Connect with us

Culture

പകല്‍ രാത്രി ടെസ്റ്റില്‍ ഇംഗ്ലണ്ടുകാര്‍ 58 റണ്‍സിന് തകര്‍ന്നടിഞ്ഞു

Published

on

ഓക്‌ലാന്‍ഡ്: ഒന്നാം വിക്കറ്റ് നിലം പതിക്കുമ്പോള്‍ സ്‌ക്കോര്‍ ആറ് റണ്‍സ്. രണ്ടാം വിക്കറ്റ് അതേ സ്‌ക്കോറില്‍ വീഴുന്നു. മൂന്നാമന്‍ പുറത്താവുമ്പോള്‍ സ്‌ക്കോര്‍-16. രണ്ട് റണ്‍സ് കൂടി പിന്നിട്ട് 18 ല്‍ നാലാം വിക്കറ്റും വീഴുന്നു. അതേ സ്‌ക്കോറില്‍ അഞ്ചാം വിക്കറ്റും വീണു. 18 ല്‍ തന്നെ അതാ ആറാം വിക്കറ്റും നിലം പൊത്തുന്നു. മല്‍സരം പതിമൂന്നാം ഓവര്‍ പിന്നിടുമ്പോള്‍ ഏഴാമനും പുറത്താവുന്നു-സ്‌ക്കോര്‍ 23. കഥ അവിടെയും തീര്‍ന്നീല്ല. അതേ സ്‌ക്കോറില്‍ എട്ടാമനും മടങ്ങുന്നു. 27 ല്‍ ഒമ്പതാമനും പുറത്താവുമ്പോള്‍ നാണക്കേടിന്റെ വലിയ ക്രീസിലായിരുന്നു ക്രിക്കറ്റിന്റെ തറവാട്ടുകാര്‍. പത്താമന്‍ പൊരുതിയെങ്കിലും 58 ല്‍ അദ്ദേഹവും വീഴുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ ദുരന്ത സ്‌ക്കോര്‍ പിറന്നു-58 ഓള്‍ഔട്ട് …..!
മേല്‍പ്പറഞ്ഞത് ഒരു ടി-20 സ്‌ക്കോര്‍ ആണെന്ന് ധരിക്കരുത്. ഇരുപത്തിയൊന്നാമത്തെ ഓവറില്‍ ഇന്നിംഗ്‌സ് അവസാനിച്ചു എന്നത് സത്യം. ന്യൂസിലാന്‍ഡിനെതിരായ ഡേ-നൈറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഒരൊറ്റ സെഷനില്‍ തകര്‍ന്ന ഇംഗ്ലണ്ടിന്റെ സ്‌ക്കോര്‍ ഷീറ്റാണ് മുകളില്‍ വിരിച്ചത്. ഈഡന്‍ പാര്‍ക്കിലെ അങ്കത്തില്‍ അഞ്ച് ഇംഗ്ലീഷുകാരാണ് സംപൂജ്യരായത്. 95 മിനുട്ട് മാത്രം അവശേഷിച്ച ഇന്നിംഗ്‌സിലെ ടോപ് സ്‌ക്കോറര്‍ അവസാന ബാറ്റ്‌സ്മാന്‍ ക്രെയിഗ് ഓവര്‍ടോണായിരുന്നു. പുറത്താവാതെ അദ്ദേഹം നേടിയ 33 റണ്‍സ് ഇല്ലായിരുന്നുവെങ്കില്‍ ജോ റൂട്ടിന്റെ സംഘത്തിന് ക്രിക്കറ്റ് ലോകത്തിന് തല ഉയര്‍ത്താന്‍ അവസരമുണ്ടാവുമായിരുന്നില്ല. ഒമ്പത് വിക്കറ്റിന് 27 റണ്‍സ് എന്നതായിരുന്നു ആ ഘട്ടത്തിലെ സ്‌ക്കോര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്‌ക്കോര്‍ 45 റണ്‍സായിരുന്നു. 1887 ല്‍ സിഡ്‌നിയില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ ഈ സ്‌ക്കോര്‍ പോലും നാണം കെടുമെന്ന ഘട്ടത്തില്‍ ഭാഗ്യമാണ് ടീമിന് തുണയായത്.
ഈഡന്‍ പാര്‍ക്കിലെ പിച്ചില്‍ ഭൂതമുണ്ടായിരുന്നില്ല. ടോസ് തനിക്കായിരുന്നുവെങ്കില്‍ ബാറ്റിംഗ് തന്നെയായിരിക്കും തെരഞ്ഞെടുക്കുകയെന്ന് ജോ റൂട്ട് പറയുകയും ചെയ്തിരുന്നു. പക്ഷേ കളി തുടങ്ങിയതും കിവി ലെഫ്റ്റ് ആ സീമര്‍ ട്രെന്‍ഡ് ബോള്‍ട്ട് നിറഞ്ഞാട്ടി. 10.4 ഓവര്‍ തുടര്‍ച്ചായയി പന്തെറിഞ്ഞ ബോള്‍ട്ട് 32 റണ്‍സിന് ആറ് പേരെ വീഴ്ത്തിയപ്പോള്‍ സഹ സീമര്‍ ടീം സൗത്തിയും മോശമാക്കിയില്ല. 25 റണ്‍സിന് നാല് വിക്കറ്റ്. ഈ രണ്ട് ബൗളര്‍മാര്‍ മാത്രമാണ് പന്തെറിഞ്ഞത്. മറുപടി ബാറ്റിംഗില്‍ കിവീസ് ശക്തമായ നിലയിലാണ്. ആദ്യദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 175 റണ്‍സ് അവര്‍ നേടിയിട്ടുണ്ട്. 91 റണ്‍സുമായി നായകന്‍ കീത്ത് വില്ല്യംസണ്‍ ക്രീസിലുണ്ട്. റാവല്‍ (3), ലോതം (26), റോസ് ടെയ്‌ലര്‍ (20) എന്നിവരാണ് പുറത്തായത്. ആഷസ്സപരമ്പരയില്‍ ഓസ്‌ട്രേലിയക് മുന്നില്‍ വലിയ പരാജയം രുചിച്ച ജോ റൂട്ടിന്റെ ടീമിന് കനത്ത ആഘാതമാണ് ഈ സ്‌ക്കോര്‍. നായകന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് നല്ല ബാറ്റിംഗ് ട്രാക്കില്‍ പൂജ്യരായത്. കിവി ബാറ്റിംഗ് നിര ഇന്നലെ തകര്‍പ്പന്‍ പ്രകടനം നടത്തിയ സാഹചര്യത്തില്‍ പിച്ചില്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാവുകയും ചെയ്തതിനാല്‍ പരാജയമുഖത്താണ് ഇംഗ്ലീഷ് പട.

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Film

ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

Published

on

കൊച്ചി:  ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.

എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.

ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.

Continue Reading

Trending