Connect with us

Video Stories

ആ ശിക്ഷ സ്വീകരിക്കാന്‍ മോദി തയ്യാറാകുമോ

Published

on

ഒരു പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ രാജ്യത്തെ പാവങ്ങളില്‍ പാവപ്പെട്ടവന്റെ മുഖം മുന്നില്‍ കാണണമെന്നാണ് രാഷ്ട്രപിതാവ് ഉദ്‌ബോധിച്ചിട്ടുള്ളത്. അതേ ഗാന്ധിജിയുടെ നാട് ഗ്രാമീണരെ പൂര്‍ണമായും വഴിയോരത്തുതള്ളിക്കൊണ്ട് സംഘടിതകൊള്ള നടത്തിയിരിക്കുകയാണ് ഇപ്പോള്‍.നോട്ടുനിരോധനമെന്ന വങ്കത്തരത്തിന്റെ അവസാനദിനങ്ങളിലാണ് ഇന്ത്യ. കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ നാട്ടുകാരെയാകെ കിണറ്റില്‍ ചാടിച്ചുകൊല്ലിക്കുന്ന ഏര്‍പ്പാടാണ് പ്രധാനമന്ത്രി രാജ്യത്തോട് ചെയ്തുവെച്ചിരിക്കുന്നത്.

ബാങ്കിനുമുന്നില്‍ ക്യൂനില്‍ക്കുന്നവരും രാജ്യത്തെ പകുതിയിലധികം വരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമാണ് നവംബര്‍ എട്ടിന് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനത്തിന്റെ ദോഷഭാരമെല്ലാം പേറേണ്ടിവന്നിരിക്കുന്നത്. നോബല്‍ സമ്മാനജേതാവ് അമര്‍ത്യാസെന്‍, പ്രമുഖ സാമ്പത്തികവിദഗ്ധനും മുന്‍പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിംഗ്, അന്താരാഷ്ട്രപ്രസിദ്ധമായ ഫോബ്‌സ് മാഗസിന്‍ തുടങ്ങി രാജ്യത്തെയും വിദേശത്തെയും വിദഗ്ധരെല്ലാം മോദിയുടെ നടപടി കുതിച്ചുചാടാനിരിക്കുന്ന ഇന്ത്യയെ പിറകോട്ടുവലിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ നടപടി കള്ളപ്പണത്തിനും തീവ്രവാദത്തിനും കള്ളനോട്ടിനും എതിരാണെന്നും ഇത് പരാജയമെങ്കില്‍ തന്നെ തൂക്കിലേറ്റൂ എന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നടപടി സമ്പൂര്‍ണ പരാജയമായെന്ന് വിലയിരുത്തപ്പെട്ടിരിക്കെ മോദി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകുമോ എന്ന ചോദ്യമാണിപ്പോഴുയരുന്നത്.
മോദിയുടെ തലതിരിഞ്ഞ നയം മൂലം ഇതിനകം നൂറിലധികം പേരാണ് മരണമടഞ്ഞിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിതത്തിനും മരണത്തിനും ഇടയിലാണ്. ബി.ജെ.പിക്കുവേണ്ടി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതും നോട്ടുനിരോധനദിവസം കോടികള്‍ ബി.ജെ.പി ബാങ്കില്‍ നിക്ഷേപിച്ചതും മറ്റും കള്ളന്‍ കപ്പലിലുണ്ടെന്നുതന്നെയാണ് സൂചനകള്‍.രാജ്യത്ത് 40 ശതമാനം പേര്‍ക്കും ഇപ്പോഴും ബാങ്ക് അക്കൗണ്ടില്ല എന്നത് മറന്നുകൊണ്ടാവില്ല മോദി പകുതിവഴിയില്‍വെച്ച് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് സംസാരിച്ചത്. അവസാനത്തെ അടവാണ് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ അഥവാ പണമില്ലാഇന്ത്യ പ്രഖ്യാപനം. രാജ്യത്തെ 90 ശതമാനം ജനങ്ങളും പണത്തിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നത്. അമേരിക്കയില്‍ പോലും പകുതിയോളം പേര്‍ മാത്രമേ ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് മാറിയിട്ടുള്ളൂ. ആധാര്‍ കാര്‍ഡ് സമ്പ്രദായം മുന്‍ യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോള്‍ അന്നത്തെ പ്രതിപക്ഷമായ ബി.ജെ.പി അതിനെതിരായിരുന്നുവെന്ന് ഓര്‍ക്കണം.
എ.ബി. വാജ്‌പേയി ഭരിച്ച 1999-2004 കാലഘട്ടത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ മുദ്രാവാക്യങ്ങളിലൊന്ന്. രാജ്യത്താകമാനം ബന്ധിപ്പിക്കുന്ന രാജപാതകള്‍ നിര്‍മിച്ചുവെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഗ്രാമങ്ങളില്‍ നിന്ന് കാര്‍ഷികമേഖലയുടെ തകര്‍ച്ച മൂലം ജനങ്ങള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് കുടിയേറുകയായിരുന്നു അക്കാലം. ഉദാരവല്‍കരണനയത്തിന്റെ പാര്‍ശ്വഫലമായിരുന്നു അത്. ആ ജനതയാണ് ഇന്ന് നഗരങ്ങളില്‍ നിന്ന് തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുന്നത്. രണ്ടായിരത്തില്‍ ഇത് നഗരങ്ങളിലെ തൊഴിലവസരം പ്രതീക്ഷിച്ചായിരുന്നെങ്കില്‍ ഇന്ന് തിരിച്ചുഗ്രാമങ്ങളിലേക്ക് ചെല്ലുന്ന കുടുംബത്തെ പല്ലിളിച്ചുനോക്കുന്നത് തകര്‍ന്നുകിടക്കുന്ന കാര്‍ഷിക-ചെറുകിട മേഖലയാണ്. തക്കാളി, ഉള്ളി പോലുള്ള വന്‍തോതില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ പോലും അവ വിലയില്ലാത്തതുമൂലം റോഡില്‍ തള്ളുന്ന കാഴ്ച രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. വ്യാവസായിക തൊഴിലാളികളും കര്‍ഷക-മല്‍സ്യത്തൊഴിലാളികളും വേതനം കിട്ടാതെ വലയുന്നു. തിരുപ്പൂര്‍, സൂററ്റ് പോലുള്ള തുണിമേഖലയില്‍ ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. രണ്ടുമാസമായി കേരളത്തിലെ നിര്‍മാണമേഖലയും സ്തംഭനത്തിലായിട്ട്. ഇവിടെ പണിയെടുത്ത് ജീവിതച്ചെലവിന് കാശയച്ചുകൊടുക്കുന്ന ബംഗാളിയുടെ വീട്ടില്‍ തീപുകയുന്നുണ്ടാവുമോ. പാവപ്പെട്ടവന്‍ സ്വന്തം പണം പോലും കിട്ടാതെ വലയുമ്പോള്‍ ലക്ഷങ്ങളുടെ പുതിയ നോട്ട് എങ്ങനെയാണ് മാഫിയകളുടെ കയ്യിലെത്തിയതെന്ന് മോദി വ്യക്തമാക്കണം.
പഴയനോട്ടായ 15.40 ലക്ഷം കോടിയിലെ 12.44 ലക്ഷം കോടി 20 ദിവസം മുമ്പുതന്നെ തിരിച്ചുവന്നിരിക്കുന്നു. അച്ചടിച്ചതാകട്ടെ ആറു ലക്ഷം കോടി മാത്രവും. ഏറിയാല്‍ ഒരുലക്ഷം കോടിമാത്രമായിരിക്കും ഇനി പഴയ നോട്ട് കിട്ടാനുള്ളത്. ഒന്നര മാസം കൊണ്ട് എല്ലാവിധ ആദായനികുതി സംവിധാനവും ഉപയോഗിച്ചിട്ടുപോലും വെറും നാലായിരം കോടി രൂപമാത്രമാണ് കള്ളപ്പണമായി പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിലെ കുറവ് കണക്കിലെടുക്കുമ്പോഴാണ് പദ്ധതി പൂര്‍ണപരാജയമാകുന്നതായി വ്യക്തമാകുന്നത്. രാജ്യത്തെ 1.20 ലക്ഷം എ.ടി.എമ്മുകള്‍ മിക്കതും പ്രവര്‍ത്തിക്കാതാകുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ മാത്രമാണ് ചെയ്യുന്നത്. മൊത്തം 60 ഉത്തരവുകളാണ് ഇതിനകം കേന്ദ്രധനമന്ത്രാലയവും റിസര്‍വ് ബാങ്കും ചേര്‍ന്ന് പുറപ്പെടുവിച്ചത്. ഡിസംബര്‍ 30 വരെ സമയമുണ്ടായിട്ടും കഴിഞ്ഞയാഴ്ച പോലും 5000 രൂപയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ ബാങ്ക് ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കണമെന്ന കേട്ടുകേള്‍വി ഇല്ലാത്ത ഉത്തരവും പുറത്തുവന്നു. ജനരോഷമിരമ്പുമ്പോള്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ 22 ദിവസത്തില്‍ നാലുദിവസം മാത്രമാണ് പ്രധാനമന്ത്രി തലകാട്ടിയത്. താന്‍ ജനങ്ങളോട് നേരിട്ടുസംസാരിക്കുമെന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിനുനേരെ അഴിമതി ഉന്നയിച്ചും പരിഹസിച്ചുമാണ് മോദി മുന്നോട്ടുനീങ്ങുന്നത്.മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി എം.പിയുമായ എല്‍.കെ അഡ്വാനി പോലും രാജിവെക്കാന്‍ ആലോചിക്കുന്നതായി പ്രഖ്യാപിച്ചു.
ബി.എസ്.പിയുടെയും മറ്റും അക്കൗണ്ടുകളില്‍ കൃത്രിമം കണ്ടുപിടിച്ചിരിക്കുന്നത് അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടയിടാനാണ്. ബി.ജെ.പി അനുകൂലിയായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലും തീരുമാനത്തിന്റെ ദോഷഫലം മനസ്സിലാക്കി ഇതിനെതിരെ രംഗത്തുവന്നു. പ്രക്ഷോഭം കഴിഞ്ഞ് പാറ്റ്‌നയില്‍ നിന്ന് മടങ്ങിയ ബംഗാള്‍ മുഖ്യമന്ത്രിയുടെ വിമാനം വൈകിച്ചു പരിഭ്രാന്തി സൃഷ്ടിച്ചു.
കേരള, കര്‍ണാടക മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രിയെ കാണാന്‍ കൂടി അനുവദിച്ചില്ല. കേരളത്തിലെയടക്കം സഹകരണബാങ്കുകളില്‍ പുതിയ നോട്ട് നല്‍കാതെയും പഴയവ എടുക്കാതെയും സുപ്രീം കോടതിക്ക് താക്കീത് ചെയ്യേണ്ടിവന്നു. ‘അച്ചാദിന്‍’പറഞ്ഞ് അധികാരത്തിലേറിയ മോദിക്ക് ഇനി വാഗ്്്ദത്തദിനമായ ഡിസംബര്‍ 30ന് , പറഞ്ഞ വാക്കുകള്‍ വിഴുങ്ങാനേ കഴിയൂ. അതിലൂടെ എല്ലാ സ്വേച്ഛാധിപതികളെയും പോലെ മോദിയുടെ പുറത്തുപോകലാണ് പോംവഴി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പിലോ പുറത്തുവരാനിരിക്കുന്ന വന്‍ അഴിമതിയിലോ ആകുമത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചത്; പി.വി. അന്‍വര്‍

രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കില്ല

Published

on

തിരുവനന്തപുരം: മലയോര ജനതക്കായി വനനിയമത്തിനെതിരെ പോരാടാന്‍ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് നിലമ്പൂര്‍ എം.എല്‍.എ പദവി രാജിവെച്ചതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാജിവെച്ച ഒഴിവില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. അതോടൊപ്പം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പോടെ എംഎല്‍എ സ്ഥാനം രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൊല്‍ക്കത്തയില്‍ മമത ബാനര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സ്വതന്ത്രനായി ജയിച്ച് എം.എല്‍.എയായതിനാല്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്‌നമായതിനാല്‍ കാലതാമസം പാടില്ലെന്നും ഉടന്‍ രാജിവെച്ച് പ്രവര്‍ത്തിക്കണമെന്നും മമത പറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ 11ന് തന്നെ സ്പീക്കര്‍ക്ക് രാജിക്കത്ത് ഇമെയില്‍ ചെയ്തിരുന്നു. എന്നാല്‍, നേരിട്ട് കൈമാറണമെന്ന നിര്‍ദേശം ലഭിച്ചതിനാലാണ് കൊല്‍ക്കത്തയില്‍നിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയത് -അന്‍വര്‍ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. ഔദ്യോഗിക എക്‌സ് പേജിലൂടെ അന്‍വറിന് അംഗത്വം നല്‍കിയ വിവരം തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അന്‍വറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ആഭ്യന്തര കോമഡിയും പൂഞ്ഞാര്‍ കോളാമ്പിയും

പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

Published

on

നാഴികക്ക് നാല്‍പത് വട്ടം കളം മാറിച്ചവിട്ടിയ റെക്കോഡുള്ളതിനാല്‍ കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കായത് മാത്രമാണ് പി.സി ജോര്‍ജെന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയ സമ്പാദ്യം. ലൈംലൈറ്റില്‍ നിന്നും അകന്നതോടെ സ്വന്തം പാര്‍ട്ടിയായ ജനപക്ഷം ചാണക പക്ഷമാക്കി ബി.ജെ.പിയിലാണ് ജോര്‍ജ്ജും മകനും ഒടുവില്‍ അഭയം തേടിയത്. നാക്കിന് എല്ലില്ലാത്തതിനാല്‍ വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന നിലയില്‍ എന്തും വിളിച്ചു പറയും. എല്ലാത്തിനും തെളിവുണ്ടെന്ന് വീമ്പ് പറയും ഒടുവില്‍ സിനിമയില്‍ ശങ്കരാടി കാണിക്കുന്ന പോലെ കൈ രേഖ ഉയര്‍ത്തിക്കാണിക്കും ഇതാണ് പി.സി സ്‌റ്റൈല്‍. ഇടത് മാറി വലത് മാറി ഒടുവില്‍ ചാണകക്കുഴിയില്‍ വി ണതോടെ ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റുക എന്ന എളുപ്പ പണിയാണ് പി.സി പയറ്റുന്നത്. കൂട്ടിന് ക്രിസംഘികളും സാക്ഷാല്‍ സംഘികളുമുള്ളതിനാല്‍ യഥേഷ്ടം മേഞ്ഞ് നടക്കുകയാണ്. ഇപ്പോള്‍ മുസ്ലിംകള്‍ക്കെതിരെ വര്‍ഗീയ വിഷം തുപ്പി നടക്കുകയാണ് ജോര്‍ജ്ജ്. നിരന്തരം വര്‍ഗീയ വിഷം വിളമ്പുന്ന ഒരാള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കാന്‍ എന്താണ് ഇത്ര വിമു ഖത എന്നതാണ് അത്ഭുതം. മനുഷ്യര്‍ക്കിടയില്‍ ജാതിമത വിഭാഗീയത ഉണ്ടാക്കുക മതത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത പ്രസംഗി ക്കുക എന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റമാണ്. ആ കുറ്റം ഒരാള്‍ ചെയ്തു എന്ന് തെളിഞ്ഞാല്‍ മുന്‍പില്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ അയാള്‍ക്കെതിരെ പരാതിയില്ലാതെ കേസ് എടുക്കാനും നിയമനടപടികളുമായി മുന്നോട്ടു പോകാ നുള്ള ബാധ്യത ഭരണകുടത്തിനുണ്ട്. എന്നിട്ടും ഇതിനൊന്നും തയ്യാറാവാതെ പി.സിയെ കെട്ടഴിച്ചു വിട്ടിരിക്കുകയാണ് ആഭ്യന്തര വകുപ്പും പൊലീസും. മുഖ്യധാരയില്‍ നിന്ന് ആട്ടി അകറ്റപ്പെട്ട ഒരാള്‍ രാഷ്ട്രീയമായി മോഹഭംഗം വന്ന ഒരാള്‍ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറയുന്നു.

അയാള്‍ പറയട്ടെ എന്ന രീതിയില്‍ അത്രത്തോളം ലാഘവത്തോടെ ഇതിനു മൗനാനുവാദം നല്‍കുന്നതിന് പിന്നില്‍ സര്‍ക്കാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്ന് വര്‍ഗീയത പറയുന്നുണ്ടെങ്കില്‍ അയാള്‍ക്കെതിരെ കേസ് എടുക്കുക എന്നത് നിയമപരമായ ഭരണഘടനാപരമായ സര്‍ക്കാരിന്റെ ബാധ്യതയാണ്. എന്നാല്‍ പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.എമ്മിനും ഇക്കാര്യത്തില്‍ മൗനം സമ്മതമാണ്.

കേസ് എടുത്ത് പി.സിയെ വളര്‍ത്തണ്ട എന്ന ന്യായവാദത്തിലൂടെ പി.സിയെ പരോക്ഷമായി പിന്തുണച്ചു പോവുകയാണ് സര്‍ക്കാര്‍. കേസ് എടുക്കുക എന്നുള്ളതാണ് നിയമപരമായ കാര്യം. എന്നാല്‍ ഈ ഭരണകുടം അത് ചെയ്യുന്നില്ല. സ്ഥിരമായി ഒരേ കുറ്റം ആവര്‍ത്തിക്കുന്നയാളാണ് പി.സി. നേരത്തെ അനന്തപുരിയിലെ ഹിന്ദു മഹാപരിഷത്തിന്റെ ചടങ്ങില്‍ മറ്റു മതങ്ങളിലെ ആളുകളെ വന്ധീകരിക്കാന്‍ വേണ്ടി എന്തൊക്കെയോ പണികള്‍ മുസ്ലിംകള്‍ ചെയ്യുന്നു എന്ന് പ്രസംഗിച്ച് കേസില്‍ പെടുകയും ആ കേസില്‍ അറ സ്റ്റിലാക്കപ്പെടുകയും ചെയ്തിരുന്നു. അന്ന് കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം നല്‍കുന്നത്. അന്നു തന്നെ പ്രോസിക്യൂട്ടര്‍ ഹാജരാവാതെ പി.സിക്കു വേണ്ടി ഒത്തു കളിച്ചുവെന്ന വിവാദം നിലനില്‍ക്കുന്നുണ്ട്. അറസ്റ്റു തന്നെ എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതിയെ പിടിക്കാതെ സര്‍ക്കാരും സി.പി.എമ്മും നക്ഷത്രമെണ്ണുന്ന സമയത്താണ്. താല്‍ക്കാലിക രക്ഷപ്പെടലിനു വേണ്ടി മാത്രം. 2023 ല്‍ ഇതിനേക്കാള്‍ വലിയ വര്‍ഗീയ പരാമര്‍ശങ്ങളുമായി ജോര്‍ജ് വിണ്ടും രംഗത്ത് വന്നു. ഇപ്പോഴിതാ 2025 ല്‍ പി.സി വീണ്ടും ഒരു ചാനലിലൂടെ മുസ്ലിംകള്‍ക്കെതിരായിട്ടുള്ള കടുത്ത വര്‍ഗീയ വിഭജന മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് രംഗത്ത് വരുന്നു. പി.സിയെ 153 എ ചുമത്തി ക്കൊണ്ട് അറസ്റ്റു ചെയ്തു പോയാല്‍ ഒരു കോടതിക്കും ജാമ്യം അനുവദിക്കാന്‍ കഴിയില്ല. കാരണം ഇത് അബദ്ധത്തില്‍ പറ്റിയതാണെന്നോ വാക്കുകള്‍ വളച്ചൊടിച്ചതാണെ ന്നോ പറഞ്ഞു ഒഴിവാക്കാന്‍ അയാള്‍ക്ക് ഒരിക്കലും പറ്റില്ല.

കാരണം നിരന്തരമായി അയാള്‍ തീവ്ര വര്‍ഗീയത പറഞ്ഞു കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട് ഇലക്ടറല്‍ പൊളിറ്റിക്സിന്റെ മുഖ്യധാരയില്‍ നിന്ന് ജനം ആട്ടി അകറ്റിയ ഒരാളെന്ന നിലയില്‍ മാത്രം പി.സിയെ കാണാനാവില്ല. ഇന്നയാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ്. അതു കൊണ്ട് തന്നെ ഇത് പി.സിയുടെ വ്യക്തിപരമായ വാദമായി മാത്രം കാണാനാവില്ല. മുമ്പ് അനന്തപുരി സമ്മേളനത്തിന്റെ ഭാഗമായി വര്‍ഗീയത പ്രസംഗിച്ച കേസില്‍ അറസ്റ്റിലായി ജാ മ്യത്തിലായ പി.സിയെ കാണാന്‍ ഒരു മതപുരോഹിതന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു പുറത്തിറങ്ങി വന്നപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ബി.ജെ.പിക്കാര്‍ പൊലീസ് വാഹനം തടഞ്ഞത് വരെ നാം കണ്ടതാണ്.

പി.സി ഒറ്റപ്പെട്ട സംഭവമല്ല. വലിയ പൊളിറ്റിക്കല്‍ പ്രോജക്ടിന്റെ പ്രചാരകനാണ് എന്നത് ഈ സര്‍ക്കാര്‍ മാത്രം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സര്‍ക്കാറിനു കൂടി സഹായകരമായ രീതിയില്‍ സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കുക എന്ന പരിപാടിയാണ് നടത്തുന്നത്. സര്‍ക്കാറിനെ നയിക്കുന്നവരും പാര്‍ട്ടിയും അല്ലെങ്കില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ ഒരു നറേറ്റീവ് സ്യഷ്ടിച്ച് തിരഞ്ഞെടുപ്പില്‍ താല്‍ക്കാലിക ലാഭം കൊയ്യാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ പി.സിയും പല പി.സിമാരും എന്തു പറഞ്ഞാലും നമ്മള്‍ക്ക് കിട്ടണം വോട്ട് എന്നത് മാത്രമാണ് സര്‍ക്കാര്‍, ഇടത് നിലപാട്. പാലക്കാട് ഇതിന്റെ പ്രമോ സീന്‍ ആയിരുന്നു. ഇനി മുഴുസീന്‍ വരാനിരിക്കുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോയെ അറസ്റ്റു ചെയത് അകത്താക്കാന്‍ കാണിച്ച വ്യഗ്രത പരസ്യ വര്‍ഗീയത പറയുന്ന പി.സിക്കെതിരെ എന്തേ കാണിക്കാത്തത്. ആഭ്യന്തര വകുപ്പ് ഇത്രമേല്‍ കോമഡിയായി മാറിയ ഒരു ഭരണ കുടം ലോകത്ത് തന്നെ കണ്ടേക്കില്ല.

 

Continue Reading

india

ഉന്നത വിദ്യാഭ്യാസമേഖല തകര്‍ക്കുന്ന കേന്ദ്രം

ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം.

Published

on

വി.സി നിയമനമടക്കമുള്ള കാര്യത്തില്‍ യു.ജി.സി പുറപ്പെടുവിച്ച പുതിയ കരട് മാര്‍ഗനിര്‍ദേശം അക്കാദമിക ഫെഡറലിസത്തിന്റെ നട്ടെല്ലൊടിക്കുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. ജനുവരി ആറിനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ യൂനിവേഴ്സിറ്റി ഗ്രാന്റ് സ് കമീഷന്‍ (യു.ജി.സി) കോളജുകളിലെയും സര്‍വകലാശാലകളിലെയും അക്കാദമിക നിലവാരം, അധ്യാപക-വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ എന്നിവയുള്‍പ്പെടെ പുതുക്കിയ ചട്ടങ്ങളുടെ കരട് പുറത്തിറക്കിയത്. ഫെബ്രുവരി അഞ്ചു വരെയാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്. പല നിയമ നിര്‍മാണങ്ങളിലും പദ്ധതി രൂപവത്കരണത്തിലും ഏകപക്ഷിയമായി തീരുമാനങ്ങളെടുത്ത് ചര്‍ച്ച ചെയ്‌തെന്നു വരുത്തി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. ഇത്ര പ്രധാനവും സമഗ്രവുമായ ഒരു രേഖ പഠിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ ചുരുങ്ങിയ കാലപരിധി മതിയാവില്ലെന്ന് കേന്ദ്രത്തിന് നന്നായി അറിയാം. ചര്‍ച്ചക്ക് സമയം അനുവദിച്ചോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നു പറയാനുള്ള കാട്ടിക്കൂട്ടലായേ ഇതിനെ കാണാനാവു.

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. വി.സി നിയമനം സമ്പൂര്‍ണമായും മോദി സര്‍ക്കാരിന്റെ കൈപ്പിടിയിലാക്കുന്നതിനുള്ള പദ്ധതിയാണിത്. സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്. അധ്യാപക നിയമനങ്ങള്‍ക്കുള്ള യോഗ്യത, വി.സി നിയമനത്തിനുള്ള യോഗ്യത, അക്കാദമിക മേഖലക്കു പുറത്ത് വ്യവസായം, സര്‍ക്കാര്‍ ഭരണം എന്നീ മേഖലയിലുള്ളവര്‍ക്കു മത്സരിക്കാനുള്ള അനുമതി, തിരഞ്ഞെടുപ്പ് രീതിയും അതിനുള്ള പാനലിന്റെ ഘടനയും തുടങ്ങിയ വ്യവസ്ഥകളാണ് ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് കേന്ദ്രത്തിന്റെ ഫാസിസ സമീപനത്തിന് വളമിടുന്നത്. നിര്‍ദിഷ്ട ചട്ടങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ നാമനിര്‍ദേശം ചെയ്യേണ്ടത് ഗവര്‍ണര്‍/ ചാന്‍സലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സര്‍വക ലാശാലയുടെ ഉന്നത സമിതിയായ സെനറ്റ്/സിന്‍ഡിക്കേറ്റി ന്റെ പ്രതിനിധി എന്നിവരടങ്ങിയ പാനലാണ്.

ഇതില്‍ കേന്ദ്രം തന്നെ നിയമിച്ച ഗവര്‍ണര്‍, യു.ജി.സി ചെയര്‍മാന്‍ എന്നിവരുടെ നോമിനികള്‍ കേന്ദ്രത്തിന്റെ ആജ്ഞാനുവര്‍ത്തി കളാകുമെന്നുറപ്പാണ്. അതിനാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷമനുസരിച്ച് കേന്ദ്രത്തിന്റെ ആഗ്രഹം നടക്കുമെന്നര്‍ത്ഥം. ഇതുവഴി ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളിലും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി സര്‍ക്കാറിന്‍് ആജ്ഞാനുവര്‍ത്തികളായ വി.സിമാരാവും ഉണ്ടാവുക. അക്കാദമിക യോഗ്യതയോ അധ്യാപന പരിചയമോ അല്ല ഇവിടെ പരിഗണിക്കപ്പെടുന്നത്. 2010 മുതലുള്ള യു.ജി.സി റെഗുലേ ഷന്‍ പ്രകാരം പത്തു വര്‍ഷം കുറയാതെ പ്രൊഫസര്‍ഷിപ്പുള്ള, പ്രശസ്തരായ അക്കാദമിക് പണ്ഡിതര്‍ക്കാണ് വി.സിയാകാന്‍ യോഗ്യത. സെലക്ഷന്‍ കം സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കുന്നതും സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പാനല്‍ അംഗീകരിക്കുന്നതും പാനലില്‍നിന്നും വി.സിയെ നിയമിക്കുന്നതും ചാന്‍സലറായ ഗവര്‍ണറാകും. സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമവും ചട്ടവും പ്രകാരമാണ് വി.സി നിയമനം നടത്തേണ്ടതെന്ന 2013 ലെ യു.ജി.സി റെഗുലേഷനും ഇതോടെ ചരിത്രമാകും.

വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മിക്കാന്‍ ഭരണഘടനാദത്തമായ അവകാശമുണ്ട്. സംസ്ഥാന നിയമവും യു.ജി.സി ചട്ടവും തമ്മില്‍ പൊരുത്തക്കേട് വന്നാല്‍ സംസ്ഥാന നിയമമാണ് നിലനില്‍ക്കുക. പാര്‍ലമെന്റ് നിയമം നിര്‍മിച്ചാല്‍ മാത്രമേ സംസ്ഥാന നിയമത്തെ മറികടക്കാന്‍ കഴിയൂ. സംസ്ഥാനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് വരുന്നത് ജനാധിപത്യ സമൂഹത്തിന് നാണക്കേടാണ്. സംസ്ഥാന സര്‍ക്കാറുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് ഏതാണ്ട് മാറ്റിനിര്‍ത്തപ്പെടുന്ന അവസ്ഥയിലാവും. വൈസ് ചാന്‍സലര്‍ നിയമനം മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ രാഷ്ട്രീയ അജണ്ടയായി മാറിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണ നടപടികള്‍ സുഗമമായി നടപ്പാക്കുന്നതിന് സര്‍വകലാശാലകളെ കൈപ്പിടിയിലാക്കണം. അതിനുള്ള കു റക്കുവഴികളാണ് കേന്ദ്രം തേടിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നിഷ്പ്രഭമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഏകാധിപത്യം നടപ്പിലാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരേണ്ടതുണ്ട്. യു.ജി.സി കരടിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി രംഗത്തുവരേണ്ടതുണ്ട്. പശ്ചിമ ബംഗാള്‍ വി.സി നിയമനത്തില്‍ സംസ്ഥാനങ്ങളുടെ അധികാരം കൃത്യമായി നിര്‍വചിച്ച സുപ്രിംകോടതി വിധി നിലവിലുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ കഴിയുമോ എന്ന പ്രതിക്ഷയാണ് മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആശ്വാസമായുള്ളത്.

Continue Reading

Trending