Connect with us

Culture

പകല്‍ രാത്രി ടെസ്റ്റില്‍ ഇംഗ്ലണ്ടുകാര്‍ 58 റണ്‍സിന് തകര്‍ന്നടിഞ്ഞു

Published

on

ഓക്‌ലാന്‍ഡ്: ഒന്നാം വിക്കറ്റ് നിലം പതിക്കുമ്പോള്‍ സ്‌ക്കോര്‍ ആറ് റണ്‍സ്. രണ്ടാം വിക്കറ്റ് അതേ സ്‌ക്കോറില്‍ വീഴുന്നു. മൂന്നാമന്‍ പുറത്താവുമ്പോള്‍ സ്‌ക്കോര്‍-16. രണ്ട് റണ്‍സ് കൂടി പിന്നിട്ട് 18 ല്‍ നാലാം വിക്കറ്റും വീഴുന്നു. അതേ സ്‌ക്കോറില്‍ അഞ്ചാം വിക്കറ്റും വീണു. 18 ല്‍ തന്നെ അതാ ആറാം വിക്കറ്റും നിലം പൊത്തുന്നു. മല്‍സരം പതിമൂന്നാം ഓവര്‍ പിന്നിടുമ്പോള്‍ ഏഴാമനും പുറത്താവുന്നു-സ്‌ക്കോര്‍ 23. കഥ അവിടെയും തീര്‍ന്നീല്ല. അതേ സ്‌ക്കോറില്‍ എട്ടാമനും മടങ്ങുന്നു. 27 ല്‍ ഒമ്പതാമനും പുറത്താവുമ്പോള്‍ നാണക്കേടിന്റെ വലിയ ക്രീസിലായിരുന്നു ക്രിക്കറ്റിന്റെ തറവാട്ടുകാര്‍. പത്താമന്‍ പൊരുതിയെങ്കിലും 58 ല്‍ അദ്ദേഹവും വീഴുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ ദുരന്ത സ്‌ക്കോര്‍ പിറന്നു-58 ഓള്‍ഔട്ട് …..!
മേല്‍പ്പറഞ്ഞത് ഒരു ടി-20 സ്‌ക്കോര്‍ ആണെന്ന് ധരിക്കരുത്. ഇരുപത്തിയൊന്നാമത്തെ ഓവറില്‍ ഇന്നിംഗ്‌സ് അവസാനിച്ചു എന്നത് സത്യം. ന്യൂസിലാന്‍ഡിനെതിരായ ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഒരൊറ്റ സെഷനില്‍ തകര്‍ന്ന ഇംഗ്ലണ്ടിന്റെ സ്‌ക്കോര്‍ ഷീറ്റാണ് മുകളില്‍ വിരിച്ചത്. ഈഡന്‍ പാര്‍ക്കിലെ അങ്കത്തില്‍ അഞ്ച് ഇംഗ്ലീഷുകാരാണ് സംപൂജ്യരായത്. 95 മിനുട്ട് മാത്രം അവശേഷിച്ച ഇന്നിംഗ്‌സിലെ ടോപ് സ്‌ക്കോറര്‍ അവസാന ബാറ്റ്‌സ്മാന്‍ ക്രെയിഗ് ഓവര്‍ടോണായിരുന്നു. പുറത്താവാതെ അദ്ദേഹം നേടിയ 33 റണ്‍സ് ഇല്ലായിരുന്നുവെങ്കില്‍ ജോ റൂട്ടിന്റെ സംഘത്തിന് ക്രിക്കറ്റ് ലോകത്തിന് തല ഉയര്‍ത്താന്‍ അവസരമുണ്ടാവുമായിരുന്നില്ല. ഒമ്പത് വിക്കറ്റിന് 27 റണ്‍സ് എന്നതായിരുന്നു ആ ഘട്ടത്തിലെ സ്‌ക്കോര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌ക്കോര്‍ 45 റണ്‍സായിരുന്നു. 1887 ല്‍ സിഡ്‌നിയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ ഈ സ്‌ക്കോര്‍ പോലും നാണം കെടുമെന്ന ഘട്ടത്തില്‍ ഭാഗ്യമാണ് ടീമിന് തുണയായത്.
ഈഡന്‍ പാര്‍ക്കിലെ പിച്ചില്‍ ഭൂതമുണ്ടായിരുന്നില്ല. ടോസ് തനിക്കായിരുന്നുവെങ്കില്‍ ബാറ്റിംഗ് തന്നെയായിരിക്കും തെരഞ്ഞെടുക്കുകയെന്ന് ജോ റൂട്ട് പറയുകയും ചെയ്തിരുന്നു. പക്ഷേ കളി തുടങ്ങിയതും കിവി ലെഫ്റ്റ് ആ സീമര്‍ ട്രെന്‍ഡ് ബോള്‍ട്ട് നിറഞ്ഞാട്ടി. 10.4 ഓവര്‍ തുടര്‍ച്ചായയി പന്തെറിഞ്ഞ ബോള്‍ട്ട് 32 റണ്‍സിന് ആറ് പേരെ വീഴ്ത്തിയപ്പോള്‍ സഹ സീമര്‍ ടീം സൗത്തിയും മോശമാക്കിയില്ല. 25 റണ്‍സിന് നാല് വിക്കറ്റ്. ഈ രണ്ട് ബൗളര്‍മാര്‍ മാത്രമാണ് പന്തെറിഞ്ഞത്. മറുപടി ബാറ്റിംഗില്‍ കിവീസ് ശക്തമായ നിലയിലാണ്. ആദ്യദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 175 റണ്‍സ് അവര്‍ നേടിയിട്ടുണ്ട്. 91 റണ്‍സുമായി നായകന്‍ കീത്ത് വില്ല്യംസണ്‍ ക്രീസിലുണ്ട്. റാവല്‍ (3), ലോതം (26), റോസ് ടെയ്‌ലര്‍ (20) എന്നിവരാണ് പുറത്തായത്. ആഷസ്സപരമ്പരയില്‍ ഓസ്‌ട്രേലിയക് മുന്നില്‍ വലിയ പരാജയം രുചിച്ച ജോ റൂട്ടിന്റെ ടീമിന് കനത്ത ആഘാതമാണ് ഈ സ്‌ക്കോര്‍. നായകന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നല്ല ബാറ്റിംഗ് ട്രാക്കില്‍ പൂജ്യരായത്. കിവി ബാറ്റിംഗ് നിര ഇന്നലെ തകര്‍പ്പന്‍ പ്രകടനം നടത്തിയ സാഹചര്യത്തില്‍ പിച്ചില്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാവുകയും ചെയ്തതിനാല്‍ പരാജയമുഖത്താണ് ഇംഗ്ലീഷ് പട.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending