Connect with us

News

പോകുന്ന പോക്കിലെ തുടച്ചുവാരല്‍

Published

on

വീണുകിട്ടുന്ന ഭരണാധികാരത്തെയും ജനങ്ങളുടെ പണത്തെയും കുടുംബക്കാര്‍ക്കും സ്വന്തക്കാര്‍ക്കും അടിമുടി വീതംവെച്ചും കക്ഷിവല്‍കരിച്ചും നടത്തുന്ന രീതി ഈ ഡിജിറ്റല്‍ വിവരസാങ്കേതിക യുഗത്തിലും കമ്യൂണിസ്റ്റുകാര്‍ അഭംഗുരം തുടരുന്നുവെന്നതിന ്‌തെളിവാണ് പിണറായി സര്‍ക്കാര്‍ അതിന്റെ അവസാന നാളുകളില്‍ ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന അനധികൃത നിയമനമാമാങ്കങ്ങള്‍. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലുമായി അടുത്തകാലത്തായി കൂട്ട നിയമനങ്ങളാണ് സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കാരും തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നത്. പി.എസ്.സി സംവിധാനത്തെ നോക്കുകുത്തിയാക്കിയും അതിന്റെ വിശ്വാസ്യതതകര്‍ത്തും റാങ്ക്ദാനം നടത്തിയും കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായം തീര്‍ത്ത സര്‍ക്കാര്‍ പോകുന്നപോക്കിന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ഏതുവിധേനയായാലും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന തസ്തികകളില്‍ തിരുകിക്കയറ്റാനാണ് കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പി.എസ്.സി വഴി മാത്രമേ സര്‍ക്കാരിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും തസ്തികകളിലേക്ക് നിയമനം നടത്താവൂ എന്നിരിക്കെയാണ് കാലാവധിതീരാന്‍ വെറും ആറുമാസം മാത്രമുള്ള ഇടതുസര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്കുവേണ്ടി തസ്തികകളും ഖജനാവും തുറന്നിട്ടുകൊടുത്തിരിക്കുന്നത്. പിന്‍വാതില്‍നിയമനം വഴി ഇതിനകം സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളം പറ്റുന്നവരായി ഈ സര്‍ക്കാര്‍ നിയമിച്ചത് നൂറുകണക്കിന് പേരെയാണ്. പൊതുമേഖലാസ്ഥാപനങ്ങളിലാണ് ഇതില്‍ കൂടുതലെങ്കിലും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെയും സ്ഥിതി വ്യതിരിക്തമല്ല. താല്‍കാലിക നിയമനമെന്നപേരില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയശേഷം അധികം കഴിയുംമുമ്പെ ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുകയാണ് സി.പി.എമ്മിന്റെയും ഇതര ഘടകക്ഷിക്കാരുടെയും രീതി. സ്വന്തം വകുപ്പുകളില്‍ അതത് പാര്‍ട്ടിക്കാര്‍ക്ക് തോന്നിയപോലെ നിയമനം നടത്താമെന്നാണ് അവസ്ഥയെങ്കിലും കടുംവെട്ട് നടക്കുന്നത് ഭൂരിഭാഗവും സി.പി.എം ഭരിക്കുന്ന വകുപ്പുകളിലാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള 44 പൊതുമേഖലാസ്ഥാപനങ്ങളില്‍ ഇതിനകം വന്‍തോതില്‍ നിയമനംനടത്താന്‍ പദ്ധതിയിട്ടതായാണ് വിവരം. ഇതിനായി അതത് എം.ഡിമാര്‍ക്ക് വ്യവസായവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ടൂറിസം വകുപ്പില്‍ ഇതിനകം 94പേരെ അനധികൃതമായി നിയമിച്ചതായി വിവരാവകാശ നിയപ്രകാരം മറുപടി ലഭിച്ചിരിക്കുന്നത്. മന്ത്രിമാരുടെ ബംഗ്ലാവുകളിലും അതിഥി മന്ദിരങ്ങളിലുമായാണ് ഈ നിയമനങ്ങള്‍. ആരോഗ്യവകുപ്പിലും ഭരണപരിഷ്‌കാര കമ്മീഷനിലും ചീഫ്‌സെക്രട്ടറിയുടെ ഓഫീസിലുമൊക്കെ അനധികൃത നിയമനം തകൃതിയാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ വികസന കോര്‍പറേഷനില്‍ (സിഡ്‌കോ) മാത്രം 54 പേരുടെ നിയമനം ഏതാണ്ട് അവസാനഘട്ടത്തിലാണ്. മലബാര്‍ സിമന്റ്്‌സ്, മിനറല്‍സ് ആന്റ് മെറ്റല്‍സ്, ടെക്‌സ്റ്റൈല്‍സ് കോര്‍പറേഷനുകീഴിലെ സ്പിന്നിങ് മില്ലുകള്‍ തുടങ്ങിയവയിലേക്കും നിയമനനീക്കം അതിന്റെ പരിണിതിഘട്ടത്തിലാണെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിലും വിദ്യാഭ്യാസ വകുപ്പിലെ സ്‌കോള്‍ കേരളയിലും വന്‍തോതില്‍ അനധികൃത നിയമനം നടക്കുകയാണിപ്പോള്‍. സംസ്ഥാന സാക്ഷരതാമിഷനുകീഴിലും വന്‍തോതില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം നടക്കുന്നതായാണ് വിവരം. കേരള ബാങ്ക് എന്നുപേരുമാറ്റിയ ജില്ലാസഹകരണ ബാങ്കുകളിലും സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിട്ട് മാസങ്ങളായി. തിരഞ്ഞെടുക്കപ്പെട്ട സമിതികളില്ലാതായതോടെ സര്‍ക്കാരിലെ ആളുകളുടെ ഇംഗിതത്തിനൊത്ത് നിയമനങ്ങള്‍ നടത്താനാണ് രഹസ്യനീക്കം നടക്കുന്നത്. കേരഫെഡിലും താല്‍കാലികക്കാരെന്ന നിലയില്‍ ഉന്നത തസ്തികകളിലേക്ക് നിയമനം നടത്താനിരുന്നത് മാധ്യമ പ്രവര്‍ത്തകരുടെ ജാഗ്രത കൊണ്ടാണ് സര്‍ക്കാരിന് വിലക്കേണ്ടിവന്നത്. തൊഴില്‍ വകുപ്പില്‍ ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ എല്‍.ഡി ക്ലര്‍ക്കായി സ്ഥിരപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. ഐ.ടി വകുപ്പിന് കീഴിലെ സിഡിറ്റിലും കിലയിലും നൂറോളംനിയമനങ്ങള്‍ക്ക് പച്ചക്കൊടി കിട്ടിയതായാണ് അറിവ്.

സംസ്ഥാനത്തെ സി.പി.എമ്മിന്റെ നേതാക്കളുടെയും പോഷക സംഘടനാനേതാക്കളുടെയും അടുത്ത ബന്ധുക്കളാണ് ഈ തസ്തികകളിലെല്ലാം കയറിപ്പറ്റുന്നതെന്ന് പാര്‍ട്ടിക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. കരാര്‍ നിയമനമെന്ന ഓമനപ്പേരിലാണ് ആദ്യം നിയമിക്കുക. പിന്നീട് മന്ത്രിസഭയുടെ പരിഗണനക്കു വെച്ചുവെന്നുവരുത്തി സ്ഥിരം നിയമനം നല്‍കുകയാണ് രീതി. ഇതിലൂടെ വന്‍ തുകയാണ് സര്‍ക്കാരിന് നഷ്ടമാകുന്നത്. കഴിഞ്ഞദിവസം നൂറുദിന കര്‍മപരിപാടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുഖ്യമന്ത്രി നടത്തിയ നിയമനവാഗ്ദാനങ്ങളില്‍ പലതും ഇവ്വിധം അനധികൃത നിയമനത്തിനായാണെന്നാണ് സൂചന. നിലവില്‍തന്നെ ജലസേചന വകുപ്പിന്റെയും മറ്റും വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് ഒരാവശ്യമില്ലാതെയും പുനരാലോചനയില്ലാതെയും സംസ്ഥാനത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. പ്രളയവും കോവിഡും ജി.എസ്.ടിയുടെ കേന്ദ്ര കുടിശികയും കാരണം സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായതോതില്‍ കുറക്കുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പറഞ്ഞ സര്‍ക്കാരും മുഖ്യമന്ത്രിയും തന്നെയാണ് ഇനിയൊരും ഭരണം പ്രതീക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ കൂട്ടനിയമനങ്ങള്‍ക്ക് ഓകെ പറഞ്ഞിരിക്കുന്നത്. പത്തുവര്‍ഷം താല്‍കാലികക്കാരായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താമെന്ന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈ നിയമനങ്ങളൊക്കെയെങ്കിലും അത്രയൊന്നും കാലാവധി പൂര്‍ത്തിയാക്കാത്ത പാര്‍ട്ടിക്കാരുടെ കാര്യത്തിലാണ് പിണറായി സര്‍ക്കാര്‍ ഈ നിയമന മേളകളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. ഒഴിവുവരുന്ന തസ്തികകള്‍ ചട്ടപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് വിടണമെന്നിരിക്കിലും അതൊന്നും പാലിക്കുന്നതിന് സര്‍ക്കാരിന ്താല്‍പര്യമില്ല. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ ചോദ്യംചോര്‍ത്തിനല്‍കി ഒന്നുമുതല്‍ നാലുവരെ റാങ്കുകള്‍ കരസ്ഥമാക്കിയത് സി.പി.എമ്മിന്റെ ആളുകളായിരുന്നുവെന്ന് തെളിഞ്ഞിട്ടും റാങ്ക് പട്ടിക അവസാനിക്കുകയും ഉന്നത റാങ്കുകാര്‍ക്കുവരെ തൊഴില്‍ നിഷേധിക്കപ്പെടുകയും ചെയ്തതും യുവാക്കള്‍ ആത്മഹത്യചെയ്യാനിടയായതും ജനം മറക്കുംമുമ്പാണ് ഈ നിയമന മാമാങ്കങ്ങള്‍. വ്യവസായ വകുപ്പിലും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലും മന്ത്രിമാര്‍ നടത്തിയ ബന്ധുനിയമനങ്ങള്‍ കാരണം ഒരുമന്ത്രിക്ക് രാജിവെച്ചൊഴിയേണ്ടിവന്നിട്ടും മന്ത്രി രായ്ക്കുരാമാനം തിരിച്ചെത്തിയതാണ് സി.പി.എംലൈന്‍. ജീവിതത്തിന്റെ നല്ലൊരു പങ്ക് പഠനത്തിനും മല്‍സരപരീക്ഷകള്‍ക്കുമായി കഠിനാധ്വാനം ചെയ്ത് ഭാവിയെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന യുവാക്കളോട് ചെയ്യുന്ന കൊടിയ പാതകവും പൊതുജനങ്ങളോട് ചെയ്യുന്ന ക്രൂരതയുമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍

എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ ഏപ്രില്‍ 26ന് പോളിങ് ബൂത്തില്‍ എത്തുമ്പോള്‍ തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐ.ഡി കാര്‍ഡ് (എപിക്) ആണ്.

എന്നാല്‍, എപിക് കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോ പതിച്ച മറ്റു 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യാനാവുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാ വോട്ടര്‍മാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടര്‍മാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വോട്ടര്‍ ഐ.ഡി കാര്‍ഡിന് പകരം പോളിങ് ബൂത്തില്‍ ഹാജരാക്കാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്.

*ആധാര്‍ കാര്‍ഡ്

*എം.എൻ.‍ആര്‍.ഇ.ജി.എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്)

*ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍

*തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

*ഡ്രൈവിംഗ് ലൈസന്‍സ്

*പാന്‍ കാര്‍ഡ്

*ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്

*ഇന്ത്യന്‍ പാസ്‌പോര്‍ട്ട്

*ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ

*കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്

*പാര്‍ലമെന്റ്‌റ് അംഗങ്ങള്‍/ നിയമസഭകളിലെ അംഗങ്ങള്‍/ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍

*ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു.ഡി.ഐ.ഡി കാര്‍ഡ്)

Continue Reading

kerala

അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

Published

on

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending