Connect with us

india

‘ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതി; ഭരണഘടനയല്ല’; ലോക്‌സഭയില്‍ ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആര്‍.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

Published

on

ഭരണഘടനക്കെതിരെ സവര്‍ക്കര്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള ചീട്ടാക്കി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മനുസ്മൃതിയാണ് ഭരണഘടനയെന്നു പറഞ്ഞയാളാണ് സവര്‍ക്കറെന്നും ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആര്‍.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ലോക്‌സഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ബിജെപിയെ വിമര്‍ശിച്ചത്.

ഭരണഘടനയുടെ ചെറിയ പതിപ്പ് കൈയിലുയര്‍ത്തിയാണ് രാഹുല്‍ സംസാരിച്ചത്. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നും മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു സവര്‍ക്കറുടെ വാദം. ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും രാഹുല്‍ പറഞ്ഞു. അദാനിക്ക് അവസരം നല്‍കിയും ലാറ്ററല്‍ എന്‍ട്രി അവസരം നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഹാഥ്റസ് കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്താണെന്നും കുറ്റവാളികളെ സംരക്ഷിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ലെന്നും രാഹുല്‍ ഓര്‍മ്മപ്പെടുത്തി. രാജ്യത്ത് നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെല്ലാം പിന്നില്‍ ബി.ജെ.പിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അഗ്‌നിവീര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ബി.ജെ.പി എല്ലാ ദിവസവും ഭരണഘടനയെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷകരെ സര്‍ക്കാര്‍ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന കേവലം നിയമപരമായ ഒരു രേഖയല്ലെന്നും അത് നമ്മുടെ രാജ്യത്തിന്റെ ആത്മാവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറിന്റെയും ആശയമാണ് ഭരണഘടനയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ മനുസ്മൃതിയാണ് പിന്തുടരുന്നതെന്നും രാഹുല്‍ പരിഹസിച്ചു. ഹാത്രസിലെ അതിജീവിതയുടെ കുടുംബത്തെ ഭരണസംവിധാനം ഒറ്റപ്പെടുത്തിയിരിക്കുന്നെന്നും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക തുല്ല്യത ഇല്ലാതായെന്നും രാഹുല്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഓപ്പറേഷന്‍ കലാനേമി: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍

‘ഓപ്പറേഷന്‍ കലാനേമി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നീക്കത്തിന് കീഴില്‍, സന്യാസിമാരെന്ന വ്യാജേന ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടപടിയെടുക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരവിട്ടു.

Published

on

‘ഓപ്പറേഷന്‍ കലാനേമി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നീക്കത്തിന് കീഴില്‍, സന്യാസിമാരെന്ന വ്യാജേന ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടപടിയെടുക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരവിട്ടു. മതത്തിന്റെ പേരില്‍ കബളിപ്പിച്ച് ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഈ സംരംഭം. സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിംഗ് പറയുന്നതനുസരിച്ച്, ഡെറാഡൂണിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് സന്യാസിമാരായി ആയി നടിക്കുന്ന 23 വ്യക്തികളെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ 10 പേര്‍ ഇതര സംസ്ഥാനക്കാരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഈ പ്രചാരണത്തിന് കീഴില്‍ ശനിയാഴ്ച വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പോലീസ് നടപടിയെടുക്കുകയും സന്യാസിമാരുടെ വേഷത്തില്‍ കറങ്ങിനടന്ന 23 വ്യാജന്മാരെ അറസ്റ്റ് ചെയ്തതായും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ടാണ് വ്യാജ സന്യാസിമാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ വലയിലാക്കുകയും വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളില്‍ പരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് ചെയ്യുന്നത്.

സംശയാസ്പദമായ രീതിയില്‍ സന്യാസികളെ കാണുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഡെറാഡൂണ്‍ പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

Continue Reading

india

ബോധപൂര്‍വമായ മനുഷ്യ ഇടപെടലാണ് എയര്‍ ഇന്ത്യ തകര്‍ച്ചയ്ക്ക് കാരണം: സുരക്ഷാ വിദഗ്ധന്‍ മോഹന്‍ രംഗനാഥന്‍

ജൂണ്‍ 12-ന് ഡ്രീംലൈനര്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ടു.

Published

on

ജൂണ്‍ 12-ന് ഡ്രീംലൈനര്‍ എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ടു. അപകടം മനപ്പൂര്‍വ്വം മനുഷ്യ ഇടപെടലാണെന്ന് തെളിയിക്കുന്നതായി ഏവിയേഷന്‍ സേഫ്റ്റി കണ്‍സള്‍ട്ടന്റും മുന്‍ ബോയിംഗ് എയര്‍ക്രാഫ്റ്റ് ട്രെയിനറുമായ ക്യാപ്റ്റന്‍ മോഹന്‍ രംഗനാഥന്‍.

‘സിവില്‍ ഏവിയേഷന്‍ മന്ത്രാലയം രൂപീകരിച്ച ഒരു സ്വതന്ത്ര അന്വേഷണ യൂണിറ്റായ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ടില്‍ കോക്ക്പിറ്റ് ജീവനക്കാര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഒരാള്‍ എഞ്ചിനുകള്‍ക്ക് ഇന്ധന വിതരണം തടസ്സപ്പെട്ടതില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും മറ്റൊരാളെ ചോദ്യം ചെയ്യുകയും ചെയ്തു.

കോക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗില്‍, പൈലറ്റുമാരില്‍ ഒരാള്‍ മറ്റൊരാള്‍ എന്തിനാണ് കട്ട് ഓഫ് ചെയ്തതെന്ന് ചോദിക്കുന്നത് കേള്‍ക്കുന്നു, മറ്റ് പൈലറ്റ് താന്‍ അങ്ങനെ ചെയ്തില്ലെന്ന് പ്രതികരിച്ചു.

സഹ പൈലറ്റ് ക്ലൈവ് കുന്ദര്‍ ടേക്ക് ഓഫ് സമയത്ത് വിമാനം പറത്തുകയായിരുന്നു, അദ്ദേഹത്തിന് 1,128 മണിക്കൂര്‍ പറന്നു. 8,260 മണിക്കൂര്‍ പറന്ന പരിചയസമ്പന്നനായ ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ അദ്ദേഹത്തോടൊപ്പം കോക്പിറ്റില്‍ ഉണ്ടായിരുന്നു.

ക്യാപ്റ്റന്‍ രംഗനാഥന്‍ പ്രസ്താവിക്കുന്നു, ‘ഇന്ധന സ്വിച്ച് യാന്ത്രികമായി മാറില്ല. ഇത് ഒരു സ്ലോട്ടില്‍ നിന്ന് മറ്റൊരു സ്ലോട്ടിലേക്ക് മാറ്റേണ്ടതുണ്ട്, അത് ബോധപൂര്‍വമായ പ്രവര്‍ത്തനമായി മാത്രമേ ചെയ്യാന്‍ കഴിയൂ.’

ഇന്ധനവിതരണം നിര്‍ത്തുന്നതിനുള്ള ഈ സ്വിച്ച് അടിയന്തര നടപടിയായി നല്‍കിയതിനാല്‍ വലിയ തീപിടിത്തം ഉണ്ടായാല്‍ പൈലറ്റുമാര്‍ക്ക് സാഹചര്യം രക്ഷിക്കാനാകും, അദ്ദേഹം വിശദീകരിച്ചു. ‘ഇത് ബോധപൂര്‍വ്വം മനുഷ്യ ഇടപെടല്‍ നടത്തിയതാണ്. ഇത് യാദൃശ്ചികമല്ല,’ അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിമാനക്കമ്പനികള്‍ പൈലറ്റുമാരോട് പെരുമാറുന്ന രീതി പൂര്‍ണമായി പരിഷ്‌കരിക്കണമെന്നും അന്താരാഷ്ട്ര പ്രശസ്ത സുരക്ഷാ വിദഗ്ധന്‍ ആവശ്യപ്പെട്ടു. ‘കുടുംബത്തിനും മറ്റ് താല്‍പ്പര്യങ്ങള്‍ക്കും വളരെ കുറച്ച് സമയമുള്ള യന്ത്രങ്ങളെപ്പോലെയാണ് അവരെ ഇപ്പോള്‍ പരിഗണിക്കുന്നത്. ഇത് പൈലറ്റുമാര്‍ക്കിടയില്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പൈലറ്റുമാരുടെ ഫ്‌ലൈറ്റ് സമയ പരിമിതികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

india

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ഡീസല്‍ കയറ്റി വന്ന ട്രെയിനിന് തീപിടിച്ചു

ചെന്നൈ തുറമുഖത്ത് നിന്ന് ഇന്ധനവുമായി പോവുകയായിരുന്ന തീവണ്ടിക്ക് തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ തീപിടിച്ചു.

Published

on

ചെന്നൈ തുറമുഖത്ത് നിന്ന് ഇന്ധനവുമായി പോവുകയായിരുന്ന തീവണ്ടിക്ക് തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ തീപിടിച്ചു. തീ അണയ്ക്കാനും അപകടമുണ്ടായ നാല് കമ്പാര്‍ട്ടുമെന്റുകളെ ട്രെയിനിന്റെ ബാക്കി ഭാഗങ്ങളില്‍ നിന്ന് വേര്‍പെടുത്താനും നിരവധി ഫയര്‍ ടെന്‍ഡറുകളെ സ്ഥലത്ത് വിന്യസിച്ചു.

തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ റെയില്‍വേ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചെങ്കിലും പാളം തെറ്റിയതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.

അതേസമയം പ്രദേശത്ത് നിന്ന് മാറിനില്‍ക്കാന്‍ അധികൃതര്‍ നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു.

ആരക്കോണം പാതയില്‍ തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചതിനാല്‍ ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിനുകളെ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു.

‘തിരുവള്ളൂരിന് സമീപം തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന്, സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയില്‍ ഓവര്‍ഹെഡ് പവര്‍ ഓഫ് ചെയ്തിട്ടുണ്ട്. ഇത് ട്രെയിന്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റത്തിന് കാരണമായി. യാത്രയ്ക്ക് മുമ്പ് ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശിക്കുന്നു,’ സംഭവത്തിന് തൊട്ടുപിന്നാലെ ദക്ഷിണ റെയില്‍വേ ട്വീറ്റ് ചെയ്തു.

സമീപ പ്രദേശങ്ങളില്‍ നിന്നുള്ള താമസക്കാരെ ഒഴിപ്പിച്ചു, തീ ആളിപ്പടരുന്നത് തുടരുന്നതിനാല്‍ അഗ്‌നിശമന സ്ഥലത്തിന് സമീപമുള്ള വീടുകളില്‍ ഉപയോഗിച്ചിരുന്ന എല്‍പിജി സിലിണ്ടറുകള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Continue Reading

Trending