Connect with us

india

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; റിലയന്‍സിനെ ബഹിഷ്‌കരിക്കരിച്ച് കര്‍ഷകര്‍

റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ വാങ്ങരുതെന്നും അവരുടെ നമ്പറുകള്‍ ജിയോയില്‍ നിന്ന് മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ കര്‍ഷകര്‍ ചില സ്വകാര്യ കമ്പനികളെ ബഹിഷ്‌കരിക്കുമെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി സംസ്ഥാന അധ്യക്ഷന്‍ സത്‌നം സിംഗ് പന്നു പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രതിഷേധിക്കുന്നത് തുടരുന്നു. നിയമത്തിനെതിര ആറാം ദിവസവും കര്‍ഷകര്‍ രാജ്യമെമ്പാടും പ്രതിഷേധിക്കുകയാണ്. കാര്‍ഷിക നിയമങ്ങള്‍ കുത്തകകമ്പനികളെ സഹായിക്കാനാണെന്നും അതിനാല്‍ റിലയന്‍സിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു.

റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ വാങ്ങരുതെന്നും അവരുടെ നമ്പറുകള്‍ ജിയോയില്‍ നിന്ന് മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യണമെന്നും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ ചില കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ കര്‍ഷകര്‍ ചില സ്വകാര്യ കമ്പനികളെ ബഹിഷ്‌കരിക്കുമെന്നും കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി സംസ്ഥാന അധ്യക്ഷന്‍ സത്‌നം സിംഗ് പന്നു പറഞ്ഞു.

ബാഗാപുരാന മണ്ഡിയിലെ 115 കര്‍ഷകര്‍ അവരുടെ സെല്‍ഫോണ്‍ നമ്പറുകള്‍ റിലയന്‍സ് ജിയോയില്‍ നിന്നും മറ്റ് ടെലികോമുകളിലേക്ക് പോര്‍ട്ട് ചെയ്തതായി അസോസിയേഷന്‍ പ്രസിഡന്റ് അമര്‍ജീത് സിംഗ് ബ്രാര്‍ പറഞ്ഞു. കൂടാതെ അവരുടെ കുടുംബാംഗങ്ങളും ജോലിക്കാരും ഇത് ചെയ്തിട്ടുണ്ട്. പ്രതിഷേധത്തിന്റെ അടയാളമായാണ് ഞങ്ങള്‍ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ ഒന്നുമുതല്‍ കര്‍ഷകര്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും പഞ്ചാബിലെ അഞ്ച് ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ ആരും നികുതി നല്‍കില്ലെന്ന് ഉറപ്പാക്കുമെന്നും ഭാരതി കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ ജാണ്ട സിംഗ് ജെതുക്കെ പറഞ്ഞു.

അതേസമയം, കോര്‍പ്പറേറ്റുകളെയും അവരുടെ ഉല്‍പ്പന്നങ്ങളെയും ബഹിഷ്‌കരിക്കുന്നതിലൂടെ കര്‍ഷകരുടെ പ്രസ്ഥാനം ഒരു ജനകീയസമരത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുകയും ഒക്ടോബര്‍ 2 ന് അവസാനിക്കേണ്ട ‘റെയില്‍ റോക്കോ’ പ്രക്ഷോഭം അനിശ്ചിതമായി നീട്ടുകയും ചെയ്യുന്നതിനുമാണ് കര്‍ഷകരുടെ തീരുമാനം. കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളെ കര്‍ഷകര്‍ സാമൂഹികമായി ബഹിഷ്‌കരിക്കുമെന്നും സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ വസതികള്‍ക്ക് പുറത്ത് ധര്‍ണ നടത്തുമെന്നും ബികെയു നേതാവ് ബിഎസ് രാജേവാള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ട്രെയിന്‍ തടയുന്നതുള്‍പ്പെടെയുള്ള പ്രതിഷേധമാര്‍ഗ്ഗങ്ങളും കര്‍ഷകര്‍ നടത്തുമെന്നാണ് തീരുമാനം.

ഒക്ടോബര്‍ 14 ന് കര്‍ഷകര്‍ ‘എം.എസ്.പി അധികര്‍ ദിവാസ്’ ആചരിക്കുമെന്ന് കാര്‍ഷിക സംഘടന അറിയിച്ചു. എല്ലാ പ്രക്ഷോഭങ്ങളും നവംബര്‍ 26, 27 തീയതികളില്‍ ഡല്‍ഹിയില്‍ ദേശീയ പ്രതിഷേധം നടക്കും. ഈ കര്‍ഷക വിരുദ്ധനിയമം സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഡല്‍ഹി ചലോ പരിപാടിയില്‍ എല്ലാ കര്‍ഷകരും പങ്കെടുക്കണമെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

Trending