Connect with us

Video Stories

നേരായ വഴിയില്‍ സി.ബി.ഐ

Published

on

മനുഷ്യത്വവും മാനവികതയും മരവിപ്പിച്ചുകൊണ്ട് ഏഴു വര്‍ഷം മുമ്പ് കണ്ണൂരില്‍ കമ്യൂണിസ്റ്റുകള്‍ വധശിക്ഷക്കിരയാക്കിയ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ ഘാതകര്‍ക്ക് നിയമവും പുരോഗമന സമൂഹവും അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നതിലേക്ക് കുറ്റാന്വേഷണം പുരോഗമിച്ചുവെന്ന വാര്‍ത്ത മനുഷ്യ സ്‌നേഹികളായ സര്‍വരെയും സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കുന്നു. കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതികള്‍ക്കുപുറമെ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി തലശ്ശേരി ജില്ലാസെഷന്‍സ് കോടതി ജഡ്ജി ടി. ഇന്ദിര മുമ്പാകെ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഷുക്കൂറിന്റെ വന്ദ്യമാതാവും സഹോദരങ്ങളും ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സമൂഹം നാളിതുവരെ ആവശ്യപ്പെട്ടുവരുന്ന കാര്യം സി.ബി.ഐ നിര്‍വഹിച്ചിരിക്കുന്നുവെന്നത് ചെറുതായ ആശ്വാസമല്ല ഇവരില്‍ ഉളവാക്കിയിരിക്കുന്നത്. കുറ്റപത്രം ചാര്‍ത്തപ്പെട്ടതുകൊണ്ടുമാത്രം പ്രതികള്‍ ആ വകുപ്പില്‍ ശിക്ഷിക്കപ്പെടണമെന്നില്ല എങ്കിലും ആ ദിശയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി സി.ബി.ഐയുടെ നീക്കത്തെ കാണാന്‍ കഴിയും. ഐ.പി.സിയിലെ 302, 120 ബി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ 32ഉം 33ഉം പ്രതികളാണ് ഇരുവരും.
സി.പി.എമ്മിന്റെ നിയമസഭാസാമാജികനാണ് ടി.വി രാജേഷെങ്കില്‍ മുന്‍ എം.എല്‍.എ കൂടിയാണ് പി.ജയരാജന്‍. ഇരുവര്‍ക്കുമെതിരെ സംഭവത്തിന്റെ തുടക്കത്തില്‍തന്നെ ശക്തമായ ആരോപണമാണ് ഉയര്‍ന്നിരുന്നത്. സി.പി.എം പോലും ഇക്കാര്യം പരോക്ഷമായി അംഗീകരിച്ചിട്ടുള്ളതാണ്. ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞുവെന്നതാണ് കൊലപാതകത്തിന് കാരണമായി അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മതിക്കുന്നത്. നിര്‍ഭാഗ്യകരമായ സംഭവമാണ് അണികളില്‍നിന്നുണ്ടായതെന്ന് നേതാക്കള്‍ പറയുന്നു. കേസിലെ ഒന്നു മുതലുള്ള ആദ്യപ്രതികളെമാത്രം കൊലപാതകികളാക്കിക്കൊണ്ട് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയതെങ്കില്‍ ഇനിയത് സാധ്യമല്ലെന്ന ശക്തമായ സന്ദേശംകൂടിയാണ് സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഷുക്കൂരിന്റേതടക്കം എത്രയെത്ര കൊടുംകൊലപാതകങ്ങളും രക്തമുറയുന്ന ക്രൂരതകളുമാണ് പി. ജയരാജന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ അടുത്ത കാലത്തായി നടന്നിട്ടുള്ളതെന്നതിന് ഇതപര്യന്തമുള്ള കൊലപാതക കേസുകള്‍ മാത്രം തെളിവാണ്. 118 പ്രകാരമുള്ള ഗൂഢാലോചനാകുറ്റം മാത്രമാണ് കേരള പൊലീസ് ഇരുവര്‍ക്കുമെതിരെ നേരത്തെ ചാര്‍ത്തിയതെങ്കില്‍ കൊലപാതകക്കുറ്റം ചുമത്താന്‍ പ്രേരകമായത് സി.ബി.ഐയുടെ പഴുതടച്ച പ്രൊഫഷണല്‍ അന്വേഷണമാണെന്ന കാര്യത്തില്‍ സംശയമില്ല. സി.ബി.ഐയുടെ അന്വേഷണ രീതിയും സത്യസന്ധതയും സംശയരഹിതമാണെന്നാണ് ഷുക്കൂര്‍ വധക്കേസിന്റെ കാര്യത്തില്‍ തെളിഞ്ഞിരിക്കുന്നത്.
2012 ഫെബ്രുവരി 20നായിരുന്നു കേരളത്തെയാകെ നടുക്കിയ രാഷ്ട്രീയ കൊലപാതകം. കേസില്‍ 33 പ്രതികളും 73 സാക്ഷികളുമാണുള്ളത്. 24 സാക്ഷികളെ കൂടി സി.ബി.ഐ പുതുതായി ഉള്‍പ്പെടുത്തി. ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സി.ബി.ഐക്ക് വിടുന്നത്. സി.പി.എം നേതാക്കളെ തടഞ്ഞുവെന്ന പേരില്‍ അന്നുതന്നെ കണ്ണപുരം എന്ന സ്ഥലത്തുവെച്ച് പാര്‍ട്ടി കോടതിയുടെ വിചാരണക്കുശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷുക്കൂറിന്റെ സുഹൃത്ത് സക്കറിയയെയും സി.പി.എമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. മൊബൈല്‍ ഫോണില്‍ ഷുക്കൂറിന്റെയും മറ്റും ചിത്രങ്ങളെടുത്ത് അവ ജയരാജന് അയച്ചുകൊടുത്ത് അനുമതി വാങ്ങിയശേഷമായിരുന്നു കൊല. തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെ മുറിയില്‍വെച്ചായിരുന്നു ജയരാജന്റെയും രാജേഷിന്റെയും ഇ-വിചാരണ.
കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ആ പാര്‍ട്ടിയുടെ നേതൃത്വം ആജ്ഞാപിക്കുന്നതിലപ്പുറം ഇലയനങ്ങാന്‍ പാടില്ലെന്ന തീട്ടൂരമാണ് ഷുക്കൂറിന്റെ വധത്തിന് കാരണം. കമ്യൂണിസത്തിന്റെ ഉന്മൂലനപ്രത്യയശാസ്ത്രം ലോകത്ത് സോവിയറ്റ് യൂണിയനിലുള്‍പ്പെടെ നടപ്പാക്കിയതിന്റെ നേര്‍ചിത്രമാണ് കണ്ണൂരിലും ആ പ്രത്യയശാസ്ത്രക്കാര്‍ കുറെക്കാലമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നതിനെക്കുറിച്ച് സംശയമുള്ളവരുണ്ടാകില്ല. നിയമവും കോടതിയും നോക്കുകുത്തിയായി നിര്‍ത്തി മജ്ജയും മാംസവുമുള്ള മനുഷ്യരെ പച്ചക്ക് അരിഞ്ഞുതള്ളാന്‍ മനസ്സറപ്പില്ലാത്ത പാര്‍ട്ടി നേതാക്കളും അതിനു കീഴിലെ സംഹാരപ്പടയുമുള്ളപ്പോള്‍ ജനാധിപത്യം ഇവരുടെ കീഴില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടിവരുന്ന തിക്തസംഭവങ്ങള്‍ മനുഷ്യരെയാകെ നാണിപ്പിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ്, എന്‍.ഡി.എഫുകാരന്‍ ഫസല്‍, ആര്‍.എസ്.എസ്സുകാരന്‍ കതിരൂര്‍ മനോജ്, അധ്യാപകന്‍ ജയകൃഷ്ണന്‍ തുടങ്ങി എത്രയെത്ര പേരെയാണ് മാര്‍ക്‌സിസ്റ്റുകാര്‍ കയ്യറപ്പില്ലാതെ അരിഞ്ഞുതള്ളിയത്. ഇരകള്‍ പലരെങ്കില്‍ ആരാച്ചാരെന്നും ഒന്നുതന്നെ. അപ്പോഴൊക്കെയും നിയമത്തിനുമുന്നില്‍ അര്‍പ്പിക്കാന്‍ കൂലിപ്പട്ടാളത്തെ ഇറക്കി നേതൃത്വം. കേസില്‍ കേരള പൊലീസ് ചോദ്യം ചെയ്യാനായി പിടികൂടിയപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് നിയമത്തെ പരിഹസിച്ച നേതാവാണ് പി. ജയരാജന്‍. ധാര്‍മികത ലവലേശം തൊട്ടുതീണ്ടാത്ത സി.പി.എമ്മിന്റെ നേതാക്കള്‍ അരിതിന്നും ആശാരിച്ചിയെ കടിച്ചിട്ടുമെന്നപോലെ ന്യായാധിപന്മാരെ ‘ശുംഭന്മാ’ രെന്നും സി.ബി.ഐയെ ‘പോടാപുല്ലേ’ എന്നുമൊക്കെ പരസ്യമായി അധിക്ഷേപിച്ചതും നാം കണ്ടു. പാര്‍ട്ടിയില്‍നിന്ന് പ്രത്യയശാസ്ത്രവശാല്‍ തെറ്റിപ്പിരിഞ്ഞ ഒറ്റക്കാരണത്താല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്ന ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ ഘാതകരെ രക്ഷിക്കാനായി ഇസ്‌ലാമിക തീവ്രവാദികളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചയാളാണ് ഇന്ന് സംസ്ഥാന മുഖ്യമന്ത്രിപദത്തിലിരിക്കുന്നതെന്നതും ജനാധിപത്യത്തിന്റെയും പുരോഗമന കേരളത്തിന്റെയും ഗതികേടല്ലാതെന്ത് ?
ഷുക്കൂര്‍ കേസന്വേഷണവും വിചാരണയും ഇനിയെങ്കിലും നേരായവഴിയില്‍ മുന്നോട്ടുപോകുകയും പ്രതികള്‍ക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യേണ്ടത് സി.ബി.ഐയുടെ മാത്രമല്ല നന്മ കാംക്ഷിക്കുന്ന മനുഷ്യസമുദായത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണ്. കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രീയത്തിന് നവോത്ഥാന കേരളത്തിന്റെ മണ്ണില്‍ ഇനി വേരില്ലെന്ന് പ്രഖ്യാപിക്കല്‍ കൂടിയാകണം പുതിയ കുറ്റപത്രം. ജയരാജന്മാര്‍ നേരിട്ടതെന്നുപറയുന്ന പീഡനത്തിന് പകരമാകരുത് ഒരു അരുംകൊലയും. ഇനിയൊന്നുപോലും സംഭവിക്കാത്തവണ്ണം പ്രതികളെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടാക്കിയേ തീരൂ. അങ്ങനെയല്ലെങ്കില്‍ നാം കൊട്ടിഗ്‌ഘോഷിക്കുന്ന ജനാധിപത്യത്തിന് പുല്ലുവില പോലുമുണ്ടാകില്ല. നീതിയും നിയമവും പുലരുന്നതും ഒരു ജീവന്‍പോലും അകാരണമായി അപഹരിക്കപ്പെടാത്തതുമായ പുതിയ പുലരിയാകട്ടെ നമ്മുടെയെല്ലാം ലക്ഷ്യവും മാര്‍ഗവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending