Connect with us

Video Stories

ഖഷോഗിയുടെ തിരോധാനം: സത്യം പുറത്തുവരട്ടെ

Published

on

അമേരിക്കന്‍ മാധ്യമ സ്ഥാപനമായ ‘വാഷിങ്ടണ്‍ പോസ്റ്റി’നുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സഊദി പൗരനായ ഖഷോഗി ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സഊദി ഏംബസിയില്‍ തന്റെ പുനര്‍ വിവാഹ സംബന്ധമായ സാക്ഷ്യപത്രം ലഭിക്കാനായി ചെന്നപ്പോള്‍ കൊല്ലപ്പെട്ടെന്നാണ് ആരോപണം. തുര്‍ക്കിയും അമേരിക്കയും മറ്റും സഊദി ഭരണകൂടമാണ് തിരോധാനത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നതെങ്കിലും സഊദി ഇത് നിഷേധിക്കുകയാണ്. വിഷയം സഊദിയും തുര്‍ക്കിയും തമ്മില്‍ നേരത്തെതന്നെ നിലനില്‍ക്കുന്ന ബന്ധത്തെ കൂടുതല്‍ വഷളാക്കിയെന്ന് മാത്രമല്ല, സഊദിയുടെ ചിരകാല സുഹൃത്തായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കപോലും എതിരായി നില്‍ക്കുന്നുവെന്നത് പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്.
അമ്പത്തൊമ്പതുകാരനായ ജമാല്‍ ഖഷോഗിയുടെ സഊദി വനിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം തുര്‍ക്കി യുവതിയെ വിവാഹം കഴിക്കാനായാണ് അദ്ദേഹം രേഖകള്‍ക്കായി ഇസ്താംബുള്‍ എംബസി മന്ദിരത്തിലെത്തിയിരുന്നത്. ഉച്ചക്ക് 1.15ന് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞെങ്കിലും പുറത്തുവരുന്ന ദൃശ്യമെവിടെ എന്നാണ് തുര്‍ക്കിയുടെ ചോദ്യം. സഊദിയിലെ പുതിയ ഭരണകൂടത്തിനെതിരെ നിലപാടെടുത്തതുമൂലമാണ് ജമാല്‍ ഖഷോഗിയെ രാജഭരണകൂടം കൊലപ്പെടുത്തിയതെന്നാണ് തുര്‍ക്കിയുടെ ആദ്യം മുതലുള്ള ആരോപണം. വിഷയം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സഊദിക്കെതിരെ രംഗത്തുവന്നു. സഊദി ഖഷോഗിയെ കൊലപ്പെടുത്തിയിരിക്കാന്‍ തന്നെയാണ് സാധ്യതയെന്നായിരുന്നു ട്രംപിന്റെ തുറന്നടിച്ചുള്ള പ്രസ്താവന. ഇത് കാലങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നുവരുന്ന ഊഷ്മളമായ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. മേഖലയിലെ നയതന്ത്ര ബന്ധങ്ങളെ പൊളിച്ചെഴുതാനും ഇത് കാരണമായേക്കും. ബ്രിട്ടനും കാനഡയും ഫ്രാന്‍സും സഊദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പുകൂടിയായതോടെ പ്രശ്‌നം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണിപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണകൂടം.
അടുത്തയാഴ്ച റിയാദില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര നിക്ഷേപ സമ്മേളനത്തെ ഖഷോഗി പ്രശ്‌നം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. രാജ്യാന്തര മാധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കവയും പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് സഊദി സംഗമത്തെ വീക്ഷിക്കുന്നത്. ചരിത്രത്തിലാദ്യമായി ഏഴു ശതമാനത്തിന്റെ ഇടിവാണ് സഊദി ഓഹരി വിപണിയില്‍ സംഭവിച്ചത്. ഇതാകട്ടെ അന്താരാഷ്ട്ര വിപണിയെ ഞെട്ടിക്കുകതന്നെ ചെയ്തു. പതിവുപോലെ അമേരിക്കന്‍ പ്രസിഡന്റ് തന്റെ വിടുവായിത്തരവും ഈയവസരത്തില്‍ പുറത്തുവിട്ടു. അമേരിക്കയും സഊദിയും തമ്മിലുണ്ടാക്കിയിട്ടുള്ള ആയുധവില്‍പന കരാറില്‍നിന്ന് ഖഷോഗി വിഷയംമൂലം പിന്മാറില്ലെന്ന് ട്രംപ് വ്യക്തമാക്കി. നമുക്ക് നേട്ടമുള്ളതാണ് കരാര്‍. നാം തയ്യാറല്ലെങ്കില്‍ റഷ്യയും ചൈനയും സഊദിക്ക് ആയുധം നല്‍കുമെന്ന് ട്രംപ് പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ സഊദിക്കെതിരെ നടപടിയെടുക്കുമെന്ന് പറയാനും ട്രംപ് മടിച്ചില്ല. എന്നാല്‍ തങ്ങളുടെ രാജ്യത്തെ ഉപരോധം മൂലമോ രാഷ്ട്രീയമായോ മറ്റോ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ വലിയതോതില്‍ തിരിച്ചടിക്കുമെന്ന് സഊദി ഞായറാഴ്ച വ്യക്തമാക്കുകയുമുണ്ടായി.
അതേസമയം വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്യുകയാണ് സല്‍മാന്‍ ഭരണകൂടം. തുര്‍ക്കിയിലേക്ക് അന്വേഷണസംഘത്തെ അയക്കാന്‍വരെ സഊദി തയ്യാറായി. എംബസിയില്‍ 15 അംഗ കൊലയാളി സംഘം ഖഷോഗിയെ കൊല ചെയ്തുവെന്ന തുര്‍ക്കിയുടെ ആരോപണത്തിന് അവര്‍ മുന്നോട്ടുവെക്കുന്നത് ഖഷോഗി എംബസിയിലേക്ക് കയറിച്ചെല്ലുന്നതിനുമുമ്പ് അദ്ദേഹത്തില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സഊദി വ്യക്തമാക്കിയിട്ടുണ്ട്. ഖഷോഗി എംബസിയില്‍നിന്ന് സുരക്ഷിതനായാണ് തിരിച്ചുപോയതെന്ന് സഊദി പറയുന്നു. ഇത്തരമൊരു സ്ഥിതി വിശേഷം സഊദിയും അമേരിക്കയുമായി ബന്ധപ്പെട്ട് ഇതാദ്യമാണ്. ‘വമ്പന്‍എണ്ണശക്തി ലോക സമ്പദ്‌വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്’. സഊദി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഖഷോഗിക്കുള്ള അഭിപ്രായ വ്യത്യാസവും സമാനമായ വാര്‍ത്തകളുമാണ് ഖഷോഗിയെ ഭരണകൂടം കൊലപ്പെടുത്താന്‍ കാരണമെന്നാണ് പാശ്ചാത്യ മാധ്യമ ലോകം ആരോപിക്കുന്നത്. എന്നാല്‍ ഇതിലൂടെ ഉണ്ടായിരിക്കുന്ന രാഷ്ട്രീയപരവും നയതന്ത്രപരവും സാമ്പത്തികവുമായ പ്രകമ്പനങ്ങള്‍ പല ദുസ്സൂചനകളും വിഷയത്തില്‍ ഉയര്‍ത്തിവിടുന്നുണ്ട്. ഖഷോഗിയുടെ തിരോധാനംമൂലം ആര്‍ക്കാണ് ഹ്രസ്വവും ദീര്‍ഘകാലവുമായ നേട്ടം ഉണ്ടാവുക എന്ന ചോദ്യമാണ് പ്രസക്തം. നയതന്ത്ര വൃത്തങ്ങളില്‍ പരക്കെ പ്രയോഗിക്കപ്പെടുന്ന തന്ത്രങ്ങളിലൊന്നാണ് നിഷ്പക്ഷരായ മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി കൊലപ്പെടുത്തുക എന്നത്. പന്ത്രണ്ടായിരം കോടി രൂപയുടെ ആയുധ ഇടപാടാണ് കഴിഞ്ഞവര്‍ഷം മേയില്‍ ട്രംപ് സഊദിയുമായി ഒപ്പുവെച്ചത്. വര്‍ധിച്ചുവരുന്ന സുരക്ഷാഭീഷണിയാണ് ഹറമുകളുടെ പുണ്യഭൂമിയായ സഊദിയെ ഇത്തരമൊരു പടുകൂറ്റന്‍ കരാറിന് നിര്‍ബന്ധിതമാക്കിയിട്ടുണ്ടാവുക. എന്നാല്‍ കരാര്‍ തകരാന്‍ ആഗ്രഹിക്കുന്നവരുടെ പിന്നിലും അതേ ശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതാന്‍ പ്രയാസമാണ്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സഊദി രാജാവുമായി ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ പ്രസ്താവം പ്രതീക്ഷകള്‍ക്ക് വക തരുന്നുണ്ട്. ട്രംപിന്റെ മരുമകന്‍ ജാറെദ് കുഷ്‌നറും മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള വ്യക്തിബന്ധം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചൂണ്ടയിട്ടിരിക്കുന്നവര്‍ നിരാശരാകുമെന്ന ്തന്നെ വിശ്വസിക്കാം. അടുത്തിടെ വീണ്ടും തുര്‍ക്കിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് ഉര്‍ദുഗാന്‍ കര്‍ക്കശമായ നിലപാടാണ് പ്രശ്‌നത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതെന്തുതന്നെയായാലും മുസ്‌ലിംകളുടെ പുണ്യഭൂമിയായ സഊദി അറേബ്യയുടെ സുരക്ഷിതവും അഭിമാനകരവുമായ നിലനില്‍പിന് മുപ്പത്തിമൂന്നുകാരനും താരതമ്യേന സ്വതന്ത്രവാദിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ കരങ്ങള്‍ ശക്തിപ്പെടുത്തുകയാണ് കാലം ലോക സമൂഹത്തോട് ആവശ്യപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending