Connect with us

Video Stories

കെ.എസ്.ആര്‍.ടി.സി കാരണം പിടിപ്പുകേട്

Published

on

പതിനായിരത്തോളം ജീവനക്കാരില്‍ പത്തു വര്‍ഷത്തില്‍ താഴെയും കുറഞ്ഞത് 120 ഡ്യൂട്ടിയും ചെയ്ത 4071 താല്‍ക്കാലിക (എംപാനല്‍ഡ്) കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇവരെ പിരിച്ചുവിട്ടതുമൂലം മിനിഞ്ഞാന്നും ഇന്നലെയുമായി അയ്യായിരത്തോളം സര്‍വീസില്‍ 978 സര്‍വീസുകളാണ് മുടങ്ങിയത്. ഇതുമൂലം പതിനായിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. ഗ്രാമീണ മേഖലയെയാണ് പ്രശ്‌നം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് മുടക്കം-403. തിരുവനന്തപുരത്ത് 367 സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ മലബാര്‍ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. വയനാട്ടില്‍ നൂറോളം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. കോഴിക്കോട്ട് അമ്പതും കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളിലായി അമ്പതിലധികവും സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. വയനാട്ടില്‍ സ്വകാര്യബസ് സര്‍വീസുകള്‍ കുറവായതിനാല്‍ അവിടെയാണ് കൂടുതല്‍ ദുരിതം. ഇടുക്കിയിലും സ്ഥിതി ഏതാണ്ട് സമാനംതന്നെ. ദീര്‍ഘദൂര സര്‍വീസുകളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ശബരിമല മണ്ഡല കാലമായതിനാല്‍ മതിയായ സര്‍വീസ്‌നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ച 4051 റിസര്‍വ് കണ്ടക്ടര്‍മാരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്നാണ് കോടതി ഇന്നലെ ആജ്ഞാപിച്ചത്. സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമനനിരോധനത്തിനുള്ള പ്രഹരം കൂടിയാണ് ഈ വിധി.പുതിയ പ്രതിസന്ധിക്ക് കാരണമായത് സ്ഥാപനത്തിലെ ഉന്നതരുടെയും സര്‍ക്കാരിന്റെയും നിയമത്തെക്കുറിച്ചുള്ള അജ്ഞതയും പിടിപ്പുകേടും ധാര്‍ഷ്ട്യവുമാണ്. 25 കേസുകള്‍ സ്ഥാപനത്തിനെതിരെ വന്നിട്ടും അതിലൊന്നിലും കക്ഷി ചേരാതെ മാറി നില്‍ക്കുകയായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍. മിനിമം അഞ്ചുവര്‍ഷം താല്‍കാലിക സര്‍വീസുള്ളവരെ സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുമുന്നണി ഇപ്പോള്‍ വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഈ ഹതഭാഗ്യരോട്. തങ്ങളെ കബളിപ്പിക്കാന്‍ നോക്കുന്ന കെ.എസ്.ആര്‍.ടി.സിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചത് പൊതുമേഖലയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവരുടെ മനോഭാവം വ്യക്തമാക്കുന്നു. സര്‍ക്കാരിലുള്ള അവിശ്വാസമാണ് ഫലത്തില്‍ ജസ്റ്റിസുമാരായ ചിദംബരേഷിന്റെയും നാരായണ പിഷാരടിയുടെയും ഇടക്കാലവിധി.
യഥാര്‍ത്ഥത്തില്‍ വടികൊടുത്ത് അടി വാങ്ങുകയാണ് കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരും ചെയ്തത്. പരീക്ഷ കഴിഞ്ഞ് ആറു മാസത്തിനകം നിയമനം ലഭിക്കേണ്ടതിനുപകരം രണ്ടര വര്‍ഷമായി കാത്തിരിക്കുന്ന റിസര്‍വ് കണ്ടക്ടര്‍മാരുടെ സ്ഥാനത്ത് എംപാനല്‍ ജീവനക്കാരെ കൊണ്ട് കാലം കഴിക്കാമെന്ന മിഥ്യാധാരണയാണ് കോടതിയുടെ കടുത്ത താഢനത്തിന് വിധേയമായത്. കെ.എസ്.ആര്‍.ടി.സി അധികൃതരും ഗതാഗതവകുപ്പും മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുള്ള നാടകമായിരുന്നോ ഇതെന്ന സംശയവും തള്ളിക്കളയാനാകില്ല. ഫലത്തില്‍ മന്ത്രിക്കോ മാനേജിങ്ഡയറക്ടര്‍ മുതലുള്ള ഉന്നതര്‍ക്കോ അല്ല. മറിച്ച,് പതിവുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസുകളെ കാത്ത് പുറത്തിറങ്ങിയ യാത്രക്കാര്‍ക്കാണ് പ്രയാസമായിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്നില്‍ കണ്ണീരുമായാണ് തിങ്കളാഴ്ച എംപാനല്‍ കണ്ടക്ടര്‍മാരില്‍ ഭൂരിപക്ഷവും തങ്ങളുടെ പ്രിയപ്പെട്ട ലാവണം വിട്ടത്. പൊടുന്നനെ വന്ന ഉത്തരവ് മറികടക്കുന്നതിന് സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതലെടുത്തില്ലെന്നതുപോകട്ടെ, പിരിച്ചുവിടല്‍ കാരണം ഉണ്ടാകാനിടയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ട് പരിഹാരം കാണാന്‍പോലും അധികൃതര്‍ തീരെ ശുഷ്‌കാന്തി കാട്ടിയില്ല.
കഴിഞ്ഞ കുറച്ചുമാസങ്ങളായി കെ.എസ്.ആര്‍.ടി.സിയില്‍ തൊഴുത്തില്‍കുത്ത് തുടങ്ങിയിട്ട്. മുമ്പ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും തമ്മിലായിരുന്നു പ്രശ്‌നമെങ്കില്‍ ഇപ്പോള്‍ സ്ഥാപനത്തിലെ എം.ഡിയും ജീവനക്കാരുടെ സംഘടനാഭാരവാഹികളും തമ്മിലാണ്. തങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ അനുവദിക്കുന്നതിനോ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് തങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനോ തയ്യാറാകാത്ത എം.ഡിയാണ് ടോമിന്‍ തച്ചങ്കരി എന്ന നിലപാടാണ് സംഘടനകള്‍ക്കുള്ളത്. ഭരണകക്ഷി യൂണിയനുകള്‍ തന്നെയാണ് സര്‍ക്കാര്‍ നിയോഗിച്ച എം.ഡിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. തൊഴിലാളികളെ താലോലിക്കുന്ന പ്രസ്താവനകള്‍ വഴി സി.പി.എം നേതാക്കള്‍ എം.ഡിയെ ഒരു ഭാഗത്ത് വിരട്ടിനിര്‍ത്തുമ്പോള്‍ ഗതാഗത വകുപ്പിലെ മന്ത്രിയടക്കമുള്ളവര്‍ രഹസ്യമായി ഈ ഉദ്യോഗസ്ഥന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. വരവും ചെലവും ഒത്തുപോകാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തത് നേരത്തെതന്നെ സ്ഥാപനത്തിനകത്ത് വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കി. ഈ ഘട്ടത്തിലാണ് പി.എസ്.സി ലിസ്റ്റില്‍ അഡൈ്വസ് മെമ്മോ ലഭിച്ച് കണ്ടക്ടര്‍ തൊഴില്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്തുകൊണ്ട് പി.എസ്.സിയില്‍നിന്ന് കണ്ടക്ടര്‍മാരെ നിയമിക്കുന്നില്ല എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ അവസരമൊരുക്കുകയായിരുന്നു അധികൃതരെന്നാണ് അനുമാനിക്കേണ്ടത്. അതുവഴി സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ച് സ്ഥാപനത്തെ നഷ്ടത്തില്‍നിന്ന് കരകയറ്റാമെന്ന കുരുട്ടുബുദ്ധിയാണ് എം.ഡി അടക്കമുള്ളവര്‍ പ്രകടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളുമായി നിരവധി പേര്‍ ഇനി എത്രദിവസം യാത്രാദുരിതം പേറുമെന്ന് അറിയാനാവുന്നില്ല. പ്രശ്‌നം അതീവഗുതുരമാണെന്ന് എം.ഡിയും മന്ത്രി എ.കെ ശശീന്ദ്രനും പറയുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കേണ്ടതല്ലേ. പതിവുപോലെ കോടതിയെ കുറ്റപ്പെടുത്തി ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാമെന്നാണ് ഉദ്ദേശ്യമെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല.
പി.എസ്.സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ നിയമിച്ച് അടിയന്തിര പരിഹാരം കാണുന്നതിനുപകരം വിധിയിന്മേല്‍ തിരുത്തലിന് സുപ്രീംകോടതിയെ സമീപിക്കാനാണ് അധികൃതരുടെ നീക്കം. അവിടെയും എതിരായാല്‍ വീണ്ടും പ്രശ്‌നം വഷളാകാനേ ഉപകരിക്കൂ. അതോടൊപ്പം കുടുംബ പ്രാരാബ്ധരായ പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാര്‍ക്ക് പുതിയ തൊഴില്‍നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതിനായി കണ്ടെത്തണം. നാല്‍പതും അമ്പതും വയസ്സിലധികം പ്രായമുള്ള, പെന്‍ഷന്‍ പറ്റും വരെ ഇവിടെ ജോലി ചെയ്യാമെന്ന് കരുതിയിരുന്നവരുടെ ഭാവി, കുടുംബ ജീവിതം അനിശ്ചിതത്വത്തിലാക്കിക്കൂടാ. സ്ഥിരം ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടിനല്‍കി സര്‍വീസുകള്‍ മുടക്കാതിരിക്കണം. പിരിച്ചുവിടപ്പെട്ടവരുടെയും പുതുതായി ജോലി കാത്തിരിക്കുന്ന യുവാക്കളുടെയും യാത്രക്കാരുടെയുമെല്ലാം വേദനകള്‍ ഏറിയും കുറഞ്ഞും സമാനമാണ്. അത് മനസ്സിലാക്കുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending