Connect with us

Video Stories

നിരീശ്വരവാദികളുടെ ക്ഷേത്ര പ്രവേശന വിളംബരം

Published

on

പി ഇസ്മായില്‍ വയനാട്

നൂറ്റാണ്ട് കണ്ട പ്രളയത്തിന് ശേഷം ആഘോഷങ്ങള്‍ക്ക് താല്‍ക്കാലികമായി അവധി പ്രഖ്യാപിച്ച നാടാണ് കേരളം. അത്രത്തോളം കനത്ത നാശനഷ്ടങ്ങളാണ് പ്രളയം നാട്ടില്‍ വിതച്ചത്. അതിനെ തരണം ചെയ്യാന്‍ കോടികള്‍ ആവശ്യമാണെന്നതിനാല്‍ ഓരോ നാണയ തുട്ടുകളും വിലപ്പെട്ടതാണ്.’ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കി അതിനായി മാറ്റിവെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ജനങ്ങള്‍ തയ്യാറാവണം’. നവകേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹായങ്ങള്‍ തേടികൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ രത്‌ന ചുരുക്കമാണ് മേല്‍ പരാമര്‍ശിച്ചത്. മരുന്ന്, ഭക്ഷണം, വസ്ത്രം, വീടുകള്‍, അവശ്യസാധനങ്ങള്‍, സ്‌കൂളുകള്‍.റോഡുകള്‍. പാലങ്ങള്‍ എന്നിവയുടെ പുനര്‍നിര്‍മാണങ്ങളടക്കമുള്ള ഒട്ടനവധി ആവശ്യങ്ങളുടെ പട്ടിക നിരത്തിയാണ് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി കേരളീയര്‍ ആ പ്രഖ്യാപനം ഏറ്റെടുക്കുകയുണ്ടായി. ഓണസദ്യക്കും ഓണക്കോടിക്കും പെരുന്നാള്‍ വസ്ത്രത്തിനും മാറ്റിവെച്ച പണം മടികൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് പലരും കൈമാറി. കല്യാണ ചിലവുകള്‍ വെട്ടി ചുരുക്കിയതിന്റെ വിഹിതവും വധു-വരന്‍മാര്‍ വിവാഹപന്തലില്‍ വെച്ച് സ്വര്‍ണ്ണാഭരണവും പെന്‍ഷന്‍ തുക വരെയും കൊടുക്കാന്‍ ജനങ്ങള്‍ മത്സരിക്കുകയായിരുന്നു.
സാമ്പത്തിക ക്ലേശം നിലവിലുള്ളതിനാല്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിയതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കുകയുണ്ടായി. ചലചിത്രമേള, സര്‍വകലാശാല മേളകള്‍, സ്‌കൂള്‍ മേളകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പിലെ ആഘോഷങ്ങളെല്ലാം തന്നെ ഉത്തരവിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടു. കുട്ടികളുടെ ഗ്രേസ് മാര്‍ക്കിനെ ബാധിക്കുമെന്നതിനാല്‍ മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ ആര്‍ഭാടങ്ങളില്ലാതെ സ്‌കൂള്‍ മേളകള്‍ നടത്താന്‍ തീരുമാനമായി. സ്‌കൂള്‍ മേളകള്‍ക്ക് വിശാലമായ പന്തലോ സ്റ്റേജോ പാടില്ല. ഉച്ചഭാഷിണിയാവട്ടെ ആഥിയേത്വം വഹിക്കുന്ന സ്‌കൂളില്‍ നിന്ന് തരപ്പെടുത്തണം. മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിധികര്‍ത്താക്കള്‍ക്കും സര്‍ക്കാര്‍ ചിലവില്‍ ഉച്ചഭക്ഷണം നല്‍കില്ല. ഇതിനായി ഏതെങ്കിലും സംഘടനകളെയോ സ്ഥാപനങ്ങളെയോ സ്‌പോണ്‍സര്‍മാരായി കണ്ടെത്തണം. വിധികര്‍ത്താക്കള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരാണെങ്കില്‍ അവര്‍ക്ക് പ്രതിഫലം നല്‍കാന്‍ പാടില്ല. അഞ്ച് ദിവസവും നാല് ദിവസവും നീണ്ടു നില്‍ക്കുന്ന സംസ്ഥാനമേളകള്‍ രണ്ട് ദിവസമായി ചുരുക്കണം. മത്സര വിജയികള്‍ക്ക് ട്രോഫിയോ മെഡലുകളോ വിതരണം ചെയ്യാന്‍ പാടില്ല. നൂറ് കൂട്ടം നിബന്ധനകളോട് കൂടിയാണ് മേള നടത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചത്.
ആഘോഷ രഹിത കേരളം എന്ന പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ തന്നെയാണിപ്പോള്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എണ്‍പത്തി രണ്ടാം വാര്‍ഷികാഘോഷത്തിന് പെരുമ്പറ കൊട്ടിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വിജയികള്‍ക്ക് മെഡലിനാവശ്യമായ 42000 രൂപ സാമ്പത്തിക പരാധീനതയുടെ പേരില്‍ വെട്ടിച്ചുരിക്കിയവരും ദുരിതാശ്വാസ തുക പൂര്‍ണ്ണമായി വിതരണം ചെയ്യാനും മടികാട്ടിയവരാണിപ്പോള്‍ ലക്ഷങ്ങള്‍ വാരി വിതറി ക്ഷേത്രപ്രവേശന വിളംബരത്തില്‍ ദിവാലി കളിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാവസ്തു വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ചരിത്രപ്രദര്‍ശനം, പ്രഭാഷണങ്ങള്‍, ഡോക്യുമെന്റിറി പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തപ്പെടുന്നത്. ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിമാര്‍ക്ക് നേരിട്ട് ചുമതല നല്‍കിയിരിക്കുകയാണ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ സില്‍വര്‍ ജൂബിലിയോ ഗോള്‍ഡന്‍ ജൂബിലിയോ വജ്രജൂബിലിയോ, പ്ലാറ്റിനം ജൂബിലിയോ ഇത്ര കെങ്കേമമായി അന്നത്തെ സര്‍ക്കാരുകളൊന്നും തന്നെ കൊണ്ടാടിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണകാലയളവിലാണ് എണ്‍പതും എണ്‍പത്തിയൊന്നാം വാര്‍ഷികവും കടന്നു പോയത്. അന്നൊന്നും ഇല്ലാത്ത സവിശേഷതയോടെ എണ്‍പത്തി രണ്ടാം വാര്‍ഷികം കൊണ്ടാടുന്നത്. മാര്‍ക്‌സിസ്റ്റ് തമ്പ്രാക്കള്‍ ഒരുക്കിയ നാടകത്തിന്റെ ഭാഗമാണിതെന്ന് തലയില്‍ ആള്‍ പാര്‍പ്പുള്ള ആര്‍ക്കും മനസ്സിലാകും.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലും കോടതി വിധിയെ തുടര്‍ന്ന് പിണറായിയും പാര്‍ട്ടിയും കൈ കൊണ്ട നിലപാടിലും സി പി എമ്മിന്റെ അണികള്‍ക്കിടയില്‍ കടുത്ത മുറുമുറുപ്പാണ് നിലനില്‍ക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളില്‍ നടന്ന നാമജപയാത്രയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. അവര്‍ക്കെല്ലാം സംഘിപ്പട്ടം ചാര്‍ത്തി മതേതര ചേരിയില്‍ നിന്നും ആട്ടിയകറ്റാനാണ് സി പി എം നേതാക്കള്‍ ശ്രമിച്ചത്. നാമജപയാത്രയില്‍ പങ്കാളികളായവരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ചവരും ചെങ്കൊടി തോളിലേന്തുന്നവരും വിപ്ലവത്തിന്റെ ഈരടികള്‍ മുഴക്കുന്നവരുമായ സഖാക്കള്‍ ഉണ്ടെന്ന കാര്യം തിരിച്ചറിയുന്നതില്‍ പാര്‍ട്ടി പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. ജാള്യത മറച്ചു പിടിക്കാന്‍ തുടക്കത്തില്‍ നിഷേധവുമായി നേതൃത്വം രംഗത്ത് വന്നുവെങ്കിലും പങ്കെടുത്തവരുടെ പേരും നാളും നക്ഷത്രവും സോഷ്യല്‍ മീഡിയകളിലൂടെ പലരും വെളിപ്പെടുത്തുകയുണ്ടായി. ലോക്കല്‍ സെക്രട്ടിമാരുടെ ഫോട്ടോയടക്കം പത്രത്തില്‍ വന്നതോടെ സി പി എമ്മിന്റെ നേതാക്കള്‍ക്ക് നാട്ടിലെങ്ങും നില്‍ക്കകള്ളിയില്ലാത്ത അവസ്ഥയാണുള്ളത്.
തിരുവതാംകൂറിലെ അവര്‍ണ്ണ ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി കൊണ്ട് ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്ന പേരില്‍ അറിയപ്പെടുന്നത്. നവോത്ഥാന നായകരുടെയും പ്രസ്ഥാനങ്ങളുടെയും നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് രാജാവിന് പ്രഖ്യാപനം നടത്തേണ്ടി വന്നത്. ക്ഷേത്രപ്രവേശനത്തിന്റെ പേരില്‍ വൈക്കത്തും ഗുരുവായൂരും നടന്ന സമരത്തില്‍ ഒരു കമ്മ്യൂണിസ്റ്റുകാരനും ഭാഗവാക്കായിട്ടില്ല. പാര്‍ട്ടിയില്‍ അംഗത്വമുള്ള അവര്‍ണ്ണനും സവര്‍ണ്ണനുമെല്ലാം എക്കാലവുംക്ഷേത്ര പ്രവേശനത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയ നിരീശ്വരവാദികളാണിപ്പോള്‍ ക്ഷേത്രപ്രവേശനവിളംബരം നാടുനീളെ കൊട്ടിഘോഷിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വെള്ളം കുടിപ്പിച്ചവരാണ് ക്ഷേത്രനടയിലേക്ക് വിശ്വാസികളെ മാടി വിളിക്കുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനും മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ ഭാഗവാക്കരുതെന്നുമുള്ള തെറ്റുതിരുത്തല്‍ രേഖയില്‍ ഇപ്പോഴും മാര്‍ക്‌സിസ്റ്റുകള്‍ മാറ്റം വരുത്തിയിട്ടില്ല. അപ്പോള്‍ പാര്‍ട്ടിയുടെ ലക്ഷ്യം വിശ്വാസികളുടെ ക്ഷേത്രപ്രവേശനമല്ല. മറിച്ച് വിശ്വാസികള്‍ക്കിടയില്‍ നഷ്ടപ്പെട്ട പാര്‍ട്ടിയുടെ വിശ്വാസ്യത സര്‍ക്കാര്‍ ചിലവില്‍ വീണ്ടെടുക്കല്‍ മാത്രമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending