Connect with us

Video Stories

നടന്നടുക്കുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്ക്

Published

on

സതീഷ് ബാബു കൊല്ലമ്പലത്ത്

പിന്‍വലിച്ച അഞ്ഞൂറ്, ആയിരം നാട്ട് 97 ശതമാനവും തിരിച്ചെത്തിയത് കേന്ദ്ര സര്‍ക്കാരിനെ അമ്പരപ്പിച്ചരിക്കുകയാണ്. വിനിമയത്തിലുള്ള 14.18 ലക്ഷം കോടി നോട്ടില്‍ അഞ്ച് ലക്ഷം കോടിയും കള്ളപ്പണമാണെന്നും അതുകൊണ്ട് അവ തിരിച്ചെത്തില്ല എന്ന് അവകാശവാദം മുഴക്കി ജനങ്ങളെ വഴിതെറ്റിക്കുകയായിരുന്നു സര്‍ക്കാര്‍. പണം തിരിച്ചെത്തുമെന്നറിഞ്ഞിട്ടും അങ്ങനെയല്ല കാര്യങ്ങള്‍ എന്നു ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പണം റദ്ദാക്കുന്നതിന് മുമ്പെ, സാധാരണക്കാരന്റെ പേരില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തതു തന്നെ കള്ളപ്പണം ഈ അക്കൗണ്ടിലൂടെ തിരിച്ചു വരുമെന്ന ധാരണയിലാണെന്നു വേണം കരുതാന്‍. ഡിസംബര്‍ അവസാനം വരെ മടങ്ങിയെത്തിയ 13 ലക്ഷം കോടി രൂപയില്‍ 4 ലക്ഷം കോടിയും കള്ളപ്പണമാണെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടായിരുന്നു. സാധാരണക്കാരെ നിര്‍ബന്ധിച്ച് തുടങ്ങിയ ജന്‍ധര്‍ അക്കൗണ്ടുകളില്‍ നവംബര്‍ തുടക്കത്തില്‍ തന്നെ 66,636 കോടി രൂപയോളം നിക്ഷേപം വന്നു. അമ്പതിനായിരം രൂപ പരിധിവെച്ച് 6 ലക്ഷത്തില്‍ പരം സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ ആണ് ഇത്രയും ഭീമമായ സംഖ്യ കള്ളപ്പണം വെളുത്ത പണമാക്കിയിരിക്കുകയാണിപ്പോള്‍. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും ഇത്തരം അക്കൗണ്ടുകളില്‍ എത്ര പണം വന്നു ചേര്‍ന്നിട്ടുണ്ട് എന്നു സര്‍ക്കാര്‍ വെളിപ്പെടുത്താത്തത്, രഹസ്യം പുറത്തുവരും എന്നുള്ളതുകൊണ്ടാണ്. ദരിദ്രരായ ജനങ്ങളെ കൊണ്ട് തുടങ്ങിയ ഈ അക്കൗണ്ടുകളിലൂടെ നിക്ഷേപമായി 44,622 കോടിയോളം വന്നത് അപ്രതീക്ഷിതമായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കാന്‍, മോദി കണ്ടുപിടിച്ച വിദ്യയാണ് സീറോ ബാലന്‍സ് അക്കൗണ്ട്. രാജ്യത്തെ നിര്‍ധനരുടെ പേരില്‍ തുടങ്ങിയ ഇത്തരം അക്കൗണ്ടില്‍, കള്ളപ്പണക്കാരില്‍ നിന്നും പിടിച്ചെടുത്ത പണം മിനിമം 10000 രൂപയെങ്കിലും നിക്ഷേപിക്കും എന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്‍കിയത്. ആറ് കോടിയോളം അക്കൗണ്ടുകളില്‍ കഴിഞ്ഞ നവംബര്‍ വരെ 23 ശതമാനത്തിലും മോദി നല്‍കിയ 10,000 രൂപക്കു പകരം വന്നു കയറിയത്, ബിനാമികള്‍ നിക്ഷേപിച്ച കോടികളാണ്. ചില അക്കൗണ്ടില്‍ ഒരു കോടി രൂപയോളം വന്നു. കള്ളപ്പണം വെളുപ്പിച്ചപ്പോള്‍ കമ്മീഷനായി ലഭിച്ചത് മോദിയുടെ ഓഫറിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി സംഖ്യ. എന്നാല്‍ ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും സര്‍ക്കാറിന് തിരിച്ചടിയായി. തൊടുത്തുവിട്ട അമ്പ് ഭൂമറാങ്‌പോലെ തിരിച്ചുവന്നപ്പോള്‍ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്ന പണം കള്ളപ്പണമല്ലെന്ന് സ്ഥാപിക്കാനാണ് മോദി ഇപ്പോള്‍ ശ്രമിക്കുന്നത്. അഞ്ഞൂറും ആയിരവും 97 ശതമാനവും തിരിച്ചു വന്നപ്പോള്‍ 36 ശതമാനം മാത്രമേ പുതിയ പണം ഇറക്കാന്‍ കഴിഞ്ഞുള്ളൂ. മുഴുവന്‍ പണവും ഇറക്കിയാല്‍ മാത്രമെ ഇക്കോണമി പൂര്‍ണ സ്ഥിതിയിലാകൂ. പൂര്‍വസ്ഥിയലെത്തിക്കുന്നതിന് 50 ദിവസം മാത്രം സമയം ചോദിച്ച പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് 2017 ആഗസ്റ്റ്, സപ്തംബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടി വരും എന്നാണ്. ഇപ്പോള്‍ ബാങ്കുകളില്‍ പണമുണ്ട്. അവ പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം ഇല്ല. എന്നാല്‍ നാലഞ്ച് മാസം കഴിയുമ്പോള്‍ നിയന്ത്രണം സര്‍ക്കാര്‍ എടുത്തു കളഞ്ഞാല്‍ തന്നേയും പണം ഇല്ലാത്തതുകൊണ്ട് പിന്‍വലിക്കാന്‍ പറ്റാത്ത അവസ്ഥ വരും. ഇവിടെയാണ് യഥാര്‍ത്ഥ സാമ്പത്തിക മാന്ദ്യം തുടങ്ങുന്നത്. നിക്ഷേപങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ അക്ഷരങ്ങള്‍ മാത്രമാണിപ്പോള്‍. ആ നിക്ഷേപങ്ങള്‍ക്കനുസൃതമായ പണം ഇല്ലാത്തത് ബാങ്കുകളുടെ വിശ്വാസ്യത ക്രമേണ നഷ്ടപ്പെടുന്നതിനിടവരുത്തും. നിക്ഷേപം പിന്‍വലിക്കാനുള്ള നിയന്ത്രണം നീക്കാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. അവ എടുത്തു കളയുന്ന അന്നു തന്നെ നിക്ഷേപം ഒന്നിച്ചു പിന്‍വലിക്കുന്ന അവസ്ഥ (റണ്‍ ഓണ്‍ ബാങ്ക്) വരുന്നതോടു കൂടി ബാങ്കിങ് വ്യവസായം തകരാന്‍ തുടങ്ങും. നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയിലെ അരിപ്പയായി തീരുമെന്നും കള്ളപ്പണവും വെള്ളപ്പണവും മാറി മാറി വേര്‍തിരിയുമെന്നുള്ള പ്രതീക്ഷ നല്‍കിയാണ് മോദി കപട നാടകത്തിന് തുടക്കമിട്ടത്. പത്ത് ലക്ഷം കോടിയോളം മാത്രമെ പുതിയ പണം ആവശ്യമുണ്ടാവൂ എന്നാണ് സര്‍ക്കാര്‍ കരുതിയത്. അതുതന്നെ പൂര്‍ണമായും അച്ചടിക്കാതെയാണ് നോട്ട് നിരോധനം നടപ്പാക്കിയത്.
പണ ലഭ്യത കുറയുകയും ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ പറ്റാതാവുകയും ചെയ്തതോടുകൂടി ക്രയവിക്രയം കുറഞ്ഞത് ഗ്രാമപ്രദേശത്തെ ബിസിനസ് ഒന്നൊന്നായി പൂട്ടാന്‍ തുടങ്ങി. ഗ്രാമീണമേഖല പൂര്‍ണമായും തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. ഗ്രാമ പ്രദേശത്തെ 60 ശതമാനത്തോളം ജനങ്ങള്‍ക്ക് ഇനിയും പുതിയ നോട്ടുകള്‍ ലഭിക്കാനുണ്ടെന്ന് റിസര്‍വ് ബാങ്ക് നിയോഗിച്ച കമ്മീഷന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രാമങ്ങളുടെ ജീവനാഡിയായിരുന്ന പണത്തിന്റെ ‘സപ്ലൈ’ ഉറപ്പുവരുത്തുന്ന സഹകരണ ബാങ്കുകള്‍ക്കുനേരെ വാളോങ്ങിയതും വാണിജ്യ ബാങ്കുകള്‍ ഗ്രാമ പ്രദേശത്ത് ഇല്ലാത്തതും ജനങ്ങളുടെ ബാങ്കിങ് നിരക്ഷരതയും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി.
1930 കളില്‍ ജര്‍മ്മനിയിലെ സാമ്പത്തികമാന്ദ്യം ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചത് ഒരു ദിവസം കൊണ്ടല്ല അഞ്ചാറ് കൊല്ലം കൊണ്ടാണ്. അതുപോലെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ഭവിഷ്യത്ത് ഇപ്പോള്‍ ചെറിയ തോതിലാണെങ്കിലും, അവസാനിക്കുക ദേശീയ വരുമാനത്തിന്റെ വന്‍ ഇടിവിലും തൊഴിലില്ലായ്മയിലുമായിരിക്കും. ഇപ്പോള്‍ തന്നെ ആളുകളുടെ കൈവശം സമ്പാദ്യം ഇല്ലാതെയായി. പുതിയ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു. ഇംഗ്ലണ്ടില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് ചെരുപ്പുകുത്തികളായിരുന്നു. കോഴിക്കോട്ടും കൊച്ചിയിലും നഗര പ്രദേശങ്ങളില്‍ റോഡരികില്‍ ജോലി ചെയ്യുന്ന ചെരുപ്പുകുത്തികളുടെ വരുമാനം കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഇരട്ടിയായി വര്‍ധിച്ചത് ജര്‍മ്മനിയില്‍ സംഭവിച്ചത് അതേ നോട്ടുകള്‍ പിന്‍വലിച്ച ഇവിടേയും ആവര്‍ത്തിക്കുന്നതിന്റെ സൂചനയായി കാണാം. ആദ്യത്തെ ഒരാഴ്ചക്കാലം, നൂറിന്റെ നോട്ടുകള്‍ക്ക് വളരെ ക്ഷാമം അനുഭവപ്പെട്ടെങ്കിലും, അധികം വൈകാതെ അവ വിപണിയില്‍ കിട്ടി തുടങ്ങി. പലരും കൈവശം വെച്ചിരുന്ന 100 രൂപ നോട്ടുകള്‍, ഗതിയില്ലാതെ വന്നപ്പോള്‍ ചെലവഴിക്കാന്‍ തടങ്ങിയപ്പോഴാണ് ഈ മാറ്റം കണ്ടു തുടങ്ങിയത്. ജര്‍മ്മനിയിലെയും ഇംഗ്ലണ്ടിലെയും ചെറിയ രൂപകള്‍ക്ക് 1930 കളില്‍ ക്ഷാമം ഉണ്ടായ അവസ്ഥയിലും ഇതു തന്നെയായിരുന്നു സൂചന.
കര്‍ഷകരും ചെറുകിട കച്ചവടക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും പെട്ടിക്കടക്കാരും കൂലിപ്പണിക്കാരും വരുമാനത്തിന്റെ വലിയൊരു ഭാഗം നൂറിന്റേയും അമ്പതിന്റേയും നോട്ടുകളായിട്ടാണ് സ്വീകരിച്ചിരുന്നത്. കമ്പോളത്തിലെ ക്രയവിക്രയത്തിന്റെ വലിയൊരുഭാഗം കൈകാര്യം ചെയ്യുന്ന ഇടത്തരക്കാരുടെ വരുമാനം കുറഞ്ഞതോടുകൂടി രാജ്യത്തിലെ ഗ്രാമീണ മേഖലയുടെ നട്ടെല്ല് ഒടിയാന്‍ തുടങ്ങി. 1000, 1500 രൂപ വരുമാനം കിട്ടിയിരുന്ന ഓട്ടോറിക്ഷാക്കാര്‍ക്ക് 500 ഉം 600ഉം രൂപ മാത്രമായി. കൂലിപ്പണിക്കാര്‍ക്ക് പണിയില്ലാതെ വന്നു. പെട്ടിക്കടക്കാരന്റെ കച്ചവടം പകുതി കുറഞ്ഞു.
പണത്തിന്റെ പ്രവേഗക്കുറവ് ഇത്തരം ഉത്പന്നങ്ങളുടെ വില്‍പ്പന ചുരുക്കിയെങ്കിലും അവയുടെ വിപണനം വര്‍ധിക്കുന്നതിനാവശ്യമായി പരസ്യം നല്‍കാന്‍ കമ്പനികള്‍ മടിക്കുന്നു. പെപ്‌സി, കൊക്കക്കോള തുടങ്ങിയ വന്‍കിട കമ്പനികള്‍ കേരളത്തില്‍ നല്‍കിയിരുന്ന പരസ്യത്തിന്റെ 40 ശതമാനത്തോളം കുറച്ചു. കേരളത്തിലെ പ്രധാന വ്യവസായമായ ചെരിപ്പ് കമ്പനികള്‍ അവരുടെ പരസ്യങ്ങള്‍ കുറച്ചതും തൊഴിലാളികളെ പിരിച്ചുവിട്ടതും ഇതിനൊപ്പം വായിക്കാവുന്നതാണ്.
വ്യക്തികള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തെയാണ് പണ നിരോധനം ചോദ്യം ചെയ്യുന്നത്. എല്ലാ വ്യക്തികളും ബാങ്കിന്റെ സഹായത്തോടെ മാത്രമെ വിനിമയം നടത്താവൂ എന്ന് നിര്‍ബന്ധിക്കുന്നത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. അത് ഉപഭോക്താവിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തീരുമാനം കൂടിയാണ്. എന്നാല്‍ ഈ വിനിമയത്തിന് ബാങ്കിന്റെ സഹായം യാതൊരു ചെലവുമില്ലാത്ത രീതിയില്‍ നല്‍കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. 24000 രൂപയില്‍ കൂടുതല്‍ ഓരോ ആഴ്ചയിലും പിന്‍വലിക്കുമ്പോള്‍ 20 രൂപ വെച്ച് സേവന നികുതി ഈടാക്കുന്ന സമ്പ്രദായം നിലവില്‍ വന്നു കഴിഞ്ഞു. ഇത് ഉപഭോക്താവിന്റെ കീശയില്‍ കയ്യിട്ട് പണം തട്ടിയെടുക്കുന്നതിന് തുല്യമാണ്.
നിരോധനം കൊണ്ടുണ്ടാകുന്ന സാമ്പത്തികമാന്ദ്യം ജീവിതത്തെ എല്ലാ കോണുകളേയും ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ അനുകൂലിച്ചവര്‍ തന്നെ പിന്നീട് എതിര് പറയാന്‍ തുടങ്ങി. ഒരു പണവും ഒരു കള്ളപ്പണമായിട്ടല്ല നിലനില്‍ക്കുന്നത്. ഉപയോഗിക്കുന്ന പണത്തിന് നികുതി അടച്ചോ ഇല്ലയോ എന്നതിനെ ആശ്രയിച്ച് നാം പണത്തെ സാങ്കേതികമായി കള്ളപ്പണമെന്നോ വെള്ളപ്പണമെന്നോ വിളിക്കാമെന്നു മാത്രം. ഒരു ഘട്ടത്തിലുള്ള കള്ളപ്പണം വിനിമയം നടത്തുമ്പോള്‍ അത് നല്ല പണമായി മാറുന്ന പ്രവണത തടയാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഈയൊരു നിരോധനം കൊണ്ട് യാതൊരു ഫലവും ഉണ്ടാകാന്‍ പോകുന്നില്ല. 10 ലക്ഷം രൂപ കള്ളപ്പണം കൊണ്ട് ഒരു സ്വത്ത് വാങ്ങി കഴിഞ്ഞാല്‍ പത്ത് ലക്ഷം രൂപ പിന്നീട് നോട്ടായി നിലനില്‍ക്കുകയില്ല. അത് പിന്നെ അസറ്റായി മാറി. ആ ആസ്തി കള്ളപ്പണം കൊണ്ടുണ്ടാക്കിയതാണെങ്കിലും അവ ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്നില്ല. അതായത് എല്ലാ കള്ളപ്പണവും അതിന്റെ യഥാര്‍ത്ഥ മൂല്യത്തില്‍ തിരിച്ചെത്തുകയില്ലായെന്നര്‍ത്ഥം. സ്വത്ത് വിറ്റ ആള്‍ അതിന്റെ റിക്കാര്‍ഡോടു കൂടി ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ആ പണം വെളുത്തതായി മാറി. ഇത് തടയുന്നതിന് നിലവില്‍ നിയമമില്ല. പണമായി നില്‍ക്കുന്ന ആസ്തി മാത്രമെ ബേങ്കില്‍ തിരിച്ചെത്തൂ. അല്ലാത്ത ആസ്തി കള്ളപ്പണത്തിന്റെ സഞ്ചിത രൂപമാണെങ്കിലും അവയെ കള്ളപ്പണമായി കാണാന്‍ സര്‍ക്കാരിന് കഴിയാത്തതാണ് ഈ ഒരു കടുംകൈക്ക് മോദിയെ പ്രേരിപ്പിച്ചത്.
നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ദൂഷ്യഫലങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഇത് അവസാനിക്കുമ്പോഴേക്കും ലോകത്തിലെ ഒന്നാം സമ്പദ് ഘടനയാവാന്‍ കൊതിക്കുന്ന ഇന്ത്യ ലാറ്റിനമേരിക്ക പോലെയോ, നിക്ക്വരാഗ്വയെ പോലെയോ സോമാലിയ പോലെയോ ഒരു ദരിദ്ര രാഷ്ട്രമായേക്കും. അതിന് അധികം കാലതാമസം വേണ്ട.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

india

ഗുസ്തി താരങ്ങളെ പിന്തുണച്ച് ബി.ജെ.പി എം.പി രംഗത്ത്; ബി.ജെ.പി മുഖ്യമന്ത്രിയുടെ പരിപാടി തടഞ്ഞ് കര്‍ഷകര്‍

Published

on

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള വനിതാ എം.പി പ്രീതം മുണ്ടെ പറഞ്ഞു. ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പരാതി അവഗണിക്കരുത്. ഇതൊരു അന്താരാഷ്ട്ര വിഷയമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലല്ല. വനിതയെന്ന നിലയിലാണ് ഇത് പറുന്നത്. ബ്രിജ് ഭൂഷണെതിരെയുള്ള പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ബി.ജെ.പി എം.പി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ഗുസ്തി സമരം ബി.ജെ.പിയിലും പുകഞ്ഞ് നീറുന്നതിന്റെ തെളിവാണ്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയതലത്തില്‍ ഗുസ്തി സമരം കൂടുതല്‍ ശക്താകുകയാണ്. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മഹാഖാപ് പഞ്ചായത്ത് യോഗം ചേര്‍ന്ന് മാസങ്ങളായി സമരമിരിക്കുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ജന്‍ സംവാദ് പരിപാടി പലയിടത്തും കര്‍ഷകര്‍ തടഞ്ഞു.

 

Continue Reading

Video Stories

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്: പി.കെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Published

on

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ.രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ 100% ശരിയായ വഴിയിലൂടെ കൊണ്ടുപോയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണ്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് അവസരം മുതലാക്കി കൊള്ളയും കൊലയുമായി ഇറങ്ങി മുസ്‌ലിം സമൂഹത്തെ വഴി തെറ്റിക്കാൻ പലരും ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് തോൽപ്പിച്ച് സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്ലിം ലീഗ് ആണ്.അതിന്റെ ഗുണ ഫലങ്ങൾ രാജ്യവും സമൂഹവും അനുഭവിച്ചിട്ടുണ്ട്.ഈ വസ്തുത കേരളത്തിലെ ബി. ജെ. പിക്കാരെങ്കിലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നും മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള മുസ്‌ലിം ലീഗിന്റെ പ്രവർത്തനത്തെ എതിരാളികൾക്ക് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്.

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending