല്‍കിയ ബുദ്ധി കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ചില ശ്രമങ്ങളുണ്ടായെങ്കിലും അത് ഇപ്പോഴും പൂര്‍ണതയിലെത്തിയിട്ടില്ല. അതില്ലാത്തിടത്തോളം കാലം കണ്ണൂരില്‍ രാഷ്ട്രീയ ചാവേറുകള്‍ ജനിച്ചുകൊണ്ടേയിരിക്കും. അസ്വസ്ഥതയും അരാജകത്വവും മാത്രം വിതക്കുന്ന, ആളുകളില്‍ വെറുപ്പും ഭയവും മാത്രം ജനിപ്പിക്കുന്ന അക്രമ രാഷ്ട്രീയത്തിനെതിരെ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടത് കണ്ണൂരിന്റെ മണ്ണില്‍നിന്നു തന്നെയാണ്. വെള്ളവും വളവും നല്‍കുന്ന മണ്ണ് തന്നെ തിരസ്‌കരിച്ചെങ്കിലേ അശാന്തിയുടെ ഈ വിത്ത് പാഴ്മുളയായി ഒടുങ്ങുകയുള്ളൂ. അതിനുള്ള വിവേകമാണ് രൂപപ്പെട്ടു വരേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍

Published

on

ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

Continue Reading

Video Stories

ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്നു ഭാര്യ, ഇല്ലെന്നു ഭര്‍ത്താവ്; വീട്ടമ്മയ്‌ക്കെതിരെ കേസ്

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് രംഗത്തെത്തിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്.

Published

on

ഭുവനേശ്വര്‍: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞ് രംഗത്തെത്തിയ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ജീവിച്ചിരിക്കുന്ന ഭര്‍ത്താവ് പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കള്ളക്കളി പൊളിഞ്ഞത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാറും റെയില്‍വേയും നല്‍കുന്ന ധനസഹായം തട്ടിയെടുക്കാനാണ് യുവതി ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞതെന്നാണ് വിവരം.

ഒഡീഷയിലെ കട്ടക്കിലുള്ള മനിയാബന്ദ സ്വദേശിനി ഗീതാഞ്ജലി ദത്തയാണ് കള്ളം പറഞ്ഞ് പുലിവാല് പിടിച്ചത്. ഭര്‍ത്താവ് ബിജയ് ദത്തയുമയി പിണങ്ങിക്കഴിയുന്ന ഗിതാഞ്ജലി ദത്ത 13 വര്‍ഷമായി തനിച്ചാണ് താമസം. ഇതിനിടെയാണ് ഒഡീഷ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് ഇവര്‍ രംഗത്തെത്തിയത്. ദുരന്ത സ്ഥലത്തെത്തി ഭര്‍ത്താവിന്റെ ‘മൃതദേഹം’ ഗീതാഞ്ജലി ദത്ത തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് ഭര്‍ത്താവ് പൊലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം ഒറിജിനല്‍ ഭര്‍ത്താവ് സ്റ്റേഷനില്‍ ജീവനോടെ ഹാജരായ വിവരം ലഭിച്ചതോടെ അറസ്റ്റ് ഭയന്ന് ഗീതാഞ്ജലി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

പൊതുഖജനാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ഭാര്യക്കെതിരെ കടുത്ത നടപടി വേണമെന്ന് ബിജയ് ദത്ത പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനിടെ ധനസഹായം തട്ടിയെടുക്കാന്‍ മൃതദേഹങ്ങള്‍ക്ക് അവകാശമുന്നയിച്ച് വേറെയും ആളുകള്‍ വരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ച നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കൃത്യമായ എംബാം നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ മൃതദേഹങ്ങള്‍ അധികം സൂക്ഷിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. അതുകൊണ്ടുതന്നെ എത്രയും വേഗം ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറാനുളള സര്‍ക്കാര്‍ നീക്കങ്ങളെ ദുരുപയോഗം ചെയ്യുന്നതായാണ് വിവരം.
മരിച്ചയാളുടെ ബന്ധുക്കള്‍ തന്നെയാണോ എത്തുന്നതെന്ന് ഉറപ്പാക്കാന്‍ കര്‍ശന നടപടി വേണമെന്ന് ചീഫ് സെക്രട്ടറി പി.കെ ജനെ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപയും റെയില്‍വേ 10 ലക്ഷം രൂപ വീതവുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

india

കൊങ്കണ്‍ ട്രെയിനുകളുടെ മണ്‍സൂണ്‍ സമയക്രമത്തില്‍ മാറ്റം

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്

Published

on

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം. മണ്‍സൂണ്‍ കാല സമയക്രമത്തിലാണ് മാറ്റം.

ജൂണ്‍ 10 മുതല്‍ ഒക്ടോബര്‍ 31 വരെ പുതിയ സമയക്രമത്തിലാകും സര്‍വിസ്. ശനിയാഴ്ചകളില്‍ ഉച്ചക്ക് 1.25 നുള്ള എറണാകുളം- നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) രാവിലെ 10.10ന് സര്‍വിസ് ആരംഭിക്കും.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15നുള്ള തിരുവനന്തപുരം-നിസാമുദ്ദീൻ രാജനാധി എക്സ്പ്രസ് ഉച്ചക്ക് 2.40ന് പുറപ്പെടും. ഞായര്‍, ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നിസാമുദ്ദീനില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള രാജധാനി രാത്രി 1.50ന് എത്തും. രാത്രി 11.35നാണ് എത്തിയിരുന്നത്.

ഞായര്‍, വെള്ളി ദിവസങ്ങളില്‍ എറണാകുളത്തുനിന്നുള്ള പുണെ എക്സ്പ്രസ് 2.15ന് പുറപ്പെടും. 5.15 ആണ് നിലവിലെ സമയം. ബുധനാഴ്ചകളില്‍ പുലര്‍ച്ച 5.15ന് എറണാകുളത്തുനിന്നുള്ള എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 2.15ന് പുറപ്പെടും.

തിങ്കള്‍, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്ന് രാവിലെ 9.10നുള്ള കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. ബുധനാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള അമൃത്സര്‍ വിക്ക്ലി സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ തിരുനെല്‍വേലിയില്‍നിന്ന് രാവിലെ എട്ടിനുള്ള ഹംസഫര്‍ സൂപ്പര്‍ ഫാസ്റ്റ് പുലര്‍ച്ച 5.15ന് പുറപ്പെടും.

വെള്ളിയാഴ്ചകളില്‍ രാവിലെ 11.10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ടിരുന്ന ഇൻഡോര്‍ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് രാവിലെ 9.10ന് പുറപ്പെടും. തിങ്കളാഴ്ചകളില്‍ രാവിലെ 10.40ന് എറണാകുളത്തുനിന്നുള്ള മഡ്ഗോവ വീക്ക്ലി സൂപ്പര്‍ഫാസ്റ്റ് ഉച്ച 1.25ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 7.30ന് മഡ്ഗോവയില്‍നിന്ന് എറണാകുളത്തേക്കുള്ള സൂപ്പര്‍ഫാസ്റ്റ് രാത്രി ഒമ്ബതിന് പുറപ്പെടും.

തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ചകളില്‍ രാത്രി 12.50ന് പുറപ്പെട്ടിരുന്ന നിസാമുദ്ദീൻ വീക്ക്ലി എക്സ്പ്രസ് വെള്ളിയാഴ്ച രാത്രി 10.40ന് പുറപ്പെടും. ഞായറാഴ്ചകളില്‍ രാത്രി 8.25ന് എറണാകുളത്തുനിന്ന് അജ്മീറിലേക്ക് പോകുന്ന മരുസാഗര്‍ വീക്ക്ലി എക്സ്പ്രസ് വൈകുന്നേരം 6.50ന് പുറപ്പെടും.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ എട്ടിന് തിരുനെല്‍വേലിയില്‍നിന്നുള്ള ജാംനഗര്‍ എക്സ്പ്രസ് പുലര്‍ച്ച 5.15ന് പുറപ്പെടും. വെള്ളിയാഴ്ചകളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്ന് ഋഷികേശിലേക്കുള്ള വിക്ക്ലി എക്സ്പ്രസ് പുലര്‍ച്ച 4.50ന് പുറപ്പെടും. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9.10ന് കൊച്ചുവേളിയില്‍നിന്നുള്ള ഗരീബ്രഥ് രാവിലെ 7.45ന് പുറപ്പെടും.

Continue Reading

Trending