Connect with us

Video Stories

ഭയപ്പെടുത്തുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

Published

on

 

അച്ഛാദിന്‍ അഥവാ നല്ലദിനം വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന് നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദിസര്‍ക്കാര്‍ തിങ്കളാഴ്ച ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ വെച്ച സാമ്പത്തികാവലോകനറിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിന്റെയും നമ്മുടെയും ഭാവിയെസംബന്ധിച്ച് ഏറെ ഗൗരവമുള്ളതായിരിക്കുന്നു. വാര്‍ഷികബജറ്റിന് മുന്നോടിയായി പതിവായി പാര്‍ലമെന്റില്‍ വെക്കാറുള്ള സാമ്പത്തികാവലോകനം രാജ്യത്തിന്റെ കഴിഞ്ഞവര്‍ഷത്തെയും നടപ്പുവര്‍ഷത്തെയും ഭാവിവര്‍ഷങ്ങളിലെയും സാമ്പത്തികനിലയുടെ നേര്‍ചിത്രമായാണ് ഗണിക്കപ്പെടാറുള്ളത്. എന്നാലതിനെ പൊള്ളയായ വിലയിരുത്തകളിലും കണക്കിലെ കളികളിലും അര്‍ത്ഥശൂന്യമായ വാഗ്ദാനങ്ങളിലുമായി ഒതുക്കിയത് നൂറ്റിമുപ്പതുകോടി വരുന്ന ഇന്ത്യന്‍ ജനതയുടെ വിവേകത്തെയും വിജ്ഞാനത്തെയും പരിഹസിക്കുന്നതായിപ്പോയി.

പുതിയ സാമ്പത്തികാവലോകനത്തില്‍ പറയുന്ന കാര്യങ്ങള്‍ അതിലെതന്നെ മറ്റുചില വിലയിരുത്തലുകളെതന്നെ ചോദ്യം ചെയ്യുന്നുണ്ട്. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നടത്തിയ സര്‍ക്കാരിനു വേണ്ടിയുള്ള പ്രസംഗത്തിലെ വരികളും സാമ്പത്തികാവലോകന റിപ്പോര്‍ട്ടിന ചോദ്യം ചെയ്യുന്നുവെന്നത് മോദി സര്‍ക്കാരിന്റെ മുഖത്തിന്റെ വൈകൃതഭാവം തുറന്നുകാട്ടുന്നതാണ്. ഉദാഹരണത്തിന് രാജ്യത്തെ കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത് കര്‍ഷകരുടെ വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ കുറവുണ്ടാകുമെന്നാണ്. കഴിഞ്ഞ വര്‍ഷം മൂലധനവളര്‍ച്ച 6.6 ആയിരുന്നത് 6.1 ആയി ഇടിഞ്ഞു. 2050ല്‍ ഇന്ത്യന്‍ ജനതയുടെ പകുതിയിലേറെ നഗരവാസികളായിരിക്കുമെന്നും അന്ന് കാര്‍ഷികമേഖലയിലുള്ളവരുടെ എണ്ണം 58.2ല്‍ നിന്ന് 25.7 ആയി ചുരുങ്ങുമെന്നും പറയുന്നു. അതായത് പറയുന്നതൊന്നും സംഭവിക്കുന്നത് മറ്റൊന്നും. കഴിഞ്ഞ വര്‍ഷം മാത്രം നോട്ടുനിരോധനം കൊണ്ട് കാര്‍ഷികവളര്‍ച്ച കാല്‍ശതമാനം കൂപ്പുകുത്തിയിരുന്നു. കാലാവസ്ഥാവ്യതിയാനമാണ് വരും വര്‍ഷം കാര്‍ഷിക വളര്‍ച്ചാമുരടിപ്പിന് കാരണമായി സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്. അതായത്, ഇപ്പോള്‍ തന്നെ ഇരുട്ടടി നേരിട്ട കാര്‍ഷികമേഖലയെയും കര്‍ഷകരെയും കൂടുതല്‍ ദുരിതപര്‍വത്തിലേക്ക് തള്ളിയിടുന്നതായിരിക്കും വരാനിരിക്കുന്ന മോദിഭരണകാലവും എന്നര്‍ത്ഥം.

ഇതേ റിപ്പോര്‍ട്ടില്‍തന്നെ ചൂണ്ടിക്കാട്ടുന്നത് പുരുഷന്മാര്‍ കൂടുതലായി കാര്‍ഷികമേഖലയെ വിട്ടുപോകുന്നുവെന്നാണ്. എന്താണിതിന് കാരണമെന്ന് പക്ഷേ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കാര്‍ഷികമേഖലയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിയുകയും മറ്റുമേഖലകളിലേക്ക് വിശേഷിച്ചും നിര്‍മാണമേഖലയിലേക്ക് പുരുഷന്മാര്‍ പ്രത്യേകിച്ചും യുവാക്കള്‍ കടന്നുപോകുന്നു എന്നതിനാലാണിത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബദല്‍നിര്‍ദേശങ്ങളൊന്നും വെക്കാനില്ല. കാര്‍ഷികമേഖലയെ കുത്തകകള്‍ക്ക് തീറെഴുതാനും കാര്‍ഷികവിള ഇന്‍ഷൂറന്‍സ് പോലുള്ള ആനുകൂല്യങ്ങള്‍ കോടിക്കണക്കിനായി എഴുതിയെടുക്കാനുമാണ് റിലയന്‍സ്‌പോലുള്ള കുത്തകകമ്പനികള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ശ്രമിച്ചതെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്. ആരോഗ്യമേഖലയിലും രാജ്യം പിന്തള്ളപ്പെടുകയാണെന്ന് സര്‍ക്കാര്‍ തുറന്നുസമ്മതിക്കുന്നുണ്ട്. രാജ്യത്തെ പകുതിയിലധികം കുട്ടികളും സ്ത്രീകളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളില്‍ 53 ശതമാനവും കുട്ടികളില്‍ 59 ശതമാനവുമാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. പോഷകാഹാരക്കുറവ് കൊണ്ട് രാജ്യത്ത് പലയിടങ്ങളിലും കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത് നമുക്ക് പുതിയ വാര്‍ത്തയല്ല. രാജ്യത്തെ 2.1 കോടി പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവരായി ജീവിക്കുന്നുവെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. ആണ്‍കുഞ്ഞുങ്ങളോടുള്ള മനോഭവമാണ് ഇതിനുകാരണം.

2016 നവംബര്‍ എട്ടിലെ നോട്ടുനിരോധന നടപടി വരുത്തിവെച്ചത് രാജ്യത്തിന്റെ മൊത്തആഭ്യന്തര ഉല്‍പാദനത്തിലെ രണ്ടുശതമാനത്തിന്റെ ഇടിവാണ്. ഇത് ശതകോടികള്‍ വരും. ഇത്രയും തുകയുംവരുമാനവും സമൂഹത്തിലെ സാധാരണക്കാരനില്‍ നിന്ന് പിടിച്ചെടുക്കപ്പെടുകയും രാജ്യത്തെ കാര്‍ഷിക-വ്യാപാര-ചെറുകിട വ്യവസായമേഖലയെ ഒന്നാകെ നിശ്ചലമാക്കുകയും ചെയ്തതാണ് ആ മണ്ടത്തരമാര്‍ന്ന നടപടിയെന്ന് ലോകത്തെയും രാജ്യത്തെയും പ്രമുഖരായ എല്ലാ സാമ്പത്തികവിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഇതൊന്നും വേണ്ടെങ്കിലും ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഏതൊരു വ്യക്തിക്കും നേരിട്ടനുഭവിച്ചറിയാവുന്നതാണ് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമായ പ്രയാസങ്ങള്‍. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലിതാദ്യമായി ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച താഴേക്ക് കൂപ്പുകുത്തി. 9 ശതമാനമെത്തിയിരുന്ന വാര്‍ഷികവളര്‍ച്ച 5.7 ലേക്ക് താഴ്ന്നു. നോട്ടുനിരോധനം നടപ്പാക്കി ജനങ്ങളുടെ പണത്തെ ഡോ. മന്‍മോഹന്‍സിംഗ് വിശേഷിപ്പിച്ചതുപോലെ കൊള്ളയടിച്ചപ്പോള്‍ തന്നെയാണ്. 28 ലക്ഷം കോടിരൂപ ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളാനായി കേന്ദ്രസര്‍ക്കാര്‍ വിനിയോഗിച്ചത്. ബാങ്കുകളുടെ മൂലധനസ്ഥിരതക്കായി പിന്നെയും ശതകോടികള്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതെല്ലാം രാജ്യത്തെ പട്ടിണിപ്പാവത്തിന്റെ കീശയില്‍ നിന്നെടുക്കുന്ന നികുതപ്പണത്തിന്റെ ഓഹരിയാണെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുര തേടിപ്പോകേണ്ടതില്ല.
സാമ്പത്തികവിദഗ്ധരുടെ മുന്നറിയിപ്പുകള്‍ സ്ഥിരീകരിച്ചുകൊണ്ടാണ് രാജ്യത്തെ 73 ശതമാനം സമ്പത്ത് ഒരു ശതമാനം പേരിലേക്ക് കുമിഞ്ഞുകൂടിയെന്ന് ഓക്‌സ്്ഫാം എന്ന സാമ്പത്തികസ്ഥാപനം കഴിഞ്ഞവര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് നടത്തിയ സര്‍വേയുടെ ഫലമായി പുറത്തുവിട്ട കണക്ക്. നാം ഓരോ ഇന്ത്യന്‍ പൗരനും ഓരോ നിമിഷവും പെട്രോളിയത്തിനും വാഹന-ജീവന്‍ ഇന്‍ഷൂറന്‍സിനും വിലകകള്‍ക്കുമായൊക്കെ ചെലവഴിക്കുന്ന തുകയുടെ നല്ലൊരു ഭാഗമാണ് മേല്‍പറഞ്ഞ ശതകോടീശ്വരന്മാരിലേക്ക് നീക്കിവെക്കപ്പെടുന്നത്. ഫലത്തില്‍ രാജ്യത്തിന്റെ ഭരണഘടന ഉദ്‌ഘോഷിച്ചുവെച്ചിരിക്കുന്ന സോഷ്യലിസമെന്ന സമത്വസിദ്ധാന്തം ഏട്ടിലൊതുങ്ങുന്ന ഭീതിതാവസ്ഥയാണ്.

ഭരണകൂടം സമൂഹത്തിന്റെ ആത്യന്തികാവശ്യങ്ങള്‍ നേടിത്തരാനാണെന്ന് പറയുന്നില്ലെങ്കിലും അവരുടെ ജീവിതസാഹചര്യങ്ങളെ ദുര്‍ബലപ്പെടുത്താതെ ഇരിക്കണം. പക്ഷേ കഴിഞ്ഞ നാലുകൊല്ലത്തെ മോദിഭരണം ഇന്ത്യയുടെ മുപ്പതുശതമാനത്തോളം വരുന്ന പട്ടിണിക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്ന വെളിപ്പെടുത്തലാണ് അവര്‍ തന്നെ തിരഞ്ഞെടുപ്പിന്റെ വൈകിയവേളയില്‍ സമ്മതിച്ചിരിക്കുന്നത്.

ഇതിനെല്ലാം പരിഹാരം രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതാണെന്ന വിതണ്ഡവാദമാണ് സര്‍ക്കാര്‍ പക്ഷേ മുന്നോട്ടുവെച്ചിരിക്കുന്നത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പണവും മാനവശേഷിയും ചോര്‍ത്തിക്കളയുന്നുവെന്നാണ് മോദിയുടെ നാവായി രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് പരിതപിക്കുന്നത്. രാജ്യത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായാണ് ഒറ്റതിരഞ്ഞെടുപ്പിനെ ഇവര്‍ മുന്നോട്ടുവെക്കുന്നത് എന്നത് വലിയ വിരോധാഭാസമെന്നേ പറയേണ്ടതുള്ളൂ. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും കൊണ്ട് മുരടിച്ച രാജ്യത്തെ വളര്‍ച്ചാനിരക്ക് അടുത്തവര്‍ഷം 6.7ല്‍ നിന്ന് 7.5 ആയി ഉയരുമെന്ന കണക്കുകൂട്ടലിലെ മിഥ്യാബോധം പോലെതന്നെയാണിതും. കണ്ണില്‍പൊടിയിടുന്ന ബജറ്റവതരണം പോലെ 2019ല പൊതുതിരഞ്ഞെടുപ്പിനുള്ള മുന്‍കൂര്‍ജാമ്യമായി വേണം ഇവയെയൊക്കെ കണക്കാക്കാന്‍.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending