Connect with us

Video Stories

ഇന്ത്യന്‍ നിലപാട് പ്രശംസാര്‍ഹം

Published

on

ലോകത്തെ വന്‍ശക്തിയായും അന്താരാഷ്ട്രരംഗത്തെ അപ്രഖ്യാപിത പൊലീസായും വിശേഷിപ്പിക്കപ്പെട്ടുവരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് വ്യാഴാഴ്ച ഐക്യരാഷ്ട്ര സംഘടനയില്‍ ആ രാജ്യത്തിന് സംഭവിച്ച ദയനീയ തോല്‍വി. ഫലസ്തീനിലെയും ജറുസലേമിലെയും ഇസ്രാഈലി അധിനിവേശ സേനയുടെ കടന്നാക്രമങ്ങളെ അപലപിക്കുന്ന പ്രമേയത്തിന് ലഭിച്ച അത്യഭൂതപൂര്‍വമായ പിന്തുണ ലോകത്ത് സാമാന്യനീതിയും നിയമക്രമവും ഇന്നും നിലനില്‍ക്കുന്നുണ്ടെന്നതിനുള്ള ഉത്തമദൃഷ്ടാന്തമാണ്. 128നെതിരെ ഒന്‍പതു വോട്ടുകള്‍ക്കാണ് പ്രമേയം പാസായിരിക്കുന്നത്. ഫലസ്തീന്‍ പ്രദേശമായ ജറുസലേമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് ഡിസംബര്‍ ആറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെതുടര്‍ന്ന് ലോക സമൂഹത്തിന് മുന്നില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരുന്ന അമേരിക്കയുടെ തീട്ടൂരത്തിനേറ്റ അടിയുടെ ആഘാതത്തില്‍ നിന്ന് ആ രാജ്യത്തിന് പെട്ടെന്നൊന്നും മോചിതമാകാനാകില്ലെന്ന് തീര്‍ച്ച.
193 അംഗ യു.എന്‍ പൊതുസഭ വിളിച്ചുചേര്‍ത്ത പ്രത്യേകസമ്മേളനത്തിലാണ് അമേരിക്കക്കും ഇസ്രാഈലിനും ഇത്രയും കനത്ത തിരിച്ചടി നേരിടേണ്ടിവന്നിരിക്കുന്നത്. അമേരിക്കയുടെ സഖ്യരാജ്യങ്ങളായ ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെ 128 രാജ്യങ്ങളാണ് പൊതുസഭയുടെ ഫലസ്തീന്‍ അനുകൂല പ്രമേയത്തെ പിന്തുണച്ചതെങ്കില്‍ അമേരിക്കയും ഇസ്രാഈലും ഏതാനും ചെറുദ്വീപ് രാഷ്ട്രങ്ങളും മാത്രമാണ് ഇവര്‍ക്ക് കൂട്ടിനുകിട്ടിയത്. ടോഗോ, മാര്‍ഷല്‍ ദ്വീപുകള്‍ തുടങ്ങി ഏഴ് രാജ്യങ്ങള്‍ മാത്രം. കനഡ, ആസ്‌ട്രേലിയ തുടങ്ങി 35 രാജ്യങ്ങള്‍ ഇരുചേരിയിലും ചേരാതെ വിട്ടുനിന്നു. ഇതില്‍ പലര്‍ക്കും അമേരിക്കയുമായുള്ള കരാറുകളാലാണ് അതിന് നിര്‍ബന്ധിതമാകേണ്ടിവന്നത്. അതേസമയം ഇന്ത്യയും റഷ്യയും ചൈനയും അടക്കം പ്രമേയത്തെ അനുകൂലിച്ചുവെന്നതിന് വലിയ പ്രാധാന്യമുണ്ട്. പൊതുവില്‍ അറബ്-മുസ്‌ലിം പ്രശ്‌നങ്ങളില്‍ അടുത്തകാലത്തായി പുറംതിരിഞ്ഞുനില്‍ക്കുന്ന ഇന്ത്യയുടെ യശസ്സിന് വലിയ മൂല്യവര്‍ധനയാണ് ഈ നടപടി മൂലം ലഭിച്ചിരിക്കുന്നത്. ഫലസ്തീനെ സംബന്ധിച്ച് ഇന്ത്യ പതിറ്റാണ്ടുകളായി പുലര്‍ത്തിപ്പോരുന്ന അനുഭാവപൂര്‍ണമായ നയത്തിന്റെ തുടര്‍ച്ചയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളതെങ്കിലും ഇതിന് തയ്യാറായ ഇന്ത്യാസര്‍ക്കാരിന്റെ ആര്‍ജവം പ്രശംസാര്‍ഹം തന്നെയെന്നതില്‍ തര്‍ക്കമില്ല. അടുത്തകാലത്ത് ഇസ്രാഈല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമാദി കിലോമീറ്ററുകള്‍ മാത്രമകലെയുള്ള ഫലസ്തീന്‍ സന്ദര്‍ശിക്കാതിരുന്നത് വലിയ രോഷത്തിന് വഴിവെച്ച സാഹചര്യത്തില്‍ വിശേഷിച്ചും. ലോക ജനാധിപത്യത്തിന്റെ നെറുകെ നിലകൊള്ളുന്ന നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ച് മറിച്ചൊരു നിലപാട് കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നില്ല എന്നതാണ് നേര്.
സ്വന്തം ജന്മനാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട് പൗരത്വം പോലുമില്ലാതെ മിസൈലുകള്‍ക്ക് കീഴില്‍ ഉറങ്ങേണ്ടിവരുന്ന അരക്കോടിയോളം വരുന്ന ഫലസ്തീന്‍ ജനതയുടെ ആറു പതിറ്റാണ്ടായ ദുരിതത്തിനുനേര്‍ക്ക് യു.എന്‍ പ്രമേയം ചെറിയ ആശ്വാസമൊന്നുമല്ല വാഗ്ദാനം ചെയ്തിരിക്കുന്നത്. വലിയ വിജയം തന്നെയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഫലസ്തീനെ സംബന്ധിച്ച ഐക്യരാഷ്ട്രസഭയിലെ നൂറ്റി ഇരുപതോളം പ്രമേയങ്ങളെപോലെ ചവറ്റുകൊട്ടയിലായിരിക്കും ഇതിന്റെ സ്ഥാനവുമെന്നാണ് ഇസ്രാഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അഭിപ്രായം. തങ്ങള്‍ ആരെയും കൂട്ടാക്കില്ലെന്ന കവലച്ചമ്പട്ടിയുടെ ഭാഷയാണ് നെതന്യാഹുവിന്റെ സ്വരത്തിന്. പിടിച്ചടക്കിയ മണ്ണില്‍ അതിന് അവകാശപ്പെട്ടവരെ ടാങ്കുകളും മിസൈലുകളുമുപയോഗിച്ച് കൊന്നുതള്ളുന്ന സയണിസ്റ്റ് ഭരണകൂടത്തില്‍നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും അമേരിക്കയുടെ ഭാഷയാണ് അല്‍ഭുതപ്പെടുത്തുന്നത്. തങ്ങളുടെ കോടിക്കണക്കിന് ഡോളര്‍ സഹായമായും വായ്പയായും വാങ്ങിയെടുത്തവര്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞത് നന്ദികേടാണെന്നാണ് ട്രംപിന്റെ ഭീഷണിയും പരിഹാസവും. സ്വയം അവഹേളിതനാകുന്ന ഒരു കോമാളിയെന്നേ ട്രംപിനെക്കുറിച്ച് ഇക്കാര്യത്തില്‍ ലോക രാഷ്ട്രങ്ങള്‍ക്കും ലോക സമൂഹത്തിനും പറയാനുള്ളൂ.
ഫലസ്തീനിലെ പൗരന്മാര്‍ക്ക് നീതിയും നിയമവും അംഗീകരിച്ചുകിട്ടാന്‍ നൂറോളം വരുന്ന ലോകത്തെ രാഷ്ട്രങ്ങളും മുന്നോട്ടുവന്നതിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിയാകില്ല. ഇസ്രാഈല്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമസ്വരാജ് ഫലസ്തീനുവേണ്ടിയുള്ള നമ്മുടെ രാജ്യത്തിന്റെ പ്രഖ്യാപിത നിലപാടിനെ പിന്താങ്ങിയാണ് സംസാരിച്ചത്. ലോക വന്‍ശക്തികളായ അമേരിക്കയും സോവിയറ്റ് യൂണിയനും ഇടംതടിച്ചുനിന്ന ശീതസമരത്തിന്റെ ശാക്തികകാലത്ത് ചേരിചേരാ രാജ്യങ്ങളെ ഒരുമിച്ചുകൂട്ടി ഫലസ്തീനെ പിന്തുണച്ച പൈതൃകമാണ് ഇന്ത്യക്കും ഈജിപ്തിനും യൂഗോസ്ലാവ്യക്കുമൊക്കെയുള്ളത്. അന്ന് ഫലസ്തീന്‍ വിമോചന സംഘടനയുടെ അധ്യക്ഷനായിരുന്ന യാസര്‍ അറഫാത്തായിരുന്നു നമ്മുടെ ഇഷ്ടസഹചാരിയെന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. 1980കളുടെ ഒടുവിലാണ് ആ രാജ്യവുമായി നയതന്ത്രബന്ധം പോലും സാധ്യമാക്കി ഇന്ത്യ തെറ്റായ കീഴ്‌വഴക്കിന് മുതിര്‍ന്നത്. ബി.ജെ. പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ആ ബന്ധം ഇന്ന് അരക്കിട്ടുറപ്പിക്കുന്ന കാലവും. ഇതിനിടയിലാണ് നമുക്ക് ലോക സമൂഹത്തിനും അരികുവല്‍കരിക്കപ്പെട്ട ഒരു ജനതക്കും മുമ്പാകെ കൈക്കുമ്പിളുമായി നില്‍ക്കാന്‍ ഉതകുന്ന നിലപാട് ഇന്ത്യാ സര്‍ക്കാര്‍ യു.എന്നില്‍ സ്വീകരിച്ചത് എന്നത് വലിയ ആശ്വാസം നല്‍കുന്നു. റഷ്യയും ചൈനയും ഇസ്‌ലാമിസവുമാണ് തന്റെ രാജ്യത്തിന്റെ ശത്രുക്കളെന്നും ഇന്ത്യ മിത്രമാണെന്നും പ്രഖ്യാപിച്ച് ട്രംപ് നാവ് അകത്തേക്കിട്ടതിനു തൊട്ടുപിന്നാലെയാണ് നാം ഫലസ്തീനെതിരെ അമേരിക്കക്ക് വിരുദ്ധ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പാകിസ്താനൊപ്പം നില്‍ക്കാനും ഇന്ത്യക്ക് കഴിഞ്ഞു.
പശ്ചിമേഷ്യന്‍ മേഖലയില്‍ ശാശ്വതമായ സമാധാനം എന്ന നയമാണ് ഇന്ത്യക്കുള്ളത്. ഇരു രാജ്യങ്ങളും അതിനായി അനുരഞ്ജനത്തിന്റേതായ വഴി സ്വീകരിക്കണം. എന്നാല്‍ അതിനെ വഷളാക്കുന്ന തരത്തില്‍ മധ്യസ്ഥ സ്ഥാനത്തുനിന്ന വ്യക്തി തന്നെ മറുകണ്ടം ചാടുക എന്ന നിലയാണ് അമേരിക്കയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഈ ദിനം തങ്ങള്‍ എന്നുമോര്‍ക്കും എന്ന യു.എസിന്റെ യു.എന്‍ പ്രതിനിധി നിക്കി ഹേലിയുടെ വാക്കുകള്‍ പോലെ, അമേരിക്കയുടെ എതിര്‍പ്പിലും ഏടാകൂടത്തിലും എണ്ണമറ്റ പരാജയപ്പെട്ട പ്രമേയങ്ങള്‍ക്കിടെ ഫലസ്തീന് അനുകൂലമായ യു.എന്‍ പ്രമേയം പാസായദിനം മറ്റൊരര്‍ഥത്തില്‍ ചരി്ര്രതത്തില്‍ നിറഞ്ഞുനില്‍ക്കുക തന്നെ ചെയ്യും. ഇതിലൂടെ ട്രംപിനും അദ്ദേഹത്തിന്റെ പിണിയാളുകള്‍ക്കുമാണ് ഇനി ഭയപ്പെടേണ്ടത്. അറബ് രാജ്യങ്ങളും ഇന്ത്യയില്‍ മുസ്‌ലിംലീഗും അടക്കം വിവിധ കക്ഷികളും സംഘടനകളും നടത്തിവരുന്ന പ്രതിഷേധ പരിപാടികള്‍ ഇത്തരത്തിലുള്ള ലോകാഭിപ്രായരൂപീകരണത്തിന് സഹായകരമാണ്. ഇതിനനുസരിച്ചുനീങ്ങാന്‍ ഇനിയും ഇസ്രാഈല്‍ തയ്യാറല്ലെങ്കില്‍ അവരെ അതിന് നിര്‍ബന്ധിതമാക്കുന്ന പരിഹാരം ആരാഞ്ഞേ തീരൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending