Connect with us

Video Stories

ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതില്‍ എ.എസ്.ഐക്ക് ആത്മാര്‍ത്ഥതയില്ല: ഇ.ടി

Published

on

 

ന്യൂഡല്‍ഹി: സാംസ്‌കാരിക പൈതൃകങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) ആത്മാര്‍ത്ഥതയില്ലെന്ന് ഇ.ടി.
മുഹമ്മദ് ബഷീര്‍ എം.പി. ചില ഘട്ടങ്ങളില്‍ കയ്യേറ്റങ്ങള്‍ക്ക് എ.എസ്.ഐ ഒത്താശ ചെയ്യുന്നുണ്ടെന്നും ലോക്‌സഭയില്‍ പുരാവസ്തു സംരക്ഷണ ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ അദ്ദേഹം വ്യക്തമാക്കി. ദുരുപയോഗത്തിന് വഴിയൊരുക്കുന്ന നിയമമാണിത്. മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ ചിഹ്നമായ താജ്മഹലടക്കം ഭീഷണി നേരിടുന്നു. അന്തരീക്ഷ മാലിന്യത്തിന്റെ ഭാഗമായുള്ള രാസവസ്തുക്കളുടെ സ്പര്‍ശനങ്ങള്‍, മനുഷ്യനാല്‍ തന്നെ ഉണ്ടാക്കുന്ന മറ്റു കായികമായ ഇടപെടലുകള്‍, വിള്ളലുകള്‍, ഭൂകമ്പങ്ങള്‍ എന്നിവയെല്ലാം തന്നെ ചരിത്ര സ്മാരകങ്ങളെ തകര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവക്ക് മുമ്പില്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദാരമാക്കുന്ന ബില്ലിലെ വകുപ്പുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കച്ചവട കണ്ണോടെയുള്ള ഇടപെടലുകളും പുരാവസ്തു സംരക്ഷണത്തിന് ആഘാതമുണ്ടാക്കും. താജ്മഹലിന്റെ കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നുണ്ട്.
താജിനെ സംബന്ധിച്ച് ദേശീയ കള്‍ച്ചറല്‍ ഫണ്ടും താജ് ഗ്രൂപ്പ് ഓഫ് ഹോട്ടലുകളും ചേര്‍ന്ന് 2018ല്‍ പൂര്‍ത്തിയാക്കേണ്ട ധാരണാപത്രം ഉണ്ടാക്കിയിട്ടുണ്ട്. അത് വേഗം പൂര്‍ത്തിയാക്കണം. ഡല്‍ഹിയിലെ മഹ്‌റോളി ആര്‍ക്കിയോളജി പാര്‍ക്കില്‍ എ.എസ്.ഐ കയ്യേറ്റക്കാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വഖഫ് ബോര്‍ഡിന്റെയും കേന്ദ്ര-സംസ്ഥാന പുരാവസ്തു സംരക്ഷണ ബോര്‍ഡുകളുടേയും നിയന്ത്രണത്തിലായിരുന്ന സ്ഥലങ്ങള്‍ വളച്ച് കെട്ടി വേലി സ്ഥാപിച്ചു.
ആരാധനക്ക് ഇത് വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. പുരാവസ്തു സംരക്ഷണ ബോര്‍ഡിനു കീഴില്‍ ഇന്ത്യയില്‍ 1076 ക്ഷേത്രങ്ങളും 250 പള്ളികളുമുണ്ട്. തെറ്റായ പ്രവണതയാണിത്. ഇന്ത്യയിലുള്ള ലോകപ്രസിദ്ധമായ ചരിത്ര സ്മാരകങ്ങള്‍ പാടെ അവഗണിക്കപ്പെടുകയാണെന്ന് സി.എ.ജി. നടത്തിയ പരാമര്‍ശനം ഗൗരവപരമായി കാണണം. പൈതൃക സമ്പത്ത് ബാക്കി നില്‍ക്കുന്ന നഗരങ്ങളും തെരുവുകളും തനിമ നിറുത്തി സൂക്ഷിക്കാന്‍ നടപടിവേണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending