Connect with us

Video Stories

നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രതീക്ഷാ നിര്‍ഭരം

Published

on

ഏകീകൃത സിവില്‍ കോഡ് നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യം അത് ആഗ്രഹിക്കുന്നില്ലെന്നുമുള്ള കേന്ദ്ര നിയമ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടി സമ്മാനിച്ചിരിക്കുകയാണ്. രണ്ടു വര്‍ഷത്തിലേറെയായി നടത്തിയ വിദഗ്ധാഭിപ്രായ സ്വരൂപണത്തിലൂടെ തയ്യാറാക്കിയ 185 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ രാജ്യത്ത് നടപ്പാക്കേണ്ട നിയമ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമാകില്ല എന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടിലെ സുപ്രധാന വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന മോദി സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു നിയമ കമ്മീഷന്റെ ഈ നിലപാട്. ഇതിനു പിന്നാലെയാണ് മോദി സര്‍ക്കാറിന്റെ ഏക സിവില്‍കോഡ് നീക്കങ്ങളെക്കൂടി തള്ളിപ്പറയുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നത്.
അധികാരത്തിലേറാനുള്ള ബി.ജെ.പിയുടെ എക്കാലത്തെയും തുറുപ്പ് ചീട്ടാണ് ഏക സിവില്‍കോഡ്. തെരഞ്ഞെടുപ്പ് കാലത്ത് ആളിക്കത്തിക്കപ്പെടുന്ന ഹൈന്ദവ വികാരങ്ങളില്‍ പ്രഥമഗണനീയമായാണ് ഫാസിസ്റ്റുകള്‍ ഈ വിഷയത്തെ കണ്ടിരുന്നത്. മോദി തരംഗം എന്ന് വിലയിരുത്തപ്പെട്ട 2014 ല്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പിയുടെ പ്രധാന അജണ്ട ഇതായിരുന്നു. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അവരോധിക്കപ്പെട്ട ഒരു ഭരണ കൂടത്തിന്റെ, തങ്ങള്‍ അധികാരത്തിലേറാന്‍ സ്വീകരിച്ച തെറ്റായ സമീപനത്തെ മറച്ചുവെക്കാനുള്ള ദയനീയ ശ്രമം മാത്രമായിരുന്നു മോദി ഇഫക്ട്. ഭരണം ആരംഭിച്ച് മാസങ്ങള്‍ കൊണ്ട് തന്നെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആ ഇഫ്ക്ട് കേവലമൊരു ബൂമറാങ്ങ് മാത്രമായിരുന്നുവെന്ന് തെളിയിക്കപ്പെടുകയുകയുമുണ്ടായി. മോദി ഭരണം നാള്‍ക്കുനാള്‍ വഷളാവുകയും സഖ്യകക്ഷികളില്‍ നിന്ന് മാത്രമല്ല ബി.ജെ.പിയില്‍ നിന്ന് തന്നെയും അസ്വസ്തതകള്‍ പ്രകടമാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്ത് ദര്‍ശിക്കാന്‍ കഴിയുന്നത്. ഈ അവസരത്തില്‍ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടാന്‍ സംഘ്പരിവാരങ്ങള്‍ കണ്ടുവെച്ച കച്ചിത്തുരുമ്പുകളില്‍ ഒന്നായിരുന്നു ഏക സിവില്‍കോഡ്. എന്നാല്‍ പണ്ടേപോലെ ഇതിനെ ഉപയോഗപ്പെടുത്താന്‍ കമ്മീഷന്‍ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.
ഏകീകൃത സിവില്‍ കോഡ് നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന് ആവശ്യമില്ലെന്നും രാജ്യം അത് ആഗ്രഹിക്കുന്നുമില്ലെന്നും അതേസമയം വ്യക്തി നിയമങ്ങളിലും കുടുംബ നിയമങ്ങളിലും ചില ഭേദഗതികള്‍ കൊണ്ടു വരേണ്ടതുണ്ടെന്നുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹ പ്രായം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് വിവാഹ മോചനം നിയന്ത്രിക്കുന്നതിനും ശൈശവ വിവാഹം തടയുന്നതിനും നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.
രാജ്യത്തെയോ, സര്‍ക്കാറിനേയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹ കുറ്റമായി കാണാനാവില്ലെന്ന നിയമ കമ്മീഷന്റെ കണ്ടെത്തലും ബി.ജെ.പി സര്‍ക്കാറിന് കനത്ത തിരിച്ചടിയാണ്. അക്രമത്തിലൂടെയോ, നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെയോ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന നീക്കങ്ങളാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹത്തിന്റെ പരിധിയില്‍ കൊണ്ടു വരാനാകൂവെന്നാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. രാജ്യത്തേയോ, ഏതെങ്കിലും ദര്‍ശനങ്ങളെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കാണാനാവില്ല. വിമര്‍ശനങ്ങളോട് തുറന്ന സമീപനമല്ല രാജ്യം കൈക്കൊള്ളുന്നതെങ്കില്‍ സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പും ശേഷവും തമ്മില്‍ വ്യത്യാസങ്ങളില്ലാതാകും. സ്വന്തം ചരിത്രത്തെ വിമര്‍ശന വിധേയമാക്കുന്നതിനുള്ള അവകാശവും പ്രതിരോധിക്കുന്നതിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഇതു സംബന്ധിച്ച വിദഗ്ധാഭിപ്രായ രേഖയില്‍ കമ്മീഷന്‍ പറയുന്നു. സര്‍ക്കാറിന്റെ നിലപാടുകളോടൊ, അഭിപ്രായങ്ങളോടോ ഐക്യപ്പെടാത്തതിന്റെ പേരില്‍ ഒരു വ്യക്തിയേയും രാജ്യദ്രോഹിയായി മുദ്രകുത്താനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഏതെങ്കിലും പ്രവൃത്തിയുടേയോ പരാമര്‍ശത്തിന്റേയോ ഉദ്ദേശ്യം സായുധ നീക്കത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കുക എന്നതാണെങ്കില്‍ മാത്രമേ അതിനെ രാജ്യദ്രോഹമായി വിലയിരുത്താനാവൂവെന്ന് വ്യക്തമാക്കിയ കമ്മീഷന്‍, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെതിരെ കേസെടുത്ത നടപടി ഉദാഹരിച്ചിട്ടുമുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിന് പുല്ലുവില കല്‍പ്പിക്കുകയും ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ രാജ്യദ്രോഹക്കുറ്റമായി കാണുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്ന് വന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് പ്രമുഖ ദളിത്, മനുഷ്യാവകാശ പ്രവര്‍ത്തകരെ കൂട്ടത്തോടെ അറസ്റ്റു ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ദളിത്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറേരിയ, ഗൗതം നവലക്ക, സുധ ഭരദ്വാജ്, തെലുങ്ക് കവി വരവര റാവു എന്നിവരെ അറസ്റ്റു ചെയ്തത്. ഈ പശ്ചാത്തലത്തില്‍ കമ്മീഷന്റെ നിഗമനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രത്യക്ഷമായി തന്നെ വിരല്‍ ചൂണ്ടുന്നുണ്ട്.
മുനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ദളിത് നേതാക്കളുടേയും അറസ്റ്റില്‍ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാക്കപ്പെടുകയുണ്ടായി. അറസ്റ്റു ചെയ്ത ആരുടേയും ട്രാന്‍സിറ്റ് റിമാന്റ് അനുവദിക്കരുതെന്ന് കീഴ്‌ക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്തംബര്‍ ആറുവരെ മുഴുവന്‍ പേരെയും ജയിലില്‍ അടക്കരുതെന്നും വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ട്രാന്‍സിറ്റ് റിമാന്റ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് അറസ്റ്റിലായവര്‍ അഭിഭാഷകര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ചരിത്രകാരി റൊമീലാ ഥാപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതേ വിഷയത്തില്‍ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനോടും മഹാരാഷ്ട്ര സര്‍ക്കാറിനോടും സുപ്രീംകോടതി വിശദീകരണം തേടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാല്‍വ് ആണെന്നും സുരക്ഷാ വാല്‍വ് നിഷേധിച്ചാല്‍ പൊട്ടിത്തെറിയായിരിക്കും ഫലമെന്നും കോടതി മഹാരാഷ്ട്ര പൊലീസിനോട് പറഞ്ഞു.
ചുരുക്കത്തില്‍ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ടും സുപ്രീംകോടതിയുടെ വിമര്‍ശനവുമെല്ലാം രാജ്യത്തെ ജനങ്ങളോടുള്ള സര്‍ക്കാറിന്റെ സമീപനത്തില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും അസംതൃപ്തരാണ് എന്നതാണ് തെളിയിക്കുന്നത്. നഗ്‌നമായ ഭരണഘടനാ ലംഘനങ്ങള്‍ നടക്കുമ്പോള്‍ നോക്കിനില്‍ക്കാനാവില്ലെന്ന് ഉത്തരാവാദപ്പെട്ട കേന്ദ്രങ്ങള്‍ ഇതുവഴി വിളിച്ചുപറയുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ തുടരാമെന്ന വ്യാമോഹത്തിനുള്ള മുന്നറിയിപ്പുകൂടിയാണ് ഇത്തരം ഇടപെടലുകളിലൂടെ കേന്ദ്രസര്‍ക്കാറിന് ലഭിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ ഭാവിക്കാവട്ടെ ഇത് വര്‍ധിച്ച ആത്മവിശ്വാസവും പകരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending